Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കോൺഗ്രസ്: ശത്രു ഉള്ളിൽ
Monday, March 23, 2020 12:00 AM IST
ഞങ്ങളുടെ 22 എംഎൽഎമാരെ അവർ ബംഗളൂരുവിൽ പിടിച്ചുവച്ചിരിക്കുകയാണ്. രാജ്യം മുഴുവൻ അതു കണ്ടു. ഒരു മഹാരാജാവും ഞങ്ങളുടെ 22 നിയമസഭാ സാമാജികരും ചേർന്നു ബിജെപിയുടെ സഹായത്തോടെ ജനഹിതം അട്ടിമറിക്കുകയാണ്: രാജിവയ്ക്കുന്നതിനു തൊട്ടുമുന്‍പ് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് മാധ്യമങ്ങളോടു പറഞ്ഞതാണിത്. അതിനു രണ്ടുദിവസം മുന്‍പ് കമൽനാഥ് പറഞ്ഞത് ഇങ്ങനെയായിരുന്നു: ഞാനെന്തിനു ഭൂരിപക്ഷം തെളിയിക്കണം? കഴിഞ്ഞ 15 മാസത്തിനിടെ മൂന്നുതവണ ഞാനതു ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടിനിടെ തൂക്കുനിയമസഭകളിൽ ന്യൂനപക്ഷത്തെ ഭൂരിപക്ഷമാക്കി സർക്കാർ രൂപവത്കരിച്ചിട്ടുള്ള അവസരങ്ങളിലൊക്കെ കുതിരക്കച്ചവടത്തിലൂടെയും കൂറുമാറ്റത്തിലൂടെയും എംഎൽഎമാരെ പാട്ടിലാക്കി മന്ത്രിസഭയെ അട്ടിമറിക്കാൻ രാഷ്ട്രീയ പ്രതിയോഗികൾ ഇടയ്ക്കിടെ ശ്രമിക്കാറുള്ളതാണ്. അപൂർവം അവസരങ്ങളിൽ മാത്രമേ എംഎൽഎമാർ പ്രത്യയശാസ്ത്ര നിലപാടുകളുടെ പേരിലോ രാഷ്ട്രീയ വിഷയങ്ങളുടെ പേരിലോ നീക്കങ്ങൾ നടത്തിയിട്ടുള്ളൂ.
കമൽനാഥ് കഴിഞ്ഞ 15 മാസത്തിനിടെ മൂന്നുതവണ ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെങ്കിൽ അതു രണ്ടു കാര്യങ്ങളാണു തെളിയിക്കുന്നത്.
1. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണമുന്നണിയെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ ചാക്കിലാക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം.
2. സർക്കാരിനെ താഴെയിറക്കാൻ ആവശ്യമായത്ര എംഎൽഎമാരുടെ പിന്തുണ നേടാൻ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല. തൂക്കുനിയമസഭകളിൽ നേരിയ ഭൂരിപക്ഷത്തോടെ രൂപവത്കരിക്കുന്ന സർക്കാരുകളെ കാലുമാറ്റം സംഘടിപ്പിച്ചു താഴെയിറക്കുന്നു. ജനാധിപത്യ സംവിധാനങ്ങളിൽ പാലിക്കേണ്ട ധാർമികമൂല്യങ്ങളെല്ലാം ലംഘിച്ചാണ് പലപ്പോഴും ഇത്തരം അട്ടിമറികൾ നടത്തുന്നത്.
എന്നാൽ, കമൽനാഥ് സർക്കാരിന്റെ പതനത്തിനു ബിജെപിയെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയാവില്ല. ബിജെപിക്ക് ഒരവസരം കിട്ടിയപ്പോൾ അവരതു മുതലെടുത്തു എന്നുമാത്രം. 22 കോൺഗ്രസ് എംഎൽഎമാർ തയാറായിനിന്നപ്പോൾ ബിജെപിക്ക് അധികം ഗൂഢാലോചന നടത്തുകയോ പ്രവർത്തിക്കുകയോ ചെയ്യേണ്ടിവന്നില്ല.
യഥാർഥ കാരണം ഗ്രൂപ്പിസം
മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ താഴെവീഴാനുള്ള യഥാർഥ കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പിസമാണ്. അതു പുതിയ കാര്യമല്ല. ജാതി അടിസ്ഥാനത്തിലും മറ്റുമുള്ള ഗ്രൂപ്പുകൾ നേരത്തേതന്നെയുണ്ടായിരുന്നു. 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കമൽനാഥ് മുഖ്യമന്ത്രിപദം നേടിയെടുത്തപ്പോൾ ദിഗ്വിജയ്സിംഗ് അദ്ദേഹത്തോട് അടുത്തു. മുഖ്യമന്ത്രിപദം കിട്ടാത്തതിനുള്ള സമാശ്വാസ സമ്മാനമായി പിസിസി പ്രസിഡന്റ് പദം കിട്ടുമെന്നു പ്രതീക്ഷിച്ച ജ്യോതിരാദിത്യ സിന്ധ്യക്ക് ഒന്നും ലഭിച്ചില്ല.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിന്ധ്യയെ എഐസിസി ജനറൽ സെക്രട്ടറിയാക്കി. ഗ്വാളിയർ-ചന്പൽ മേഖലയിൽ അദ്ദേഹം ആവശ്യപ്പെട്ടതൊന്നും കമൽനാഥ് ചെയ്തുകൊടുത്തില്ല. രാജ്യസഭാംഗത്വം എങ്കിലും കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. എന്നാൽ, സംസ്ഥാന കോൺഗ്രസിൽ പിടി അയഞ്ഞ അദ്ദേഹത്തിന്റെ ആ ആഗ്രഹത്തിനും കമൽനാഥ്-ദിഗ്വിജയ്സിംഗ് സഖ്യം തടയിട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെ കാണാൻ നടത്തിയ ശ്രമംപോലും വിഫലമായത് അദ്ദേഹത്തെ പ്രതീക്ഷയറ്റ സ്ഥിതിയിലെത്തിച്ചു.
കോൺഗ്രസിൽ പഴയ കൂർ (ഓൾഡ് ഗാർഡ്) ഗ്രൂപ്പ് വീണ്ടും അധീശത്വം നേടിയതിന്റെ ഭാഗമായിരുന്നു അത്. അതുപോലെ വലിയ മോഹങ്ങളുണ്ടായിരുന്ന മറ്റൊരു ചെറുപ്പക്കാരനായ സച്ചിൻ പൈലറ്റിന് രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രവർത്തനം നടത്തിയിട്ടും മുഖ്യമന്ത്രിപദം ലഭിച്ചില്ല. ഓൾഡ് ഗാർഡ് അശോക് ഗെഹ്ലോട്ടിനെ പിന്താങ്ങിയതുകൊണ്ടാണ് പൈലറ്റിനു സ്ഥാനം ലഭിക്കാതെപോയത്. ഗെഹ്ലോട്ട്-പൈലറ്റ് സഖ്യം രാജസ്ഥാനിൽ വേണ്ടപോലെ ഫലപ്രദമാകുന്നില്ല. സച്ചിൻ പൈലറ്റിന് അർഹമായ സ്ഥാനം അനിശ്ചിതമായി വൈകിച്ചാൽ അദ്ദേഹത്തെയും നഷ്ടപ്പെട്ടേക്കാമെന്ന തോന്നൽ കോൺഗ്രസ് ഹൈക്കമാൻഡിനുണ്ട്.
സംഘപരിവാറിന്റെ ഭാഗമായിരുന്നു ദീർഘകാലമായി സിന്ധ്യയുടെ കുടുംബം. കോൺഗ്രസിൽ മാന്യമായ സ്ഥാനം ലഭിക്കാതിരുന്ന അദ്ദേഹത്തിനു മുന്പിൽ വേറെ മാർഗം ഇല്ലായിരുന്നു. ബിജെപിയിൽ ചേരാൻ അദ്ദേഹം മുൻകൈ എടുത്തോ അദ്ദേഹത്തെ വീട്ടിലേക്കു മടക്കിക്കൊണ്ടുപോകാൻ ബിജെപി നേതാക്കൾ മുൻകൈയെടുത്തോ എന്നുള്ള ചോദ്യം കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന ചോദ്യംപോലെയാണ്.
സിന്ധ്യ പുറത്തുപോവുകയാണ് എന്ന സൂചന ലഭിച്ചപ്പോൾ കമൽനാഥ്-ദിഗ്വിജയ് സഖ്യം അതു വേണ്ടവിധം കൈകാര്യം ചെയ്യുമെന്നാണു വൃദ്ധനേതാക്കൾക്കു മുൻതൂക്കമുള്ള കോൺഗ്രസ് ഹൈക്കമാൻഡ് കരുതിയത്. അതു തെറ്റാണെന്നു തെളിഞ്ഞു. കമൽനാഥ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ തൃപ്തിയില്ലാതിരുന്ന പലരും "മഹാരാജാ'യോടൊപ്പം നീങ്ങാൻ തയാറായി.
കോൺഗ്രസിന്റെ താത്പര്യം നോക്കിയില്ല
കാരണം വ്യക്തമാണ്. ഗ്രൂപ്പ് നേതാക്കൾ ഗ്രൂപ്പിന്റെ താത്പര്യങ്ങൾ മാത്രമാണു നോക്കിയത്, കോൺഗ്രസിന്റെ താത്പര്യമല്ല. കോൺഗ്രസിന്റെ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും നേതാക്കൾ അണികളെ ഒരുമിപ്പിച്ചു നിർത്തി എല്ലാവരുടെയും ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലമാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ കമൽനാഥ് സർക്കാരിന്റെ പതനം ഒഴിവാക്കാൻ കഴിയുമായിരുന്നു.
കമൽനാഥ് താരതമ്യേന ഭേദപ്പെട്ട ഭരണമാണു കാഴ്ചവച്ചത്. കഴിഞ്ഞ 15 മാസത്തിനിടെ ഒരു അഴിമതി ആരോപണവും അദ്ദേഹത്തിന്റെ സർക്കാരിനെതിരേ ഉണ്ടായില്ല. പക്ഷേ കോൺഗ്രസിനെ ഒറ്റക്കെട്ടായി നിർത്തുന്നതിലും എല്ലാവരെയും കൂടെനിർത്തുന്നതിലും അദ്ദേഹവും ദിഗ്വിജയ് സിംഗും പരാജയപ്പെട്ടു. സാന്പത്തികവും സാമൂഹികവുമായ കാരണങ്ങളാൽ കാവിപ്പാർട്ടി ദേശീയതലത്തിലും സംസ്ഥാനതലത്തിലും ദുർബലമായി വരുന്പോഴാണ് കോൺഗ്രസ് ഇങ്ങനെ സ്വയം കുളംതോണ്ടുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടത്.
ഗ്വാളിയർ മേഖലയിൽ ഇപ്പോഴും സ്വാധീനവും സംഘപരിവാറിൽ നിരവധി അഭ്യുദയകാംക്ഷികളുമുള്ള സിന്ധ്യയെ അകറ്റുന്നത് അപകടമാണെന്നു തിരിച്ചറിയാൻ സംസ്ഥാനത്തെ രണ്ടു നേതാക്കളും പരാജയപ്പെട്ടു. സിന്ധ്യ കോൺഗ്രസിൽനിന്നു പുറത്തുപോകുന്നതു ദേശീയതലത്തിൽ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കില്ലായിരിക്കാം. പക്ഷേ മധ്യപ്രദേശിൽ കോൺഗ്രസിന് ബുദ്ധിയും കഴിവുമുള്ള ഒരു നേതാവിനെ നഷ്ടപ്പെട്ടു.
കോൺഗ്രസിൽ യുവാക്കൾക്ക് അർഹമായ സ്ഥാനം ഉറപ്പാക്കാനുള്ള രാഹുൽഗാന്ധിയുടെ ശ്രമങ്ങൾക്കും തിരിച്ചടി നേരിട്ടിരിക്കുന്നു. ഏതായാലും ഗ്വാളിയർ-ചന്പൽ മേഖലയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക ഇനി ഒട്ടും എളുപ്പമായിരിക്കില്ല. അവിടെ ബിജെപിയെ നേരിടാൻ ശേഷിയുള്ള നേതാക്കളൊന്നും ഇപ്പോൾ കോൺഗ്രസിലില്ല.
പാർട്ടിയുടെ താത്പര്യങ്ങളെ ഹനിക്കുംവിധം ഗ്രൂപ്പ് താത്പര്യങ്ങൾ മുന്നോട്ടുപോകുന്നതിനെതിരേ കോൺഗ്രസ് നേതാക്കൾ ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പല സംസ്ഥാനങ്ങളിലും ഗ്രൂപ്പിസമാണ് കോൺഗ്രസിനുള്ളിലെ ശത്രു. ഹൈക്കമാൻഡ് ക്രമേണ ദുർബലമായി വരികയും ഗ്രൂപ്പിസം എന്ന അർബുദം പാർട്ടിക്കുള്ളിൽ ക്രമേണ വളരുകയും ചെയ്യുന്പോൾ ത്വരിതഗതിയിൽ മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് പാർട്ടിയെ മുന്നോട്ടു നയിക്കാൻ വൃദ്ധനേതാക്കൾക്കു കഴിയുന്നില്ല.
വർഗീയത ഒരു രാഷ്ട്രീയശക്തിയായി ബലപ്പെടുകയും പ്രാദേശിക പാർട്ടികൾ പല സംസ്ഥാനങ്ങളിലും വേഗത്തിൽ വളർച്ച പ്രാപിക്കുകയും ചെയ്യുന്ന കാലമാണിത്. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന പാർട്ടി ഈ സ്ഥിതിഗതികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നു കണ്ടുതന്നെ അറിയണം. ഇതൊരു വലിയ വെല്ലുവിളിയാണ്.
കെ. ഗോപാലകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
Latest News
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top