ഗൂഢാലോചന
Tuesday, March 17, 2020 11:24 PM IST
ദുഷ്ടതയെ അഗ്രമൂലം നിർമാർജനം ചെയ്യാൻ വന്നതുകൊണ്ടുതന്നെ ദുഷ്ടഹൃദയർ അവനെ ഭയന്നു. ക്രോധവൈരികളുടെ കഴുകൻകണ്ണുകൾ അവനെ തിരയാൻ തുടങ്ങി. അവന്‍റെ പ്രവൃത്തികളും പദപ്രയോഗങ്ങളും തങ്ങളുടെ മനസമാധാനത്തിനും സുഖശയനത്തിനും ഭീഷണിയായി അവർക്കു തോന്നി. തന്മൂലം, അവന്‍റെ വഴികളിൽ വിരിക്കാനുള്ള വലക്കെണികൾ അവർ കൂട്ടംകൂടിയിരുന്ന് കെട്ടിയുണ്ടാക്കി.

കാരണം, അവനെ ഉൾക്കൊള്ളാൻ അവർക്കാവില്ലായിരുന്നു. അവനെ വെറുതെ വിട്ടാൽ ഉണ്ടാകാവുന്ന വിപത്തുകളെപ്പറ്റി അവർക്കു വ്യക്തമായ ബോധ്യങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവനെ ഇല്ലായ്മചെയ്യാൻ രഹസ്യതന്ത്രങ്ങൾ മെനഞ്ഞു. ദൈവം നമുക്കു ഏതെങ്കിലും വിധത്തിൽ ഒരു ഭീഷണിയാണോ? അവിടുത്തെ ചില ഇടപെടലുകൾ നമ്മിൽ അസഹിഷ്ണുതയ്ക്കും അസ്വസ്ഥതയ്ക്കും ഹേതുവാകുണ്ടോ? ഉണ്ടെങ്കിൽ, നാം അവിടുത്തെ ഇനിയും അറിഞ്ഞിട്ടില്ല എന്നുള്ളതാണ്. അവിടുത്തെ ചെയ്തികളെല്ലാം നമ്മുടെ രക്ഷയ്ക്കുവേണ്ടിയാണെന്ന് കരുതിയാൽ പിന്നെ അവനെതിരെ ഒരു പടയൊരുക്കത്തിനു പ്രസക്തിയേയില്ല.

ആരുടെയെങ്കിലും ആത്മീയമോ ഭൗതികമോ ആയ കെടുതിയെ ലാക്കാക്കിയുള്ള ഗൂഢാലോചനകൾ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിട്ടുണ്ടോ? ഓർക്കണം, ഗൂഢാലോചന മനുഷ്യർക്കു ചേർന്നതല്ല. അതു മറ്റുള്ളവരെ നശിപ്പിക്കുന്നതിന്‍റെ ആദ്യഘട്ടവും അതിനാൽത്തന്നെ കുറ്റകൃത്യവുമാണ്. അതേക്കുറിച്ചുള്ള ആലോചനയിൽനിന്നു പോലും നാം വിട്ടുനില്ക്കണം. ഗൂഢമല്ല, ഗാഢമായിരിക്കട്ടെ നമ്മുടെ ആലോചനകൾ. അവ ദൈവികവും ക്രിസ്തീയവുമായിരിക്കണം. ഭീരുക്കൾക്കും സത്യത്തെ അഭിമുഖീകരിക്കാൻ ചങ്കൂറ്റമില്ലാത്തവർക്കുമൊക്കെ പറഞ്ഞിട്ടുള്ളതാണ് നിഗൂഢനിരൂപണങ്ങളും കുതന്ത്രങ്ങളും. ഗൂഢാലോചന മറ്റുള്ളവരുമായുള്ള രഹസ്യാലോചന മാത്രമല്ല, ഹൃദയത്തിൽ നാം നാമുമായി നടത്തുന്നതു കൂടിയാണ്. അന്യരുടെ അധ:പതനത്തിനുവേണ്ടിയുള്ള ആഗ്രഹം പോലും ഗൂഢാലോചന തന്നെ.


ചിന്തകളെയും ചെയ്തികളെയും നേരിന്‍റെ നിരത്തിലൂടെ തെളിച്ചുകൊണ്ടുപോകാൻ പരിശ്രമിക്കാം. നമ്മുടേതുപോലെ ചുറ്റുമുള്ളവരുടെയും നന്മയും മേന്മയും ആശിക്കാം. ആരുടെയും വീഴ്ചയെ നമ്മുടെ വാഴ്ചയ്ക്കും വളർച്ചയ്ക്കും വളമാക്കരുത്. മനോഭാവങ്ങൾ മാന്യമായിരിക്കട്ടെ. നെഞ്ചകം നല്ല വിചാരങ്ങളുടെ വിളനിലമാകട്ടെ. മറ്റുള്ളവരുടെ ക്ഷേമത്തെയും, ഐശ്വര്യത്തെയും കാംക്ഷിച്ചുകൊണ്ടുള്ളവയായിരിക്കട്ടെ നമ്മുടെ മനോവ്യാപാരങ്ങൾ. രക്ഷകന്‍റെ വളർത്തുപിതാവിന്‍റേതുപോലെ നമ്മുടെ ആലോചനകൾ സ്വർഗവുമായി മാത്രം ആയിരിക്കട്ടെ. അപ്പോൾ അവ സർവരുടെയും രക്ഷയ്ക്കായി ഭവിക്കും. ഹൃദയവിചാരങ്ങളെ വിശുദ്ധികരിക്കാനുള്ള ആഹ്വാനമാണ് അന്പതുനോന്പിന്‍റേത്. ഒപ്പം, നമ്മുടെ ജീവിതത്തിന്‍റെ നിഗൂഢതയുടെ ചുരുളുകൾ അഴിക്കാൻ ധൈര്യപ്പെടാം. അത് സ്വല്പം കൂടി സുതാര്യമാകട്ടെ.

ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.