Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വാർധക്യക്ഷീണമുള്ള നേതൃത്വം
Sunday, March 15, 2020 11:59 PM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
രാജ്യത്തെ രണ്ടു ദേശീയ പാർട്ടികളും അർഹിക്കുന്നതിലേറെ പ്രാധാന്യം നെഹ്റു-ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്കു നൽകുന്നുണ്ട് എന്നതു വസ്തുതയാണ്. കോൺഗ്രസിലുണ്ടായിരുന്ന നെഹ്റു-ഗാന്ധി കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും പ്രധാന പദവികൾ പാർട്ടി നൽകി. അവരിൽ ഇപ്പോഴുള്ള ഏറ്റവും മുതിർന്നയാളായ സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡന്റാണ്. അവരുടെ പുത്രൻ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ മുൻ പ്രസിഡന്റും എംപിയും. ഏതു നിമിഷവും പാർട്ടിയുടെ ഉന്നത നേതാവാകാൻ സാധ്യതയുള്ള ആളുമാണ് അദ്ദേഹം. എഐസിസി ജനറൽ സെക്രട്ടറിയാണു പ്രിയങ്ക ഗാന്ധി.
അതുപോലെ ബിജെപിയിലും നെഹ്റു-ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്കു പ്രധാന പദവികൾ നൽകിയിട്ടുണ്ട്. മേനക ഗാന്ധി കേന്ദ്രമന്ത്രിയായിരുന്നു. ഇപ്പോൾ അവരും പുത്രൻ വരുൺ ഗാന്ധിയും എംപിമാരാണ്. രണ്ടു പാർട്ടികളും നെഹ്റു-ഗാന്ധി കുടുംബാംഗങ്ങളെ തങ്ങളുടെ പാർട്ടികളുടെ ഉയർന്ന തലങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. പ്രധാന വ്യത്യാസം ബിജെപിയിൽ ഇവർക്ക് ഉയർന്ന പദവികൾ നല്‍കിയിട്ടുണ്ടെങ്കിലും തീരുമാനമെടുക്കൽ പ്രക്രിയയിൽനിന്ന് അകറ്റിനിർത്തിയിരിക്കുന്നു എന്നതാണ്. കോൺഗ്രസിൽ നെഹ്റു- ഗാന്ധി കുടുംബാംഗങ്ങൾ തീരുമാനങ്ങളെടുക്കുകയും മറ്റുള്ളവരെ തീരുമാനമെടുക്കൽ പ്രക്രിയയിൽനിന്ന് അകറ്റിനിർത്തിയിരിക്കുകയും ചെയ്യുന്നു.
കോൺഗ്രസിലെ തീരുമാനമെടുക്കൽ ഫോറങ്ങളിലെ ബഹുഭൂരിപക്ഷം ആളുകളും നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്തുതിപാടകരാണ്. പ്രായം എഴുപതുകളിലും എൺപതുകളിലുമുള്ള അവർ എല്ലാ തീരുമാനങ്ങൾക്കും ആമ്മേൻ പറയാൻ സന്നദ്ധരായി നിൽക്കുന്നു. തങ്ങളുടെ പദവികൾ നിലനിർത്തുന്നതിലാണ് അവർ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളത്. പതിറ്റാണ്ടുകളായി പദവികൾ നിലനിർത്തുന്ന അവർ തങ്ങളുടെ അനുകൂലികളെയും ഇക്കാലമെല്ലാം കൂടെനിർത്തുന്നു.
തഴയപ്പെടുന്ന ചെറുപ്പക്കാർ
ചെറുപ്പക്കാർ പാർട്ടിയുടെ നേതൃതലങ്ങളിലേക്കു കടന്നുവരാൻ ഈ വയോജനനേതാക്കൾ അനുവദിക്കുന്നില്ല എന്നതാണ് അന്തിമഫലം. പാർട്ടി അധികാരപദവികളിലെത്തുന്പോഴും മന്ത്രിസ്ഥാനങ്ങൾ തീരുമാനിക്കുന്പോഴും സംഘടനാ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടിവരുന്പോഴുമെല്ലാം വാർധക്യക്ഷീണമുള്ള ഈ മുഖസ്തുതിക്കാരോടാണ് നെഹ്റു-ഗാന്ധി കുടുംബാംഗങ്ങൾ അഭിപ്രായം തേടുന്നത്. തങ്ങളുടെ ആശ്രിതർ ഇത്തരം പദവികളിലെത്തുന്നുവെന്ന് ഈ വയോജനനേതാക്കൾ ഉറപ്പാക്കുന്നു. മറ്റുള്ളവർക്ക് ഉയർന്നുവരാൻ ഒരു ചാൻസും ലഭിക്കില്ല.
കോൺഗ്രസിൽ ഒരു തലമുറമാറ്റം കൊണ്ടുവരാൻ ഗാന്ധി കുടുംബാംഗങ്ങൾക്കുപോലും കഴിഞ്ഞില്ലെന്നതാണു വസ്തുത. സഞ്ജയ് ഗാന്ധി അതിൽ ഭാഗികമായി വിജയിച്ചു. അതുപോലെ രാജീവും. രാഹുൽ ശ്രമിച്ചു, പക്ഷേ മധ്യപ്രദേശിലും രാജസ്ഥാനിലും നേതൃപ്രശ്നം വന്നപ്പോൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പഴയ ഉപജാപക സംഘത്തിന് അവരുടേതായ വഴികളുണ്ടായിരുന്നു. സച്ചിൻ പൈലറ്റിനും ജ്യോതിരാദിത്യ സിന്ധ്യക്കും തങ്ങൾ അർഹിക്കുന്ന പദവികൾ കിട്ടിയില്ല. ഇവരെ രണ്ടുപേരെയും മാറ്റിനിർത്തുന്നതു പിന്നീട് കേന്ദ്രത്തിൽ രാഹുൽഗാന്ധിക്ക് അവസരമുണ്ടാകുന്പോൾ അദ്ദേഹത്തിന്റെ താത്പര്യത്തിനു നല്ലതാണ് എന്നാണ് ഉപജാപകസംഘം നെഹ്റു കുടുംബത്തെ ധരിപ്പിച്ചത്. എന്നാലിത് ഈ രണ്ടു സംസ്ഥാനങ്ങളിലെയും വൃദ്ധനേതാക്കളെ സംരക്ഷിക്കാനായിരുന്നെന്നു പലരും കരുതുന്നു.
സച്ചിൻ പൈലറ്റ് രാജസ്ഥാനിലെ ഉപമുഖ്യമന്ത്രിപദംകൊണ്ട് തൃപ്തിപ്പെട്ടു. ജ്യോതിരാദിത്യ സിന്ധ്യക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ചതാണ് അദ്ദേഹം കോൺഗ്രസ് വിടാൻ കാരണമെന്നു റിപ്പോർട്ടുകളുണ്ട്. ജ്യോതിരാദിത്യ വലിയ ജനകീയനേതാവോ മികച്ച സംഘാടകനോ അല്ലായിരിക്കാം. പക്ഷേ അദ്ദേഹം നല്ല വിദ്യാഭ്യാസമുള്ള, വിവേകത്തോടെ സംസാരിക്കുന്ന, യുവനേതാവാണ്. ചർച്ചകളിൽ ഉത്തരവാദിത്വത്തോടെ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹം കോൺഗ്രസിൽനിന്നു പുറത്തുപോയതിന്റെ പ്രത്യാഘാതം ഗുണ- ഗ്വാളിയർ-ചമ്പൽ മേഖലകളിൽ മാത്രമല്ല ഉണ്ടാവുക. നല്ലഭാവിയുള്ള യുവനേതാക്കളെ പാർട്ടി നേതൃത്വത്തിൽനിന്ന് മാറ്റിനിർത്തുന്നതിന്റെ നല്ല ഉദാഹരണമാണിത്.
സിന്ധ്യയെ ഇതുപോലെ മാറ്റിനിർത്താൻ കഴിയുമെങ്കിൽ പാർട്ടിയിലെ ഉപജാപകസംഘങ്ങളിലും ഗ്രൂപ്പുകളിലും പെടാത്ത മറ്റു യുവാക്കളുടെ കാര്യം ഊഹിക്കുകയേ വേണ്ടൂ.
കോൺഗ്രസ് നേതൃത്വവുമായി അസംതൃപ്തിയിലുള്ള നേതാക്കൾക്ക് ഇപ്പോൾ മുന്നിലുള്ള ഒരേയൊരു മാർഗം ബിജെപിയിൽ ചേരുക എന്നതാണ്. ഇത്തരക്കാരെ സ്വാഗതം ചെയ്യുന്നതിൽ നാഗ്പുർ നേതാക്കൾക്കു സന്തോഷമേയുള്ളൂ. അവർക്കു സർക്കാരിലോ പാർട്ടിയിലോ നല്ല പദവികൾ നൽകുകയും ചെയ്യും. എന്നാൽ, തീരുമാനമെടുക്കൽ പ്രക്രിയയിൽ മാത്രം അടുപ്പിക്കില്ല. കോൺഗ്രസിനെ ക്ഷീണിപ്പിക്കുകയും അതിന്റെ അടിത്തറ ഇളക്കുകയുമാണ് ആർഎസ്എസിന്റെ ലക്ഷ്യം. മധ്യനിര നേതാക്കൾ പാർട്ടി വിട്ടുവരുന്നത് തെരഞ്ഞെടുപ്പു വിജയം ഉറപ്പാക്കാൻ സഹായിക്കുമെന്ന് അവർക്കറിയാം. ഇക്കാലത്ത് ഏതാനും വോട്ടുകൾപോലും പല മണ്ഡലങ്ങളിലെയും ഫലം മാറ്റിമറിക്കാം.
സംവിധാനം ശക്തിപ്പെടണം
കോൺഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ പാർട്ടി നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്നതാണ് മറ്റൊരു കാര്യം. താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഒന്നുംതന്നെ ഇല്ലെന്നു പറയാം. അവസാനനിമിഷത്തെ തെരഞ്ഞെടുപ്പുധാരണയിൽ മാത്രമാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശ്രദ്ധ. തെരഞ്ഞെടുപ്പിൽ പാർട്ടികളുടെ നയങ്ങളും പ്രത്യയശാസ്ത്രങ്ങളും മാത്രമല്ല പ്രധാനം. കോൺഗ്രസ് അടുത്തിടെ പല സംസ്ഥാനങ്ങളിലും ജയിച്ചത് കാവിപ്പാർട്ടിയുടെ പരാജയങ്ങൾകൊണ്ടും ഓരോ സംസ്ഥാനത്തെയും സഖ്യകക്ഷികളുടെ ബലംകൊണ്ടുമാണ്. അതുകൊണ്ടാണു വൃദ്ധനേതാക്കളും അവരുടെ അനുയായികളും ഉന്തിത്തള്ളിക്കൊണ്ടുപോകുന്ന പാർട്ടിയുടെ "ആപ്പിൾകാർട്ട്' മറിച്ചിടേണ്ടെന്നു കോൺഗ്രസ് നേതൃത്വം തീരുമാനിക്കുന്നത്.
ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇപ്പോഴുള്ള നാമമാത്ര സാന്നിധ്യം രാഷ്ട്രീയ എതിരാളികളുടെ പരാജയങ്ങൾകൊണ്ട് ആകസ്മികമായി സംഭവിക്കുന്നതാണ് എന്നുതന്നെ പറയണം. പാർട്ടിയെ ഇപ്പോൾ നിയന്ത്രിക്കുന്ന വൃദ്ധനേതാക്കൾക്ക് ഹിന്ദുത്വ ശക്തികൾ സൃഷ്ടിച്ചിരിക്കുന്ന സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നതിനു തന്ത്രങ്ങളോ പ്രവർത്തനപരിപാടികളോ ഇല്ല. സമകാലീന രാഷ്ട്രീയത്തിന്റെ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് ആർജവവും സജീവതയും പകരാൻ പുതുരക്തത്തിനു മാത്രമേ കഴിയൂ.
വൃദ്ധനേതാക്കളെയെല്ലാം പുറത്താക്കി വാതിലടയ്ക്കണമെന്നല്ല പറയുന്നത്. എന്നാൽ, പാർട്ടിയുടെ നടത്തിപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും അർഹമായ പങ്കാളിത്തം നൽകണം. കോൺഗ്രസിൽനിന്നു മധ്യനിര നേതാക്കൾ ബിജെപിയിലേക്കു ചേക്കേറുന്നതു തടയാനെങ്കിലും ഇതു സഹായിക്കും.
സ്വതന്ത്രവും നീതിപൂർവകവുമായ സംഘടനാ തെരഞ്ഞെടുപ്പിലൂടെ മാത്രമേ യുവാക്കൾക്കും സ്ത്രീകൾക്കും പാർട്ടിയിൽ അർഹമായ പങ്കാളിത്തം ലഭിക്കൂ. അത്തരമൊരു മാറ്റമുണ്ടാകാതെ, കോൺഗ്രസിന് അതിന്റെ പഴയകാല പ്രതാപത്തിലേക്കു മടങ്ങാനുള്ള ആഗ്രഹം ഒരു വിദൂരസ്വപ്നമായിത്തന്നെ അവശേഷിക്കും. കോൺഗ്രസിൽ അർബുദംപോലെ പടർന്നുപിടിച്ചിരിക്കുന്ന ഗ്രൂപ്പിസത്തിന് ഒരുപരിധിവരെ തടയിടാനും സംഘടനാ തെരഞ്ഞെടുപ്പ് സഹായിക്കും.
കോൺഗ്രസിനെ നയിച്ചുകൊണ്ടിരിക്കുന്നത് ആരായാലും പാർട്ടിയെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന ഈ വസ്തുത അവഗണിക്കരുത്. ഉന്നതനേതൃത്വത്തിനു സ്വന്തം റിസ്കിൽ ഇതിനു നേരേ കണ്ണടയ്ക്കുകയോ ഇത് അവഗണിക്കുകയോ ചെയ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
Latest News
സുഗന്ധഗിരി വനംകൊള്ള; ഡിഎഫ്ഒയെ സ്ഥലം മാറ്റി
ഹൈക്കമാന്‍ഡ് നിര്ദേശമെത്തിയില്ല; അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരൻ തിരിച്ചെത്തിയില്ല
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
മോഹന്‍ ബഗാനെ വീഴ്ത്തി; മുംബൈ സിറ്റിക്ക് കിരീടം
Latest News
സുഗന്ധഗിരി വനംകൊള്ള; ഡിഎഫ്ഒയെ സ്ഥലം മാറ്റി
ഹൈക്കമാന്‍ഡ് നിര്ദേശമെത്തിയില്ല; അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരൻ തിരിച്ചെത്തിയില്ല
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
മോഹന്‍ ബഗാനെ വീഴ്ത്തി; മുംബൈ സിറ്റിക്ക് കിരീടം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top