പലായനം
Wednesday, February 26, 2020 12:53 AM IST
താപസവഴിയേ..-3 /ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്

പാതിരാവിൽ പരദേശത്തേക്കു പ്രാണരക്ഷാർഥം ഒരു പലായനം. കുഞ്ഞായിപ്പിറന്ന രക്ഷകനെ വൈരിയുടെ വാൾത്തലയിൽനിന്നു രക്ഷിക്കാൻ കച്ചിത്തൊട്ടിയിൽ നിന്നെടുത്തു കച്ചക്കീറിൽ പൊതിഞ്ഞു പിടിച്ചുകൊണ്ടുള്ള പാവം രണ്ടു രക്ഷിതാക്കളുടെ പരക്കംപാച്ചിൽ. മിഴികൾ മാത്രയിൽ ആ ചോരക്കുഞ്ഞിന്‍റെ മുന്നിൽ തെളിഞ്ഞത് ഭയത്തിന്‍റെ നിഴൽ. ജീവദായകന് ജനിച്ചുവീണപ്പോൾ തന്നെ ജീവാപായം.

ഒരുപിടി ഓർമപ്പെടുത്തലുകളും താക്കീതുകളും നൽകുന്ന ഒരു ഓടിപ്പോകലായിരുന്നു അത്. വിനാശകങ്ങളായ സകല സാഹചര്യങ്ങളിൽനിന്നും അകന്നുപോകാനുള്ള ആഹ്വാനവുമായിട്ടാണ് അവൻ വന്നത്. അവന്‍റെ അനുഗാമികളായ നമ്മുടെ വിശ്വാസജീവിതത്തിൽ പിശാചിന്‍റെ പദ്ധതികൾ കാലേകൂട്ടി മനസിലാക്കാനുള്ള പാടവം പല വ്യക്തികളിലൂടെയും അവസരങ്ങളിലൂടെയും ദൈവം നൽകുന്നുണ്ട്. അവയെ യഥോചിതം തിരിച്ചറിയാനും, അവയോടു സർഗാത്മകമായി പ്രതികരിക്കാനും കഴിയുക എന്നതാണു പ്രധാനം. ആത്മീയജീവിതത്തിൽ ശത്രുവിന്‍റെ കെണികളായി ഭവിക്കുന്ന അപായങ്ങളിൽനിന്നെല്ലാം പ്രതിനിമിഷം ഒരു പലായനം നമുക്കാവശ്യമാണ്.

പലായനത്തിന്‍റെ പാതയിൽ വലിയ പാലനത്തിന്‍റെ വല വിരിച്ചിട്ടുണ്ട്. നമ്മെ താങ്ങുന്നവന്‍റെ തണലിലൂടെയായിരിക്കും തീർച്ചയായും നമ്മുടെ പ്രയാണം. കർത്താവിന്‍റെ കരുതുന്ന കരങ്ങൾ നാം അനുഭവിച്ചറിഞ്ഞ അവസരങ്ങളുടെ ഏതെങ്കിലുമൊരു അധ്യായം ആയുസിന്‍റെ പുസ്തകത്തിലുണ്ടാവും. ദൈവം നമുക്കായി മാത്രം നിയോഗിച്ച ആരുടെയൊക്കെയോ ആകുലതകളും പ്രയത്നങ്ങളും പ്രാർഥനകളും അതിന്‍റെ പിന്നിൽ ഉണ്ടായിരുന്നില്ലേ? ജീവനു ഭീഷണിയായി വന്ന അത്യാഹിതങ്ങളാൽ ഒരു പക്ഷേ നാം വെറുമൊരു ഓർമയായി മാറാമായിരുന്നു. എന്നാൽ, ഇന്നും നാം ജീവിക്കുന്നത് കണ്ണിലെ കൃഷ്ണമണിപോലെ നമ്മെ കാക്കുന്ന ഒരു ദൈവം നമുക്കുപിന്നിൽ ഉള്ളതുകൊണ്ടു മാത്രമാണ്. ആത്മീയ ജീവിതത്തിൽ ചിലപ്പോൾ വർഷങ്ങളായി നമ്മെ വിട്ടുമാറാത്ത പാപത്തിന്‍റെ ബന്ധനം, അല്ലെങ്കിൽ വല്ലാതെ വേട്ടയാടുന്ന സമാനമായ മറ്റേതെങ്കിലും പൈശാചിക വിപത്തുകൾ എന്നിവയിൽ നിന്നൊക്കെ കരകയറാൻ നാം നടത്തിയ പരിശ്രമം ആത്മാവിന്‍റെ പ്രാണൻ പരിരക്ഷിക്കാനുള്ള നമ്മുടെ പലായനത്തിന്‍റെ ഭാഗമായിരുന്നു. മേലിലും പാപ സാഹചര്യങ്ങളിൽനിന്നും ഓടിയകലാൻ ധൈര്യപ്പെടാം. ഓട്ടം ക്ലേശപൂർണമാണെങ്കിലും തലയ്ക്കുമീതേ തന്പുരാൻ ഉണ്ടെന്നോർക്കാം. ഒപ്പം, നമ്മുടെ പരിപാലനയിൽ ദൈവം ഏല്പിച്ചിരിക്കുന്നവരെ സംരക്ഷിക്കാം. അവ ടെയൊക്കെ തോളിനൊരു താങ്ങാകാം. ആർക്കും അപായഹേതുവാകാതിരിക്കാം. അകറ്റുന്നവരല്ല, മറിച്ച് അടുപ്പിക്കുന്നവരാകാം. ഭീഷണിയുടെ ഭാഷണമല്ല, പിന്നെയോ, സാന്ത്വനത്തിന്‍റെ സംഭാഷണമാണ് ക്രിസ്ത്യാനികളായ നമുക്ക് ഇനിമേൽ ഭൂഷണമാകേണ്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.