Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചേരിനിവാസികളും ഭരണാധികാരികളും
Monday, February 24, 2020 1:31 AM IST
ഒരു സ്വതന്ത്ര ഇന്ത്യ മഹാത്മജിയുടെ സ്വപ്നമായിരുന്നു. ബ്രിട്ടീഷുകാരുടെ കീഴിലെന്നല്ല, ജനകീയ ഗവൺമെന്റിന്റെയോ ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ കീഴിലോപോലും അടിമകളല്ലാത്ത ഒരു സ്വതന്ത്ര ജനതയാണ് അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത്.
പണ്ടു സോവ്യറ്റ് യൂണിയൻ (ഇന്നത്തെ റഷ്യയുടെ സ്ഥാനത്തുണ്ടായിരുന്നത്) നിലനിന്നിരുന്ന കാലത്ത് ആ രാജ്യത്തെ പുറംലോകത്തുനിന്ന് അകത്തേക്ക് ആർക്കും നോക്കാനും അതിനുള്ളിലുള്ള ജനത്തിനു പുറത്തേക്കു നോക്കാനും പറ്റാത്തവിധം ഒരു സാങ്കല്പിക ഇരുന്പുമറ ഉണ്ടായിരുന്നു. സങ്കല്പത്തിലെ സ്വർഗമായ സോവ്യറ്റ് റഷ്യയിലെ ജനങ്ങളുടെ ദയനീയ ജീവിതാവസ്ഥ മറ്റാരും അറിയരുത് എന്നായിരുന്നു അതിന്റെ ഉദ്ദേശ്യം.
ഇതിപ്പോൾ ഓർക്കാൻ കാരണം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനം പ്രമാണിച്ച് ഗുജറാത്തിലെ ചേരികൾ മറച്ചുവയ്ക്കാൻ ധൃതിയിൽ ഒരു മതിൽ നിർമിച്ചിരിക്കുന്നു എന്നും, കുറേ ചേരിനിവാസികളെ അവരുടെ വാസസ്ഥലങ്ങളിൽനിന്ന് ഓടിച്ചുവിട്ട് അവരുടെ കുടിലുകൾ തകർത്തുകളഞ്ഞു എന്നുമുള്ള വാർത്തയാണ്.
ഇന്ത്യൻ ഭരണാധികാരികളുടെ ജീവിതനിലവാരം കണ്ടാൽ അമേരിക്കക്കാർക്കുപോലും അസൂയ തോന്നേണ്ടതാണ്. ലക്ഷങ്ങൾ വിലവരുന്ന വേഷവിധാനമാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടേത് എന്ന് ആക്ഷേപം ഉയർന്നിരുന്നല്ലോ. യുഎസ് പ്രസിഡന്റുമാരുടെ ഔദ്യോഗിക വാഹനമായ എയർഫോഴ്സ് വൺ എന്ന വിമാനത്തെ കവച്ചുവയ്ക്കുന്ന സൗകര്യങ്ങളോടുകൂടിയ എയർ ഇന്ത്യ വൺ എന്ന ആഡംബര യാത്രാവിമാനത്തിന് ഓർഡർ നൽകിയിരിക്കുകയാണ് മോദി സർക്കാർ. അങ്ങനെയൊരു രാജ്യത്ത് ചേരികളുണ്ടാകാൻ പാടുണ്ടോ? ഒരിക്കലുമില്ല.
വെറും നിലത്ത് നാലു കന്പ് നാട്ടി അതിന്മേൽ ഒരു കീറപ്പടുത വലിച്ചുകെട്ടി അതിനടിയിലെ ഏതാനും ചതുരശ്രയടിയെ വീടെന്നു വിളിക്കാൻ വിധിക്കപ്പെട്ട ദരിദ്രനാരായണന്മാർ ഈ രാജ്യത്ത് ഉണ്ടാകാൻ പാടുണ്ടോ? ഉണ്ടെങ്കിൽത്തന്നെ ട്രംപ് അതു കാണാൻ പാടുണ്ടോ? ഒരിക്കലുമില്ല. ട്രംപ് അതു കണ്ടാൽ അദ്ദേഹത്തിനുപോലും നാണം വരില്ലേ? ഉണ്ട്, പരിഹാരമുണ്ട്. നല്ലൊരു മതിൽ കെട്ടി എല്ലാം മറയ്ക്കുക. എന്നിട്ട് എല്ലാം മറക്കുക. എണ്ണൂറ് കുടുംബങ്ങളിലായി രണ്ടായിരത്തിലധികം ദുർഭഗ മനുഷ്യജന്മങ്ങളാണ് അഹമ്മദാബാദിൽനിന്ന് ഗാന്ധിനഗറിലേക്കുള്ള പാതയോരത്ത് ചേരികളിൽ കഴിയുന്നത്.
തീർത്തും ദരിദ്രമായ കുടുംബങ്ങളിൽ ജനിച്ച് മഹത്വത്തിന്റെ ഔന്നത്യത്തിലെത്തിയ പലരും ലോകചരിത്രത്താളുകളിൽ ഇടംപിടിച്ചിട്ടുണ്ട്. അതിൽ എക്കാലത്തും തിളങ്ങിനിൽക്കുന്ന നാമം ഏബ്രഹാം ലിങ്കണിന്റേതായിരിക്കും. ലിങ്കൺ ജനിച്ചത് അമേരിക്കൻ സംസ്ഥാനമായ കെന്റക്കിയിലെ ഒരു കൊച്ചുഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിലായിരുന്നു. ഒന്നുമില്ലായ്മയിൽനിന്നു തുടങ്ങി അമേരിക്കൻ പ്രസിഡന്റ് സ്ഥാനംവരെ എത്തിയപ്പോഴും ജീവിതലാളിത്യം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. അപ്പോഴും നമ്മുടെ മഹാത്മജിയെപ്പോലെ, പാവപ്പെട്ടവരോടുള്ള കരുതലും കരുണയും അദ്ദേഹം കാത്തുസൂക്ഷിച്ചു.
പക്ഷേ എല്ലാവരും ലിങ്കൺമാരല്ലല്ലോ! സാധാരണക്കാരിൽനിന്ന് ഭരണതലത്തിന്റെ ഔന്നത്യത്തിലേക്കുയരുന്പോൾ എന്തു മാറ്റമാണ് നേതാക്കളിൽ കാണുന്നത് എന്നുള്ളതിന്റെ പ്രത്യക്ഷോദാഹരണമാണ് നമ്മുടെ പല നേതാക്കളും. അവരുടെ വസ്ത്രങ്ങൾക്കും ആരോഗ്യസംരക്ഷണത്തിനുമായി ഭീമമായ തുകയാണു ഖജനാവിൽനിന്നു ചെലവഴിക്കുന്നത്. സാധാരണക്കാരൻ തലവേദനയ്ക്കുള്ള ഒരു ഗുളിക വാങ്ങുന്പോൾപോലും ജിഎസ്ടി ചുമത്തി ഉണ്ടാക്കുന്ന കാശിൽനിന്നാണ് ഇതെന്ന് ഓർക്കണം.
മോദിയുടെ ഏറ്റവും വലിയ സാന്പത്തിക പരിഷ്കാരമായി കൊട്ടിഘോഷിക്കപ്പെട്ട നോട്ട് നിരോധനം ഇന്ത്യയിലെ പാവപ്പെട്ടവരെ കൂടുതൽ ദാരിദ്ര്യത്തിലും കഷ്ടതയിലുമാക്കി എന്ന് ലോകോത്തര സാന്പത്തിക ശാസ്ത്രജ്ഞനും റിസർവ് ബാങ്ക് ഗവർണറുമായിരുന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് തുറന്നടിച്ചത് മറക്കാൻ കാലമായിട്ടില്ല. മാത്രമോ, മോദിയുടെ പരിഷ്കാരമെന്ന് എക്കാലത്തും ജനം ഓർത്തിരിക്കാൻവേണ്ടി എല്ലാ രൂപാ നോട്ടുകളുടെയും നിറവും വലിപ്പവും പാറ്റേണുംവരെ മാറ്റിക്കളഞ്ഞു! ഒരേ മൂല്യമുള്ള വിവിധയിനം നോട്ടുകൾ ലോകത്തിൽ മറ്റെവിടെയും പ്രചാരത്തിലുള്ളതായി അറിവില്ല!
സംസ്ഥാനങ്ങളിൽ ഭരണത്തിലുള്ളവരും ജീവിതശൈലിയിൽ കേന്ദ്രത്തിന്റെ ഒരു കൊച്ചുപതിപ്പായി മാറുന്നത് നാം കാണുന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽനിന്നു വന്നവരാണെങ്കിലും സർക്കാർ സംവിധാനത്തിലെ വന്പൻ സാധ്യതകൾ കണ്ട് അവരുടെയും കണ്ണ് മഞ്ഞളിക്കുന്നു. സാധ്യമായതെല്ലാം അവർ ന്യായമായും അന്യായമായും സ്വന്തമാക്കുന്നു. ജനങ്ങൾക്കായി ഉപയോഗിക്കേണ്ട പണം തനിക്കും തന്റെ പാർട്ടിക്കാർക്കുമായി വീതംവച്ചെടുക്കുന്നു.
ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും മന്ത്രിമാർ കുടുംബ-പരിവാരസമേതം വിദേശപര്യടനം നടത്തുന്നത് സാധാരണമായിരിക്കുന്നു. ചെറിയ അസുഖങ്ങൾക്കുപോലും ചികിത്സ അമേരിക്കയിൽ. ആധുനിക ചികിത്സാരംഗത്ത് ഇന്ത്യക്ക് ലോകത്തിലെതന്നെ മികച്ച സ്ഥാനമുണ്ടെന്നു പ്രസംഗിക്കുന്നവർതന്നെയാണ് ഇതു ചെയ്യുന്നത്. തന്നെ തെരഞ്ഞെടുത്തുവിട്ട വോട്ടർമാരേക്കാൾ കൂടുതൽ അവകാശങ്ങളൊന്നും തനിക്കു വേണ്ട എന്നു മനസിലാക്കാനുള്ള വിവേകം ഇവർക്ക് എന്നെങ്കിലുമുണ്ടാകുമോ?
മന്ത്രിമാരുടെ ജീവിതനിലവാരത്തിൽ ജീവിക്കാൻ സർക്കാരിനോട് ഒട്ടിനിൽക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തിനും ഭാഗ്യം ലഭിക്കുന്നു. അനർഹമായി ഇവർ നേടിയെടുക്കുന്നതു മൂടിവയ്ക്കാൻ സർക്കാർ ശ്രദ്ധിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഡിജിപിക്ക് ആഡംബര കാർ വാങ്ങാനും സാദാ പോലീസുകാർക്കു ക്വാർട്ടേഴ്സ് നിർമിക്കാനുള്ള ഫണ്ട് വകമാറ്റി വില്ല പണിയാനും സാധിച്ചത് ഈ മാർഗത്തിലൂടെയല്ലേ?
ഈ പശ്ചാത്തലത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഒരു റോൾമോഡലാകുന്നത്. ഐഐടിയിൽനിന്നുള്ള എൻജിനിയറിംഗ് ബിരുദവും പിന്നീട് കൈയിൽ വന്ന ഐആർഎസുമൊക്കെ ഉപേക്ഷിച്ച് പൊതുജീവിതത്തിലേക്ക് അദ്ദേഹം ഇറങ്ങിവന്നത് രാഷ്ട്രീയത്തിലെ വൻ കുംഭകോണസാധ്യതകൾ കണ്ടൊന്നുമല്ല. രാഷ്ട്രീയം കളിച്ചാൽ തനിക്കും കൂട്ടാളികൾക്കും എങ്ങനെ കോടികൾ സന്പാദിക്കാം എന്ന ചിന്ത മാറ്റിവച്ച് അഴിമതിയും അനധികൃത സന്പാദ്യങ്ങളും ഒഴിവാക്കി എങ്ങനെ അത് ജനക്ഷേമത്തിനായി ഉപയോഗിക്കാമെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. അങ്ങനെയാണ് സംസ്ഥാനത്ത് സ്ത്രീകൾക്ക് പൊതുഗതാഗത വാഹനങ്ങളിൽ സൗജന്യയാത്രയും കുറഞ്ഞ വരുമാനക്കാർക്ക് സൗജന്യ വൈദ്യുതിയും സൗജന്യമായി എല്ലാവർക്കും കുടിവെള്ളം എന്ന ആശയവുമൊക്കെ പ്രാവർത്തികമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത്. മറ്റെല്ലായിടങ്ങളിലും ഞാൻ, എന്റെ പാർട്ടി, എന്റെ ശിങ്കിടികൾ എന്ന ക്രമത്തിൽ കൊള്ളമുതൽ വീതംവയ്ക്കപ്പെടുന്ന രാജ്യത്ത് ഇങ്ങനെയുമൊരാൾ എന്നതാണ് കേജരിവാളിനെ വ്യത്യസ്തനാക്കുന്നത്.
ജോ മുറികല്ലേൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
Latest News
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top