Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പ്രമേയമില്ലെങ്കിലും ഗവർണർ വിഷയം സഭയിലെത്തിച്ചു
Monday, February 3, 2020 11:59 PM IST
നയപ്രഖ്യാപന പ്രസംഗത്തോടെ ഗവർണറും സർക്കാരും തമ്മിലുള്ള തർക്കങ്ങളൊക്കെ രാജിയാക്കി. പ്രതിപക്ഷത്തിന് അതങ്ങനെ വിട്ടുകളയാനാകില്ലല്ലോ.
ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം സഭാതലത്തിലേക്ക് എത്തിക്കാതെ സർക്കാർ അവസാനിപ്പിച്ചെങ്കിലും പ്രതിപക്ഷം ഇന്നലെ അതു തന്ത്രപൂർവം സഭയിൽ കൊണ്ടുവന്നു. അരമണിക്കൂർ ചർച്ചയും സംഘടിപ്പിച്ചെടുത്തു.
നിയമസഭയിലെ കാര്യപരിപാടികൾ നിശ്ചയിച്ചു കൊണ്ടുള്ള കാര്യോപദേശക സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ റിപ്പോർട്ട് മടക്കി അയയ്ക്കണമെന്നും ഗവർണർക്കെതിരായ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഉപക്ഷേപം അവതരിപ്പിച്ചു. ഭരണപക്ഷത്തിനു സഭയിൽ തുറന്ന നിലപാടെടുക്കാതെ തരമില്ലാത്ത സ്ഥിതിയിലേക്ക് അവരെ പ്രതിപക്ഷം എത്തിച്ചു.
പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പ്രമേയം കൊണ്ടുവന്നപ്പോൾ തങ്ങൾ പൂർണമനസോടെ പിന്തുണച്ചു എന്നാണു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ആ പ്രമേയത്തിനെതിരേ പരസ്യവിമർശനം നടത്തി മുഖ്യമന്ത്രിയെയും സ്പീക്കറെയും നിയമസഭയെയും അപമാനിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തെ ഭരണപക്ഷം പിന്തുണയ്ക്കേണ്ടതല്ലേ എന്നാണു പ്രതിപക്ഷത്തിന്റെ ന്യായമായ ചോദ്യം.
ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഇരട്ടമുഖമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തങ്ങൾക്ക് ഒരു നിലപാട് മാത്രമേയുള്ളു എന്നു മുഖ്യമന്ത്രിയും പറഞ്ഞു. ഗവർണർമാരെ ഉപയോഗിച്ച് ഭരണം പിടിച്ചെടുത്ത മുൻകാല കോണ്‍ഗ്രസുകാരുടെ ചരിത്രം പിണറായി നന്നായി അവതരിപ്പിച്ചു. ഗവർണർക്കെതിരേ സഭയിൽ ചർച്ച നടത്തുന്നതിനെതിരേ മുമ്പു വയലാർ രവിയും ഉമ്മൻ ചാണ്ടിയും കെ. കരുണാകരനും കെ.എം. മാണിയുമൊക്കെ പറഞ്ഞ കാര്യങ്ങളും സഭയിൽ പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഗവർണറെ മടക്കിവിളിക്കണമെന്നു പ്രമേയം പാസാക്കേണ്ട കാര്യമില്ലെന്ന നിലപാട് മുഖ്യമന്ത്രി തുറന്നുപറഞ്ഞു.
പി.ടി. തോമസ്, ഡോ. എം.കെ. മുനീർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം. ഉമ്മർ, അനൂപ് ജേക്കബ് എന്നിവരും പ്രതിപക്ഷ നിരയിൽ നിന്നു ചുരുങ്ങിയ വാക്കുകളിൽ പ്രസംഗിച്ചു. ഉപക്ഷേപം അംഗീകരിക്കണോ തള്ളണമോ എന്ന കാര്യത്തിൽ വോട്ടിംഗ് നടത്തണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗവർണർ ഗോ ബാക്ക് വിളികളോടെ പ്രതിപക്ഷം ആവേശപൂർവം വോട്ട് രേഖപ്പെടുത്തിയെങ്കിലും ആളെണ്ണത്തിൽ കുറവായതിനാൽ പ്രമേയം തള്ളിപ്പോയി. എങ്കിലും ഉദ്ദേശിച്ച കാര്യം നടന്നതിന്റെ സന്തോഷം മുഖത്തു പ്രകടമായിരുന്നു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിലുള്ള മൂന്നു ദിവസത്തെ ചർച്ച ആരംഭിച്ചു. ഗവർണറും പൗരത്വ നിയമഭേദഗതിയുമൊക്കെ തന്നെയായിരുന്നു അവിടെയും നിറഞ്ഞു നിന്നത്. നന്ദിപ്രമേയത്തിനുള്ള ഭേദഗതികളുടെ കൂട്ടത്തിൽ താൻ നൽകിയ ഭേദഗതി പരിഗണിക്കാതെ തള്ളിയതിൽ പി.സി. ജോർജ് പ്രതിഷേധം പ്രകടിപ്പിച്ചു. ജോർജിന്റെ ഭാഷയിൽ പറഞ്ഞാൽ നിരുപദ്രവകരമായ ഒരു ഒറ്റവാക്ക് ഭേദഗതിയാണ് സ്പീക്കർ നിർദാക്ഷിണ്യം തള്ളിക്കളഞ്ഞത്. ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്നു എന്ന വാചകത്തിൽ പ്രസംഗം എന്ന വാക്കിനു മുന്‍പായി അധിക എന്ന വാക്കു ചേർക്കണമെന്നായിരുന്നു ജോർജിന്റെ ഭേദഗതി. എന്നു പറഞ്ഞാൽ ഗവർണറുടെ പ്രസംഗം അധിക പ്രസംഗമായി മാറും. ഈ വാക്ക് അണ്‍പാർലമെന്ററി അല്ലെന്നു സ്പീക്കറും സമ്മതിച്ചു. ബുദ്ധി എന്ന വാക്കിനു പിന്നിൽ ദുർ എന്നു ചേർക്കുന്നതു പോലെയാകുമെന്നായിരുന്നു സ്പീക്കറുടെ പക്ഷം. ഭേദഗതി കൊണ്ടുവന്ന ജോർജിന്റെ ബുദ്ധിക്കാണോ സ്പീക്കർ ഈ വിശേഷണം നൽകിയതെന്നു സംശയിക്കണം.
കാട്ടാക്കടയിൽ ഭൂമാഫിയ സംഗീത് ബാലൻ എന്നയാളെ ജെസിബി കയറ്റി കൊലപ്പെടുത്തിയ സംഭവം അടിയന്തരപ്രമേയമായി അവതരിപ്പിച്ചത് എം. വിൻസന്റ് ആയിരുന്നു. പോലീസിൽ അറിയിച്ചിട്ടും ആറര കിലോമീറ്റർ മാത്രം അകലെയുള്ള സംഭവസ്ഥലത്ത് എത്താൻ ഒരു മണിക്കൂറിലേറെ എടുത്തു എന്നു വിൻസന്റ് ചൂണ്ടിക്കാട്ടി. വഴിതെറ്റിപ്പോയി എന്നാണ് പോലീസ് പറയുന്നത്. വഴിതെറ്റിയതു സർക്കാരിനാണെന്നും വഴിതെറ്റിയ സർക്കാരിന്റെ വഴിപിഴച്ച പോലീസ് ആണെന്നും വിൻസന്റ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ കാര്യമായ വാശി പിടിച്ചില്ല. പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നു തെളിഞ്ഞാൽ നടപടി ഉണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, കൊല്ലപ്പെട്ട സംഗീതിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്നും ഭാര്യയ്ക്കു സർക്കാർ ജോലി നൽകണമെന്നുമുള്ള ആവശ്യത്തിൽ മുഖ്യമന്ത്രി മറുപടി നൽകിയില്ല.
ഇതിനിടെ മുൻ ഡിജിപി സെൻകുമാറിന്റെ പരാതിയിൽ രണ്ടു മാധ്യമപ്രവർത്തകർക്കെതിരേ പോലീസ് കള്ളക്കേസ് എടുത്ത കാര്യവും സഭയിൽ വന്നു. ഇക്കാര്യത്തിൽ കർശന നിലപാടാണ് പിണറായി സ്വീകരിച്ചത്. കേസ് ഒഴിവാക്കാൻ ഡിജിപിയോടു നിർദേശിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ കേസെടുക്കുന്ന നാടായി കേരളം മാറാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യ ചിലപ്പോൾ ചതിക്കുമെന്ന് ഇന്നലെ നിയമസഭയിൽ സ്പീക്കർക്കു ബോധ്യപ്പെട്ടു. അടിയന്തരപ്രമേയത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകിത്തുടങ്ങിയപ്പോൾ തന്നെ അംഗങ്ങൾക്കു മുമ്പിലുള്ള സ്ക്രീനിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു എന്ന് എഴുതി വന്നു കഴിഞ്ഞു. നോട്ടീസ് നൽകിയ ആൾ വിഷയം അവതരിപ്പിക്കുന്നതിനു മുന്‍പേ അവതരണാനുമതി നിഷേധിക്കുന്നു എന്നു പറയുന്നത് ശരിയോ എന്നു ചോദിച്ച് വി.ഡി. സതീശൻ എഴുന്നേറ്റു. ബാലാരിഷ്ടതയായി കണ്ടു ക്ഷമിക്കാൻ സ്പീക്കറും പറഞ്ഞു. ഏതായാലും ആ വിഷയം അവിടെ അവസാനിച്ചു.
നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് ഇരുപതു പേർ പ്രസംഗിച്ചപ്പോൾ സമ്മേളനം വൈകുന്നേരം വരെ നീണ്ടു. നന്ദിപ്രമേയ ചർച്ച ഇന്നും തുടരും.
നിയമസഭാവലോകനം/ സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
Latest News
അമ്മയുടെ വീടിനു നേരെ ആക്രമണം; പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
Latest News
അമ്മയുടെ വീടിനു നേരെ ആക്രമണം; പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top