പുഞ്ചിരിക്കുന്ന മുഖത്തോടെ ഞങ്ങൾ നിങ്ങൾക്ക് അന്നം വിളന്പട്ടെ
Sunday, January 19, 2020 11:48 PM IST
കാർഷിക മേഖല ഇന്നു നിരവധി പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണു കടന്നുപോകുന്നത്. കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മുന്പത്തെക്കാൾ ഗുരുതരമാണ്. പല കർഷകർക്കും പട്ടയം ഇനിയും കിട്ടാക്കനിയാണെന്നു മാത്രമല്ല കൈവശത്തിലിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തന്നെ നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ് ഇടുക്കി ജില്ലയിലെ കർഷകർ. പൊള്ളയായ പരിസ്ഥിതിവാദത്തിന്‍റെ പേരിൽ ഞെരുക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയുമാണ് ഇന്ന് കർഷക സമൂഹം.

കുടിയേറ്റക്കാരായ കർഷകരെ ഭൂസംരക്ഷണ നിയമത്തിന്‍റെ തെറ്റായ വ്യാഖ്യാനത്തിലൂടെ കൈയേറ്റക്കാരായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യവും ഇന്നു സംജാതമായിരിക്കുന്നു. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽപ്പെട്ട പതിനായിരത്തിൽപരം കർഷക കുടുംബങ്ങൾ ഗവണ്‍മെന്‍റിന്‍റെ സർവേ ഡിപ്പാർട്ടുമെന്‍റിനു പറ്റിയ തെറ്റുമൂലം മുന്പ് പുരയിടമായിരുന്നത് തോട്ടമെന്ന് തെറ്റായി റവന്യു രേഖകളിൽ രേഖപ്പെടുത്തപ്പെട്ടതിനാൽ സ്ഥലത്തിന്‍റെ ആസ്തിമൂല്യം നഷ്ടപ്പെട്ട് വലിയ സങ്കടത്തിലും ദുരിതത്തിലുമാണ്.

ക്രമാതീതമായി വർധിച്ച കൃഷിയുടെ ചെലവും കാർഷികോത്പന്നങ്ങളുടെ വിലയിടിവുംമൂലം ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിച്ചേർക്കാൻ പെടാപ്പാടുപെടുന്ന കർഷകരും അവരുടെ കൃഷിയിടവും കാട്ടുമൃഗങ്ങളാൽ ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങളും ഇന്നു സർവസാധാരണമായി. ചുരുക്കിപ്പറഞ്ഞാൽ അന്നം തരുന്ന ഓരോ കൈകളും പുഞ്ചിരിക്കുന്ന മുഖത്തോടെ അധ്വാനിക്കുന്നതിനു പകരം നെടുവീർപ്പിന്‍റെയും വേദനയുടെയും കണ്ണീർച്ചാലുകൾ കവിളുകളിലൂടെ ഒഴുക്കിക്കൊണ്ടു ലോകത്തിനു ഭക്ഷണം വിളന്പേണ്ടിവരുന്ന ദുർഭഗമായ അവസ്ഥയാണ് ഇന്ന് കർഷകരുടേത്.

കർഷക സുരക്ഷ

1965-ൽ ഡൽഹിയിലെ രാംലീല മൈതാനിയിൽ തടിച്ചുകൂടിയ ഇന്ത്യൻ ജനതയുടെ മുന്പിൽ അന്നത്തെ പ്രധാനമന്ത്രി ലാൽബഹദൂർ ശാസ്ത്രി ഉറക്കെ വിളിച്ചുപറഞ്ഞുകൊടുത്തൊരു മുദ്രാവാക്യമുണ്ട് - ജയ് ജവാൻ, ജയ് കിസാൻ. രാജ്യ സുരക്ഷയോടൊപ്പം ഭക്ഷ്യസുരക്ഷയും ലക്ഷ്യംവച്ച ദീർഘവീഷണമുള്ള രാജ്യത്തിന്‍റെ ഭരണാധികാരി രാജ്യത്തെ കർഷകർക്ക് എത്രമാത്രം വിലകൽപ്പിച്ചുവെന്നത് വെളിപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്‍റെ മുദ്രാവാക്യം. ശത്രുക്കളുടെ ആക്രമണത്തിൽനിന്ന് തങ്ങളുടെ ജനതയെ സംരക്ഷിക്കാൻ ജയ് ജവാൻ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച, പ്രജാസംരക്ഷണം ഉറപ്പുവരുത്തിയ ഭരണാധിപന്മാർ നമുക്കെന്നും അഭിമാനമായിരുന്നു. അതുപോലെതന്നെ "ജയ് കിസാൻ’ എന്ന മുദ്രാവാക്യത്തിലൂടെ രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ ശ്രമിച്ച ദീർഘവീഷണമുള്ള ഭരണാധികാരികളെ ആദരവോടെ മാത്രമേ നമുക്കു കാണാനാവൂ.

ഭക്ഷ്യ സുരക്ഷ, കർഷക സുരക്ഷ എന്നുപറയുന്നത് രാജ്യസുരക്ഷയ്ക്കു തന്നെ തുല്യമാണ്. അന്നം തരുന്ന കൈകളെ ആദരവോടെ കാണണം എന്ന് പഠിപ്പിച്ചവരായിരുന്നു നമ്മുടെ നേതാക്കന്മാർ. എന്നാൽ, ആ നല്ല പാരന്പര്യം ഇന്നു കൈമോശം വന്നുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ കൈകളെ തട്ടിമാറ്റുന്ന ഒരു സംസ്കാരം ഉടലെടുക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷയ്ക്കുവേണ്ടി നിരന്തരം അധ്വാനിക്കുന്ന കർഷകർ രാജ്യത്തിന്‍റെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതമാണെന്ന് ജനപ്രതിനിധികളും രാഷ്‌ട്രീയ നേതാക്കന്മാരും ഭരണാധിപന്മാരും മനസിലാക്കേണ്ടതുണ്ട്. രണ്ടു രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടായാൽ ആവശ്യത്തിനുള്ള ഭക്ഷണ ശേഖരം ഇല്ലായെങ്കിൽ രാജ്യത്തിന്‍റെ അവസ്ഥ എന്താകും? എന്തിനേറെ ഒരു ലോറി സമരം ഉണ്ടായാൽ അന്തർ സംസ്ഥാന ചരക്കു നീക്കം സ്തംഭിച്ചാൽ, ഭക്ഷ്യ ദാരിദ്ര്യത്തിലേക്കു സംസ്ഥാനം കൂപ്പുകുത്തും എന്നതിൽ സംശയമില്ല. നമ്മുടെ കേരളത്തിൽ കഴിഞ്ഞ കാലഘട്ടത്തിലുണ്ടായ പ്രളയകാലത്തുപോലും കടകളിലുള്ള ഭക്ഷ്യശേഖരം തീർന്നുപോകുന്നുവെന്നറിഞ്ഞപ്പോൾ ആളുകൾ പരക്കംപാഞ്ഞ് ഭക്ഷണം സംഭരിക്കാൻ നടത്തിയ നെട്ടോട്ടം നമ്മുടെയൊന്നും ഓർമയിൽനിന്ന് ഇന്നും മാഞ്ഞുപോയിട്ടില്ല.

കാർഷിക മേഖലയെയും കർഷകരെയും കൈവെടിഞ്ഞ് ഒരു ഭരണാധികാരിക്കും ഒരു രാജ്യത്തിനും മുന്നേറാനാവില്ല എന്ന സത്യം അറിഞ്ഞിരുന്നിട്ടും ഭക്ഷ്യോത്പാദകരായ കർഷകർക്കുനേരേ പുറംതിരിഞ്ഞു നിൽക്കുന്ന ഭരണാധികാരികളുടെ നിലപാടുകൾ വേദനാജനകമാണ്. അന്നം തരുന്ന കൈകൾ പുഞ്ചിരിയോടെ അധ്വാനിക്കട്ടെ എന്നുപറഞ്ഞിരുന്ന രാഷ്‌ട്രീയ നേതാക്കന്മാരും ഭരണാധിപന്മാരുമുണ്ടായിരുന്ന രാജ്യത്താണ് കർഷകരെയും കാർഷിക പദ്ധതികളെയും പുറംകാലുകൊണ്ടു തട്ടിയെറിഞ്ഞ് ഭരണഗർവ് കാണിക്കുന്ന നേതാക്കന്മാർ ഉണ്ടായിരിക്കുന്നതെന്നത് ദുഃഖകരമാണ്. അന്നം വിളന്പുന്ന മുഖങ്ങൾ പുഞ്ചിരിക്കുന്നതായിരിക്കണം. എന്നാൽ, ആ മുഖങ്ങൾ ഇന്ന് സങ്കടപൂരിതമാണ്.

പ്രിയപ്പെട്ടവരേ നമ്മളിൽ ആർക്കെങ്കിലും കരയുന്ന കണ്ണുകളോടെ ആരെങ്കിലും ഭക്ഷണം വിളന്പിത്തന്നാൽ അത് കഴിക്കാനാകുമോ? അഥവാ കഴിക്കാൻ ശ്രമിച്ചാൽ അത് നമ്മുടെ തൊണ്ട യിൽനിന്ന് ഇറങ്ങുമോ. ആ കണ്‍കോണുകളിൽ തളംകെട്ടി നിൽക്കുന്ന കണ്ണീർത്തുള്ളികൾ മനഃസാക്ഷിയുള്ളവർക്കു കണ്ടില്ലെന്നു നടിക്കാനാകുമോ? വേദനയും സഹനവും അവഗണനയും അധിക്ഷേപവും ഉള്ളിലൊതുക്കി അതു കണ്ണുനീർത്തുള്ളികളായി കവിളിലൂടെ പെയ്തിറങ്ങുന്പോൾ ആ കണ്ണീരിന്‍റെ ഉപ്പുകലർത്തി വിളന്പി വയ്ക്കുന്ന ഭക്ഷണം അനുകന്പയും ആർദ്രതയും സഹാനുഭൂതിയും പരിഗണനയുമില്ലാതെ, ലജ്ജ ലവലേശംപോലുമില്ലാതെ, ഭുജിക്കാൻ നരാധമന്മാർ ജീവിക്കുന്ന ഒരു ലോകത്തിനേയാകൂ.

ഞങ്ങൾ കുടിയേറ്റപ്പെട്ടവരാണ്

ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യമറിഞ്ഞ ഭരണാധിപന്മാർ നിയമത്തിന്‍റെ പരിരക്ഷയും കാട്ടുമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണവും നൽകി കർഷകരെ പ്രോത്സാഹിപ്പിച്ചു. ആത്മാർഥതയോടെ രാജ്യത്തിനുവേണ്ടി അധ്വാനിക്കുന്ന ഒരു കാർഷിക സംസ്കാരം രൂപീകൃതമായി. ആദ്യ കൃഷിയുടെ ത്രസിപ്പിക്കുന്ന ഓർമകൾ കർഷകരായ നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിൽ ഇപ്പോഴും അലയടിക്കുന്നുണ്ട്. മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം കൃഷിയിടങ്ങളിലേക്കിറങ്ങി അരിവാളും തൂന്പയും ആദ്യമായി കൈകളിൽപിടിച്ച് അധ്വാനിക്കാനിറങ്ങിയതിന്‍റെ ഓർമ നമ്മുടെ ഹൃദയത്തിൽ ഇന്നും പച്ചകെടാതെ നിൽക്കുന്നു.

ആയുധങ്ങൾ പിടിച്ച് തഴന്പിക്കാത്ത ആ ഇളം കൈകൾ തൂന്പയിൽ മുറുക്കെപ്പിടിച്ച് മണ്ണിൽ ആഞ്ഞാഞ്ഞ് വെട്ടിയപ്പോൾ കൈകൾ പൊള്ളി കുമളച്ചതിന്‍റെ പാടുകളും വേദനയും ഇന്നും അഭിമാനത്തോടെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് നാം. അധ്വാനത്തിനുശേഷം വീട്ടിലേക്ക് കയറിച്ചെല്ലുന്പോൾ പുഞ്ചിരിക്കുന്ന മുഖത്തോടെ അമ്മ വിളന്പിത്തന്ന ചൂടുള്ള ചോറ് എരിവുള്ള കറികളും ചേർത്ത് പൊള്ളിക്കുമളച്ച കൈകളിൽ ഉരുട്ടിയുണ്ണുന്പോൾ അനുഭവിക്കുന്ന ആദ്യ അധ്വാനത്തിന്‍റെ സുഖമുള്ള വേദന ഇന്നും നമ്മുടെ മനസിൽ പച്ചകെടാതെ നിൽക്കുന്നു. അങ്ങനെ കൃഷിയെ ഒരു സംസ്കാരമായി നെഞ്ചോടു ചേർത്ത കുടിയേറ്റ കർഷകനെ കൈയേറ്റക്കാരനായി ചിത്രീകരിച്ച് കോടതിവിധിയുടെ മറവിൽ നിയമത്തിന്‍റെ നൂലാമാലകളുടെയും കെട്ടുപാടുകളുടെയും അടിസ്ഥാനത്തിൽ കുടിയിറക്കാൻ ശ്രമിക്കുന്ന കാലമാണിത്.

നമ്മളാരും കുടിയേറിയവരല്ല, മറിച്ച് കുടിയേറ്റപ്പെട്ടവരാണ്. "ഗ്രോ മോർ ഫുഡ്’ പദ്ധതി പ്രകാരം സംസ്ഥാനത്ത് ഭക്ഷ്യോത്പാദനം വർധിപ്പിക്കുന്നതിനുവേണ്ടി മധ്യതിരുവിതാംകൂറിൽ നിന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക്, ഹൈറേഞ്ചിന്‍റെയും വയനാടിന്‍റെയും മലമടക്കുകളിലേക്ക് കുടിയേറ്റപ്പെട്ടവരാണ് നമ്മുടെ പൂർവികർ. അന്നു സംസ്ഥാനത്തിന് കൂടുതൽ ഭക്ഷണം ഉത്പാദിപ്പിച്ചുകൊടുക്കുന്നതിനുവേണ്ടി ഭരണാധികാരികളാൽ കുടിയേറ്റപ്പെട്ടവരുടെ പിന്മുറക്കാർ ഇന്ന് ആ ഭൂമിയിൽ സ്വന്തം വാസസ്ഥാനവും കൈവശം ലഭിച്ച ഭൂമിയും നിലനിർത്തുന്നതിനുവേണ്ടി നെട്ടോട്ടമോടേണ്ട സാഹചര്യമാണ്.


ദീർഘവീഷണമുള്ള ഭരണകർത്താക്കളുടെ വാക്കുകൾ വിശ്വസിച്ച് രാജ്യത്തിനുവേണ്ടി ഭക്ഷ്യോത്പാദനം നടത്തി സ്വസ്ഥതയോടെ ജീവിച്ച കർഷകരുടെ ശാന്തമായ ജീവിതത്തെ കോടതിവിധികളുടെ മറവിൽ നിയമത്തിന്‍റെ നൂലാമാലകളുടെയും കെട്ടുപാടുകളുടെയും കുരുക്കിൽപ്പെടുത്തി ആശങ്കകളുടെയും അനിശ്ചിതത്വത്തിന്‍റെയും ആഴക്കയങ്ങളിലേക്ക് തള്ളിവിടാൻ വെന്പൽ കൊള്ളുകയാണ് ഇന്നു പലരും. അതിനു കുഴലൂത്തു നടത്തുന്ന സ്വാർത്ഥമോഹികളായ കപട പരിസ്ഥിതിവാദികളെയും അവരുടെ കൂട്ടാളികളെയും പൊതുസമൂഹത്തിനു മുന്പിൽ തുറന്നുകാണിക്കുന്നതിന് കർഷകർക്കു സാധിക്കണം.

കർഷകർ വിയർപ്പൊഴുക്കുന്നത് എല്ലാവർക്കും വേണ്ടി

കർഷകരായ നമ്മൾ ലോകത്തിനു മുഴുവൻ അന്നം വിളന്പുന്നവരാണ്. ദീർഘവീക്ഷണമുള്ള ഭരണാധിപന്മാർ നമ്മെ ഏൽപ്പിച്ച ദൗത്യമാണത്. ഈ ദൗത്യം കർഷകരായ ഞങ്ങൾ നിർവഹിക്കുന്നത് ഞങ്ങൾക്കുവേണ്ട ി മാത്രമല്ല. ഒരു കർഷക കുടുംബത്തിനു ജീവിക്കാൻ അധികം ഭക്ഷണമൊന്നും വേണ്ട . വർഷത്തിൽ 52 ഏത്ത വാഴയും 20 ഞാലിപ്പൂവനും 20 പാളയൻതോടനും 10 റോബസ്റ്റയുമുണ്ടായാൽ കർഷക കുടുംബത്തിന് പഴത്തിനുവേണ്ടിയുള്ള ആവശ്യം കഴിയും. പ്രഭാത ഭക്ഷണത്തിന് 100 മൂടു കപ്പ മതി ഒരു വർഷത്തേക്ക്. അഞ്ചു പ്ലാവിലെ ചക്കയും രണ്ടു മാവിലെ മാങ്ങയും മതി. ഒരു മാവിൽ കയറുന്ന പാഷൻഫ്രൂട്ടിലെ ജ്യൂസ് മതി കുടിക്കാൻ. രണ്ടു നാരകത്തിലെ നാരങ്ങയും ഒരു നെല്ലിയിലെ നെല്ലിക്കയും അച്ചാറുകൾക്ക് ധാരാളം മതിയാകും. ഒരു കപ്പളവും നാലു കാന്താരിയും ഒരുമൂട് കുന്പളവും ഒരുമൂട് മത്തനും ഒരു കറിവേപ്പുമുണ്ടെങ്കിൽ കർഷകകുടുംബം സുഭിക്ഷമായി കഴിയും. 25 മൂട് ചേന്പും 25 മൂട് ചേനയും 25 മൂട് കാച്ചിലും മതി നാലുമണിക്കത്തെ കാപ്പിക്ക്.

150 അടി വിസ്തീർണമുള്ള കുളത്തിൽ ഞങ്ങൾ വളർത്തുന്ന മീൻ മതി ഞങ്ങൾക്ക് കറിക്ക്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമാകട്ടെ 60 പറ നെല്ലു മാത്രം മതി. ഒരു പശുവിന്‍റെ പാലുണ്ടെങ്കിൽ കുടിക്കാനുള്ള പാലും കറിക്കുള്ള മോരും കറികൾ താളിക്കാനുള്ള നെയ്യുമായിക്കഴിഞ്ഞു. പത്തു കോഴിയും ഒരാടുംകൂടിയുണ്ടെങ്കിൽ കർഷകന്‍റെ ജീവിതം സുഭിക്ഷമായി. അഞ്ചുസെന്‍റ് ഭൂമിയിലെ കരിന്പുണ്ടെങ്കിൽ പഞ്ചസാര ഞങ്ങൾക്കു വേണ്ട . ഇതുണ്ടാക്കാൻ ഒരു കർഷകനും ബുദ്ധിമുട്ടില്ല.

എന്നാൽ, ചെറുപ്പം മുതലേ സ്കൂളിൽ ചൊല്ലിപ്പഠിച്ച ഒരു പ്രതിജ്ഞയുണ്ട്. ഇന്ത്യ എന്‍റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീസഹോദരന്മാരാണ്. അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാനും രാജ്യത്തു ക്രമസമാധാനം പാലിക്കുന്ന പോലീസും കാടിന്‍റെ സംരക്ഷകരായ ഫോറസ്റ്റുകാരും വാഹനം ഓടിക്കുന്ന ഡ്രൈവറും ആതുര ശുശ്രൂഷ ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും കണ്ടുപിടിത്തങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞരും നിയമങ്ങളുണ്ടാക്കുന്ന ജനപ്രതിനിധികളും അവ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരും ഞങ്ങളുടെ സഹോദരങ്ങളാണ്. നിയമങ്ങളുടെ അടിസ്ഥാനത്തിൽ നീതി നിർവഹിക്കുന്ന ന്യായാധിപന്മാരും കക്ഷികൾക്കുവേണ്ടി വാദപ്രതിവാദങ്ങൾ നടത്തുന്ന വക്കീലന്മാരും കൃഷിഭൂമിയില്ലാതെ ഫ്ളാറ്റുകളിലും പട്ടണങ്ങളിലും താമസിക്കുന്നവരും ഞങ്ങളുടെ സഹോദരങ്ങളാണ്. അവർക്കു കൃഷി ചെയ്യുവാൻ കൃഷിയിടങ്ങളില്ല. രാവിലെ മുതൽ ജോലിക്കു പോകുന്ന ഉദ്യോഗസ്ഥർക്ക് കൃഷിചെയ്യാൻ സമയവുമില്ല. ഈ രാജ്യത്തെ കൃഷിക്കാരല്ലാത്ത ജനം ഞങ്ങളുടെ സഹോദരങ്ങളാണെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. അവർക്കു ഭക്ഷണം ഉത്പാദിപ്പിക്കണമെന്നാണ് പൂർവികരും ദീർഘവീക്ഷണമുള്ള ഭരണാധികാരികളും ഞങ്ങളെ പഠിപ്പിച്ചത്. ഞങ്ങളുടെ കൃഷികൾക്കും കൃഷിയിടങ്ങൾക്കും സംരക്ഷണം നൽകാതെ വിലക്കുകളും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്പോൾ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കുമുള്ള ഭക്ഷണമാണ് നിങ്ങൾ തട്ടിത്തെറിപ്പിക്കുന്നത്.

രാജ്യത്ത് പരിഷ്കാരങ്ങൾ വരുത്തുന്നവർ അതിന്‍റെ പ്രായോഗികതയുംകൂടി പരിഗണിച്ചുവേണം പരിഷ്കാരം നടപ്പിലാക്കാൻ. നോട്ടുനിരോധനവും ഡിജിറ്റൈസേഷനും കാഷ്‌‌ലെസ് ഇന്ത്യയുമൊക്കെ വിഭാവനം ചെയ്യുന്നവർ ഒന്നാലോചിക്കേണ്ട തുണ്ട്, ഇന്‍റർനെറ്റിൽ നിന്ന് അന്നം ഡൗണ്‍ലോഡ് ചെയ്യാൻ പറ്റില്ലെന്ന്. ഇനി അഥവാ പറ്റിയാൽ അഞ്ചു ദിവസത്തേക്ക് സെർവർ ഡൗണ്‍ ആയാൽ പട്ടിണി കിടക്കുകയല്ലാതെ മറ്റ് മാർഗവുമില്ല. ഒരു യുദ്ധമുണ്ടായാൽ ആവശ്യത്തിനുള്ള ഭക്ഷ്യശേഖരമില്ലെങ്കിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന വെള്ളിത്തുട്ടുകൾക്കും നോട്ടുകെട്ടുകൾക്കും യാതൊരു വിലയുമില്ലാതാകും. എന്തിനേറെ, ഒരു ലോറി സമരമുണ്ട ായാൽ, അന്തർ സംസ്ഥാന ചരക്കുനീക്കം തടസപ്പെട്ടാൽ കന്പോളത്തിൽ ഭക്ഷണം വരാതിരുന്നാൽ പ്രഭാത ഭക്ഷണത്തിന് വെള്ളിക്കാശും പ്രദോഷ ഭക്ഷണത്തിന് നോട്ടുകെട്ടും കഴിച്ച് വിശപ്പടക്കാനാകുമോ‍?

എന്നാൽ, ഞങ്ങൾ കർഷകരുടെ സ്ഥിതി അതല്ല, ഞങ്ങളുടെ തൊടിയിലേക്കിറങ്ങിയാൽ, രണ്ടു കപ്പ പറിച്ചു പുഴുങ്ങിയാൽ, ഞങ്ങൾ നട്ടുവളർത്തിയ ചെടികളിൽ നിന്ന് ഒരു വർഷം മുഴുവൻ ജീവിക്കാനുള്ള ഭക്ഷണം ഞങ്ങളുടെ കൈകളിലുണ്ട്. അതുകൊണ്ടു ഞങ്ങൾ അധ്വാനിക്കുന്നത് ഈ രാജ്യത്തിലെ ഞങ്ങളുടെ സഹോദരങ്ങളായ കൃഷിഭൂമിയില്ലാത്ത നിങ്ങളോരോരുത്തർക്കുംവേണ്ടിയാണെന്ന് ഭരണാധികാരികളും ഉദ്യോഗസ്ഥരും തിരിച്ചറിയണം. ഞങ്ങളുടെ അപേക്ഷകളെ ചുവപ്പുനാടയിൽ കുരുക്കുന്പോൾ ആ നാട മുറുകുന്നത് നിങ്ങളുടെ കഴുത്തിലാണെന്ന് ഓർമ വേണം.

എല്ലാവർക്കും വേണം ആരോഗ്യഭക്ഷണം

സ്കൂളുകളിലൊന്നും ഫാസ്റ്റ് ഫുഡോ ജങ്ക് ഫുഡോ വിതരണം ചെയ്യരുതെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ആരോഗ്യത്തെക്കുറിച്ച് ഏറെ ശ്രദ്ധ പുലർത്തുന്നവരാണ് നിങ്ങളെല്ലാവരും. ഫാം ഫ്രഷ് ഉത്പ്പന്നങ്ങൾക്കുവേണ്ടി മനുഷ്യൻ ഇന്ന്, പ്രത്യേകിച്ച് ഉദ്യോഗസ്ഥവൃന്ദം നെട്ടോട്ടമോടുകയാണ്. ഫാസ്റ്റ് ഫുഡിനെ ഭയപ്പെടുന്ന, സിന്തറ്റിക് മുട്ടയെ പേടിക്കുന്ന, ബ്രോയ്‌ലർ കോഴിയെ അവജ്ഞയോടെ കാണുന്ന ആരോഗ്യ അവബോധമുള്ള ഒരു തലമുറയാണ് ഞങ്ങളുടെ സഹോദരങ്ങളായ നിങ്ങളോരോരുത്തരുമെന്ന് ഞങ്ങൾ അറിയുന്നു.

ഞങ്ങൾക്കു കുടിക്കാനാണെങ്കിൽ ഒരു പശുവിന്‍റെ പാലുമതി. എല്ലാവർക്കും പാൽ വേണം, അത് സമീകൃതമായിരിക്കണം. പക്ഷേ, നിങ്ങൾക്കുവേണ്ടി പാൽ ഉത്പാദിപ്പിക്കാൻ 10 പശുവിനെ വളർത്തണമെങ്കിൽ 10 ലൈസൻസെങ്കിലും ഞങ്ങൾക്കുവേണം. നിങ്ങൾക്കു കഴിക്കാൻ ഫാം ഫ്രഷ് വാഴപ്പഴം വേണം. എന്നാൽ, കുരങ്ങിനെ നിങ്ങൾ നിയന്ത്രിക്കില്ല. നിങ്ങൾക്കു കഴിക്കാൻ ജങ്കുഫുഡിനു പകരം കപ്പയും ചേനയും ചേന്പും കാച്ചിലും വേണം. അതും ഫാം ഫ്രഷ് തന്നെ വേണം. പക്ഷേ കാട്ടുപന്നിയെ നിയന്ത്രിക്കാനാവില്ല. കുടിക്കാൻ വിഷമില്ലാത്ത ഇളനീരും അരയ്ക്കാൻ നല്ല തേങ്ങയും വേണം. പക്ഷേ അത് നശിപ്പിക്കുന്ന കാട്ടാനയെ നിയന്ത്രിക്കാനാവുന്നില്ല. കുഞ്ഞുങ്ങൾക്ക് ബ്രോയ്‌ലർ ചിക്കൻ കൊടുക്കാൻ നിങ്ങൾക്കു പേടിയാണ്. അതുകൊണ്ടു നാടൻകോഴി തന്നെവേണം.

എന്നാൽ, അതിനെ പിടിക്കാൻ കാട്ടിൽ നിന്നു വരുന്ന കുറുക്കനെയും നരിയെയും തടയാൻ പറ്റില്ല. നിങ്ങൾക്കു കുടിക്കാൻ ഒൗഷധമുള്ള ആട്ടിൻ പാൽ വേണം. ആടിനെ പിടിക്കാൻ വരുന്ന പുലിയെ തടയാനാവില്ല. എന്തൊരു നിയമമാണിത്. വനവും വന സന്പത്തും വന്യജീവിയും സംരക്ഷിക്കപ്പെടണമെന്ന പേരിൽ നിങ്ങൾക്കുവേണ്ടി ഫാം ഫ്രഷ് ഉത്പ്പന്നങ്ങൾ കൃഷിചെയ്യേണ്ട വനത്തോടു ചേർന്നു കിടക്കുന്ന ഞങ്ങളുടെ കൃഷിഭൂമിയിലേക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോണ്‍ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് നിങ്ങൾ.

ഈ പ്രതിസന്ധികൾക്കു നടുവിലും തളരാതെ ഞങ്ങൾ നിങ്ങളുടെ അന്നത്തിനായി അധ്വാനിക്കും.

ഫാ. തോമസ് മറ്റമുണ്ടയിൽ
(ഇൻഫാം ദേശീയ ഡയറക്ടറാണു ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.