കേരളത്തിന്‍റെ വല്ലാത്ത മുഖങ്ങൾ
Sunday, January 12, 2020 1:09 AM IST
അങ്ങനെ കെമിസ്ട്രിയുടെ നോബേൽ സമ്മാന ജേതാവ് അമേരിക്കൻ-ബ്രിട്ടിഷ്-ഇസ്രേലി ബയോ ഫിസിസ്റ്റ് മൈക്കിൾ ലെവിറ്റും കുടുംബവും ദൈവത്തിന്‍റെ സ്വന്തം നാടായ മലയാളക്കരയുടെ സമകാലീന ദുരന്തത്തിന്‍റ ഒരു അടയാളമായി.കേരളത്തിന് ഏറ്റവും സാധ്യതയുള്ള വ്യവസായമാണ് ടൂറിസം. അതുപോലും എന്തേ ഇവിടെ തളരുന്നു എന്നതിന് അടയാളം. കേരളത്തിലേക്ക് വ്യവസായികളെ കൊണ്ടുവരുവാൻ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നടത്തുന്ന ശ്രമങ്ങൾ എത്ര ആത്മാർഥമായാലും തൊഴിലാളിയൂണിയനുകൾ എന്ന് അവകാശപ്പെടുന്ന മാഫിയയുടെ കൈകളിൽ എല്ലാം എന്തായിത്തീരും എന്നതിന്‍റെ അടയാളം.

അന്ന് കേരളത്തിൽ പണിമുടക്ക് ദിനമായിരുന്നു. സമൂഹ്യദ്രോഹികൾക്ക് അഴിഞ്ഞാടാൻ എല്ലാ അവകാശവും ഉള്ള ദിനം. ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളെ ഒക്കെ ഒഴിവാക്കിയിരുന്നു എന്നാണ് സംഘടക ഭാഷ്യം. ഇങ്ങനെ ഒക്കെ പറഞ്ഞാലും എന്താവും സംഭവിക്കുക എന്ന് ആർക്കും ഉറപ്പില്ലാത്തതുകൊണ്ട് വിവേകമുള്ളവർ അന്ന് പുറത്തിറങ്ങാറില്ല. എന്നാൽ ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം കാണാനെത്തിയ മൈക്കിൾ ലെവിറ്റ് കുടുംബത്തോടൊപ്പം ഹൗസ്ബോട്ടിൽ കായലിലൂടെ യാത്രയ്ക്കൊരുങ്ങി.

1980 ലെ നയനാർ ഭരണകാലത്ത് വലതുപക്ഷം നടത്തിയ ഒരു ബന്ദ് വൻ വിജയമായി എന്ന് സംഘാടകർ അവകാശപ്പെട്ടപ്പോൾ സിപി എം എംഎൽഎ ആയിരുന്ന പി.ആർ. ശിവൻ പറഞ്ഞ ഒരു മറുപടിയുണ്ട്. പേപ്പട്ടിയെ കാണുന്പോൾ മനുഷ്യർ ഓടിമാറുന്നത് പേപ്പട്ടിയോടുള്ള ബഹുമാനം കൊണ്ടല്ല. ഭയം കൊണ്ടാണ്. ബന്ദുകളുടെ വിജയത്തിലും അത്രയുമേ ഉള്ളു.

പേപ്പട്ടികളെക്കുറിച്ച് ഹോട്ടലുകാർ പറയാതിരുന്നതാവാം നൊബേൽ ജേതാവ് അതിന് മുതിരാൻ കാരണം. ഏതായാലും കൈനകരിയിൽ വച്ച് അദ്ദേഹത്തെ വല്ലാതെ ക്ലേശിച്ച് സമരക്കാർ തടഞ്ഞു. കായലിലൂടെ പോയ ലെവിറ്റിനെ വളളത്തിൽ ചെന്നാണ് തടഞ്ഞത്. താൻ കേരള സർക്കാരിന്‍റെ അതിഥിയാണെന്നും നൊബേൽ സമ്മാന ജോതാവാണെന്നും ഒക്കെ പറഞ്ഞെങ്കിലും കേട്ടില്ല. കൊള്ളക്കാരെപ്പോലെ അവർ തങ്ങളെ ഭീഷണിപ്പെടുത്തി എന്നാണ് ലെവിറ്റ് ലോകത്തോട് പറഞ്ഞത്. ഭാരതത്തിലെ മൊത്തം ക്രമസമാധന നിലയുടെ സൂചനയായും ലെവിറ്റ് ഈ സംഭവത്തെ ചിത്രീകരിച്ചു. ഇന്ത്യ അരാജകത്വത്തിലേക്ക് പതിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവസാനം സഖാക്കളെ പിൻതിരിപ്പിച്ച് ലെവിറ്റിനെ രക്ഷിക്കാൻ ജില്ലാഭരണ കൂടത്തിനായി.

ടൂറിസം മന്ത്രി കടകംപള്ളിയും സഖാക്കളുടെ നേതാവ് ഇളമരം കരീമും ഒക്കെ അനുശോചനം രേഖപ്പെടുത്തി. ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടർമാർ ലെവിറ്റിനോട് മാപ്പും പറഞ്ഞു. തനിക്ക് പരാതി ഒന്നും ഇല്ലെന്ന് അദ്ദേഹം പറഞ്ഞതായാണ് അവർ പറഞ്ഞത്. സംഭവത്തിൽ അറസ്റ്റിലായ നാലുപേരിൽ സിപിഎം പാർട്ടി സെക്രട്ടറിയും ഉണ്ട്. പഴയകാലത്ത് കേസിലെ പ്രതികളെക്കുറിച്ചെഴുതുന്പോൾ എല്ലാ സ്വഭാവ ദൂഷ്യങ്ങളും ആരോപിച്ച ശേഷം സർവോപരി കമ്മ്യൂണിസ്റ്റുമാണ് പ്രതി എന്ന് എഴുതിയിരുന്ന പാരന്പര്യം അനുസരിച്ചല്ല ഈ അറസ്റ്റ്. നടപടികൾ ഉണ്ടായി എങ്കിലും ഈ സംഭവം ദൈവത്തിന്‍റം സ്വന്തം നാടിനെക്കുറിച്ച് ഒരു വിദേശ ടൂറിസ്റ്റിന് ഉണ്ടാക്കുന്ന തിരിച്ചറിവ് എത്ര ഭീകരമായിരിക്കും.

നല്ല അടയാളങ്ങൾ

ഇക്കാര്യത്തിലടക്കം സിപിഎം സമീപനങ്ങളിൽ വലിയ മാറ്റം കാണാനുണ്ട്. സഖാക്കൾക്കെതിരേ വരെ നടപടി ഉണ്ടായതു തന്നെ നല്ല അടയാളം.വ്യവസായികൾക്കുവേണ്ടി കേരള ഭൂപരിഷ്കരണ നിയമം മാറ്റാമെന്ന് മുഖ്യമന്ത്രിതന്നെ കൊച്ചിയിൽ നടക്കുന്ന അസെൻഡ് 2020 ൽ സമ്മതിച്ചതാണ്. പണ്ട് ഇളമരം കരീം വ്യവസായ മന്ത്രി ആയിരുന്ന കാലത്ത് അന്നത്തെ വ്യവസായ സെക്രട്ടറി ടി. ബാലകൃഷ്ണൻ മുന്നോട്ടു വച്ച നിർദേശമാണിത്. വി.എസ് അടക്കമുള്ളവർ അതിനെതിരേ പറഞ്ഞതെല്ലാം ഓർക്കുന്ന ചിലരെങ്കിലും കാണും. വ്യവസായം വരണമെങ്കിൽ വ്യവസായിക്കു ഭൂമി വേണം. മുഖ്യമന്ത്രിക്ക് അത് മനസിലായ മട്ടുണ്ട്. അതുകൊണ്ട് അതു നടക്കാനും ഇടയുണ്ട്. ഇനി അതിവിപ്ലവകാരികളായ സിപിഐ ക്കാർ ഉടക്കുമോ എന്നുകൂടി അറിയണം.

അതിലും വിപ്ലവകരമാണ് ശബരിമല വിഷയത്തിൽ വന്ന മാറ്റം. ശബരിമലയിൽ വിലക്കുള്ള പ്രായത്തിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമോ എന്ന വിഷയത്തിൽ ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ സമീപനത്തിലേക്ക് എത്തിയിരിക്കുന്നു പിണറായി സർക്കാർ. ഇക്കാര്യം പരിശോധിക്കുന്ന സുപ്രീംകോടതിയുടെ ഒന്പതംഗ ബെഞ്ചിനു മുന്പാകെ പുതിയ സത്യവാംഗ് മൂലം സമർപ്പിക്കുന്നില്ല എന്ന നിലപാടിലാണ് ദേവസ്വം ബോർഡ്. പണ്ട് പ്രയാർ ഗോപാലകൃഷ്ണൻ കൊടുത്ത സത്യവാംഗ് മൂലം തന്നെ നിലനിൽക്കും. ഉമ്മൻ ചാണ്ടി സർക്കാർ ഇന്നലെ പറഞ്ഞത് ഇന്നു പിണറായി സർക്കാർ പറയുന്നു. അതു പറയാതിരുന്നതുകൊണ്ട് ശബരിമല സമരത്തിലൂടെ നാടിനുണ്ടായ നഷ്ടം ആരിൽനിന്നു നികത്തും. വൈകിയാലും തിരുത്തിയത് വലിയ കാര്യം.

വികൃതമുഖങ്ങൾ

കേരളത്തിന്‍റെ മുഖം വല്ലാതെ വികൃതമാവുകയാണോ? പുത്തനാണ്ടിന്‍റെ ആദ്യദിനങ്ങൾ തരുന്ന ചിത്രങ്ങൾ മനസുമടുപ്പിക്കുന്നതു തന്നെയാണ്. നാട്ടിലാകെ ഭീകരർക്കു വേണ്ടി തെരച്ചിൽ നടത്തേണ്ടി വന്നിരിക്കുന്നു പോലീസിന്.കൊടും മതഭീകരർ കേരളത്തിലേക്ക് കടന്നിരിക്കുന്നു എന്ന കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയുടെയും തമിഴ്നാട് പോലീസിന്‍റെയും എല്ലാം മുന്നറിയിപ്പുകൾ കേരളത്തിലെ പോലീസിന്‍റെ മാത്രമല്ല സാധാരണക്കാരുടെയും ഉറക്കം കൊടുത്തുന്നു.

കൃത്യമായ മുന്നറിയിപ്പും സൂചനകളും ഉണ്ടായിട്ടും സമർഥരായ കേരളാ പോലീസിന് പിടികൂടാനാവാത്ത വിധം കേരളത്തിൽ അവർക്ക് ഒളിത്താവളങ്ങൾ ഉണ്ട് എന്നത് ചെറിയ കാര്യമാണോ?
ഭീകരരെ സംബന്ധിച്ചിടത്തോളം അവർക്കു ഭീകര പ്രവർത്തനവും അതിലൂടെ പരത്താനാവുന്ന ഭയവും മാത്രമാവാം ലക്ഷ്യം. അല്ലെങ്കിൽ കളിയിക്കാവിളയിലെ എഎസ് ഐ വിത്സണെ എന്തിനാണ് ഇത്ര ദാരുണമായി വധിച്ചത് എന്ന് ആരും സംശയിച്ചു പോകും.

വെടി വച്ചു കൊന്നശേഷം പൈശാചികമായി കൈയിലും കാലുകളിലും വെട്ടി പരിക്കേൽപ്പിച്ചു! തമിഴ്നാട് പോലീസ് ഭീകരർക്കെതിരേ സ്വീകരിച്ച നടപടികൾക്ക് പ്രതികാരം എന്നാണ് ആ കൊലപാതകത്തെ ചിത്രീകരിക്കുന്നത്. അത് ശരിയാണെങ്കിൽ ഈ പാവം എഎസ്ഐയെ കൊന്നതുകൊണ്ട് എന്തു പ്രയോജനം? ജീവനിൽ ഭയമുള്ള പോലീസുകാരുടെ മനസിൽ ഭീതി വളർത്താൻ അതു ധാരാളം മതി എന്നാവും കരുതുക.

ഇത്തരം ഭീകര പ്രവർത്തനങ്ങളിലൂടെ മാധ്യമ പ്രവർത്തകരെ അടക്കം വരുതിയിൽ നിർത്താൻ ഭീകരർക്ക് സാധിക്കുന്നതായി കരുതപ്പെടുന്നുണ്ട്. രാഷ്‌ട്രീയ പ്രവർത്തകരെയും ഇത്തരം ആക്രമണങ്ങളെ അപലപിക്കുന്ന സമുദായ നേതാക്കളെയും ഇങ്ങനെ നിശബ്ദരാക്കുവാനാണ് അവർ ശ്രമിക്കുന്നത്. കേരളത്തിൽ നിലനിൽക്കുന്ന സാമുദായിക ഐക്യവും രാഷ്‌ട്രീയ അന്തരീക്ഷവും എല്ലാം ഭീകരർക്ക് സുരക്ഷിതമായ ഒളിത്താവളമാക്കി നാടിനെ മാറ്റി എന്ന് ഭയപ്പെടുന്നവർ വർധിക്കുകയാണ്.

ചോദ്യക്കടലാസിൽ പ്രവാചകനെതിരേ ചോദ്യം വന്നു എന്ന കാരണത്തിന് തൊടുപുഴയിൽ ഭീകരർ കൈ വെട്ടിമാറ്റിയ ജോസഫ് സാറിനെ ആക്രമിച്ചവർ ആരെന്നോ എവിടെ നിന്നു വന്നവരെന്നോ ആർക്കാണ് തിട്ടം? പോലീസ് കുറെപ്പേരെ അറസ്റ്റ് ചെയതു. അത്ര തന്നെ. ഭീകരർ സമർപ്പിച്ച പ്രതികളായിരുന്നോ എന്ന് സംശയിക്കുന്നവർ ഏറെയുണ്ട്. തങ്ങൾക്കെതിരേ പറയുന്നവരെ കൈകാര്യം ചെയ്തു നിശബ്ദരാക്കാം എന്ന തന്ത്രം ശരിക്കും നടപ്പാകുന്നതു പോലുണ്ട്.


കവികളും സാഹിത്യകാരന്മാരും ഒക്കെ വല്ലാതെ വാഴ്ത്തുന്ന പ്രണയവും ഇന്ന് കേരളത്തിൽ പേക്കിനാവാകുകയാണ്. പ്രണയത്തിൽ വീഴ്ത്തുന്നതോ എന്ന് സംശയിച്ചു പോകുന്ന വിധത്തിലുള്ള പരിണാമങ്ങളാണ് പല സംഭവങ്ങളിലും ഉണ്ടാകുന്നത്. പ്രണയിച്ച് അടുപ്പത്തിലാകുന്നവർക്കു പ്രണയത്തിന്‍റെ പേരിൽ കാമുകൻ നിബന്ധനകൾ ഏർപ്പെടുത്തപ്പെടുന്നു. അതു മിക്കവാറും മതപരമാണ്. തങ്ങൾക്ക് പ്രണയത്തിന് ധൈര്യം പകർന്ന സ്വന്തം സമുദായത്തിലെ സ്വാതന്ത്ര്യമൊക്കെ നഷ്ടപ്പെടുന്നതായി മനസിലാകുന്പോൾ ചിലരെങ്കിലും വിലക്കുകൾ ധിക്കരിക്കുന്നു. അതിന്‍റെ കാരണം മതപരം എന്നതിനെക്കാൾ സ്വന്തം സ്വാതന്ത്ര്യത്തോടുള്ള താത്പര്യമാകാം. ഏതായാലും അവരെ കാത്തിരിക്കുന്നത് ദുരന്തമാണെന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ഇങ്ങനെ ചിത്രീകരിക്കാവുന്ന സംഭവങ്ങൾ നിരവധിയായി. ഇങ്ങനെ പോയവരിൽ ചിലർ സിറിയയിലെ ജയിലിൽ ജീവിക്കുന്നതായും വിവരം കിട്ടി. എന്നിട്ടും എന്തേ പല പെണ്‍കുട്ടികളും ഈ ദുരന്തത്തിലേക്ക് തന്നെ നടന്ന് കെണിയിലാകുന്നു എന്ന ചോദ്യവും വലിയ ദുരൂഹതയുണ്ടാക്കുന്നു. ചാവേറാക്കാനുള്ള പ്രണയം എന്ന് തിരിച്ചറിഞ്ഞാലും മതസൗഹാർദം തകർക്കുന്ന കാര്യങ്ങൾ എന്ന ഓമനപ്പേരിട്ട് മാധ്യമങ്ങൾ മിക്കവാറും ഇവ തമസ്കരിക്കുന്നു. അല്ലെങ്കിൽ കോഴിക്കോട് സംഭവത്തിലെപോലെ കാമുകനു വേണ്ടി രംഗത്തി വരുന്നു. പോലീസും പരാതിക്കാരോട് എന്നതിനെക്കാൾ പ്രതിയോട് ആഭിമുഖ്യം കാണിക്കുന്നു. ഇതെല്ലാം ആസൂത്രിതമായ ചില കെണികളുടെ ഭാഗമല്ലേ എന്ന ചോദ്യത്തിന് എല്ലാ സമുദായങ്ങൾക്കിടയിലും ഇത്തരം സംഭവങ്ങൾ ഇല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് പലപ്പോഴും കിട്ടുക. കപട മതേതരത്വത്തെക്കുറിച്ചും മതസൗഹാർദത്തെക്കുറിച്ചും സംഘപരിവാറുകാർ പറയുന്നതിൽ പൊരുളുണ്ട് എന്ന സംശയം ബലപ്പെടുകയാണ്.

പൗരത്വ നിയമം പോലുള്ള മതേതര വിരുദ്ധ നീക്കങ്ങളെ എതിർക്കുന്നവർക്കിടയിൽ പോലും വല്ലാത്ത ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ഈ ഭീകര പ്രവർത്തകരും പ്രണയത്തൊഴിലാളികളും.

കേരളം വല്ലാതെ കിതയ്ക്കുന്നു

കേരളത്തിന്‍റെ സാന്പത്തിക നിലയെക്കുറിച്ച് ധനമന്ത്രി തോമസ് ഐസക് തന്നെ നടത്തുന്ന ഏറ്റുപറച്ചിലുകളും ഭയപ്പെടുത്തുന്നതാണ്. കരാർ പണിക്കാർക്കു കൊടുക്കാൻ പണമില്ല. പല ചെലവുകളും വെട്ടിച്ചുരുക്കേണ്ടി വരും എന്നെല്ലാം അദ്ദേഹം മുന്നറിയിപ്പു നല്കിയിട്ടുണ്ട്. എന്തെല്ലാമാവും കിട്ടുക എന്ന് ഭയപ്പെടേണ്ട നിലയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു. സർക്കാറിന്‍റെ ചികിത്സാ പദ്ധതികൾ എല്ലാം തന്നെ അവതാളത്തിലായി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ പെട്ട 41.64 ലക്ഷം കുടുംബങ്ങൾ, സർക്കാർ ജീവനക്കാർ, പെൻഷൻകാർ എല്ലാ വിഭാഗത്തിനും ഉള്ള ചികിത്സാപദ്ധതികളെല്ലാം അവതാളത്തിലാണ്. ഇടതു സർക്കാർ അധികാരത്തിൽ വന്ന കാലത്തെല്ലാം ഭരണത്തിന്‍റെ നാലും അഞ്ചും വർഷങ്ങളിൽ അനുഭവിക്കാറുള്ള സ്ഥിതിയാണിത്. ശിവദാസമേനോൻ ധനമന്ത്രിയായിരുന്ന കാലത്ത് ജനവിധി സർക്കാറിന് എതിരാക്കിയ ഘടകങ്ങളിൽ ഒന്നായിരുന്നു ഈ ട്രഷറി ദുരന്തം.

സംസ്ഥാനം അനുഭവിക്കുന്ന സാന്പത്തിക പ്രതിസന്ധിയുടെ എല്ലാ ഉത്തരവാദിത്വവും കേന്ദ്രത്തിന്‍റെ തലയിൽ ചാർത്താനാണ് തോമസ് ഐസക് ശ്രമിക്കുന്നത്. കേന്ദ്രത്തിൽനിന്നും 10,233 കോടി രൂപ ലഭിക്കേണ്ടിടത്ത് കിട്ടിയത് 1099 കോടിയാണ് എന്ന അദ്ദേഹം വെളിപ്പെടുത്തുന്നു. കേന്ദ്രം അവഗണിക്കുന്നു എന്ന് ന്യായം അംഗികരിക്കുന്പോഴും അദ്ദേഹം തരുന്ന വിശദീകരണങ്ങളിൽ സംസ്ഥാന സർക്കാർ ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. കേന്ദ്രം നോക്കുന്പോൾ കേരളത്തിലെ ട്രഷറികളിൽ 6000 കോടിയുടെ നിക്ഷേപം ഉണ്ട്. അത് വിവിധ വകുപ്പുകൾ ബജറ്റ് വിഹിതം ചെലവാക്കാത്തതു കൊണ്ട് വന്ന തുകയാണ് എന്ന് കേരള ധനമന്ത്രി പറയുന്നു.സംഭവം സത്യവുമാവാം. എല്ലാക്കാലത്തും ഇത് സംഭവിക്കാറുള്ളതാണ്. ബജറ്റ് തുക ചെലവാക്കാതെ കേന്ദ്രം തന്നില്ല എന്ന് പറയുന്പോൾ അതിൽതന്നെ ഒരു ഭംഗിക്കുറവും ഉണ്ട്. എല്ലാക്കാലവും ഉള്ള അവസ്ഥയാണിത് എന്ന് പറഞ്ഞാൽ കേന്ദ്രം എക്കാലവും അംഗീകരിക്കണം എന്ന് ശഠിക്കാനാവുമോ?

തൊഴിലുറപ്പ് സഹായമാണ് അടുത്തത്. 10 ലക്ഷം കുടുംബങ്ങൾക്ക് സഹായമായ ഈ പദ്ധതിക്കായി 1114 കോടി രൂപ കിട്ടാനുണ്ടെന്നാണ് കേരള സർക്കാറിന്‍റെ കണക്ക്. തന്ന പണത്തിന്‍റെ കണക്കും ഓഡിറ്റ് റിപ്പോർട്ടും കെടുത്തിട്ടില്ല. റിവ്യൂ റിപ്പോർട്ടും ഇല്ല. ഫിനാൻസ് റിപ്പോർട്ടും ഇല്ല. ഓഡിറ്റ് ഗ്രാമസഭകൾ വിളിക്കണം. അവയുടെ എഡിറ്റ് ചെയ്യാത്ത റിപ്പോർട്ടുകൾ കേന്ദ്രത്തിന് കൊടുക്കണം. വെബ്സൈറ്റിൽ ഇടണം. എന്നൊക്കെയുള്ള നിബന്ധനകൾ പാലിക്കപ്പെട്ടില്ല. 15964 ഗ്രാമസഭകളുടെ കണക്ക് കിട്ടാനുണ്ട്.

പ്രളയ സഹായത്തിന്‍റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. 2018ലെ പ്രളയത്തിന് തന്ന തുക ചെലാവാക്കനായില്ല. അതുകൊണ്ട് 2019 ലെ പ്രളയത്തിന് കേന്ദ്രം ഒന്നും തന്നില്ല. തന്ന തുക ചെലവാക്കാത്തപ്പോൾ എങ്ങനെ കൂടുതൽ സഹായം കിട്ടും. പ്രളയത്തെ വരുമാനമാർഗമാക്കി കച്ചവടം ചെയ്യുന്നതു പോലാണ് കാണപ്പെടുന്നത്. കോഴിക്കോട് കളക്ടറും നിലന്പൂർ എംഎൽഎ അൻവറും തമ്മിലുള്ള വഴക്ക് നല്ല ഉദാഹരണമാണ്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വയ്ക്കാൻ അൻവറിന് 12 ഏക്കർ സ്ഥലം ദാനമായി കിട്ടിതായായി തന്നോട് പറഞ്ഞു എന്ന് കളക്ടർ. സർക്കാറിൽ നിന്നും നേരത്തെ അൻവർ പതിച്ചെടുത്ത സ്ഥലം വില കൊടുത്തു തിരിച്ചു വാങ്ങി വീട് നഷ്ടപ്പെട്ടവർക്ക് വീടു കൊടുക്കാൻ അൻവർ ആവശ്യപ്പെട്ടെന്നും കളക്ടർ.

247 വീട് വച്ചു കൊടുക്കാമെന്ന് പറഞ്ഞ അൻവറിന് സാധിച്ചത് ഒരു വീട്. 26 വീടുകളുടെ പണി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും പിന്നിൽ എന്തൊക്കെയോ ചീയുന്നുണ്ട് എന്ന് സംശയിക്കാൻ ധാരാളം ന്യായങ്ങളുണ്ട്.

റവന്യു വകുപ്പ് കളക്ടർക്കു പിന്തുണ കൊടുക്കുന്പോൾ എല്ലാം ശരിയല്ല എന്ന് കരുതിപ്പോകില്ലേ. അൻവർ കോടതിയെ സമീപിക്കുകയാണ്. കോടതി എന്തു പറഞ്ഞാലും ജനം ചിലതൊക്കെ മനസിലാക്കുന്നുണ്ട്. സർക്കാറിന്‍റെ കെടുകാര്യസ്ഥതയും കേരളത്തെ അവഗണിക്കുവാൻ കേന്ദ്രത്തിന് വടിയായിട്ടുണ്ട് എന്നത് സത്യം.

അനന്തപുരി/ദ്വിജൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.