Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
യുദ്ധഭീതിയും തീക്കാറ്റുമായി പുതുവർഷം
Friday, January 10, 2020 12:12 AM IST
ലോകവിചാരം / സെർജി ആന്റണി
യുദ്ധഭീതി, തീക്കാറ്റ്, സാന്പത്തിക ഞെരുക്കം... വർഷാരംഭം ലോകത്തിനു നൽകുന്നതു നല്ല വാർത്തകളല്ല. എങ്കിലും പ്രതിസന്ധികളെയെല്ലാം അതിജീവിക്കാനാവും എന്ന പ്രത്യാശ നമുക്കുണ്ട്. പശ്ചിമേഷ്യയിൽ ഉരുണ്ടുകൂടിയ യുദ്ധഭീതി രൂക്ഷമായി തുടരുകയാണ്. അമേരിക്കയോടല്ല, അവിടെ ഭരിക്കുന്നവരോടാണ് എതിർപ്പെന്ന് ഇറാനും, ഇറാനോടല്ല അവിടത്തെ ഭരണകൂടത്തോടാണു വിരോധമെന്ന് അമേരിക്കയും പറയുന്നതാണ് ആകെ ആശ്വാസം. ഇരുകൂട്ടരും നേരിട്ടൊരു ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല. ഒരു യുദ്ധം തുടങ്ങിയാൽ അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭീതിയാകും ഇതിനു കാരണം. പക്ഷേ, ഇരുരാജ്യങ്ങളിലെയും ഇപ്പോഴത്തെ ഭരണനേതൃത്വങ്ങൾ കടുകട്ടി തീരുമാനങ്ങളെടുക്കാറുള്ളവരാണെന്നതിനാൽ ലോകത്തിന് ആശങ്കയുണ്ട്.
ആമസോൺ കാടുകളിൽ പടർന്നുപിടിച്ച തീ ഇനിയും പൂർണമായി അണഞ്ഞിട്ടില്ല. ഓസ്ട്രേലിയയിലെ കാട്ടുതീയും തുടരുന്നു. കഴിഞ്ഞ ഒക്ടോബറിൽ പടർന്നു തുടങ്ങിയ കാട്ടുതീ ഓസ്ട്രേലിയയിൽ ആയിരത്തിലേറെ വീടുകളെ ചാന്പലാക്കി. നിരവധിപേർ മരിച്ചു. ഒട്ടനവധി മൃഗങ്ങൾക്കും ജീവഹാനി നേരിട്ടു.
നൂറു കോടി ജീവജാലങ്ങൾക്കു നാശം സംഭവിച്ചതായാണു സിഡ്നി സർവകലാശാലയിലെ ഗവേഷകനായ ക്രിസ് ഡിക്മാൻ കണക്കാക്കുന്നത്. സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവയെല്ലാം ഇതിൽ പെടുന്നു. ലക്ഷക്കണക്കിന് ഏക്കർ പച്ചപ്പാണു കത്തിച്ചാന്പലായത്.
ഓസ്ട്രേലിയയിലെ കാട്ടുതീയുടെ പുകപടലങ്ങൾ ബ്രസീൽ, ചിലി, അർജന്റീന എന്നീ രാജ്യങ്ങളിലേക്കുവരെ എത്തിത്തുടങ്ങി. ബ്രസീലിൽ തെക്കുഭാഗത്തുള്ള റിയോ ഗ്രാന്റേ ദോ സോൾ എന്ന സംസ്ഥാനത്തു പുകപടലം പ്രശ്നമായി ത്തീർന്നിട്ടുണ്ട്. ചിലിയിലെ കാലാവസ്ഥാ വിഭാഗമാണു പുകപടലങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്.
താത്കാലികാശ്വാസം
പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടൊരു ഏറ്റുമുട്ടലിനുള്ള സാധ്യത മങ്ങുന്പോഴും ആശങ്കയുടെ കാർമേഘങ്ങൾ ഒഴിയുന്നില്ല. ഇറാന്റെ നട്ടെല്ലായിരുന്ന മേജർ ജനറൽ ഖാസിം സുലൈമാനിയുടെ ആകസ്മിക വിയോഗം ഇറാനെ കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്. വിലാപയാത്രയിൽ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയിയുടെ ഗദ്ഗദം ഇറാൻ ജനതയുടെ ഹൃദയത്തിലുണ്ടാക്കിയ നീറ്റൽ മാറാൻ സമയമെടുക്കും. പക്ഷേ, അവിവേകം ഇരുഭാഗത്തുനിന്നുമുണ്ടാകരുതെന്ന ലോകത്തിന്റെ ആഗ്രഹം ഇറാനും അമേരിക്കയും കുറെയെങ്കിലും മനസിലാക്കിയിട്ടുണ്ടാവണം. അതുകൊണ്ടാവണം ഇരുകൂട്ടരും പ്രതികരണങ്ങളിൽ ആദ്യദിവസങ്ങളിൽ കാണിച്ച തീവ്രത ഇപ്പോൾ കാണിക്കാത്തത്.
സുലൈമാനി വധത്തിനുള്ള പ്രതികാരമായി ഇറാക്കിലെ രണ്ട് അമേരിക്കൻ സേനാ താവളങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന്റെ ആഘാതത്തെക്കുറിച്ച് ഇറാനും അമേരിക്കയും വ്യത്യസ്ത അവകാശവാദങ്ങളാണുന്നയിക്കുന്നത്. എൺപതു യുഎസ് സൈനികരെ വധിച്ചുവെന്ന് ഇറാൻ അവകാശപ്പെടുന്പോൾ ആർക്കും പരിക്കുപോലും ഉണ്ടായിട്ടില്ലെന്നാണു ട്രംപ് പറയുന്നത്. ഏതായാലും അമേരിക്കയ്ക്കു തിരിച്ചടി നൽകിയെന്ന് അവകാശപ്പെടുന്ന ഇറാന് തങ്ങളുടെ ജനതയെ ആശ്വസിപ്പിക്കാൻ വഴിയായി. അമേരിക്കയാവട്ടെ കൂടുതൽ ആക്രമണങ്ങൾക്കില്ലെന്ന സൂചനയും നൽകുന്നു. ഇതാണിപ്പോൾ ലോകത്തിനാശ്വാസം പകരുന്നത്.
ഇറാക്കിലെ വിമതരുടെ കൈവശമുള്ള ഇർബിലിലെ യുഎസ് സൈനികത്താവളത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണം ചില പ്രത്യേക ലക്ഷ്യങ്ങളോടെയായിരുന്നു. യുഎസ് സേന ഇറാക്ക് വിട്ടുപോകണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ഞായറാഴ്ച ഇറാക്ക് പാർലമെന്റ് തീരുമാനമെടുത്ത യോഗത്തിൽ ഇർബിൽനിന്നുള്ള പാർലമെന്റംഗങ്ങൾ വിട്ടുനിന്നിരുന്നു. ഇർബിലിൽ യുഎസിനുള്ള സ്വാധീനം ഇറാനു ഭീഷണിയാണ്. ഇവിടം സുരക്ഷിതമല്ലെന്ന സൂചന അമേരിക്കയ്ക്കു നൽകാനായിരുന്നു ഇർബിലിലെ യുഎസ് താവളത്തിനു നേരേയുള്ള മിസൈൽ ആക്രമണം.
ഇരുകൂട്ടരും ആത്മസംയമനം പാലിച്ചില്ലെങ്കിൽ കനൽ വീണ്ടും ആളിക്കത്തും. പശ്ചിമേഷ്യയിൽനിന്ന് അമേരിക്ക പൂർണമായി പിന്മാറുംവരെ ഇനിയും ആക്രമണങ്ങളുണ്ടാകമെന്ന ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ പ്രസ്താവന ലോകത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. നേരിട്ടല്ലെങ്കിലും മറ്റു തീവ്രവാദ ഗ്രൂപ്പുകളെ ഉപയോഗിച്ച് ആക്രമണം നടത്താൻ ഇറാൻ തുനിഞ്ഞാലും അപകടമുണ്ടാകും.
ഇതിനിടെ ഇപ്പോഴുണ്ടായ സംഘർഷംതന്നെ ലോക സന്പദ്ഘടനയിൽ വലിയ ആഘാതമുളവാക്കിയിരിക്കുന്നു. ഐടി രംഗത്ത് ഇതിന്റെ പ്രത്യാഘാതം അനുഭവപ്പെട്ടുതുടങ്ങി. ഇന്ത്യയുടെ ഐടി പ്രൊവൈഡർമാർക്ക് ആഗോള ശരാശരിക്കു മുകളിൽ വളർച്ച കൈവരിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചതുർദിന ജോലി വാരം
“ഒരു ജോലി കിട്ടിയിട്ടു വേണം അവധിയെടുക്കാൻ’’ എന്നു കരുതുന്നവർക്കിതാ ഫിൻലൻഡിൽനിന്നൊരു സന്തോഷവാർത്ത. ആഴ്ചയിൽ നാലു പ്രവൃത്തിദിനം മതിയെന്ന വാദവുമായി ഫിൻലൻഡിലെ പുതിയ പ്രധാനമന്ത്രി സന്നാ മരീനാണു രംഗത്തെത്തിയിരിക്കുന്നത്. പണിയെടുക്കാതിരിക്കാനല്ല, കുടുംബജീവിതം മെച്ചപ്പെടുത്താനാണ് വനിതാ പ്രധാനമന്ത്രിയുടെ ഈ നിർദേശം. നിലവിലെ ജോലിസമയം എട്ടു മണിക്കൂറിൽനിന്ന് ആറു മണിക്കൂറായി കുറയ്ക്കണമെന്നും സന്ന അഭിപ്രായപ്പെടുന്നു.
ഫിൻലൻഡിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി അംഗമായ സന്നാ മരീൻ കഴിഞ്ഞമാസമാണ് അധികാരമേറ്റത്. അവിയൽ മുന്നണിയുടെ പ്രധാനമന്ത്രിയാണെങ്കിലും പുതിയ ആശയങ്ങൾ പ്രഖ്യാപിക്കുന്നതിൽ സന്ന ആരുടെയും മുഖം നോക്കില്ല. ഇടതുപക്ഷക്കാരും മധ്യവർത്തികളും ഗ്രീൻ പാർട്ടിക്കാരുമൊക്കെ സന്നയുടെ മുന്നണിയിലുണ്ട്. കുടുംബാംഗങ്ങളും സ്നേഹിക്കപ്പെടുന്നവരുമൊക്കെയായി കൂടുതൽ സമയം ചെലവഴിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തെന്നു സന്ന ചോദിക്കുന്നു.
പഞ്ചദിന ജോലിയും ദ്വിദിന വാരാന്ത്യ അവധിയും എട്ടുമണിക്കൂർ പ്രതിദിന ജോലിസമയവും എന്നതു യൂറോപ്പിലെന്പാടും നിലവിൽവന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ്. ബ്രിട്ടനിൽ കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ലേബർ പാർട്ടിയും ചതുർദിന ജോലി വാരം എന്നൊരു നിർദേശം മുന്നോട്ടുവച്ചിരുന്നു. ജോലി സമയം കുറയ്ക്കുന്നതു സ്ഥാപനങ്ങളുടെ ചെലവു വർധിപ്പിക്കുകുയും വരുമാനം കുറയ്ക്കുകയും ചെയ്യുമെന്നു സംരംഭകർ പറയുന്പോൾ ഉത്പാദനക്ഷമത വർധിക്കുന്നതോടെ ഈ വിടവ് ഇല്ലാതാക്കാനാവുമെന്നാണു മറുപക്ഷത്തിന്റെ വാദം.
ഒട്ടകങ്ങളുടെ കൂട്ടക്കശാപ്പ്
ലോകമെന്പാടുമുള്ള മൃഗസ്നേഹികൾക്ക് വേദനയുളവാക്കുന്ന കാര്യമാണെങ്കിലും ഓസ്ട്രേലിയയ്ക്ക് അതു ചെയ്യാതിരിക്കാനാവില്ല. പതിനായിരം ഒട്ടകങ്ങളെ കൂട്ടക്കശാപ്പു നടത്താനാണു നീക്കം. രാജ്യം ചൂടും വരൾച്ചയും ഏറ്റവും കൂടുതൽ നേരിട്ട വർഷമായിരുന്നു 2019. ചില നഗരങ്ങളിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നു. രാജ്യത്തിന്റെ ദക്ഷിണഭാഗത്തുള്ള ഗ്രാമീണ സമൂഹങ്ങളിലെ മനുഷ്യർക്കു ജീവിക്കണമെങ്കിൽ ഈ കൃത്യം ചെയ്തേ മതിയാവൂ എന്നാണു സർക്കാരിന്റെ നിലപാട്.
കാട്ടുതീ പടർന്നതോടെ പതിനായിരക്കണക്കിനു മൃഗങ്ങളാണു കാടുവിട്ടു പുറത്തേക്കോടിയത്. കുടിവെള്ളം തേടിയായിരുന്നു ഇവയുടെ പരക്കംപാച്ചിൽ. ഇതോടെ കാടിനോടടുത്തു താമസിക്കുന്ന തദ്ദേശീയ സമൂഹങ്ങളാകെ അങ്കലാപ്പിലായി. കൂട്ടത്തോടെ എത്തുന്ന ഈ മൃഗങ്ങൾ തങ്ങളുടെ കുടിവെള്ളം ഇല്ലാതാക്കുമെന്ന ഭയം അവരെ അലട്ടുന്നു. വസ്തുവകകളും ഇവ നശിപ്പിക്കുന്നു. വാഹനാപകടങ്ങൾക്കും വഴിയൊരുക്കുന്നു.
ഒട്ടകങ്ങൾക്ക് ആവശ്യമായ വെള്ളം നൽകാനാവാത്തതിനാലും തദ്ദേശവാസികളുടെ ജീവിതം വഴിമുട്ടുമെന്നു വന്നതിനാലുമാണ് ഇത്തരമൊരു തീരുമാനമെടുക്കേണ്ടിവന്നതെന്നാണു പ്രാദേശിക ഭരണകൂടത്തിന്റെ വിശദീകരണം.
പെട്ടിയിൽ പലായനം
നിസാൻ കാർ കന്പനി ലോകപ്രശസ്തമാണ്. അതിന്റെ തലവനായിരുന്ന കാർലോസ് ഘോൻ ജപ്പാനിലെ നിയമനടപടികളിൽനിന്നു രക്ഷപ്പെടാൻ നടത്തിയ നാടകീയ നീക്കങ്ങൾ ആരെയും അന്പരപ്പിക്കുന്നതായിരുന്നു. അനധികൃതസന്പാദ്യം, വിശ്വാസ വഞ്ചന, കന്പനി പണത്തിന്റെ ദുരുപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കു വിചാരണ നേരിടുകയായിരുന്ന കാർലോസ് ജപ്പാനിൽ തനിക്കു നീതി കിട്ടില്ലെന്ന വാദമുയർത്തിയാണ് ജാമ്യക്കാലത്ത് അതിവിദഗ്ധമായി അവിടെനിന്നു മുങ്ങിയത്.
തന്റെ കുട്ടിക്കാലം ചെലവഴിച്ച ലബനനിലെ ബെയ്റൂട്ടിലെത്തിയ കാർലോസ് അവിടെ പത്രസമ്മേളനം വിളിച്ചുകൂട്ടി തനിക്കെതിരേ നടന്ന ഗൂഢാലോചനയെക്കുറിച്ചു വിശദീകരിച്ചു. എന്നാൽ തന്റെ ദുരൂഹമായ പലായനത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ കാർലോസ് തയാറായില്ല.
കാർലോസിന്റെ പലായനത്തെക്കുറിച്ചു നിറംപിടിപ്പിച്ച വാർത്തകളാണു പുറത്തുവരുന്നത്. പെട്ടിക്കകത്താക്കിയായിരുന്നു വിമാനത്തിൽ കാർലോസിനെ പുറത്തുകടത്തിയത്. അങ്ങനെ പുറത്തുകടന്നില്ലായിരുന്നുവെങ്കിൽ ജപ്പാനിൽ കിടന്നു താൻ മരിച്ചേനെ എന്നാണു കാർലോസ് മാധ്യമപ്രവർത്തകരോടു വികാരഭരിതനായി പറഞ്ഞത്.
ബെയ്റൂട്ടിലെ കടലോരത്തുള്ള പ്രസ് സിൻഡിക്കറ്റിന്റെ മന്ദിരത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജപ്പാനിൽനിന്നുള്ള പത്രപ്രവർത്തകരെ പങ്കെടുപ്പിച്ചിരുന്നില്ല. പത്രസമ്മേളനം നടത്തുന്ന ഹാളിൽ നിൽക്കാൻ സ്ഥലമില്ലാതെ പുറത്തു മഴ നനഞ്ഞുനിന്നാണ് ഇവരും മറ്റു ചില മാധ്യമപ്രവർത്തകരും സംഭവം റിപ്പോർട്ട് ചെയ്തത്.
കാർവ്യവസായ രംഗത്തെ ചില കുടിപ്പകകളും തർക്കങ്ങളുമാണ് തന്നെ കുരുക്കിലാക്കിയതെന്നാണു കാർലോസ് പറയുന്നത്. നിസാൻ റെനോ കന്പനിയുമായി ചേർന്നു പ്രവർത്തിക്കാനുള്ള നീക്കവും കാർലോസിനു വിനയായി. നിസാൻ-റെനോ സംയോജനത്തിനു പിന്നിൽ പ്രവർത്തിച്ചതു കാർലോസായിരുന്നു. ഇതിനെതിരേ ജപ്പാനിലെ ചില പ്രമുഖരും നിസാൻ കന്പനിയിലെ ഉന്നതരും രംഗത്തെത്തി. എന്നാൽ സംയോജനമല്ലായിരുന്നു തന്റെ ലക്ഷ്യമെന്നും രണ്ടു കന്പനികളെയും ഒരു ഹോൾഡിംഗ് കന്പനിയുടെ കീഴിലാക്കി നിസാന്റെ സ്വയംഭരണം നിലനിർത്താൻ തന്നെയായിരുന്നു ഉദ്ദേശ്യമെന്നും കാർലോസ് പറയുന്നു. ഇക്കാര്യങ്ങളൊക്കെ നിയമവിരുദ്ധമായി രാജ്യം വിടുന്നതിനുമുന്പു കാർലോസ് ജപ്പാനിലെ കോടതി മുന്‍പാകെ ബോധിപ്പിക്കേണ്ടിയിരുന്നുവെന്നാണ് എതിർപക്ഷത്തിന്റെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Latest News
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top