Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ
Sunday, December 1, 2019 12:04 AM IST
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ പെരുകുകയാണോ? കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ ഏതാനും നേതാക്കന്മാർ കൂടിയിരുന്ന സമവായത്തിലൂടെ നിശ്ചയിക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തരുതെന്നും ശഠിക്കുന്നവർ തരുന്ന സന്ദേശം എന്താണ്? തങ്ങളെ ജനത്തിനോ പാർട്ടിക്കോ വേണ്ടെങ്കിലും തങ്ങൾക്ക് അധികാരത്തിൽ കടിച്ചു തൂങ്ങണം എന്നല്ലേ? വോട്ടടുപ്പ് നടന്നാൽ ഞാൻ തെറിക്കും എന്ന ഭയമല്ലേ? ജനാധിപത്യബോധമില്ലാത്തവരാണ് തങ്ങൾ എന്നും അടിവരയിടുകയല്ലേ?
യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം നിശ്ചയിച്ച തെരഞ്ഞെടുപ്പ് അധികാരികളെ കേരളത്തിലെ പാർട്ടി ഓഫീസുകളിൽ പോലും കയറ്റിയില്ല കേരളത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയുടെ പ്രവർത്തകർ. അവസാനം അവർ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വരെ കണ്ടു, തെരഞ്ഞെടുപ്പ് നടത്താതിരിക്കാൻ. രാഹുൽ ഗാന്ധി പരിഹാസത്തോടെ പറഞ്ഞു പോലും “പങ്കിട്ടതിൽ കിട്ടാതെപോയവർ പരാതി തന്നിട്ടുണ്ട്.” അപ്പോൾ അതാണ് വിഷയം. പരാതിക്കാർക്കും തങ്ങൾക്കു കിട്ടാതെ പോയതിലാണ് പരാതി. തെരഞ്ഞെടുപ്പ് നടക്കാത്തതില്ല. കഷ്ടം.
അവസാന തെരഞ്ഞെടുപ്പ്
കേരളത്തിലെ കോണ്‍ഗ്രസിൽ അവസാനമായി ഒരു തെരഞ്ഞെടുപ്പ് നടന്നത് എ.കെ. ആന്റണിയും വയലാർ രവിയും തമ്മിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴാണ്. 1991 ൽ. ആന്റണിയുടെ സ്വന്തക്കാരനായിരുന്ന വയലാർ രവിയെ അടർത്തി എടുത്ത് സ്വന്തമാക്കി കരുണാകരൻ കെപിസിസി പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിൽ അങ്ങനെ പലതും നടക്കും. വാശിയേറിയ മത്സരമായിരുന്നു.
പൊതുസമൂഹത്തിലൊക്കെ വലിയ ഇമേജുള്ള ആന്റണിയുടെ തനിനിറം കണ്ട അവസരം കൂടിയായിരുന്നു അത്. വല്ലാതെ ക്ഷുഭിതനായി അദ്ദേഹം. വോട്ടെടുപ്പ് നടന്ന മുസ്ലിം അസോസിയേഷൻ ഹാളിലേക്ക് വന്ന മുഖ്യമന്ത്രി കരുണാകരൻ ആന്റണിയുടെ അടുത്തു ചെന്നിരുന്നപ്പോൾ അദ്ദേഹം പൊട്ടിത്തെറിച്ചു കൊണ്ട് എഴുന്നേറ്റു മാറി. എന്നിട്ടും അദ്ദേഹം ആദർശവാനായി തന്നെ തുടർന്നു. ആന്റണി കോണ്‍ഗ്രസുകാർക്ക് കിട്ടിയതെല്ലാം ഒൗദാര്യം പോലായി അന്ന്.
ഒരിക്കൽ പാർട്ടി പിളർന്നു മതിയായവരായതുകൊണ്ട് അടങ്ങിനിന്നു. ചെറിയാൻ ഫിലിപ്പ് ഒരു കടലാസ് സംഘടന ഉണ്ടാക്കി. ജില്ലകളിലെല്ലാം ആന്റണിക്കാരെ ഭാരവാഹികളാക്കി. ആ സംഘടന സാവകാശം ഇല്ലാതാക്കി. പിന്നീട് ഒരിക്കലും തെരഞ്ഞെടുപ്പ് നടക്കാതിരിക്കാൻ ആന്റണി നോക്കി. പക്ഷേ അവസാനം വരെ കരുണാകരൻ അധികാരക്കൊതിയനായി നിന്നു. ആന്റണി നല്ലവനും. കേരളത്തിലെ ചില നേതാക്കളുടെ ഭാഗ്യമാണത്. തങ്ങളുടെ പദവിയെ നേരിട്ട് ബാധിക്കാത്ത ഒന്നിനെക്കുറിച്ചും അവർ കഴിയുമെങ്കിൽ വാ തുറക്കില്ല. അതുകൊണ്ട് പാർട്ടിക്കു വേണ്ടിയോ നിലപാടുകൾക്ക് വേണ്ടിയോ ആരോടും കലഹിക്കേണ്ടിയും വരില്ല. ആരെയും അങ്ങനെ സഹായിക്കുകയുമില്ല. തങ്ങളുടെ ഇമേജ് വളരെ ക്ലീനാക്കി നിർത്തും. എങ്കിലും ചിലപ്പോൾ തനി നിറം വെളിവാക്കുന്ന സംഭവങ്ങളിൽ പെടും. ആരെയെങ്കിലും ആക്രമിക്കണമെങ്കിൽ ആ പണി വിശ്വസ്തരായ കൂലിക്കാരെക്കൊണ്ട് ചെയ്യിക്കും.അവസാനം ചിലപ്പോൾ അവരെ തള്ളിപ്പറഞ്ഞും സ്വന്തം തടി രക്ഷിക്കും.
കുടുംബവാഴ്ചക്കാർ
കുടംബവാഴ്ചക്കാരെന്ന് പറയുന്ന നെഹ്റു കുടുംബക്കാരാണ് കേരളത്തിലെ വിപ്ലവക്കാരായ കോണ്‍ഗ്രസുകാരെക്കാൾ തെരഞ്ഞെടുപ്പിനു വേണ്ടി ശഠിക്കുന്നത്. തെരഞ്ഞെടുപ്പു നടക്കണം എന്ന് രാഹുൽ തീർത്തു പറഞ്ഞതോടെ സമവായ ജനാധിപത്യവാദികൾ സോണിയായെ കണ്ടു. അവർ കുറെക്കുടി സൗമ്യമായി പെരുമാറിയെങ്കിലും തെരഞ്ഞെടുപ്പ് വേണ്ടെന്ന് പറയുന്നത് തെറ്റായ സന്ദേശമല്ലേ എന്ന് അവർ ചോദിച്ചു.
സമവായക്കാരുടെ മറ്റൊരു ഗൂഢലക്ഷ്യമാണ് സമവായത്തിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പിനെ കുടുംബവാഴ്ച എന്ന് പരിഹസിച്ച് രസിക്കുക. അവർ കൂടി നിർബന്ധിച്ച് ഏൽപ്പിച്ച പദവി കുടുംബം പിടിച്ചെടുത്തെന്ന് അടക്കം പറയും. സോണിയ അല്ലാതെ പാർട്ടിക്കു നേതാവില്ലെന്ന് സമിതികളിൽ പറഞ്ഞവർ പോലും അടക്കം പറയും കുടുംബവാഴ്ച... സമവായത്തിലൂടെ അല്ലാതെ നേതാവിനെ തെരഞ്ഞെടുത്താൽ കുടംബവാഴ്ച എന്ന ആക്ഷേപം എന്നന്നേക്കുമായി ഇല്ലാതാകും.
ജംബോ സമിതികളും ഒഴിവാക്കാം. ഭാരവാഹികളുടെ എണ്ണം നിശ്ചയിച്ച ശേഷം വോട്ടെടുപ്പ് നടത്തിയാൽ അത്രയും പേരുടെ സമിതിയാവും വരിക.
എന്നാലും സമവായം വേണ്ടെന്ന് കുടുംബക്കാർ പറഞ്ഞാലും പല ആദർശവാദികളും സമ്മതിക്കില്ല. കാരണം തങ്ങളെ ജനം തിരസ്കരിച്ചാലോ എന്ന് അവർ ഭയപ്പെടുന്നു. മാധ്യമങ്ങൾ വാഴ്ത്തിപ്പാടുന്ന പലരെയും ജനം വിലയിരുത്തിയതിന് ചരിത്രം സാക്ഷിയാണല്ലോ?
അടിച്ചേൽപ്പിക്കരുത്
ജനാധിപത്യം നിലനിൽക്കണമെങ്കിൽ വേണ്ടത് തെരഞ്ഞെടുപ്പുകളാണ്. പാർട്ടി ഭാരവാഹികളെ മാത്രം പോരാ സ്ഥാനാർഥികളെപ്പോലും പാർട്ടിക്കാർ തെരഞ്ഞെടുക്കണം. പ്രവർത്തകരുടെ മേൽ നേതാവിനെ അടിച്ചേൽപ്പിക്കരുത്. സമവായം അടിച്ചേൽപ്പിക്കലാണ്. ജനം തെരഞ്ഞെടുക്കുന്ന നേതാവിനെ തോറ്റവർ അംഗീകരിക്കണം. ഒരു തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും ഓരോ പ്രവർത്തകനും വിലപ്പെട്ടവനാണ് എന്ന് ജയിച്ചവൻ കരുതണം തോറ്റവർ പിളർന്ന് പുതിയ പാർട്ടി ഉണ്ടാക്കുന്നത് ജനാധിപത്യത്തിൽ വിശ്വാസം ഇല്ലാത്തതു കൊണ്ടാണ്. പാർട്ടിയിൽ നിന്ന് പോരാടണം. പുതിയ ഈർക്കിലി പാർട്ടിയുമായി വന്ന് സ്വന്തം താത്പര്യം മാത്രം നോക്കുകയല്ല വേണ്ടത്. കഴിവുള്ളവർക്ക് അംഗീകാരവും കിട്ടണം.
കോണ്‍ഗ്രസിൽ മാത്രമല്ല പല പാർട്ടികളിലും കുടുംബ വാഴ്ച നടക്കുന്നതായി പരിഹാസമുണ്ട്. അവരുടെ പാർട്ടിയുടെ ബന്ധപ്പെട്ട സമിതി തെരഞ്ഞെടുപ്പു നടത്തിയാൽ ആ ദുഷ്പേർ ഇല്ലാതാകും. അതാണ് ശരിയായ വഴി.
രാഹുൽ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചപ്പോൾ ശശി തരൂർ പറഞ്ഞു. രാഹുൽ തിരിച്ചുവരില്ലെങ്കിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണം. പൊടുന്നനെ അദ്ദേഹത്തെ സോണിയ വിരുദ്ധനാക്കാനാണ് എല്ലാവരും ശ്രമിച്ചത്. അതായിരുന്നില്ല കോണ്‍ഗ്രസ് സംസ്കാരം. നെഹ്റുവിന്റെ കാലത്ത് അദ്ദേഹത്തെ എതിർത്ത ലോക്സഭാംഗത്വം വേണ്ടെന്നു വച്ച പി.ടി. ചാക്കോ സംഘടന വിടുകയല്ല അതിനെ ശക്തമാക്കുകയാണ് ചെയ്തത്. അക്കാലത്ത് തെരഞ്ഞെടുപ്പുകൾ ഉണ്ടായിരുന്നതുകൊണ്ട് വലിയ നേതാക്കന്മാർ ഉണ്ടായിരുന്നെങ്കിലും പകരക്കാർ ഇല്ലാത്ത അവസ്ഥ ഇല്ലായിരുന്നു. എന്തു കൊണ്ടാണ് രാഹുലിന് പകരക്കാരനെ കണ്ടുപിടിക്കാൻ കോണ്‍ഗ്രസിന് കഴിയാതെ പോയത്? ഇന്ദിരയുടെ കാലം മുതൽ അവിടെ തെരഞ്ഞെടുപ്പ് ഇല്ലാതായതല്ലേ? നേതാക്കന്മാരെല്ലാം ചേർന്ന് സോണിയായെ തെരഞ്ഞെടുത്തു.
ഇത്രയും കാലം നടന്നത്!
ഇത്രയും കാലം നടന്നുവന്നത് എന്ന ന്യായമാവും സമവായക്കാർക്കുള്ളത്. അതിന്റെ ശിക്ഷയല്ലേ ഇന്ന് പാർട്ടി അനുഭവിക്കുന്നത് എന്ന് ചിന്തിക്കണം. എന്നെങ്കിലും ശരി നടക്കണ്ടേ എന്നും ചിന്തിക്കണം, എന്റെ താത്പര്യം സംരക്ഷിക്കാൻ ഏതാണ് നല്ലത് എന്നാണ് എല്ലാവരുടെയും നോട്ടം. പാർട്ടി പ്രവർത്തനമോ പാർട്ടിയിലേക്ക് ആൾക്കാരെ കൊണ്ടുവരാനുള്ള ശ്രമമോ ഒന്നും ഉണ്ടാകാത്തത് തെരഞ്ഞെടുപ്പ് ഇല്ലാതാകുന്നിടത്താണ്. ഏതാനും നേതാക്കളുടെ കൈയും കാലും തിരുമ്മി പെട്ടിയും ചുമന്നങ്ങ് നടക്കുക. അദ്ദേഹത്തെ പഴയകാല കൊട്ടാര വിദൂഷകരെപ്പോലെ പ്രശംസിക്കുക. അദ്ദേഹത്തിന്റെ മേശപ്പുറത്തു നിന്ന് വീഴുന്ന എച്ചിൽ കഷ്ണങ്ങൾക്കായി കാത്തു നിൽക്കുക, ഇതിനൊന്നും വലിയ കഷ്ടപ്പാട് വേണ്ട. എത്ര സമർഥനായ പ്രവർത്തകനെയും ഗ്രൂപ്പു നോക്കി ഒതുക്കുകയോ വളർത്തുകയോ ചെയ്യുക. അതെല്ലാമാണ് ഇന്ന് നടക്കുന്നത് അതുതന്നെയാണു പല പാർട്ടികളും പടവലങ്ങ പോലെ താഴോട്ട് വളരുന്നതിന് കാരണവും. പാർട്ടി വളരണമെന്നോ അതിലേക്ക് പുതിയവർ വരണമെന്നോ അവർക്കില്ല.
ജനാധിപത്യ ജീവിതക്രമത്തെ അർഥപൂർണമാക്കുന്ന പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. ജനങ്ങളുടെ പരമാധികാരം വിനിയോഗിക്കപ്പെടുന്ന അവസരമാണത്. എന്നാൽ, ജനാധിപത്യ പാർട്ടികൾ പോലും തെരഞ്ഞെടുപ്പ് വേണ്ട എന്ന ദാരുണ സമീപനത്തിലേക്കാണ് നടക്കുന്നത്. വടക്കേ ഇന്ത്യയിൽ ബിജെപി നടത്തുന്നു എന്ന് പറയുന്ന തെരഞ്ഞെടുപ്പ് അതിക്രമങ്ങളെ അതിരൂക്ഷമായി കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസിലെ വൻനേതാക്കൾ പോലും തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നു. ഏതാനും പേരുടെ ഏകാധിപത്യം മതി എന്ന നിലപാടിലാണ് സാക്ഷരതയിലും രാഷ്ട്രീയബോധത്തിലും എല്ലാം ഏറെ മുന്നിൽ നിൽക്കുന്ന കേരളം പോലും ഇങ്ങനെ പറയുന്നതാണ് അപമാനകരം.
ബാറുകാർ പറയുന്നു, ഇനി ബാർ വേണ്ട
കേരളത്തിൽ ഇനി പുതിയ ബാർ അനുവദിക്കരുതെന്ന്. സർക്കാറിനോട് ഈ ആവശ്യം ഉന്നയിക്കുന്നത് മദ്യവിരുദ്ധ സമിതിക്കാരല്ല ബാർ മുതലാളിമാരുടെ സംഘടനയാണ്. പുതിയ ബാറുകൾ അനുവദിച്ചാൽ പഴയവ പൂട്ടിപ്പോകും എന്നാണ് അവരുടെ സങ്കടം. അതുകൊണ്ട് ബാറുകാർക്കു വേണ്ടി ഭരിക്കുന്ന സർക്കാർ ചിലപ്പോൾ ഇത്തിരി ആനുകൂല്യം കാണിച്ചേക്കും. ഏതായാലും ബാർ മുതലാളിമാരുടെ സങ്കടം കേരളത്തിൽ ചിന്താവിഷയമായിട്ടുണ്ട്. ബാർ മുതലാളിമാരിൽ ചിലരുടെ ഈ നീക്കം അനുവദിക്കരുത് എന്ന് പറഞ്ഞ് അഴിമതി വിരുദ്ധ മുന്നേറ്റ നേതാവായ ബിജു രമേശ് വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. അതായത് ഈ നീക്കങ്ങൾക്കെല്ലാം പിന്നിൽ എന്തെല്ലാമോ ഉണ്ടെന്ന് ചിന്തിക്കേണ്ടി വരുന്നു.
2023 ഓടെ സന്പൂർണ മദ്യനിരോധനം നടപ്പാക്കണം എന്ന ലക്ഷ്യത്തോടെ ജനാധിപത്യ മുന്നണി സർക്കാർ നടപടി എടുത്തപ്പോൾ ഉണ്ടായ ഭയമൊന്നും മുതലാളിമാർക്ക് ഇപ്പോഴില്ല. കാരണം തങ്ങളുടെ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അവർക്കറിയാം. ഉമ്മൻ ചാണ്ടി സർക്കാറിന്റെ അവസാന കാലത്ത് കേരളത്തിൽ ആകെ ഉണ്ടായിരുന്നത് 22 ബാറുകൾ. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം എന്ന് ഇടയ്ക്കിടെ പറയുന്ന ഇടതു മുന്നണിയുടെ മൂന്നാം വർഷം 565 ബാറുകളും 365 ബിയർ പാർലറുകളും പബ്ബുകളുമടക്കം ആയിരത്തിലധികമായി.
കേരളം കണ്ട ഏറ്റവും നല്ല സർക്കാരുകളിൽ ഒന്നായിരുന്ന ഉമ്മൻ ചാണ്ടി സർക്കാറിനെ വെടക്കാക്കുന്നതിൽ വലിയ പങ്ക് വഹിച്ച മുതലാളിയാണ് ബിജു രമേശും ബാർ മുതലാളിമാരും. ബാറുകൾ നിർത്തലാക്കാൻ തീരുമാനിച്ചപ്പോഴാണ് അഴിമതിക്കഥകളും അശ്ലീല കഥകളും എല്ലാമായി ഉമ്മൻ ചാണ്ടിക്കും ജനാധിപത്യമുന്നണിക്കും എതിരെ പടയിളക്കം ഉണ്ടായത്. ശത്രുക്കൾക്ക് ആയുധം ലഭിച്ചത് സ്വന്തം അണികളിൽ നിന്നു തന്നെ ആയിരുന്നു എന്നതും ചരിത്രം.
കാരവനിലും മയക്കുമരുന്ന്
ബാറുകൾ പൂട്ടിയതു കൊണ്ട് മയക്കുമരുന്ന് കൂടി എന്നായിരുന്നുഅക്കാലത്ത് ബാറുകാരുടെ ഒരു വായ്ത്താരി. ഇപ്പോൾ നാട്ടിലൊക്കെ ബാറായി. എന്നിട്ടോ? സിനിമക്കാരന്റെ കാരവനിൽ പോലും മയക്കുമരുന്ന്. അതും സിന്തറ്റിക് മയക്കുമരുന്ന്. ആക്ഷേപം പറയുന്നത് നിർമാതാക്കൾ തന്നെ ആണെന്ന് ഓർക്കണം. നമ്മുടെ നാട് എങ്ങോട്ടാണ്. മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഭയപ്പെടുന്നവർ പെരുകുന്നോ?
അനന്തപുരി/ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top