Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പ്രതിഷേധത്തിനു ട്വിസ്റ്റ് നൽകി പ്രതിപക്ഷം
ഡയസിൽ കയറി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾക്കെതിരേ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കൈക്കൊണ്ട നടപടിയിൽ ഒരു "രാജഗോപാൽ ടച്ച്' പ്രതിപക്ഷം കണ്ടു. ഇന്നലത്തെ പ്രതിഷേധത്തിനിടയിലെ ഒരു ട്വിസ്റ്റ് ആയിരുന്നു അത്. പ്രതിപക്ഷം കണ്ട ഒരു സുവർണാവസരം. ബിജെപി ബന്ധമെന്ന നിലയിൽ അവർ അത് ആഘോഷമാക്കിയപ്പോൾ സ്പീക്കറും അസ്വസ്ഥനായി. ഒരു തവണ സഭ നിർത്തിവയ്ക്കുകയും ചെയ്തു.
ബുധനാഴ്ച സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ച നാലു സാമാജികർക്കെതിരേ ഇന്നലെ നടപടി പ്രതീക്ഷിച്ചിരുന്നു. ചോദ്യോത്തരവേളയ്ക്കു പിന്നാലെ സ്പീക്കർ നടപടി പ്രഖ്യാപിച്ചു. റോജി എം. ജോണ്, ഐ.സി. ബാലകൃഷ്ണൻ, എൽദോസ് പി. കുന്നപ്പിള്ളി, അൻവർ സാദത്ത് എന്നിവർക്ക് ഉഗ്രശാസന. നിയമസഭാ ചട്ടങ്ങളിലെ ശിക്ഷാനടപടികളുടെ കാഠിന്യം നോക്കിയാൽ താക്കീത്, ശാസന എന്നിവയേക്കാൾ ഒരുപടി മുകളിൽ. സസ്പെൻഷനേക്കാൾ ഒരുപടി താഴെ.
എന്നാൽ പ്രതിപക്ഷത്തിനു നടപടി സ്വീകാര്യമായിരുന്നില്ല. രണ്ടു പേർ പ്രതിഷേധവുമായി നടുത്തളത്തിലേക്കിറങ്ങി. കൂടിയാലോചിച്ചു നടപടിയെടുക്കുമെന്നാണ് സ്പീക്കർ തലേദിവസം സഭയിൽ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാൽ, തങ്ങളോട് ഒന്നും ആലോചിച്ചില്ല. ഏകപക്ഷീയമായി നടപടി പ്രഖ്യാപിക്കുകയായിരുന്നു.
നടപടി വേണ്ടിവരുമെന്നു കക്ഷിനേതാക്കളുടെ യോഗത്തിൽ പറഞ്ഞിരുന്നതായി സ്പീക്കർ ചൂണ്ടിക്കാട്ടി. ബിജെപി നേതാവ് ഒ. രാജഗോപാൽ വരെ നടപടിയെടുക്കണമെന്നു പറഞ്ഞിരുന്ന കാര്യം സ്പീക്കർ ഓർമിപ്പിച്ചു. പരിമിതമായ ശിക്ഷ പോലും ഏറ്റുവാങ്ങാൻ പറ്റാത്ത മാനസികാവസ്ഥ നിർഭാഗ്യകരമാണ്. ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. സഭയുടെ അന്തസിനു നിരക്കാത്ത നടപടി മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ, ശിക്ഷാനടപടി അംഗീകരിക്കാനുള്ള ഉന്നതമായ ജനാധിപത്യ ബോധം അന്നുള്ളവർ പ്രകടിപ്പിച്ചിട്ടുണ്ട്: സ്പീക്കർ പ്രതിപക്ഷത്തോടു പറഞ്ഞു.
ഒ. രാജഗോപാൽ നടപടിയെടുക്കണമെന്നു പറഞ്ഞു എന്നതു ശരിയാണെന്നു പ്രതിപക്ഷ നേതാവ് സമ്മതിച്ചു. എന്നാൽ, മുഖ്യമന്ത്രി പോലും പ്രത്യേകിച്ച് ഒന്നും പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചട്ടങ്ങൾ അനുസരിച്ചുള്ള നടപടി മാത്രമേ കൈക്കൊണ്ടിട്ടുള്ളു എന്നും തന്റെ തീരുമാനമാണിതെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും സ്പീക്കർ കടുപ്പിച്ചു പറഞ്ഞു. ഇതിനിടെ സ്പീക്കർ അടുത്ത നടപടികളിലേക്കു കടന്നു.
അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നതു മുസ്ലിംലീഗിലെ പി.കെ. ബഷീർ ആയിരുന്നു. വിഷയം ലൈഫ് മിഷനിലെ ഭവനനിർമാണവും. ബഷീർ സീറ്റിൽ ഉണ്ടായിരുന്നെങ്കിലും മറ്റുള്ളവർ നടുത്തളത്തിൽ നിന്നു മുദ്രാവാക്യം മുഴക്കുകയായിരുന്നു. ബഷീർ വിഷയം അവതരിപ്പിക്കുന്നുണ്ടോ എന്നു സ്പീക്കർ പല തവണ ചോദിച്ചു. വിഷയം അവതരിപ്പിക്കണമെന്നുണ്ടായിരുന്നു എന്നു ബഷീർ പറഞ്ഞു. എന്നാൽ, ഇപ്പോഴത്തെ അന്തരീക്ഷത്തിൽ പിന്മാറുകയാണെന്നും അറിയിച്ചു.
ഇതിനിടെ പ്രതിപക്ഷം സ്പീക്കർക്കെതിരേ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഒപ്പം പഴയകാല ചിത്രങ്ങളും ഉയർത്തിക്കാട്ടുന്നുണ്ടായിരുന്നു. 2015 ലെ ബജറ്റ് അവതരണദിനത്തിൽ സ്പീക്കറുടെ കസേര എടുത്തുപൊക്കി താഴെയിടുന്ന ചിത്രം. അതിൽ കാണുന്നയാൾ ഇപ്പോഴത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും.
ഈ ചിത്രം പ്രതിപക്ഷം ഈയിടെയായി സ്ഥിരമായി കൊണ്ടുനടക്കുകയാണ്. സ്പീക്കർ എപ്പോൾ അച്ചടക്കത്തേക്കുറിച്ചു പറഞ്ഞാലും ഈ പ്ലക്കാർഡ് ഉയർത്തിക്കാട്ടും. സ്പീക്കറുടെ തീരുമാനം ഒ. രാജഗോപാലിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു പ്രതിപക്ഷ മുദ്രാവാക്യത്തിന്റെ പൊരുൾ. രാജഗോപാലിന്റെ വോട്ട് വാങ്ങി സ്പീക്കറായ ആളല്ലേ എന്നൊക്കെ അവർ വിളിച്ചുചോദിച്ചുകൊണ്ടിരുന്നു. സ്പീക്കറും രാജഗോപാലും തമ്മിലുള്ള ഒരു കൂട്ടുകെട്ട് ആണ് പ്രതിപക്ഷം അവതരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്. അതിനു രാഷ്ട്രീയമാനമുണ്ടല്ലോ.
ബഹളത്തിനിടെ എ.എൻ. ഷംസീർ ആദ്യ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു. മന്ത്രി ജി. സുധാകരൻ മറുപടിയും പറഞ്ഞു. സീറ്റുകളിലേക്കു മടങ്ങാൻ സ്പീക്കർ ആവർത്തിച്ച് അഭ്യർഥിച്ചിട്ടും പ്രതിപക്ഷബഹളം വർധിച്ചു വന്നതേയുള്ളു. അന്തസില്ലാത്ത സാഹചര്യം ഉടലെടുത്തതിനാൽ സഭ തത്കാലം നിർത്തിവയ്ക്കുന്നു എന്നു പറഞ്ഞ് സ്പീക്കർ ചേംബറിലേക്കു മടങ്ങി.
പ്രതിപക്ഷത്തെ ബഹളക്കാരാണ് ഉഗ്രശാസന ഏറ്റുവാങ്ങിയത്. ഇന്നലെ പ്രതിഷേധം അരങ്ങേറുന്പോൾ അവർ സ്വന്തം സീറ്റുകളിൽ അടങ്ങിയൊതുങ്ങി ഇരുന്നതേയുള്ളു. വീണ്ടും പ്രതിഷേധിച്ചാൽ ഉഗ്രശാസന സസ്പെൻഷനായി മാറുമെന്ന് അവർക്കറിയാം. അങ്ങനെയാണു ശിക്ഷാനടപടികൾക്കായുള്ള ചട്ടത്തിൽ പറയുന്നത്. ഇരുപത്തിയഞ്ചു മിനിറ്റിനു ശേഷം സഭ വീണ്ടും ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റ് നിലപാട് വ്യക്തമാക്കി. ചെയറിനെ ഞങ്ങൾ ബഹുമാനിക്കുന്നു. പക്ഷേ തീരുമാനം ഏകപക്ഷീയമായിപ്പോയി. അങ്ങു ഞങ്ങളുടെ വികാരം മാനിക്കണം. സഭ നടത്തിക്കൊള്ളൂ. ഞങ്ങൾ ബഹിഷ്കരിച്ചുപോകുന്നു എന്നു പറഞ്ഞ് പ്രതിപക്ഷം സഭയ്ക്കു പുറത്തേക്കുപോയി. വീണ്ടും കുറച്ചു സമയം സഭാകവാടത്തിൽ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. സബ്മിഷനുകൾ റദ്ദാക്കി. സർക്കാർ പ്രമേയങ്ങൾ മേശപ്പുറത്തു വച്ചു. കേരള മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റി ബില്ലും കേരള കർഷക ക്ഷേമനിധി ബില്ലും ചർച്ച കൂടാതെ പാസാക്കി ഉച്ചയ്ക്ക് പന്ത്രണ്ടോടെ സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. ഒക്ടോബർ 28 ന് നിയമനിർമാണത്തിനായി മാത്രം ആരംഭിച്ച സമ്മേളനം അങ്ങനെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ മൂർധന്യാവസ്ഥയിൽ അവസാനിച്ചു.
കർഷക ക്ഷേമനിധി ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറഞ്ഞ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനമാണ് അഴിച്ചുവിട്ടത്. കോർപറേറ്റുകൾക്കു വാരിക്കോരി ആനുകൂല്യങ്ങൾ കൊടുക്കുന്ന കേന്ദ്ര സർക്കാർ കർഷകർക്കായി ഒന്നും ചെയ്യുന്നില്ലെന്നു മന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ ബഹിഷ്കരണത്തിൽ പങ്കെടുക്കാതെ സഭയിലിരുന്ന ബിജെപിയിലെ ഒ. രാജഗോപാലിന് ഇതെല്ലാം നിസഹായനായി ഇരുന്നു കേൾക്കേണ്ടിവന്നു. മന്ത്രി പ്രസംഗം അവസാനിപ്പിച്ചപ്പോൾ രാജഗോപാൽ എഴുന്നേറ്റു. എതിർക്കേണ്ടതില്ലാത്ത ബില്ലിന്റെ ചർച്ചയ്ക്കൊടുവിൽ കേന്ദ്ര സർക്കാർ കൃഷിക്കാർക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നു പറഞ്ഞത് മന്ത്രിക്കു ഭൂഷണമല്ലെന്നു രാജഗോപാൽ പറഞ്ഞു. വർഷം 6000 രൂപ കർഷകർക്കു നൽകുന്ന പദ്ധതി കർഷകക്ഷേമ നടപടികളുടെ ഉദാഹരണമായി രാജഗോപാൽ ചൂണ്ടിക്കാട്ടി. എന്നാൽ മന്ത്രി വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. താൻ വസ്തുതകൾ മാത്രമാണു പറഞ്ഞതെന്നും കർഷക ദ്രോഹനടപടികളേക്കുറിച്ച് എത്ര വേണമെങ്കിലും പറയാനുണ്ടെന്നും മന്ത്രി പറഞ്ഞു. ഏതായാലും ബിൽ ഏകകണ്ഠമായി പാസാക്കിയാണ് സഭ പിരിഞ്ഞത്.
നിയമസഭാവലോകനം / സാബു ജോണ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ദൈവകൃപയുടെ വഴിയെ ജനകീയനായ ഇടയൻ
കാഞ്ഞിരപ്പള്ളി രൂപതയുടെ ത്രിദീയ മെ
മനുഷ്യാവകാശങ്ങൾക്കായി പോരാടുക
സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 71-ാം വാ
സർ സിപിയുടെയും വിമോചനസമരത്തിന്റെയും ചരിത്രം മറക്കാതിരിക്കുക
കേരളത്തിലെ കത്തോലിക്കാസഭയെ തകർക്കാൻ ആസൂത്രിതമാ
ഒരു സഭാസ്നേഹിയുടെ ചരമശതാബ്ദി
കേരളത്തിൽ സുറിയാനി കത്തോലിക്കർക്കുവേണ്ടി 1896-ൽ മൂന്ന
മഹാസഖ്യത്തെക്കാൾ ഇഴയടുപ്പം കൂടുതലുള്ളതോ മഹാ അഘാഡി?
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
പ്രതിപക്ഷ സഖ്യങ്ങൾ
ലെഫ്റ്റിനൊപ്പം റൈറ്റിനെയും ഹൃദയത്തിലേറ്റിയ നായനാർ
ലെഫ്റ്റിനെ ജീവനായി കൊണ്ടു നടക്കുമ്പോഴും റൈറ്റിനെയും അത്ര
ഇന്നു ബംഗാൾ, നാളെ?
അനന്തപുരി / ദ്വിജൻ
സുപ്രീം കോടതിയില
എല്ലാം തോൽവി; കുടിയിറക്കാൻ വന്യമൃഗങ്ങളും
കർഷകൻ തോറ്റതല്ല തോൽപിച്ചതാണ് / സി.കെ. കുര്യാച്ചൻ-5
മനോഹരമാ
കുട്ടനാട്ടിൽ സർക്കാർ ഇടപെടൽ അനിവാര്യം
കുട്ടനാടിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും കാർ
കാഞ്ചി വലിക്കുന്ന കാലത്ത്... കണ്ണിൽ കരടാകരുത് നീതി
ഡൽഹി ഡയറി/ ജോർജ് കള്ളിവയലിൽ
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ മാ
പ്രതീക്ഷയറ്റ് തെങ്ങ്, കറുത്തപൊന്നും ചതിക്കുന്നു
“നേരിയ പ്രതീക്ഷ നീരയിലായിരുന്നു. അതും തകർന്നു. കേരളത്തിൽ തെങ്ങ് കൃഷിചെയ്യാൻ ആ
എല്ലാം വ്യവസായികൾക്കുവേണ്ടി മാത്രം
ഇന്ത്യയിൽ കർഷകരേക്കാൾ പ്രിയപ്പെട്ടവർ വ്യവസായികളാണെന്നത്
ഇവർക്കും വേണം എസ്പിജി സംരക്ഷണം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എസ്പിജി സംരക്ഷണം ഇന
ഖജനാവ് നിറച്ചവർ പെരുവഴിയിൽ
സ്വാഭാവിക റബർ ഉത്പാദനത്തിൽ രാജ്യം സ്വയംപര്യാ
ലക്ഷ്യം കത്തോലിക്കാസഭ തന്നെ
പ്രത്യേക ചട്ടക്കൂടോ, നിയമാവലിയോ, ഭരണസംവിധാനമോ ഒ
സന്യാസവും സംസ്കൃതിയും
ക്രൈസ്തവ സന്യാസത്തെ ചുറ്റിപ്പറ്റിയുള്ള സമകാലീ
ചെലവ് 172, വരവ് 130; ഇത് റബർ കർഷകന്റെ ദുരവസ്ഥ
""ഈ മണ്ണിൽ ഞാൻ വിയർപ്പൊഴുക്കാൻ തുടങ്ങിയിട്ട് 22
ഇതിലുണ്ടൊരു രാഷ്ട്രീയം
ക്രൈസ്തവ സമൂഹമെന്നാൽ വ്യത്യസ്ത പാരന്പര്യ
വിശ്വാസത്തിലും കൈകടത്തുമോ?
ചര്ച്ച് ബില്ലിന്റെ കാണാപ്പുറങ്ങള്-3 / ഡോ. ജോർജ് തെക്കേക്കര
ചർച്ച
തെരഞ്ഞെടുപ്പ് ബോണ്ട്: അഴിമതിയുടെ വികൃത മുഖം
തങ്ങൾ അധികാരത്തിൽ വന്നാൽ വിദേശത്തേക്കു കട
വികാരിക്ക് ഇനി എന്തുകാര്യം?
ചർച്ച്ബിൽ വാഗ്ദാനം ചെയ്യുന്നത് ഒരു ആദർശരാജ്യമാണ്. ഇടവകവികാരിയെ ആശ്രയിക്കാതെ, ര
ഷായുടെ ഗൂഗ്ലിയിൽ പവാറിന്റെ സിക്സർ
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
തെരഞ്ഞെടുപ്പിനുശേഷമുള്ള തന്ത്രങ്ങളി
ശുഭ ഭാവിക്കായി കണ്ണുംനട്ട്
ലോക ഭിന്നശേഷിദിനം ഡിസംബർ മൂന്ന് : ശാരീരി
ചർച്ച്ബില്ലിന്റെ കാണാപ്പുറങ്ങൾ
ക്രൈ സ്തവ സഭകളുടെ സ്വത്തുവകകളും സന്പത്തും കൈകാര്യം ചെയ്യുന്നതിനു ചർച്ച് ആക്ട് വ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ പെരുകുകയാണോ? കേരളത്തിലെ യൂത്ത് കോണ്ഗ്രസ് ഭാ
താമരത്തണ്ടു തുരന്നു മിത്രകീടം
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
മുഖ്യശത്രുവിനെ അവന്റെ കൂട്ടാളിയെക്കൊ
മലയാള സിനിമയിലെ മരുന്നുമരങ്ങൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കടം മേടിച്ചും വായ്പ
കേരള എംപിമാർ പാർലമെന്റിൽ
കുതിരാനിലെ ഗതാഗതക്കുരുക്ക് ഉടൻ പരിഹരിക്കണമെന്ന് രമ്യ ഹരിദാസ്
മണ്ണൂത്തി വടക്കുഞ്ച
കവിതയിലെ ആത്മനിർവൃതി
അറുപത്തേഴു വർഷം മുന്പ് താനെഴുതിയ കാവ്യത്തിലെ വരികൾ ഇന്നും സാധാ
അമേരിക്കയെ കടത്തിവെട്ടി ചൈന
ലോകത്ത് ഏറ്റവും കൂടതൽ നയതന്ത്ര ഓഫീസുകളുള്ള രാജ്യം എന്ന സ്ഥാനം അമേരിക്കയിൽനി
കേരള എംപിമാർ പാർലമെന്റിൽ
ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ഡീൻ കുര്യാക്കോസ്
സംസ്ഥാനത്ത് ചി
മാളങ്ങൾ ഉണ്ടാകുന്പോൾ!
ബത്തേരി ഗവ. സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് പാന്പു
അതിവേഗത്തിന് ഫാസ് ടാഗ്
ടോൾ ഗേറ്റുകളിലെ വാഹനങ്ങളുടെ നീണ്ട നിര എന്ന പേടി സ്വപ്നം
സ്റ്റാർട്ടപ്പുകൾക്ക് എൻഒസി നേടാനുള്ള സമയപരിധി നീട്ടില്ല
ഹൈബി ഈഡൻ
സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് എൻഒസി ലൈസൻസുകൾ നേടാനുള്ള സ
കേരള എംപിമാർ പാർലമെന്റിൽ
ട്രോപ്പിക്കൽ ഹോർട്ടി കൾച്ചർ ഇൻസ്റ്റിട്യൂട്ട് വേണമെന്ന് പ്രതാപൻ
കേരള കാർഷിക സ
കിംഗ് ആയി മാറുന്ന കിംഗ് മേക്കർ
കിംഗ് മേക്കർ ഇനി കിംഗ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത
കേരളം രൂക്ഷമായ സാന്പത്തിക പ്രതിസന്ധിയിലേക്ക്
നിയമസഭയുടെ മേശപ്പുറത്തു കഴിഞ്ഞ ദിവസംവച്ച സംസ്ഥാന സർക്കാരിന്റെ സാന്പത്തിക ന
കേരള കർഷകൻ എരിതീയിലേക്കോ?
ഭൂമി അത്യാവശ്യ സമയങ്ങളിൽ സാന്പത്തിക ക്രവിക്രയങ്ങൾക്ക് അത്യന്താപേക്ഷിതവും വള
നീളുന്ന ദുരിതപർവം
“വിമാനങ്ങളിൽ നിറയെ ആൾക്കാരുണ്ട്; ട്രെയിനുകളിലും നി
കരിനിഴലിനു കീഴെ ജനാധിപത്യം
ന്യൂഡൽഹി: ജനാധിപത്യത്തിനും രാജ്യത്തിനും കറുത്ത ദിനങ്ങളാണു കടന്നു പോകുന്നത്.
ഭരണഘടനാ മൂല്യങ്ങൾ മറക്കരുത്
ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തിൽ നിർണായകമായത് ഭ
വൃത്തികെട്ട അധികാര മൽപ്പിടിത്തം
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
പ്രണയത്തിലും യുദ്ധ
ആസിയാൻ: നഷ്ടക്കണക്കുകളുടെ പത്തുവർഷങ്ങൾ
ആർസിഇപി കരാറിൽ നിന്നു താത്കാലികമായി ഇന്ത്യ പി
വേട്ടയാടുന്ന പാപങ്ങൾ
അനന്തപുരി / ദ്വിജൻ
കേരള നിയമസഭാ നടപടികൾ അലങ്കോലമാക്ക
ദേശീയ രാഷ്ട്രീയത്തിൽ ഉറ്റുനോക്കി എൻസിപിയും ജനതാദൾ-എസും
ദേശീയ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളിൽ ആശങ്കയോ
കാറ്റു വിതച്ച് കൊടുങ്കാറ്റു കൊയ്യണമോ?
മനുഷ്യജീവിതത്തിന്റെ സുരക്ഷ തകർക്കുന്ന ഏറ്റവും ഭീകരമായ വിപത്താണ് മദ്യവും മയ
കേരള എംപിമാര് പാര്ലമെന്റില്
പേപ്പർ ബാലറ്റിലേക്കു മടങ്ങണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ
ഇലക്ട്രോണിക് വോട്ടിംഗ് സ
"ഘർവാപസി' കൊതിച്ച് ഇന്ത്യൻ ജനാധിപത്യം
ജനാധിപത്യത്തിന്റെ ശ്രീകോവിലാണു പാർലമെന്റ്. ജനപ്രതിനിധികളുടെ നിയമനിർമാ
Latest News
ഷെഹല ഷെറിന്റെ മരണത്തിൽ അധ്യാപകർക്കു വീഴ്ച സംഭവിച്ചെന്നു പോലീസ്
കണ്ണിൽ കുത്തേറ്റ വിദ്യാർഥിയെ ആശുപത്രിയിലാക്കാതെ അധ്യാപകർ; പരാതി
ഡൽഹി ഗ്യാസ് ചേംബർ, പിന്നെന്തിന് വധശിക്ഷ; നിർഭയ പ്രതി സുപ്രീംകോടതിയിൽ
ബിജെപി എംഎൽഎയ്ക്കെതിരെ ബലാത്സംഗ ആരോപണവുമായി വനിതാ ഡോക്ടർ
സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലിലി തോമസ് അന്തരിച്ചു
Latest News
ഷെഹല ഷെറിന്റെ മരണത്തിൽ അധ്യാപകർക്കു വീഴ്ച സംഭവിച്ചെന്നു പോലീസ്
കണ്ണിൽ കുത്തേറ്റ വിദ്യാർഥിയെ ആശുപത്രിയിലാക്കാതെ അധ്യാപകർ; പരാതി
ഡൽഹി ഗ്യാസ് ചേംബർ, പിന്നെന്തിന് വധശിക്ഷ; നിർഭയ പ്രതി സുപ്രീംകോടതിയിൽ
ബിജെപി എംഎൽഎയ്ക്കെതിരെ ബലാത്സംഗ ആരോപണവുമായി വനിതാ ഡോക്ടർ
സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലിലി തോമസ് അന്തരിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top