Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പ്രതിഷേധത്തിനു ട്വിസ്റ്റ് നൽകി പ്രതിപക്ഷം
Friday, November 22, 2019 12:15 AM IST
ഡയസിൽ കയറി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾക്കെതിരേ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കൈക്കൊണ്ട നടപടിയിൽ ഒരു "രാജഗോപാൽ ടച്ച്' പ്രതിപക്ഷം കണ്ടു. ഇന്നലത്തെ പ്രതിഷേധത്തിനിടയിലെ ഒരു ട്വിസ്റ്റ് ആയിരുന്നു അത്. പ്രതിപക്ഷം കണ്ട ഒരു സുവർണാവസരം. ബിജെപി ബന്ധമെന്ന നിലയിൽ അവർ അത് ആഘോഷമാക്കിയപ്പോൾ സ്പീക്കറും അസ്വസ്ഥനായി. ഒരു തവണ സഭ നിർത്തിവയ്ക്കുകയും ചെയ്തു.
ബുധനാഴ്ച സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ച നാലു സാമാജികർക്കെതിരേ ഇന്നലെ നടപടി പ്രതീക്ഷിച്ചിരുന്നു. ചോദ്യോത്തരവേളയ്ക്കു പിന്നാലെ സ്പീക്കർ നടപടി പ്രഖ്യാപിച്ചു. റോജി എം. ജോണ്‍, ഐ.സി. ബാലകൃഷ്ണൻ, എൽദോസ് പി. കുന്നപ്പിള്ളി, അൻവർ സാദത്ത് എന്നിവർക്ക് ഉഗ്രശാസന. നിയമസഭാ ചട്ടങ്ങളിലെ ശിക്ഷാനടപടികളുടെ കാഠിന്യം നോക്കിയാൽ താക്കീത്, ശാസന എന്നിവയേക്കാൾ ഒരുപടി മുകളിൽ. സസ്പെൻഷനേക്കാൾ ഒരുപടി താഴെ.
എന്നാൽ പ്രതിപക്ഷത്തിനു നടപടി സ്വീകാര്യമായിരുന്നില്ല. രണ്ടു പേർ പ്രതിഷേധവുമായി നടുത്തളത്തിലേക്കിറങ്ങി. കൂടിയാലോചിച്ചു നടപടിയെടുക്കുമെന്നാണ് സ്പീക്കർ തലേദിവസം സഭയിൽ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാൽ, തങ്ങളോട് ഒന്നും ആലോചിച്ചില്ല. ഏകപക്ഷീയമായി നടപടി പ്രഖ്യാപിക്കുകയായിരുന്നു.
നടപടി വേണ്ടിവരുമെന്നു കക്ഷിനേതാക്കളുടെ യോഗത്തിൽ പറഞ്ഞിരുന്നതായി സ്പീക്കർ ചൂണ്ടിക്കാട്ടി. ബിജെപി നേതാവ് ഒ. രാജഗോപാൽ വരെ നടപടിയെടുക്കണമെന്നു പറഞ്ഞിരുന്ന കാര്യം സ്പീക്കർ ഓർമിപ്പിച്ചു. പരിമിതമായ ശിക്ഷ പോലും ഏറ്റുവാങ്ങാൻ പറ്റാത്ത മാനസികാവസ്ഥ നിർഭാഗ്യകരമാണ്. ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. സഭയുടെ അന്തസിനു നിരക്കാത്ത നടപടി മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ, ശിക്ഷാനടപടി അംഗീകരിക്കാനുള്ള ഉന്നതമായ ജനാധിപത്യ ബോധം അന്നുള്ളവർ പ്രകടിപ്പിച്ചിട്ടുണ്ട്: സ്പീക്കർ പ്രതിപക്ഷത്തോടു പറഞ്ഞു.
ഒ. രാജഗോപാൽ നടപടിയെടുക്കണമെന്നു പറഞ്ഞു എന്നതു ശരിയാണെന്നു പ്രതിപക്ഷ നേതാവ് സമ്മതിച്ചു. എന്നാൽ, മുഖ്യമന്ത്രി പോലും പ്രത്യേകിച്ച് ഒന്നും പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചട്ടങ്ങൾ അനുസരിച്ചുള്ള നടപടി മാത്രമേ കൈക്കൊണ്ടിട്ടുള്ളു എന്നും തന്റെ തീരുമാനമാണിതെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും സ്പീക്കർ കടുപ്പിച്ചു പറഞ്ഞു. ഇതിനിടെ സ്പീക്കർ അടുത്ത നടപടികളിലേക്കു കടന്നു.
അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നതു മുസ്ലിംലീഗിലെ പി.കെ. ബഷീർ ആയിരുന്നു. വിഷയം ലൈഫ് മിഷനിലെ ഭവനനിർമാണവും. ബഷീർ സീറ്റിൽ ഉണ്ടായിരുന്നെങ്കിലും മറ്റുള്ളവർ നടുത്തളത്തിൽ നിന്നു മുദ്രാവാക്യം മുഴക്കുകയായിരുന്നു. ബഷീർ വിഷയം അവതരിപ്പിക്കുന്നുണ്ടോ എന്നു സ്പീക്കർ പല തവണ ചോദിച്ചു. വിഷയം അവതരിപ്പിക്കണമെന്നുണ്ടായിരുന്നു എന്നു ബഷീർ പറഞ്ഞു. എന്നാൽ, ഇപ്പോഴത്തെ അന്തരീക്ഷത്തിൽ പിന്മാറുകയാണെന്നും അറിയിച്ചു.
ഇതിനിടെ പ്രതിപക്ഷം സ്പീക്കർക്കെതിരേ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഒപ്പം പഴയകാല ചിത്രങ്ങളും ഉയർത്തിക്കാട്ടുന്നുണ്ടായിരുന്നു. 2015 ലെ ബജറ്റ് അവതരണദിനത്തിൽ സ്പീക്കറുടെ കസേര എടുത്തുപൊക്കി താഴെയിടുന്ന ചിത്രം. അതിൽ കാണുന്നയാൾ ഇപ്പോഴത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും.
ഈ ചിത്രം പ്രതിപക്ഷം ഈയിടെയായി സ്ഥിരമായി കൊണ്ടുനടക്കുകയാണ്. സ്പീക്കർ എപ്പോൾ അച്ചടക്കത്തേക്കുറിച്ചു പറഞ്ഞാലും ഈ പ്ലക്കാർഡ് ഉയർത്തിക്കാട്ടും. സ്പീക്കറുടെ തീരുമാനം ഒ. രാജഗോപാലിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു പ്രതിപക്ഷ മുദ്രാവാക്യത്തിന്റെ പൊരുൾ. രാജഗോപാലിന്റെ വോട്ട് വാങ്ങി സ്പീക്കറായ ആളല്ലേ എന്നൊക്കെ അവർ വിളിച്ചുചോദിച്ചുകൊണ്ടിരുന്നു. സ്പീക്കറും രാജഗോപാലും തമ്മിലുള്ള ഒരു കൂട്ടുകെട്ട് ആണ് പ്രതിപക്ഷം അവതരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്. അതിനു രാഷ്ട്രീയമാനമുണ്ടല്ലോ.
ബഹളത്തിനിടെ എ.എൻ. ഷംസീർ ആദ്യ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു. മന്ത്രി ജി. സുധാകരൻ മറുപടിയും പറഞ്ഞു. സീറ്റുകളിലേക്കു മടങ്ങാൻ സ്പീക്കർ ആവർത്തിച്ച് അഭ്യർഥിച്ചിട്ടും പ്രതിപക്ഷബഹളം വർധിച്ചു വന്നതേയുള്ളു. അന്തസില്ലാത്ത സാഹചര്യം ഉടലെടുത്തതിനാൽ സഭ തത്കാലം നിർത്തിവയ്ക്കുന്നു എന്നു പറഞ്ഞ് സ്പീക്കർ ചേംബറിലേക്കു മടങ്ങി.
പ്രതിപക്ഷത്തെ ബഹളക്കാരാണ് ഉഗ്രശാസന ഏറ്റുവാങ്ങിയത്. ഇന്നലെ പ്രതിഷേധം അരങ്ങേറുന്പോൾ അവർ സ്വന്തം സീറ്റുകളിൽ അടങ്ങിയൊതുങ്ങി ഇരുന്നതേയുള്ളു. വീണ്ടും പ്രതിഷേധിച്ചാൽ ഉഗ്രശാസന സസ്പെൻഷനായി മാറുമെന്ന് അവർക്കറിയാം. അങ്ങനെയാണു ശിക്ഷാനടപടികൾക്കായുള്ള ചട്ടത്തിൽ പറയുന്നത്. ഇരുപത്തിയഞ്ചു മിനിറ്റിനു ശേഷം സഭ വീണ്ടും ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റ് നിലപാട് വ്യക്തമാക്കി. ചെയറിനെ ഞങ്ങൾ ബഹുമാനിക്കുന്നു. പക്ഷേ തീരുമാനം ഏകപക്ഷീയമായിപ്പോയി. അങ്ങു ഞങ്ങളുടെ വികാരം മാനിക്കണം. സഭ നടത്തിക്കൊള്ളൂ. ഞങ്ങൾ ബഹിഷ്കരിച്ചുപോകുന്നു എന്നു പറഞ്ഞ് പ്രതിപക്ഷം സഭയ്ക്കു പുറത്തേക്കുപോയി. വീണ്ടും കുറച്ചു സമയം സഭാകവാടത്തിൽ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. സബ്മിഷനുകൾ റദ്ദാക്കി. സർക്കാർ പ്രമേയങ്ങൾ മേശപ്പുറത്തു വച്ചു. കേരള മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റി ബില്ലും കേരള കർഷക ക്ഷേമനിധി ബില്ലും ചർച്ച കൂടാതെ പാസാക്കി ഉച്ചയ്ക്ക് പന്ത്രണ്ടോടെ സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. ഒക്ടോബർ 28 ന് നിയമനിർമാണത്തിനായി മാത്രം ആരംഭിച്ച സമ്മേളനം അങ്ങനെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ മൂർധന്യാവസ്ഥയിൽ അവസാനിച്ചു.
കർഷക ക്ഷേമനിധി ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറഞ്ഞ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനമാണ് അഴിച്ചുവിട്ടത്. കോർപറേറ്റുകൾക്കു വാരിക്കോരി ആനുകൂല്യങ്ങൾ കൊടുക്കുന്ന കേന്ദ്ര സർക്കാർ കർഷകർക്കായി ഒന്നും ചെയ്യുന്നില്ലെന്നു മന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ ബഹിഷ്കരണത്തിൽ പങ്കെടുക്കാതെ സഭയിലിരുന്ന ബിജെപിയിലെ ഒ. രാജഗോപാലിന് ഇതെല്ലാം നിസഹായനായി ഇരുന്നു കേൾക്കേണ്ടിവന്നു. മന്ത്രി പ്രസംഗം അവസാനിപ്പിച്ചപ്പോൾ രാജഗോപാൽ എഴുന്നേറ്റു. എതിർക്കേണ്ടതില്ലാത്ത ബില്ലിന്റെ ചർച്ചയ്ക്കൊടുവിൽ കേന്ദ്ര സർക്കാർ കൃഷിക്കാർക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നു പറഞ്ഞത് മന്ത്രിക്കു ഭൂഷണമല്ലെന്നു രാജഗോപാൽ പറഞ്ഞു. വർഷം 6000 രൂപ കർഷകർക്കു നൽകുന്ന പദ്ധതി കർഷകക്ഷേമ നടപടികളുടെ ഉദാഹരണമായി രാജഗോപാൽ ചൂണ്ടിക്കാട്ടി. എന്നാൽ മന്ത്രി വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. താൻ വസ്തുതകൾ മാത്രമാണു പറഞ്ഞതെന്നും കർഷക ദ്രോഹനടപടികളേക്കുറിച്ച് എത്ര വേണമെങ്കിലും പറയാനുണ്ടെന്നും മന്ത്രി പറഞ്ഞു. ഏതായാലും ബിൽ ഏകകണ്ഠമായി പാസാക്കിയാണ് സഭ പിരിഞ്ഞത്.
നിയമസഭാവലോകനം / സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top