Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഡാർവിന്റെ പരിണാമസിദ്ധാന്തത്തെയും സംശയിക്കണം
Wednesday, November 20, 2019 11:54 PM IST
നിയമസഭാവലോകനം / സാബു ജോണ്‍
ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം വിപരീത ദിശയിലേക്കാണോ പോകുന്നതെന്ന് പ്രതിപക്ഷത്തെ യുവ എംഎൽഎ വി.ടി. ബൽറാമിനു സംശയം. ചില പോലീസ് നടപടികളാണ് ബൽറാമിനെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഷാഫി പറന്പിൽ എംഎൽഎയെ ഒരു പോലീസുകാരൻ കടിച്ചെന്നാണു ബൽറാമിന്റെ പരാതി. പട്ടിയാണോ പേപ്പട്ടിയാണോ അതോ പിണറായിയുടെ വാനരസേനയാണോ ഇതെന്നാണു ബൽറാം ചോദിക്കുന്നത്.
ഷാഫിയെയും കെഎസ്യു നേതാക്കളെയും തല്ലിച്ചതച്ച വിഷയത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി പ്രസംഗിച്ച ബൽറാമിന്റെ അഭിപ്രായത്തിൽ ഇന്നലെകളിലെ നസീമും ശിവരഞ്ജിത്തുമൊക്കെയാണ് കഴിഞ്ഞ ദിവസം ഷാഫിക്കെതിരേ ക്രൂരമർദനം അഴിച്ചുവിട്ടത്. നിന്റെ എംഎൽഎയ്ക്കു രണ്ടെണ്ണം കിട്ടിയപ്പോൾ മതിയായില്ലേടാ എന്നു കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സുനീഷ് ബാബു ലാത്തിച്ചാർജിനു ശേഷം ചോദിച്ചത്രെ.
ലാത്തിച്ചാർജിന്റെ പേരിൽ അരങ്ങേറിയ പ്രതിഷേധം അസാധാരണവും അപൂർവവുമായ സംഭവങ്ങൾക്കാണു വഴിതെളിച്ചത്. 2015 ലെ ബജറ്റ് അവതരണദിനത്തോളമെത്തിയില്ലെങ്കിലും സംഭവബഹുലമായിരുന്നു ഇന്നലെ സഭ. ഈ നിയമസഭ വന്നശേഷം സ്പീക്കറുടെ ഡയസിൽ കയറിയുള്ള പ്രതിഷേധം ആദ്യമായിട്ടായിരുന്നു. സാധാരണ ഗതിയിൽ സഭ നിർത്തിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ച ശേഷമാണ് സ്പീക്കർ ചേംബറിലേക്കു പോകുന്നത്. ഇന്നലെ ഡയസിൽ കയറിയ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം മുഴക്കിത്തുടങ്ങിയപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഒരക്ഷരം ഉരിയാടാതെ ചേംബറിലേക്കു പോയി. ഒരു നിമിഷം ഇനി എന്തു ചെയ്യണമെന്നറിയാതെ പ്രതിഷേധക്കാരും പകച്ചുപോയി.
രാവിലെ ചോദ്യോത്തരവേളയിൽതന്നെ പ്രതിപക്ഷം വരാനിരിക്കുന്നതു സംബന്ധിച്ച സൂചന തന്നു. ലാത്തിച്ചാർജ് വിഷയം ചർച്ച ചെയ്യണമെന്ന് ചോദ്യോത്തരവേള തുടങ്ങിയപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബാനറും പ്ലക്കാർഡുകളും ഉയർത്തി പ്രതിപക്ഷം അപ്പോഴേക്കും പ്രതിഷേധം ആരംഭിച്ചിരുന്നു.
വി.ടി. ബൽറാം അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയ സാഹചര്യത്തിൽ ശൂന്യവേളയിൽ പരിഗണിക്കാമെന്നു പറഞ്ഞ് സ്പീക്കർ ചോദ്യോത്തരവേളയിലേക്കു കടന്നു. കുറച്ചു സമയം മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം പിന്നീട് ശാന്തരായി. എന്നാൽ, അവർ ചോദ്യങ്ങൾ ചോദിക്കാതെ നിസഹകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സഭയിലുണ്ടായിരുന്നില്ല. പകരം മറുപടി പറയാനുള്ള നിയോഗം ഇ.പി. ജയരാജനായിരുന്നു. ഷാഫിക്കു പരിക്കേറ്റത് അത്യന്തം നിർഭാഗ്യകരമായിപ്പോയെന്നു പറഞ്ഞ ജയരാജൻ പിന്നീട് പോലീസ് എഴുതി നൽകിയ റിപ്പോർട്ട് വായിക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കയറ്റിയ വാഹനത്തിൽനിന്ന് ഷാഫി പറന്പിൽ ബലമായി ഇറങ്ങിപ്പോകുകയായിരുന്നുവെന്നും പുറത്തുവന്ന് മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയായിരുന്നു എന്നും ജയരാജൻ വിശദീകരിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്താൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.
ഇതേ സഭയിലെ ഒരു ഭരണപക്ഷ എംഎൽഎയ്ക്കെതിരേയും സമാനമായ പോലീസ് അതിക്രമം ഉണ്ടായില്ലേ എന്നു ബൽറാം ചോദിച്ചു. സമരവും പ്രതിഷേധവുമെല്ലാം അവസാനിച്ച ശേഷം പോലീസ് ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുകയായിരുന്നു എന്നു ബൽറാം കുറ്റപ്പെടുത്തി.
എല്ലാവർക്കും സമാധാനജീവിതം ഉറപ്പുവരുത്താനുള്ള എൽഡിഎഫ് സർക്കാരിന്റെ പോലീസ് നയത്തേക്കുറിച്ചു ജയരാജൻ വിശദമായിത്തന്നെ പറഞ്ഞു. ജനപ്രതിനിധികൾക്കു പരിക്കേൽക്കാതിരിക്കാൻ തങ്ങൾ നിതാന്ത ജാഗ്രത പുലർത്തുന്നുണ്ടെന്നും പറഞ്ഞു. താൻ എംഎൽഎ ആയിരുന്ന കാലത്ത് തന്റെ പുറത്ത് ഒരുതരി തൊലിയില്ലാതെ പോലീസ് അടിച്ചു പരത്തിയിട്ടുണ്ടെന്നും ജയരാജൻ ഓർമിപ്പിച്ചു.
ഏതെങ്കിലും ഒരു പോലീസുകാരൻ പരിക്കേറ്റ് ആശുപത്രിയിലുണ്ടോ എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അവിടെ പൊതുമുതൽ നശിപ്പിച്ചോ? വാഹനങ്ങൾക്കു കേടുപാടു വരുത്തിയോ? പോലീസ് വാഹനം കത്തിച്ചോ? പോലീസിനു നേരെ കല്ലേറുണ്ടായോ? ഒന്നുമുണ്ടാകാതെ പിന്നെ എന്തിനിത്ര ക്രൂരമായ ലാത്തിച്ചാർജ് നടത്തിയെന്നു രമേശ് ചോദിച്ചു. നരേന്ദ്ര മോദി ജെഎൻയുവിൽ ചെയ്യുന്നതും പിണറായി കേരളത്തിൽ ചെയ്യുന്നതും ഒന്നുതന്നെയാണ്. ഇവർ ഇരുവരും ഒരേ തൂവൽപക്ഷികളാണ്. അടിയന്തരപ്രമേയം ചർച്ചയ്ക്കെടുക്കണമെന്ന് ഒരിക്കൽക്കൂടി ആവശ്യപ്പെട്ടശേഷം രമേശ് കസേരയിലിരുന്നു.
ഇതോടെ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലേക്കു പ്രതിപക്ഷക്കാർ നീങ്ങുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി നാലു പേർ ഡയസിൽ കയറിയത്. റോജി എം. ജോണ്‍, എൽദോസ് പി. കുന്നപ്പിള്ളിൽ, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ സ്പീക്കർക്ക് അരികിലെത്തി മുദ്രാവാക്യം മുഴക്കിത്തുടങ്ങി. വി.പി. സജീന്ദ്രനും ഡയസിൽ കയറിയെങ്കിലും അതു പ്രതിഷേധക്കാരെ താഴെയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു.
സ്പീക്കർ സ്ഥലംവിട്ടതോടെ പ്രതിപക്ഷം താഴെയിറങ്ങി മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു.
ഭരണപക്ഷവും മുൻനിരയിൽ ഒത്തുകൂടി നാണക്കേടിത്, നാണക്കേട് എന്നു പ്രതിപക്ഷത്തെ നോക്കി വിളിച്ചുതുടങ്ങി. നാണമില്ലേ എസ്എഫ്ഐ, നാണമില്ലേ ഡിവൈഎഫ്ഐ തുടങ്ങി ഭരണപക്ഷക്കാരെ നോക്കി പ്രതിപക്ഷവും വിളിച്ചുകൊണ്ടിരുന്നു. 2015 ആവർത്തിക്കുമോ എന്ന ആശങ്ക ഉയർന്നെങ്കിലും പെട്ടെന്നുതന്നെ രംഗം ശാന്തമായി.
സഭാ സ്തംഭനം അന്‍പതു മിനിറ്റ് നീണ്ടു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെത്തി. സ്പീക്കറുടെ ചേംബറിൽ കക്ഷിനേതാക്കളുടെ യോഗം ചേർന്നു. പക്ഷേ ഇരുപക്ഷവും നിലപാടിൽ ഉറച്ചുനിന്നു. വീണ്ടും സഭ ചേർന്നപ്പോഴും പ്രതിപക്ഷവും സർക്കാരും നിലപാടിൽ നിന്നു മാറിയില്ല. പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ശേഷം അന്വേഷണം നടത്തണമെന്നു പ്രതിപക്ഷവും അന്വേഷണത്തിനുശേഷം കുറ്റക്കാരെന്നു കണ്ടാൽ ശിക്ഷ എന്നു സർക്കാരും പറഞ്ഞതോടെ വീണ്ടും പ്രതിപക്ഷം നടുത്തളത്തിലെത്തി. അപ്പോഴും മുഖ്യമന്ത്രി സഭയിൽ എത്തിയില്ല.
പ്രതിപക്ഷാംഗങ്ങൾ ഡയസിൽ കയറിയ നടപടിയെ സ്പീക്കർ വിമർശിച്ചു. കൂടിയാലോചനകൾക്കുശേഷം നടപടിയുണ്ടാകുമെന്ന സൂചനയും നൽകി. നടപടികൾ തീർത്തു സഭ നേരത്തെ പിരിഞ്ഞു.
ഇന്നുകൊണ്ട് സമ്മേളനം അവസാനിക്കുകയാണ്. ഡയസിൽ കയറിയവർക്കെതിരേ നടപടി ഉണ്ടാകാം. അതില്ലെങ്കിലും അവസാനദിനവും ശാന്തമായി സഭ സമ്മേളിക്കാനുള്ള അന്തരീക്ഷം ഇപ്പോഴില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
Latest News
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
Latest News
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top