Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഒഴുകാത്ത പുഴകളും പെട്ടെന്നുള്ള വെള്ളപ്പൊക്കവും
Friday, November 15, 2019 12:32 AM IST
വീണ്ടെടുക്കാം വീഴ്ചയില്ലാതെ -2 / ജിമ്മി ഫിലിപ്പ്
കുട്ടനാട്ടിലൂടെ ഒഴുകി വേന്പനാട്ടു കായലിൽ പതിക്കുന്ന അഞ്ചു നദികളുടെയും കനാലുകളുടെയും തോടുകളുടെയും ആഴം കാര്യമായി കുറഞ്ഞിട്ടുണ്ട്. ശരാശരി 5-6 മീറ്റർ വരെ അഴമുണ്ടായിരുന്ന പുഴകൾക്ക് ഇപ്പോൾ ആഴം 3-4 മീറ്റർ വരെ മാത്രം. നദികളിൽ പന്പയാണു നീളത്തിലും വീതിയിലും മുന്പൻ. എന്നാൽ, അതിനുപോലും സുഗമമായി ഒഴുകാൻ കഴിയുന്നില്ല. പലയിടങ്ങളിലും മൺതിട്ടകളും ഓരുമുട്ടുകളും. ഒഴുക്കിനു തടസമുണ്ടാക്കി വെള്ളത്തിലേക്കു കിടക്കുന്ന മരങ്ങളും കാടുകളും നിരവധി. ഇറക്കിപ്പിടുത്തങ്ങൾ വേറെയും.
ഒഴുക്ക് നിലച്ച മീനച്ചിലാർ
വടക്കൻ കുട്ടനാട്ടിലാണു മീനച്ചിലാർ. ജലസമൃദ്ധം. മിന്നൽ പ്രളയം പോലുള്ള വലിയ പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ, വർഷകാലത്തു വെള്ളപ്പൊക്കം സാധാരണം. പുഴ കവിഞ്ഞ് പുരയിടങ്ങളിൽ കയറും. വല്ലപ്പോഴും താഴ്ന്ന സ്ഥലങ്ങളിലെ വീടുകളിലും. പെട്ടെന്നിറങ്ങും. ഏറിയാൽ മൂന്നുദിവസം. 8-10 കൊല്ലം മുന്പു വരെ ഇതായിരുന്നു സ്ഥിതി.
കോട്ടയം ജില്ലയിൽ ആർപ്പൂക്കര- അയ്മനം പഞ്ചായത്ത് അതിർത്തിയിലെ പുലിക്കുട്ടിശേരിയിൽ പാലം നിർമിച്ചത് 10 വർഷം മുന്പാണ്. അതിനുവേണ്ടി മീനച്ചിലാറിനു കുറുകെ മുട്ടിട്ടു. ലോഡു കണക്കിനു മണ്ണുമിറക്കി. തെങ്ങിൻ കുറ്റികളും താഴ്ത്തി. പാലം പണി തീർത്തു കോൺട്രാക്ടർ സ്ഥലം വിട്ടു. മുട്ട് പൊളിച്ചു മാറ്റണമെന്നാണു കരാർ. എന്നാൽ, മുട്ട് ഇപ്പോഴും അവിടെ കിടക്കുന്നു. ഇതിനിടിൽ വെള്ളപ്പൊക്കം പലതുണ്ടായി. കിഴക്കൻ വെള്ളം മുട്ടിൽ തട്ടി നിന്നു. ഒഴുകി നീങ്ങാത്ത വെള്ളം പുരയിടങ്ങളിലേക്കു കയറി. അങ്ങനെ മുട്ടിനു കിഴക്കുവശത്ത് സ്ഥിരം വെള്ളക്കെട്ട്. ഒറ്റമഴയിൽ പുഴ നിറയും. പറന്പുകളിൽ വെള്ളം കയറും. പലപ്പോഴും വീടുകളിലും. റോഡിൽ കയറിയാൽ പിന്നെ പ്രദേശം ദ്വീപിനു തുല്യം. പുറത്തേക്കിറങ്ങാൻ മാർഗമില്ല. വെള്ളമിറങ്ങാൻ നാളുകളെടുക്കും. പറന്പുകളിൽ വിളകളൊന്നുമുണ്ടാവില്ല. അങ്ങുമിങ്ങും കുറച്ചു തെങ്ങും റബറും കാണും. ബാക്കി സ്ഥലത്തെല്ലാം കാടും പടലും.
വേനൽക്കാലത്ത് ഓരുമുട്ടുകൾ ഇടാൻ ഇറിഗേഷൻ വകുപ്പ് എത്തും. കുടിവെള്ള സ്രോതസുകളിൽ ഉപ്പുവെള്ളം കയറാതിരിക്കാനാണിത്. മീനച്ചിലാറിലും കൈവഴികളിലുമായി അത്തരം ഒന്പതെണ്ണമുണ്ട്. ഒഴുക്ക് തടഞ്ഞ് ആറിനു കുറുകെ മണ്ണിറക്കിയാണ് മുട്ടുകൾ തീർക്കുന്നത്.
കുറ്റിയും മരക്കൊന്പുകളും വേറെ. മഴക്കാലമാകുന്പോൾ മുട്ടുകൾ പൊളിച്ചു നീക്കി പുഴ പൂർവസ്ഥിതിയിലാക്കണമെന്നാണു വ്യവസ്ഥ. അതൊന്നും പാലിക്കാറില്ല. മഴക്കാലത്ത് കിഴക്കൻ വെള്ളത്തിന്റെ തള്ളലിൽ മുട്ട് തനിയെ പൊട്ടും. മണ്ണ് കലങ്ങി പുഴയിൽ അടിയും. കുറ്റികൾ അവിടെ നിൽക്കും. അതിൽ തടയുന്ന മരക്കൊന്പുകളും ചില്ലകളും ഒഴുക്കിനു തടസമുണ്ടാക്കും.
കിഴക്കൻ വെള്ളത്തൊടൊപ്പമെത്തുന്ന എക്കലും ചെളിക്കും പുറമേ വർഷംതോറും മുട്ടുകൾ പൊട്ടി വരുന്ന മണ്ണും പുഴയുടെ അടിത്തട്ടിൽ അടിയും. ആഴവും പുഴയുടെ ജലവാഹകശേഷിയും കുറയും. ഫലം പെട്ടെന്നുള്ള പ്രളയവും വെള്ളക്കെട്ടും.
മൂവായിരം തോടുകൾ
കുട്ടനാട്ടിൽ അഞ്ചു പുഴകളും കനാലുകളും ഉൾപ്പെടെ മൂവായിരത്തിലേറെ തോടുകളുണ്ട്. ഇതിനെല്ലാംകൂടി നാലായിരത്തിലേറെ കിലോമീറ്റർ നീളം വരും. എല്ലാം ഒഴുക്കു നിലച്ച അവസ്ഥയിൽ. മഹാപ്രളയത്തിൽ വൻ തോതിൽ എക്കൽ അടിഞ്ഞതോടെ ആഴം തീർത്തും കുറയുകയും ചെയ്തു.
വർഷകാലത്ത് പാടശേഖരങ്ങളെ മടവീഴ്ചയിൽ നിന്നു രക്ഷിക്കാൻ വൻതോതിൽ പ്ലാസ്റ്റിക്ക് ചാക്കുകളിൽ കടൽ മണൽ നിറച്ച് ബണ്ടുകളിലിറക്കുന്നതു പതിവാണ്. ഒരു സീസണിൽ രണ്ടുലക്ഷത്തോളം മണൽ ചാക്കുകൾ ഇറക്കേണ്ടിവരും. ഒരു ചാക്കിൽ 50 കിലോ മണൽ എന്ന കണക്കിൽ പതിനായിരം ടൺ മണൽ. പ്ലാസ്റ്റിക് ചാക്കിന് ആറു മാസമാണ് ആയുസ്. അതുകഴിഞ്ഞാൽ അതു പൊട്ടി മണൽ തോടുകളിൽ നിറയും. അതുവഴി പുഴകളുടെ ആഴം പിന്നെയും കുറയും. പ്ലാസ്റ്റിക്കിന്റെ ചെറിയ കണികകൾ കുടിവെള്ളത്തിലും കലരും. അതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. വേനൽക്കാലത്ത് നിറഞ്ഞുകിടക്കുന്ന പോളയും മാലിന്യങ്ങളും വർഷകാലത്ത് ചീഞ്ഞ് പുഴയുടെ അടിത്തട്ടിൽ അടിയുന്നതും ആഴം കുറയാൻ കാരണമാണ്.
കട്ടകുത്തി ബണ്ട്
തോടുകളിൽ നിന്നും ആറുകളിൽ നിന്നും കട്ട കുത്തിയെടുത്താണു പണ്ടുകാലത്ത് ബണ്ടുകൾ തീർത്തിരുന്നത്. ഉറപ്പും ബലവും കിട്ടാൻ മരക്കന്പുകളും പുല്ലും ഉപയോഗിക്കും. അതുവഴി ആറുകളുടെയും തോടുകളുടെയും സ്വഭാവിക ആഴം നിലനിൽക്കുകയും ഒഴുക്ക് സുഗമമാകുകയും ചെയ്യും. സ്വന്തം മണ്ണ് ഉപയോഗിക്കുന്നതിനാൽ കുട്ടനാടിന് അധിക ഭാരം ഉണ്ടാകില്ല.
വെള്ളത്തിൽ പൊങ്ങി കിടക്കുന്ന വലിയ കെട്ടുവള്ളം പോലെയാണ് കുട്ടനാട്. അമിത ഭാരം കയറ്റിയാൽ അതു താഴ്ന്നു പോകും. അതുപോലെ താങ്ങാവുന്നതിൽ കൂടുതൽ കിഴക്കൻ മണ്ണും കടൽ മണലും ഇറക്കിയാൽ കുട്ടനാടിനെ കായലെടുക്കാൻ അധികം താമസമുണ്ടാവില്ല. പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത കെട്ടിട നിർമാണവും അതിനുവേണ്ടി പരിധിവിട്ടു പുറത്തുനിന്നു കൊണ്ടുവരുന്ന മണ്ണിറക്കി പുരയിടങ്ങൾ ഉയർത്തുന്നതും അതിന്റെ ആക്കം കൂട്ടുന്നു.
ജലനിർഗമന പാതകളിൽ വെള്ളമെത്തുന്നില്ല
കുട്ടനാട്ടിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരുന്പോഴും കടലിലേക്കു വെള്ളം തള്ളുന്ന മാർഗങ്ങളിലൊന്നും ആവശ്യത്തിന് വെള്ളമെത്തുന്നില്ല. അതിനു പല കാരണങ്ങളുണ്ട്.
തോട്ടപ്പള്ളി സ്പിൽ വേയിൽ വെള്ളമെത്തിക്കുന്ന ടി.എസ് കനാലിൽ ഒഴുക്ക് തടഞ്ഞ് മുപ്പത്തിയഞ്ചോളം ഓരുമുട്ടുകളുണ്ട്. കുട്ടനാട്ടിലെ അധിക ജലം കടലിൽ എത്തുന്നതു പ്രധാനമായും കൊച്ചി, വൈപ്പിൻ ഭാഗങ്ങളിലൂടെയാണ്. 20 വർഷത്തിനിടയിൽ ഇൗ ഭാഗങ്ങളിൽ പതിനഞ്ചിലേറെ വലിയ പാലങ്ങളാണ് നിർമിച്ചത്. ഒഴുക്ക് തടസപ്പെടുത്തി പാലം നിർമിക്കാനായി സ്ഥാപിച്ച മുട്ടുകളും നിർമാണവസ്തുക്കളും ഇപ്പോഴും കായലിൽ കിടക്കുന്നു. പാലത്തിന്റെ പണി തീരുന്ന മുറയ്ക്ക് അവയൊക്കെ മാറ്റണമെന്നാണു വ്യവസ്ഥയെങ്കിലും നടന്നിട്ടില്ല.
ആലപ്പുഴ- ചങ്ങനാശേരി റോഡിനോട് ( എ.സി റോഡ്) ചേർന്നുള്ള എ.സി കനാൽ പൂർത്തിയാക്കാത്തത് എ.സി റോഡിലെ വെള്ളക്കെട്ട് രൂക്ഷമാക്കുന്നു. ഒന്നാംകര മുതൽ പള്ളാത്തുരുത്തി വരെയുളള ഭാഗമാണ് ഇനിയും തീരാനുള്ളത്. അതു തുറന്നാൽ നീരൊഴുക്ക് കുറെക്കൂടി സുഗമമാകുകയും പ്രളയഭീഷണി ഒഴിവാകുകയും ചെയ്യും.
പുരയിടങ്ങൾ താഴുന്നു
പുഴകളിൽ ജലനിരപ്പ് ഉയർന്നതോടെ കുട്ടനാട്ടിൽ പുരയിടങ്ങളുടെ അടിത്തട്ടുകളിലും വെള്ളം നിറഞ്ഞു. ചെറിയ കുഴികൾ എടുത്താൽപോലും വെള്ളം കാണാവുന്ന അവസ്ഥ. പലയിടത്തും പറന്പുകൾ താഴ്ന്നുമുണ്ട്. കാലാകാലങ്ങളിൽ പുഴകളിൽ നിന്നും കായലിൽ നിന്നും എക്കൽ കുത്തിയെടുത്ത് പുരയിടങ്ങളിൽ നിറച്ചിരുന്ന രീതി നിലച്ചു പോയതാണ് കാരണം. ഇതുവഴി പുരയിടങ്ങൾ ഉയരുകയും പുഴകളുടെയും കായലിന്റെയും ആഴം കൂടുകയും ചെയ്യുമായിരുന്നു. എക്കൽ നല്ല വളമായതിനാൽ കരകൃഷിയും ആദായകരമായിരുന്നു.
പുരയിടങ്ങൾ താഴുന്നതുവഴി നിരവധി കെട്ടിടങ്ങളാണ് ഇരുന്നു പോകുന്നത്. അടിത്തട്ടുകളിൽ വെള്ളം കെട്ടിനിൽക്കുന്നതുകൊണ്ടാണത്. ചരിയാത്തതോ വിള്ളലുകൾ വീഴാത്തതോ ആയ കെട്ടിടങ്ങൾ കുട്ടനാട്ടിൽ ചുരുക്കം. വീടിന്റെ തറയിൽ മണ്ണ് താഴ്ന്നു ഗർത്തങ്ങൾ രൂപപ്പെടുന്നതും സാധാരണം. പൊതുവേ ഉറപ്പു കുറഞ്ഞ മണ്ണിൽ ഭാരമേറിയ കോൺഗ്രീറ്റ് കെട്ടിടങ്ങൾ നിർമിക്കുന്നതും പ്രശ്നമാണ്. വെള്ളക്കെട്ട് മാറാതെ നിൽക്കുന്നതിനാൽ ശുചിമുറികളും സുരക്ഷിതമല്ല. കക്കൂസ് ടാങ്കുകളുടെ മൂടികൾ പൊട്ടിത്തുറന്നുപോകുന്നതു സാധാരണം. മാലിന്യം വെള്ളത്തിൽ കലർന്നു പുഴയിലെത്തുന്നതുവഴി പകർച്ചവ്യാധികൾക്കുള്ള സാധ്യതയും ഏറെയാണ്.
മടവീഴ്ച കൂടി
ജലാശയങ്ങളുടെ സംഭരണശേഷി കുറഞ്ഞതോടെ പാടശേഖരങ്ങളിലെ മടവീഴ്ചകളും കൂടി. പുഴകളിലും തോടുകളിലും ഉയർന്നുനിൽക്കുന്ന ജലത്തിന്റെ സമ്മർദം ചെറുക്കാൻ ബണ്ടുകൾക്കു കഴിയാതെ വരുന്നതാണ് കാരണം. വീണുകഴിഞ്ഞാൽ പിന്നെ മടകുത്താനും ബുദ്ധിമുട്ടാണ്. പാടശേഖരത്തിലേക്കുള്ള കുത്തൊഴുക്ക് അത്രയ്ക്കു ശക്തമായിരിക്കും. അകത്തും പുറത്തും ജലനിരപ്പ് ഒരുപോലെയായ ശേഷം മാത്രമേ മടകുത്താൻ കഴിയൂ. വിളയാറായ പാടമാണെങ്കിൽ കെയ്തെടുക്കാൻ ഒന്നുമുണ്ടാകില്ല. നെൽച്ചെടികൾ വെള്ളത്തിൽ അടിഞ്ഞ് പൂർണമായി നശിക്കും. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിൽ ചെറുതും വലുതുമായ 1250 പാടശേഖരങ്ങളുണ്ട്.
പാടശേഖരങ്ങളിൽ കൂടുതൽ ട്രാക്ടർ റോഡുകൾ നിർമിച്ച് ഗതാഗതം സുഗമാക്കുമെന്നുമുള്ള പ്രഖ്യാപനം വലിയ പ്രതീക്ഷയാണ് കർഷകർക്കു നൽകിയത്. ചില പാടങ്ങളുടെ വരന്പുകൾ അത്തരത്തിലുള്ള റോഡുകളാക്കി മാറ്റാനുള്ള ശ്രമങ്ങളും നടന്നു. അങ്ങിങ്ങ് കുറച്ചു മണ്ണടിച്ചതൊഴിച്ചാൽ പലയിടത്തും റോഡ് പണി വെറും പാഴ്വേലയായി മാറുന്നതു നോക്കി നിൽക്കാനെ കുട്ടനാട്ടുകാർക്ക് കഴിഞ്ഞുള്ളൂ.
ആഴം കൂട്ടലിന് ഉൗന്നൽ നൽകിയ കുട്ടനാടൻ പാക്കേജ്!
കായലിന്റെയും പുഴകളുടെയും ആഴം കൂട്ടലിന് ഉൗന്നൽ നൽകി ആവിഷ്കരിച്ച കുട്ടനാട് പാക്കേജ് വേണ്ട രീതിയിലല്ല നടപ്പാക്കിയത്. 1840 കോടിയുടെ പാക്കേജിൽ ആഴം കൂട്ടലിനു മാത്രം 361 കോടി രൂപ നീക്കിവച്ചിരുന്നു.
2008-ൽ ആവിഷ്കരിച്ച പദ്ധതി മൂന്നു വർഷംകൊണ്ട് പൂർത്തിയാകേണ്ടതായിരുന്നു. അതു നടക്കാതെ വന്നപ്പോൾ മൂന്നു വർഷം കൂടി നീട്ടി. എന്നിട്ടും ചെലവാക്കാനായത് 750 കോടി മാത്രം. കായലിൽ പൈലും സ്ലാബും ഇടാനാണ് അതിലേറെയും ഉപയോഗിച്ചത്. 12 വകുപ്പുകളെയാണ് പദ്ധതിയുടെ നടത്തിപ്പ് ഏല്പിച്ചത്.
ഓരോരുത്തരും തന്നിഷ്ടപ്രകാരം പദ്ധതി ദുരുപയോഗിക്കുകയും ചെയ്തു. കായലിലെ സി, ഡി ബ്ലോക്കുകൾക്കിടയിൽ 60 വർഷത്തിലേറെയായി നദിക്കു കുറുകെ നിർമിച്ചിരുന്ന ബണ്ട് നീക്കം ചെയ്തതാണു പദ്ധതികൊണ്ടുണ്ടായ പ്രധാന നേട്ടം. അതുവഴി ഒഴുക്ക് കൂടുതൽ സുഗമമാകുകയും കുട്ടനാട്ടിലെ പ്രളയഭീഷണിക്കു ചെറുതല്ലാത്ത ആശ്വാസമാകുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
Latest News
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
Latest News
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top