Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പകരം വയ്ക്കാനില്ലാത്ത അതികായൻ
Tuesday, November 12, 2019 12:02 AM IST
ചരിത്രം മാറ്റിയെഴുതാൻ മാത്രം ദീർഘവീക്ഷണവും കഴിവും തന്റേടവും നിശ്ചയദാർഢ്യവുമുള്ളവർ അത്യപൂർവമാണ്. ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ സർക്കസ് ആയിരുന്ന തെരഞ്ഞെടുപ്പിനു ചിട്ടയും ചട്ടവും ഏർപ്പെടുത്തി വെടിപ്പാക്കിയ ശരിയായ റിംഗ് മാസ്റ്റർ - അതാണു പാലക്കാട്ടുകാരൻ തിരുനെല്ലായി നാരായണ അയ്യർ ശേഷൻ എന്ന ടി.എൻ. ശേഷൻ. പല ലോകരാജ്യങ്ങളിലും ഇന്നും സ്വപ്നമായി ശേഷിക്കുന്ന പരിഷ്കാരങ്ങളാണ് ശേഷൻ കാൽ നൂറ്റാണ്ടു മുന്‍പ് പ്രാവർത്തികമാക്കിയത്.
1995-ൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മീറ്റ് ദി പ്രസ് പരിപാടിക്കു ക്ഷണിച്ചപ്പോൾ അതു സ്വീകരിക്കാനും വന്നു വെട്ടിത്തുറന്ന് കാര്യങ്ങൾ പറയാനും ചങ്കൂറ്റം കാണിച്ച ശേഷനെ ഇന്നും നല്ലതുപോലെ ഓർക്കുന്നു. കേന്ദ്രസർക്കാരിൽ സെക്രട്ടറിയായി വിരമിച്ച പി.ജെ. തോമസ് ആയിരുന്നു അക്കാലത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ. രാജ്യത്തെ ഏറ്റവും താരപരിവേഷവും വ്യക്തിപ്രഭാവവും ഉള്ള മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ തിരുവനന്തപുരത്ത് മീറ്റ് ദി പ്രസ് പരിപാടിയിൽ കിട്ടുകയെന്നതുതന്നെ വലിയ കാര്യമായിരുന്നു.
പറഞ്ഞതുപോലെ കൃത്യസമയത്ത് എത്തിയ ശേഷൻ പത്രലേഖകരുടെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയതേയില്ല. എല്ലാ ചോദ്യങ്ങൾക്കും പ്രതീക്ഷിക്കാവുന്നതിലും മികച്ചതും സുവ്യക്തവുമായ ഉത്തരങ്ങളാണ് അദ്ദേഹം നൽകിയത്. രാജ്യത്തെ പ്രധാന ഭരണഘടനാ സ്ഥാപനത്തിന്റെ തന്റേടിയായ മേധാവിയിൽ നിന്ന് സ്നേഹപൂർവമായ പെരുമാറ്റമൊന്നും അക്കാലത്തു പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ലാളിത്യം വിടാതെ, എളിമയോടെയും വളരെ സ്നേഹത്തോടെയുമായിരുന്നു ശേഷന്റെ പെരുമാറ്റമെന്നത് മറക്കാനാകില്ല. പിന്നീടു കണ്ടപ്പോഴും പഴയ സ്നേഹം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.
തലസ്ഥാനത്തെ ശ്രദ്ധാകേന്ദ്രം
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണറായി 1990ൽ ചുമതലയേറ്റതു മുതൽ 1996 ഡിസംബർ 11നു വിരമിക്കുന്നതു വരെ ശേഷൻ രാജ്യത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്രസർക്കാരിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥനായ കാബിനറ്റ് സെക്രട്ടറി പദവിയിൽ നിന്നായിരുന്നു ശേഷന്റെ വരവെന്നതും പ്രത്യേകതയായിരുന്നു. സർക്കാരിന്റെ ആജ്ഞാനുവർത്തിയായി പദവി നേടിയ ഏതെങ്കിലുമൊരു ഐഎഎസുകാരൻ അല്ലായിരുന്നുവെന്നതാണു പ്രധാനം.
ശേഷൻ വരുന്നതു വരെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇംഗിതമനുസരിച്ചു പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷൻ എന്നതായിരുന്നു പൊതുരീതി. ഇപ്പോഴും കാര്യമായ മാറ്റമില്ല. പ്രധാനമന്ത്രിക്കും പ്രബലന്മാരായ മന്ത്രിമാർക്കും വിടുവേല ചെയ്തവരെ ഉന്നത ഭരണഘടനാ പദവികൾ നൽകി പ്രത്യുപകാരം ചെയ്യുന്ന രീതി മുന്‍പും ഉണ്ടായിരുന്നു.
എല്ലാ രാഷ്ട്രീയക്കാരെയും നിലയ്ക്കു നിർത്താൻ ശേഷനു മുന്‍പും പിന്നീടും അധികമാരു തുനിഞ്ഞിരുന്നില്ല. തന്റേടമുള്ള ചില മിടുക്കന്മാരിൽനിന്ന് ചില ഒറ്റപ്പെട്ട തീരുമാനങ്ങളും ഉണ്ടായിട്ടുണ്ടാകാം. ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരിക്കെ 1990 ഡിസംബർ 12ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷണറായി ടി.എൻ. ശേഷൻ എത്തിയതോടെ ഭരണ- രാഷ്ട്രീയ നേതൃത്വങ്ങളായിരുന്നു കൂടുതൽ വിഷമവൃത്തത്തിലായത്. ആരുടെയും ചട്ടക്കൂടിൽ ശേഷൻ ഒതുങ്ങിയില്ല. ആരെയും പേടിച്ചുമില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ എന്നതു ഭരണഘടനാപരമായ പദവിയാണെന്നും ശരിയെന്നു തോന്നിയവ ചെയ്യുമെന്നും അദ്ദേഹം ശഠിച്ചു. ദശകങ്ങളായി ഉണ്ടായിരുന്ന കീഴ്വഴക്കങ്ങളും അടിയറവു പറച്ചിലുകളും അവസാനിച്ചു.
അന്പരപ്പിച്ച നടപടികൾ
തെരഞ്ഞെടുപ്പു കമ്മീഷണറായ ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിൽ തന്നെ ശേഷൻ പലരെയും ഞെട്ടിച്ചു. വോട്ടെടുപ്പിനു തൊട്ടുമുന്‍പായി പഞ്ചാബിലെ തെരഞ്ഞെടുപ്പു റദ്ദാക്കിയ നടപടി രാജ്യത്തെയാകെ നടുക്കി. തെരഞ്ഞടുപ്പു ചെലവുകളിലെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു കർശന നടപടി. പക്ഷേ അതു നൽകിയ സന്ദേശവും കരുത്തും ചെറുതല്ലായിരുന്നു. തെരഞ്ഞെടുപ്പു ചട്ടങ്ങൾ തമാശയല്ലെന്നു സ്ഥാനാർഥികൾക്കും നേതാക്കൾക്കും ബോധ്യമായി. ആരംഭശൂരത്വം മാത്രമെന്നു കരുതിയവരെ തുടരെ ഞെട്ടിക്കാനും ശേഷന്റെ നടപടികൾ കാരണമായി. 1993-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 1,488 സ്ഥാനാർഥികളെയാണ് ഒറ്റയടിക്ക് അയോഗ്യരാക്കിയത്. തെരഞ്ഞെടുപ്പു നിരീക്ഷകരുടെ നിയമനം മുതൽ വഴങ്ങാൻ വിസമ്മതിച്ച ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരേയുള്ള നടപടികൾ വരെ.
ശേഷനെ ഒതുക്കാൻ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയക്കാർ ശ്രമിച്ചതും മറക്കരുതല്ലോ. കോണ്‍ഗ്രസ് തുണയ്ക്കാതിരുന്നതിനാലാണ് ശേഷനെ പാർലമെന്റിൽ ഇംപീച്ച് ചെയ്യാനുള്ള നീക്കം ഒടുവിൽ ചാപിള്ളയായത്. 1993-ൽ പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെയാണ് രണ്ടു തെരഞ്ഞെടുപ്പു കമ്മീഷണർമാരെ കൂടി നിയമിച്ച് ശേഷനെ ജനാധിപത്യത്തിലേക്കു കൊണ്ടുവന്നത്. പക്ഷേ അപ്പോഴും ശേഷന്റെ അപ്രമാദിത്യം തകർക്കാനായില്ലെന്നതു വേറെ കാര്യം.
ചെളിക്കുഴിയേക്കാൾ വഷളായിരുന്ന ഇന്ത്യയിലെ തെരഞ്ഞെടുപ്പു കളം സംശുദ്ധമാക്കാനുള്ള ശേഷന്റെ ധീരമായ നടപടികളെ പക്ഷേ അന്നു രാജ്യത്തെ സാധാരണ പൗരന്മാർ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം മാത്രമല്ല, ഏറ്റവും സുതാര്യവും ചട്ടപ്രകാരവും നീതിപൂർവകവും അഴിമതി മുക്തവുമായ തെരഞ്ഞെടുപ്പ് എന്ന പദവി കൂടി ഇന്ത്യക്കു സമ്മാനിക്കാൻ ശേഷനു കഴിഞ്ഞു. വിട്ടുവീഴ്ചകളില്ലാതെ, മുഖം നോക്കാതെ എല്ലാ രാഷ്ട്രീയപാർട്ടികളോടും നേതാക്കളോടും സ്ഥാനാർഥികളോടും ശേഷൻ സ്വീകരിച്ച നിലപാടുകൾ ഇന്ത്യയുടെ യശസ് വാനോളമുയർത്തി.
തിരിച്ചറിയലിന്റെ ചരിത്രം
രാജ്യത്തെ മുഴുവൻ വോട്ടർമാർക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകാനും നിർബന്ധമാക്കാനുമുള്ളതായിരുന്നു ശേഷന്റെ അക്കാലത്തെ ചരിത്രപരമായ ഒരു തീരുമാനം. കേരളത്തിലും ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കള്ളവോട്ടുകൾ വ്യാപകമായിരുന്ന കാലം പലരും മറന്നിട്ടുണ്ടാവില്ല. അതിനൊരു മാറ്റം വരുത്താനും കള്ളവോട്ടു ഗണ്യമായി കുറയ്ക്കാനും ശേഷനു കഴിഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം കർശനമാക്കിയതിന്റെ ക്രെഡിറ്റും ശേഷനു തന്നെ. എന്തിനേറെ, വോട്ടെടുപ്പിന്റെ വീഡിയോ ചിത്രീകരണം പോലും നടപ്പാക്കി.
സ്ഥാനാർഥികളുടെ ചെലുകൾക്കു പരിധി നിശ്ചയിക്കുകയും നടപ്പാക്കുകയും ചെയ്തതും അക്കാലത്തു പുതുമയായി. രാത്രികാല പ്രചാരണം വിലക്കി. ലൗഡ് സ്പീക്കറിന്റെ ഉപയോഗത്തിനും കർശന നിയന്ത്രണം വന്നു. തെരഞ്ഞെടുപ്പുകാലത്ത് വോട്ടർമാരെ ഏറ്റവുമധികം സ്വാധീനിച്ചിരുന്ന മദ്യം, പണം എന്നിവയുടെ ഒഴുക്ക് തടയാനും കർശന നിയന്ത്രണങ്ങളും പരിശോധനകളും ഏർപ്പെടുത്താനും അദ്ദേഹം മറന്നില്ല. വോട്ടെടുപ്പു ദിവസത്തെ മദ്യവിൽപ്പന പൂർണമായി തടയാനും വോട്ടർമാർക്കു പണം നൽകുന്നതു നിയന്ത്രിക്കാനും അന്നു ശേഷൻ എടുത്ത തീരുമാനങ്ങൾ രാഷ്ട്രീയക്കാർക്കു ദഹിക്കുന്നതായിരുന്നില്ല.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
Latest News
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
Latest News
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top