Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അട്ടപ്പാടിയിൽ നടന്നതെന്ത്? തീരാത്ത തർക്കം
Wednesday, October 30, 2019 11:55 PM IST
നിയമസഭാവലോകനം / സാബു ജോണ്
പാലക്കാട് അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന സംഭവത്തിൽ പ്രതിപക്ഷത്തിനാകെ സംശയമാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതു മൂന്നാമത്തെ ഏറ്റുമുട്ടലാണ്. എട്ടു പേർ മരിച്ചു. ഇക്കാലത്താണെങ്കിൽ അരിയും പണവും ചോദിച്ചു ചില മാവോയിസ്റ്റുകൾ ആദിവാസി കോളനികളിൽ ചെന്നതല്ലാതെ ആക്രമണങ്ങളൊന്നും നടന്നതായി കേട്ടിട്ടുമില്ല.
വ്യാജഏറ്റുമുട്ടൽ എന്ന പദം അതേപടി അവർ ഉപയോഗിച്ചില്ലെന്നേയുള്ളു. സമർഥിച്ചത് അതു തന്നെ. ഈ വിഷയത്തിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയ പ്രതിപക്ഷം ഇക്കാര്യത്തിൽ തങ്ങളുടെ സംശയം പരസ്യമാക്കുക എന്നതു മാത്രമാണ് ഉദ്ദേശിച്ചത്.
മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെ നിർഭാഗ്യകരമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്. എന്നാൽ, അവരെ വെടിവച്ചതിനു പിന്നിൽ ദുരൂഹതയൊന്നും അദ്ദേഹം കാണുന്നില്ല. വ്യാജ ഏറ്റുമുട്ടലാണെന്ന വിമർശനവും വകവയ്ക്കുന്നില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊതുപ്രവർത്തകരെ ഉൾപ്പെടെ കൊലപ്പെടുത്തിയ സംഭവങ്ങൾ മുഖ്യമന്ത്രി ഓർമിപ്പിച്ചു. കേരളം അങ്ങനെയൊരു പ്രദേശമാകാൻ പാടില്ല. അതാണു മുഖ്യമന്ത്രിയുടെ ന്യായവാദം.
അട്ടപ്പാടി ഉൾപ്പെടുന്ന മേഖലയെ പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗിലെ എൻ. ഷംസുദ്ദീനാണ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു സംസാരിച്ചത്. മാവോയിസ്റ്റുകളുടെ ആശയങ്ങളെ തങ്ങൾ ഒരുകാലത്തും അനുകൂലിക്കുന്നില്ല. പക്ഷേ, മാവോയിസ്റ്റുകളാണെങ്കിൽ കൊല്ലാമെന്നാണോ? ഏറ്റുമുട്ടലാണെങ്കിൽ ഇരുപക്ഷത്തും പരിക്കുകൾ ഉണ്ടാകണം. ഇവിടെ മൂന്നു സംഭവങ്ങളുണ്ടായി. ഒരു പോലീസുകാരനു പോലും പരിക്കേറ്റിട്ടില്ല. ഇടതുപക്ഷം ഇടതുപക്ഷത്തെത്തന്നെ ഇല്ലായ്മ ചെയ്യുന്നു എന്നു പറഞ്ഞത് കവി സച്ചിദാനന്ദനാണ്. കേരളത്തിൽ ഒരിടത്തും അടുത്ത കാലത്തൊന്നും മാവോയിസ്റ്റുകൾ വലിയ അക്രമങ്ങൾ നടത്തിയതായി കേട്ടിട്ടില്ല. അരി ചോദിച്ചതും പണം ചോദിച്ചതുമൊക്കെയാണു കുറ്റം. ഇത്തരം നീതിനിഷേധങ്ങൾ തുടർന്നാൽ ഇത്തരം ചിന്തകൾക്ക് ആക്കം കൂടുകയേ ഉള്ളു: ഷംസുദ്ദീൻ പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പോലീസിനു പ്രവർത്തിക്കേണ്ടിവരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പോലീസിനെ മർദനോപാധിയാക്കി മാറ്റുന്നതിനെ എതിർക്കുന്ന സമീപനമാണെന്നു പറഞ്ഞ മുഖ്യമന്ത്രി, കോണ്ഗ്രസ് സർക്കാരുകളുടെ കാലത്തു നടന്ന വ്യാജ ഏറ്റുമുട്ടലുകളുടെയും സമാന സംഭവങ്ങളുടെയും കണക്കു നിരത്തി. പാലക്കാട്ട് പോലീസിനു നേരെ ആണ് ആദ്യം ആക്രമണം ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാർഗരേഖയ്ക്കു വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചോ എന്നു പരിശോധിക്കാം എന്നതു മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ ഒരു ഉറപ്പ്. "അയ്യാ, ലേശം അരി താ' എന്നു ചോദിക്കുന്നവരായി മാവോയിസ്റ്റുകളെ ചിത്രീകരിക്കരുതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോടായി പറഞ്ഞു.
മാവോയിസ്റ്റ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ഒന്നു വീണു കിട്ടാനാണ് തങ്ങൾ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയതെന്നു പറഞ്ഞാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗം തുടങ്ങിയത്. ഇതിനുമുമ്പു പ്രതികരിച്ചതെല്ലാം ഡിജിപി ആണ്.
ചെഗുവേരയ്ക്കു ജയ് വിളിക്കുകയും മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുകയും ചെയ്യുന്ന സർക്കാർ എന്നാണു പിണറായി സർക്കാരിനെ രമേശ് വിശേഷിപ്പിച്ചത്. അട്ടപ്പാടിയിൽ നടന്നത് കൊലപാതകങ്ങൾ തന്നെ. നിലന്പൂരിൽ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നപ്പോൾ പോലീസ് പറഞ്ഞതു താൻ വിശ്വസിച്ചു. എന്നാൽ വയനാട്ടിലെ സംഭവം തന്റെ കണ്ണു തുറപ്പിച്ചതായി മുൻ ആഭ്യന്തരമന്ത്രി കൂടിയായ പ്രതിപക്ഷ നേതാവ് പറഞ്ഞു. അവിടെ സി.പി. ജലീലിനെ കൊല്ലുകയായിരുന്നു.
കേന്ദ്ര ഏജൻസികളുടെ മുന്പിൽ നല്ലപിള്ള ചമയാനുള്ള ചിലരുടെ ശ്രമമാണ് ഇതിനു പിന്നിൽ. കേന്ദ്രത്തിൽ നല്ല പോസ്റ്റിംഗ് കിട്ടാൻ ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കാൻ പാടില്ല. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയിൽനിന്ന് ഇത്തരം നടപടി പ്രതീക്ഷിക്കുന്നില്ലെന്നും രമേശ് പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് മാവോയിസ്റ്റ് എന്ന പേരിൽ ഒരാളെയും വെടിവച്ചു കൊന്നില്ല. അന്നു രൂപേഷിനെയും ഷൈമയെയും അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഇടതുസർക്കാരിന്റെ കാലത്തു നടന്ന മൂന്ന് ഏറ്റുമുട്ടലുകളെയും പറ്റി അന്വേഷണം നടത്തണം. കൽക്കട്ട തീസിസ് അംഗീകരിച്ച പാർട്ടിയാണു നിങ്ങൾ. ആ പാർട്ടിക്ക് എങ്ങനെ മാവോയിസം തത്വശാസ്ത്രമാക്കിയവരെ വെടിവച്ചു കൊല്ലാൻ കഴിയുമെന്നും രമേശ് ചോദിച്ചു.
അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ലെങ്കിലും പ്രതിപക്ഷം വാക്കൗട്ടിനു പോലും മുതിർന്നില്ല. അങ്ങനെ ഇന്നലെ ആദ്യമായി സഭാനടപടികൾ മുടക്കമില്ലാതെ മുഴുവൻ സമയവും നടന്നു. മൂന്നു ബില്ലുകൾക്കു പിന്നാലെ പ്രതിപക്ഷത്തുനിന്നു കെ.സി. ജോസഫ് നോട്ടീസ് നൽകിയ ആർസിഇപി കരാറിനേക്കുറിച്ചുള്ള ഉപക്ഷേപത്തിൽ രണ്ടു മണിക്കൂർ ചർച്ചയും സഭയിൽ നടന്നു. ഇതുകൊണ്ടാകും ഇന്നലെ പ്രതിപക്ഷം സഭയിൽ നല്ല കുട്ടികളായി ഇരിക്കാൻ തീരുമാനിച്ചതും. ആർസിഇപി കരാറിനെതിരേ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങൾ അണിനിരന്നു. കരാറിൽനിന്നു പിന്മാറണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഒ. രാജഗോപാലിന്റെ അഭാവത്തിൽ സഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. സഭാ സ്തംഭനം ഇല്ലാത്ത ആദ്യദിവസം നടപടികൾ പൂർത്തിയായി സഭ പിരിഞ്ഞപ്പോൾ രാത്രി ഏഴരയോളമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
Latest News
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top