Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നമ്മുടെ വിദ്യാലയങ്ങൾ കലാപവേദികളാക്കണോ?
Wednesday, October 16, 2019 12:01 AM IST
സന്തുലിതമായ കാഴ്ചക്കോണുകളിലൂടെ നോക്കിയാൽ ഭൗതികമായ അറിവു മാത്രം നല്കുന്ന കേന്ദ്രങ്ങളല്ല വിദ്യാലയങ്ങൾ. മനുഷ്യനെ ആകമാനം രൂപപ്പെടുത്തുന്ന വേദികളാണവ. അവിടെ സന്പാദിക്കുന്ന അറിവും അധ്യാപകരുടെ മാതൃകയും ഉപദേശങ്ങളും വിദ്യാർഥികളെ ആഴത്തിൽ സ്വാധീനിക്കുമെന്നതിൽ സംശയമില്ല. ഈയൊരു അവബോധം അധ്യാപകർക്കും വിദ്യാർഥികൾക്കും അവശ്യം ഉണ്ടായിരിക്കണം. ഒരു തലമുറയുടെ ഭാവി രൂപപ്പെടുത്തുന്നത് വിദ്യാലയങ്ങളാണ്. ജനാധിപത്യം അടിസ്ഥാനമൂല്യങ്ങളിൽ ചുവടുറപ്പിച്ചു നിലനിൽക്കണമെങ്കിൽ അതിനിണങ്ങുന്ന പരിശീലനം വിദ്യാലയങ്ങളിൽ ലഭ്യമാകണം. ചുരുക്കത്തിൽ, വിദ്യാലയങ്ങളിൽ സംലഭ്യമാക്കുന്ന പരിശീലനവും രൂപവത്കരണവുമാണു ഭാവിയുടെ ഭദ്രമായ അടിത്തറ.
ഒരു നല്ല ഭാവിയുടെ നിർമിതിയും അതിനു പശ്ചാത്തലമൊരുക്കുന്ന നല്ല വിദ്യാലയങ്ങളുമാണ് ഇന്ന് ആവശ്യം. ഇതു തിരിച്ചറിഞ്ഞ എലീസാ കുക്കിനെപ്പോലുള്ള വിചക്ഷണർ പറയുന്നു: Better build school rooms for the boy than cells and gibbets for the man (കുട്ടിക്കു സ്കൂൾ മുറികൾ പണിയുന്നതാണ് പ്രായപൂർത്തിയായ ആൾക്ക് തടവറകളും കഴുമരങ്ങളും പണിയുന്നതിനേക്കാൾ നല്ലത്). ഇതുപോലൊരു പരിണാമം യാഥാർഥ്യമാകുന്നുണ്ടോയെന്ന് പൊതുസമൂഹം ആത്മാർഥതയോടെ ആത്മവിമർശം നടത്തേണ്ട കാലം അതിക്രമിച്ചില്ലേ?
ഒരുകാലത്ത് അറിവിന്റെ പ്രഭവം ഗുരുമുഖങ്ങളായിരുന്നു. പിന്നീടതു പുസ്തകങ്ങളായി. അപ്പോഴും അധ്യാപകർക്ക് അതുല്യമായ സ്ഥാനമുണ്ടായിരുന്നു. എന്നാൽ ഇന്നോ? പുതുതലമുറയെ പരിധിയില്ലാതെ സ്വാധീനിക്കുന്ന നവമാധ്യമങ്ങളുടെ സംസ്കാരത്തിൽ അധ്യാപകർ പലപ്പോഴും അധികപ്പറ്റാണ്. അവരോടുള്ള ബന്ധംപോലും അനാവശ്യമായി ചിത്രീകരിക്കപ്പെടുന്നു. ഒരു കുട്ടി അധ്യാപകന്റെ കരണത്തടിച്ച വാർത്തയ്ക്ക് അധികം പഴക്കമില്ല. സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു ആ സംഭവം.
വിദ്യാർഥി സംഘടനകൾ
കേരളത്തിൽ മിക്ക വിദ്യാലയങ്ങളിലും വിദ്യാർഥിസംഘടനകളുണ്ട്. വിദേശരാജ്യങ്ങളിൽ ഇത്രത്തോളം പൊതുസ്വഭാവം അതിനില്ലായെന്നാണ് എനിക്കു മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. സംഘടനകളുള്ള സ്ഥലങ്ങളിലാകട്ടെ, പൊതുവിഷയങ്ങൾ ചർച്ചചെയ്യാനും കൂടുതൽ അറിവു സന്പാദിക്കാനും ഇത്തരം വേദികൾ അവർ പ്രയോജനപ്പെടുത്തുന്നതായി കാണാം. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി തന്നെ ഇതിനു മികച്ച മാതൃക. സംവാദങ്ങൾക്കും വിനിമയങ്ങൾക്കും അറിവുസന്പാദനത്തിനുമാണ് അവിടെ പ്രാധാന്യം.
വിദ്യാലയങ്ങളിലെല്ലാം വിദ്യാർഥിസംഘടനകൾ ഉണ്ടായിരിക്കണമെന്ന നിയമം കേരള സർക്കാർ ഉണ്ടാക്കാൻ പോകുന്നതായി കേൾക്കുന്നു. മുന്‍പു പറഞ്ഞ ലക്ഷ്യങ്ങളായിരിക്കുമോ അതിനു പിന്നിൽ? സാധ്യത തീരെ കുറവാണ്. കാരണം, ഇവിടത്തെ വിദ്യാർഥിസംഘടനകൾ മിക്കവയും രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളാണ്. പാർട്ടികളുടെ താളത്തിനൊപ്പമാണ് അവരുടെ ചർച്ചകളും നീക്കങ്ങളും. പ്രവർത്തനശൈലി തന്നെ രാഷ്ട്രീയപാർട്ടികൾ മുന്നേ തീരുമാനിച്ചുറപ്പിക്കുന്ന തരത്തിലുള്ളതാണ്.
ജനാധിപത്യത്തിന്റെ സ്വഭാവവും രാജ്യത്തിന്റെ ഭരണഘടനാതത്ത്വങ്ങളും കീഴ്വഴക്കങ്ങളും വിശകലനം ചെയ്യാൻ പലരും ശ്രമിക്കുന്നില്ല എന്നതാണു ദൗർഭാഗ്യകരം. ഇന്നു കേരളത്തിൽ പിടിമുറുക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ അടിസ്ഥാനസ്വഭാവം മനസിലാക്കാൻ പോലും പലരും ശ്രദ്ധിക്കുന്നില്ല. നമ്മുടെ കലാലയങ്ങളിലെ വിദ്യാർഥികൾ ഇത്തരം സംഘടനകളുടെ പിടിയിലകപ്പെട്ടു സമൂഹവിരുദ്ധമായ പല കാര്യങ്ങളും ചെയ്യുന്നത് അത്യന്തം അപലപനീയമത്രേ.
കുറച്ചു നാളുകൾക്കു മുമ്പ് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത് ഏറെ ശ്രദ്ധയമാണ്: “I think it is difficult to remain honest in politiics” (രാഷ്ട്രീയത്തിൽ സത്യസന്ധരായിരിക്കുക വിഷമകരമായിരിക്കുമെന്ന് എനിക്കു തോന്നുന്നു). അടിസ്ഥാനപരമായ സത്യസന്ധത വിദൂരസാധ്യതയായി തുടരുന്നിടത്തോളം അങ്ങനെയുള്ള ഒരു രംഗത്ത് വിദ്യാർഥികൾ പ്രവേശിക്കുന്നതും തുടരുന്നതും അപകടം വിളിച്ചുവരുത്തും. പക്ഷേ, ഇവിടത്തെ രാഷ്ട്രീയ പാർട്ടികളെല്ലാം മറക്കുന്നത് ഇതേ കാര്യമല്ലേ? രാഷ്ട്രീയ പാർട്ടികളുടെ "റിക്രൂട്ട്മെന്റ് ഗ്രൗണ്ട്' ആയിട്ടാണ് വിദ്യാർഥിരാഷ്ട്രീയത്തെ അവർ കാണുന്നത്.
കലാലയങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ തങ്ങളാണു മുൻപന്തിയിലെന്നു വരുത്തിത്തീർക്കാനും ചിലർ ശ്രമിക്കുന്നില്ലേ എന്നു സംശയിക്കണം. എങ്ങനെയും വിദ്യാർഥിലോകത്തെ കൈപ്പിടിയിൽ ഒതുക്കാനുള്ള വ്യഗ്രതയാണു മുഖ്യധാരാ രാഷ്ട്രീയക്കാർക്കെല്ലാം. അതിനുള്ളൊരു ഉപാധിയായി വിദ്യാർഥിസംഘടനകളെ അവർ കാണുന്നു.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര വക്താക്കളുടെ ആരാധ്യപുരുഷനായ ലെനിൻതന്നെ വിദ്യാലയങ്ങളിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളെ തള്ളിക്കളയുകയാണു ചെയ്തത്. പഠനമുപേക്ഷിച്ച് വിപ്ലവപ്രസ്ഥാനത്തിന്റെ വിജയത്തിന് രംഗത്തിറങ്ങട്ടെ എന്നു ചില വിദ്യാർഥികൾ ലെനിനോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി പ്രസിദ്ധമാണ്: “നിങ്ങൾ വിദ്യാർഥികൾ ആയിരിക്കുന്നിടത്തോളം നിങ്ങളുടെ ഒന്നാമത്തെ ചുമതല പഠിക്കുക എന്നതാണ്. നിങ്ങളുടെ രണ്ടാമത്തെ ചുമതലയും പഠിക്കുകയെന്നതാണ്. നിങ്ങളുടെ അവസാനത്തെ ചുമതലയും പഠിക്കുകയെന്നതാണ്.” പക്ഷേ, ഇതെല്ലാം മറന്നാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ വിദ്യാലയങ്ങളിൽ കടന്നുകയറുന്നത്.
രാഷ്ട്രീയ നിറമുള്ള സംഘടനകൾ
വിദ്യാലയ രാഷ്ട്രീയത്തിന്റെ വികൃതവും അപകൃഷ്ടവുമായ ഭാവമാണ് അടുത്തകാലത്ത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അരങ്ങേറിയത്. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെയുള്ള കലാലയത്തിൽ വിദ്യാർഥികൾ പരിശീലിക്കുന്നത് മർദനമുറകളും വിധ്വംസക ചെയ്തികളുമാണെന്നത് എത്രയോ ഗൗരവതരമാണ്. അവിടെ ഇടിമുറികളും മറ്റും പ്രവർത്തിക്കുന്നു എന്ന അറിവും പൊതുജനമനസിൽ ഞെട്ടലുളവാക്കുന്നു. മറ്റു വിദ്യാർഥിസംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത ശൈലിയാണല്ലോ യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ കാലാകാലങ്ങളായി പിന്തുടരുന്നത്. മറ്റു രാഷ്ട്രീയക്കാർ ഈ അഭിപ്രായത്തെ എതിർക്കുന്നുണ്ട്; എങ്കിലും അവരും സ്വന്തം വിദ്യാർഥിസംഘടനകൾക്കായി നിലകൊള്ളാനും അവരെ വളർത്താനുമാണു ശ്രമിക്കുന്നത്.
വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്കുന്ന ജനാധിപത്യരാജ്യങ്ങളിൽ ഇതുപോലെ പാർട്ടിയടിസ്ഥാനത്തിലുളള വിദ്യാർഥിസംഘടനകളില്ല. രാഷ്ട്രീയകാര്യങ്ങൾ ചർച്ചചെയ്ത് നിലപാടുകൾ മനസിലാക്കാൻ സംവിധാനങ്ങൾ ഉണ്ടാകണം. പക്ഷേ, കലാലയങ്ങൾ രാഷ്ട്രീയവേദികളാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
ഇടതുപക്ഷ പാർട്ടികളാണ് വിദ്യാർഥിരാഷ്ട്രീയത്തിന് ഇവിടെ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. സ്കൂൾ, കോളജ് തലങ്ങളിൽ തെരഞ്ഞെടുപ്പുകൾ നടത്താൻ ഏറെ ശ്രമിക്കുന്നതും അവരാണല്ലോ. അവരെ നയിക്കുന്ന പ്രത്യയശാസ്ത്രമെന്താണെന്ന് അനുഭാവികൾ ശരിക്കും മനസിലാക്കുന്നുണ്ടോ എന്നു സംശയമാണ്. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്ന അടിസ്ഥാനപ്രമാണത്തിൽ, ലക്ഷ്യപ്രാപ്തിക്ക് ഏതു മാർഗവും സ്വീകരിക്കാൻ വിദ്യാർഥികളെ സജ്ജരാക്കുകയാണ് അവരുടെ പദ്ധതി. ഈ കെണിയിൽ വീഴാതിരിക്കാൻ യഥാർഥ ജനാധിപത്യസമൂഹം ശ്രദ്ധിക്കണം.
വിദ്യാലയങ്ങളിലെ രാഷ്ട്രീയ അതിപ്രസരം ഏതുവിധേനയും നിയന്ത്രിക്കണം. സ്വതന്ത്രമായി പഠിക്കാനും യഥാർഥ ജനാധിപത്യമൂല്യങ്ങളിൽ ഉറപ്പിക്കാനുമുള്ള പരിശീലനമാണ് അവിടെ വിദ്യാർഥികൾക്കു സംലഭ്യമാക്കേണ്ടത്. പാർട്ടിരാഷ്ട്രീയത്തിന്റെ അടിമകളാകാതെ യഥാർഥ ജനാധിപത്യ മൂല്യങ്ങളിൽ അടിസ്ഥാനമിട്ട ഒരു സമൂഹം നിർമിച്ചെടുക്കാനാണ് ഭാവിതലമുറയെ നാം സജ്ജമാക്കേണ്ടത്. അതിനു രാഷ്ട്രീയാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനകളെ വിദ്യാലയങ്ങളിൽ നിരോധിക്കണമെന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം.
ഇന്നിവിടെ ഭരിക്കുന്ന സർക്കാരുകൾക്ക് സ്വന്തം പാർട്ടിയുടെ ആധിപത്യത്തിനു വഴിയൊരുക്കുന്ന വിദ്യാർഥിസംഘടനകളെക്കുറിച്ചേ ചിന്തിക്കാൻ കഴിയൂ. അതിനു വഴങ്ങിയാൽ കലാപകലുഷിതമായ ഒരു തലമുറയായിരിക്കും രൂപപ്പെടുന്നത്. ശ്രദ്ധേയമായ സംഭാവനകൾ വിദ്യാഭ്യാസരംഗത്തു നല്കിയ ഡോ. എം.വി. പൈലി എഴുതുന്നു: “ഇന്നത്തെ രീതിയിൽ കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന സ്കൂൾ- കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകൾ നിർത്തലാക്കട്ടെ. ഒരു പരിഷ്കൃതരാജ്യത്തും നടക്കാത്ത സ്കൂൾ-കോളജ് യൂണിയൻ തെരഞ്ഞെടുപ്പെന്ന ആഭാസം പൂർണമായും സ്തംഭിപ്പിക്കട്ടെ” ( ഡോ. എം.വി പൈലി, വിദ്യാഭ്യാസ പ്രശ്നങ്ങൾ ഇന്നലെ ഇന്ന് നാളെ പേജ് 69).
ഏതായാലും ഇതേക്കുറിച്ച് ഒരു പുനർവിചിന്തനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ഭാഗത്തുനിന്നുണ്ടാകണം. കലാലയങ്ങൾ കലാപശാലകൾ ആകാൻ അനുവദിക്കരുത്. അറിവും അനുഭവവും സൗഹൃദവും ഐക്യവും പൊതുനന്മയും വിളയുന്ന ഇടമായി മാറട്ടെ.
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top