Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഹിന്ദിഭാഷാ വാദത്തിലെ അപകടങ്ങൾ
Monday, September 16, 2019 11:12 PM IST
ഇന്ത്യയെ സാംസ്കാരികമായി ഒരുമിപ്പിക്കുന്നതിന് ഹിന്ദി രാജ്യമെമ്പാടും ഒരു നിർബന്ധിത ഭാഷ ആക്കണമെന്ന 2019 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശത്തിനുശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയിലൂടെ വിഷയം വീണ്ടും വിവാദമായിരിക്കുകയാണ്. ഒരു രാജ്യം ഒരു ഭാഷ എന്ന അജൻഡ ലക്ഷ്യമിട്ട് അമിത് ഷാ നടത്തിയ പ്രസ്താവനക്കെതിരേ കടുത്ത വിമർശനമാണ് ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉണ്ടായിരിക്കുന്നത്. സംസ്കൃതത്തെയും ഹിന്ദിയെയും മുന്നിൽനിർത്തി രാജ്യമെമ്പാടും ഒരു സാംസ്കാരിക ഏകത ഉണ്ടാക്കി സംഘപരിവാറിന്റെ ലക്ഷ്യമായ ഏക രാഷ്ട്രശരീരത്തെ രൂപീകരിക്കാനുള്ള തന്ത്രമായാണ് ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ നേതാക്കൾ അമിത് ഷായുടെ ഈ പ്രസ്താവനയെ കാണുന്നത്.
സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യത്തിനുശേഷവും നമ്മുടെ ദേശീയ നേതാക്കൾ സൂക്ഷ്മമായി പടുത്തുയർത്തിയ ബഹുസ്വരത എന്ന ദർശനത്തിനു കടകവിരുദ്ധമാണ് ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന ഏകരാഷ്ട്രശരീര വാദം. ആർഎസ്എസിനു ബൗദ്ധിക അടിത്തറ പാകുന്നതിൽ നിർണായക സംഭാവനകൾ നൽകിയ ദീൻ ദയാൽ ഉപാധ്യായയുടെ ഏകാത്മക മാനവ ദർശനവാദത്തിന്റെ അടിസ്ഥാനശിലകളിലൊന്ന് ഹിന്ദിഭാഷയെ മുന്നിൽനിർത്തിക്കൊണ്ടുള്ള സാംസ്കാരിക ദേശീയവാദമാണ് . ആര്യഭാഷയെന്നും ദേവഭാഷയെന്നും ഹിന്ദുത്വശക്തികൾ അഭിമാനിക്കുന്ന സംസ്കൃതത്തെയും അതിന്റെ ആധുനിക പതിപ്പായ ഹിന്ദിയേയും മുന്നിൽനിർത്തിക്കൊണ്ടു രാജ്യമെമ്പാടും ഒരു ഏകതാഭാവവും ഐക്യബോധവും രൂപീകരിക്കാം എന്നാണ് ആർ എസ്എസ് പുറത്തുപറയുന്നത് എങ്കിലും ആ ഏകതാ ഐക്യരൂപത്തിലൂടെ രാജ്യമെമ്പാടും പ്രസരിപ്പിക്കാൻ ആഗ്രഹിക്കുന്നത് വേറൊരു സംസ്കാരവും പ്രത്യയശാസ്ത്രവും ആണ് എന്നതു പരസ്യമായ രഹസ്യമാണ്. ഇവിടെയാണു ഹിന്ദി ഭാഷാവാദത്തിന്റെ അപകടം കിടക്കുന്നത്.
ദേശീയതയുടെ അടിസ്ഥാനം
ദേശീയതയുടെ അടിസ്ഥാനം സ്വത്വബോധത്തിൽനിന്ന് ഉയരുന്ന പൊതുബോധമാണെങ്കിൽ ഈ ബോധങ്ങൾ നിർവചിക്കപ്പെടുന്നതു മതം, ഭാഷ, സംസ്കാരം തുടങ്ങിയ മാനദണ്ഡങ്ങളിലാണ്. ഈ പൊതുബോധത്തെ ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കുള്ളിലേക്കു പരിവർത്തനം ചെയ്യുമ്പോൾ ദേശരാഷ്ട്രങ്ങൾ രൂപംകൊള്ളുന്നു. രാഷ്ട്രം ഭൂമിശാസ്ത്രപരമായ നിർവചനം ആണെങ്കിൽ ദേശീയത ഒരു സാംസ്കാരിക മാനസിക വികാരമാണ്. ഇതു രണ്ടും കൂടിച്ചേരുമ്പോഴാണ് ദേശരാഷ്ട്രങ്ങൾ രൂപം കൊള്ളുന്നത്.
ഏക മാനസിക സാംസ്കാരിക ബോധമാണ് ഒരു രാഷ്ട്രത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന ചിന്തയിലാണു ചരിത്രത്തിലെ ദേശരാഷ്ട്രങ്ങളൊക്കെ രൂപപ്പെടുത്തിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇറ്റലിയുടെയും ജർമനിയുടെയുമൊക്കെ രൂപീകരണത്തിനു കാരണമായത് ഈ ചിന്തകളായിരുന്നു. ജർമൻ ഏകീകരണത്തിനു ചുക്കാൻ പിടിച്ച ഒാട്ടോ വോൺ ബിസ്മാർക്കിനെയും ഇറ്റാലിയൻ ഏകീകരണത്തിനു നേതൃത്വം നൽകിയ ജോസഫ് മസീനിയെയും ജോസഫ് ഗാരിബാൾഡിയെയും സ്വാധീനിച്ചത് ദേശരാഷ്ട്രത്തെക്കുറിച്ചുള്ള ഈ ചിന്തകളായിരുന്നു. ആധുനിക തുർക്കിക്ക് അസ്തിവാരമിട്ട കേണൽ മുസ്തഫ കമാൽ അത്താത്തുർക്കും ഈ ചിന്തയുടെ വക്താവായിരുന്നു.
പക്ഷേ വന്യമായ ദേശരാഷ്ട്രബോധം സാമ്രാജ്യത്വ താത്പര്യങ്ങളിലേക്കും അധിനിവേശങ്ങളിലേക്കും നയിക്കുമെന്നാണ് പിൽക്കാല ലോകചരിത്രം പഠിപ്പിച്ച പാഠങ്ങൾ. ഇറ്റലിയിലും ജർമനിയിലും അങ്കുരിച്ച ദേശീയതാബോധമാണു പിന്നീട് മുസോളിനിയുടെയും ഹിറ്റ്ലറിന്റെയും നേതൃത്വത്തിൽ നാസി ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ രൂപീകരണത്തിലും അക്രമോൽസുകമായ ദേശീയതയിലും വംശാധിപത്യ ചിന്തകളിലും അവസാനം കോടിക്കണക്കിനു മനുഷ്യക്കുരുതികൾക്കു കാരണമായ രണ്ടാം ലോക മഹായുദ്ധത്തിലും ചെന്ന് അവസാനിക്കുന്നത്.
നാനാത്വത്തിൽ ഏകത്വം
ഏകശിലാത്മകമായ ഈ ദേശരാഷ്ട്രവാദത്തിന്റെ മറുപുറമാണു ബഹുസ്വരതാ വാദം. ഇതിന്റെ ഏറ്റവും സുന്ദരമായ ദർശനമാണ് ജവഹർലാൽ നെഹ്റു മുന്നോട്ടുവച്ച നാനാത്വത്തിൽ ഏകത്വം എന്ന ചിന്ത. ഇന്ത്യയുടെ അഖണ്ഡതയെ വർണിക്കാനാണ് "നാനാത്വത്തിൽ ഏകത്വം' എന്ന മനോഹരമായ വാക്കുകൾ നെഹ്റു ഉപയോഗിച്ചത്. നെഹ്റുവിന്റെ വിഖ്യാതരചനയായ ഇന്ത്യയെ കണ്ടെത്തൽ ഈ മഹത്തായ സന്ദേശത്തിന്റെ പ്രഘോഷണമാണ്. സംസ്കാരം, ഭാഷ, മതം, വംശം, വസ്ത്രധാരണം, ഭക്ഷണം എന്നിവയിൽ വളരെ വൈവിധ്യമുള്ള വിസ്തൃതമായ ഈ രാജ്യത്ത് ഐക്യം നിലനിൽക്കേണ്ടത് ബഹുസ്വരതയുടെ ആഘോഷങ്ങളിലാണ് എന്നാണ് നെഹ്റു നാനാത്വത്തിൽ ഏകത്വം എന്ന ചിന്തയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യത്ത് എല്ലാവരെയും ഒരുമിപ്പിക്കുന്ന ഒരു ദേശീയബോധം എങ്ങനെ രൂപീകരിച്ചെടുക്കും എന്നതായിരുന്നു. മതത്തിന്റെ പേരിൽ വെട്ടിമുറിക്കപ്പെട്ട, ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വൈവിധ്യങ്ങളുള്ള, ഭാഷയിലും സംസ്കാരങ്ങളിലും ചിന്തകളിലുമെല്ലാം വ്യത്യസ്തതകളുള്ള ഒരു ഭൂപ്രദേശത്തെ ഒരു രാഷ്ട്രമായി പരികല്പന ചെയ്യുക എന്നതായിരുന്നു സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യത്തെ ദശകങ്ങളിൽ നമ്മുടെ രാഷ്ട്രനേതാക്കന്മാർ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളി.
ഇന്ത്യയുടെ സ്വത്വം
സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്കു രൂപകൽപ്പന നൽകിയ ഭരണഘടനാ നിർമാണസഭയിൽ ആധുനിക ഇന്ത്യയുടെ സ്വത്വം എന്തായിരിക്കണം എന്നതു സംബന്ധിച്ച് വളരെ ആഴവും പരപ്പുമുള്ള ചർച്ചകളാണു നടന്നത്. രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ എന്തായിരിക്കണമെന്നും സംസ്ഥാന രൂപീകരണത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങൾ എന്തായിരിക്കണം എന്നതും സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു. ഹിന്ദിയെ രാജ്യത്തിന്റെ ഏകഭാഷ ആക്കുന്നതിനും ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനും നെഹ്റു എതിരായിരുന്നു. ഹിന്ദിക്കൊപ്പം ഇംഗ്ലീഷും രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ ആകണമെന്നും മറ്റു പ്രാദേശിക ഭാഷകളും അംഗീകരിക്കപ്പെടണം എന്നുമായിരുന്നു നെഹ്റുവും പട്ടേലും ഉൾപ്പെടെയുള്ള നേതാക്കന്മാർ ഭരണഘടനാ നിർമാണസഭയിൽ നടത്തിയ പ്രസംഗങ്ങളിൽ എടുത്തുപറഞ്ഞത്.
മതത്തന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട ഒരു രാജ്യത്തിനു ഭാഷാടിസ്ഥാനത്തിലുള്ള വിഭജനം ഭാവിയിൽ താങ്ങാൻ കഴിയില്ല എന്ന യുക്തി ഉപയോഗിച്ചാണു നെഹ്റു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തെ എതിർത്തത്. അല്ലാതെ ഇന്നു സംഘപരിവാർ പ്രചരിപ്പിക്കുന്നതുപോലെ പ്രാദേശികഭാഷാ വാദത്തെ എതിർത്തതുകൊണ്ടും ഹിന്ദിഭാഷാ വാദത്തെ അനുകൂലിച്ചതുകൊണ്ടുമാണു നെഹ്റു ഭാഷാ സംസ്ഥാന രൂപീകരണത്തെ എതിർത്തത് എന്ന വാദം തെറ്റാണ്. എന്നുമാത്രമല്ല തങ്ങളുടെ അജൻഡകൾ നടപ്പാക്കാൻ വേണ്ടി പണ്ഡിറ്റ് നെഹ്റു ഉൾപ്പെടെയുള്ളവരുടെ സദുദ്ദേശ്യപരമായ നിലപാടുകളെ വളച്ചൊടിക്കുകയും കൂടിയാണ്.
എക്കാലവും തങ്ങൾക്ക് അസ്വീകാര്യനായിരുന്ന നെഹ്റു ഇപ്പോൾ ഹിന്ദി ഭാഷാവിവാദത്തിൽ സംഘപരിവാറിനു സ്വീകാര്യനായി എന്നതും പുതിയ കൗതുകമാണ്. കാഷ്മീർ ഉൾപ്പെ ടെയുള്ള വിഷയങ്ങളിൽ നെഹ്റുവിനെ തമസ്കരിച്ച് ഇല്ലാതാക്കാനും വ്യക്തിഹത്യ നടത്തി അപമാനിക്കാനും ശ്രമിച്ച സംഘപരിവാർ ഇപ്പോൾ വളച്ചൊടിച്ചും അസ്ഥാനത്തും നെഹ്റുവാദങ്ങൾ ഉയർത്തുന്നത് തങ്ങളുടെ അജൻഡകൾ നടപ്പാക്കാൻ എന്തു കുതന്ത്രവും പ്രയോഗിക്കാൻ മടിക്കില്ല എന്നതിന്റെ സൂചനയാണ്.
ഒന്നിനുപുറകേ മറ്റൊന്നായി വിഭാഗീയതയുടെയും ചേരിതിരിവിന്റെയും നടപടികളുമായി രാജ്യത്തെ ഭരണാധികാരികൾ മുന്നോട്ടുപോവുകയാണ്. മതമായാലും ഭാഷയായാലും അതുപയോഗിച്ചു രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും ഭരണാധികാരികൾക്കു കഴിയുന്നു എന്നതു രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെ സംബന്ധിച്ചിടത്തോളം ഒട്ടും ശുഭകരമല്ല. വിവാദങ്ങൾ അഴിച്ചുവിടുന്നതിലൂടെ യഥാർഥ ജനകീയ വിഷയങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനും തങ്ങളുടെ അജൻഡകൾ നടപ്പിലാക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. എത്രനാൾ ജനങ്ങളെ വഞ്ചിക്കാൻ ഭരണാധികാരികൾക്കു കഴിയുമെന്ന കാലികമായ ചോദ്യവും വളരെ പ്രസക്തമാണ്. അതിനു കഴിയില്ല എന്നാണു ചരിത്രം പഠിപ്പിക്കുന്ന പാഠങ്ങൾ.
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
Latest News
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
നന്ദകുമാര്‍ തന്നെ കണ്ടത് കണ്ണൂരിലെ ഉന്നത സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാൻ: ശോഭാ സുരേന്ദ്രന്
ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
Latest News
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
നന്ദകുമാര്‍ തന്നെ കണ്ടത് കണ്ണൂരിലെ ഉന്നത സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാൻ: ശോഭാ സുരേന്ദ്രന്
ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top