നിയോഗംപോലെ വീണ്ടും സോണിയ
Sunday, August 11, 2019 11:17 PM IST
ചരിത്രം ആകസ്മിക സംഭവങ്ങളുടെ തുടര്‍ച്ചയാണ് എന്നു പലപ്പോഴും പറയാറുണ്ട്. കോണ്‍ഗ്രസ് എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ ചരിത്രത്തെ സംബന്ധിച്ച് ഈ പ്രസ്താവന ഏറെക്കുറെ ശരിയുമാണ്. പ്രത്യേകിച്ച് അധ്യക്ഷപദവിയില്‍ തിരിച്ചെത്തുന്ന സോണിയ ഗാന്ധിയുടെ കാര്യത്തിലെങ്കിലും. ലോകത്തെമ്പാടുമുള്ള ഇതര രാഷ്‌ട്രീയ പാര്‍ട്ടികളുടെതിനേക്കാള്‍ ഓളവും ചുഴികളും കൊണ്ട് സമ്പന്നമാണു കോണ്‍ഗ്രസിന്‍റെ ചരിത്രം.

ഒരു വർഷം മാത്രം (1924, ബെൽഗാം എഐസിസി) കോൺഗ്രസ് അധ്യക്ഷനായിരുന്ന മഹാത്മാഗാന്ധി മൂന്നു പതിറ്റാണ്ടോളം പ്രസ്ഥാനത്തിന്‍റെ ജീവാത്മാവും പരമാത്മാവുമായി മാറിയതും ചരിത്രത്തിന്‍റെ ഭാഗമാണ്. അതുപോലെ മഹാത്മാഗാന്ധിയുടെ സ്വന്തം സ്ഥാനാർഥിയായ ഡോ. പട്ടാഭി സീതാരാമയ്യയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി (1939, ത്രിപുര എഐസിസി) പ്രസിഡന്‍റ് പദത്തിലെത്തിയ സുഭാഷ് ചന്ദ്ര ബോസ് ആ പദവി ഒഴിഞ്ഞ് പുതിയ പാർട്ടി രൂപീകരിച്ചതും ചരിത്രത്തിലെ അപൂർവതകളിൽ ഒന്നാണ്. പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാതിരുന്ന കാമരാജ് നാടാർ എന്ന കെ. കാമരാജ് തുടർച്ചയായ നാലുവർഷം (1964- 67) പാർട്ടിയുടെ അമരത്ത് എത്തിയതും കരുത്തരായ രണ്ടു പ്രധാനമന്ത്രിമാരുടെ (ലാൽ ബഹദൂർ ശാസ്ത്രി , ഇന്ദിരാഗാന്ധി ) ആരോഹണത്തിനു കാരണമായതും നെഹ്റുയുഗത്തിനുശേഷം പാർട്ടിയെ മുന്നോട്ട് നയിച്ചതും മറ്റൊരു അത്ഭുതമാണ്.

ഇതുപോലെ മറ്റനേകം ആശ്ചര്യങ്ങൾക്കും അത്ഭുതങ്ങൾക്കും സാക്ഷ്യംവഹിച്ചിട്ടുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ഇന്ത്യയിലെ ഗ്രാൻഡ് ഓൾഡ് പാർട്ടിയുടെ അമരത്തേക്ക് സോണിയ ഗാന്ധി ഒരിക്കൽക്കൂടി കടന്നുവരുമ്പോൾ അതു തീർച്ചയായും മറ്റൊരു അസാധാരണമായ സാഹചര്യമാണെന്നു പറയേണ്ടിവരും.

സോണിയ ഗാന്ധിയുടെ രണ്ടാമൂഴം എന്നു പറയുന്നതിനേക്കാൾ ചരിത്രപരമായ നിയോഗം വീണ്ടും എന്നു പറയേണ്ടിവരും. കാരണം അതുപോലെ ഒരു പ്രതിസന്ധിയിലൂടെയാണ് ഇന്നു കോൺഗ്രസ് കടന്നുപോകുന്നത്. സ്വാതന്ത്ര്യാനന്തരം രാഷ്‌ട്രപുനർനിർമാണത്തിനു കോൺഗ്രസ് മുന്നോട്ടുവച്ച ദാർശനിക ശിലകൾക്ക് ഇന്നു വല്ലാതെ ക്ഷതമേറ്റിരിക്കുന്നു . സഹിഷ്ണുതയും സമഭാവനയും സാഹോദര്യവും മതനിരപേക്ഷതയും എല്ലാം ചവിട്ടിമെതിച്ചുകൊണ്ട് അക്രമോൽസുക ദേശീയതയും മതാധിഷ്ഠിത രാഷ്‌ട്രീയവും ഇന്ത്യയുടെ ജനാധിപത്യ വേദികളിലെ പൊതുഇടങ്ങൾ കൈയേറി കൈവശപ്പെടുത്തിക്കഴിഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങൾ നിർബാധം തച്ചുടയ്ക്കപ്പെടുക മാത്രമല്ല ഇന്ത്യയിൽ ഐക്യത്തിന്‍റെയും അഖണ്ഡതയുടെയും ഊടും പാവും നെയ്ത ഭരണഘടന തന്നെ ഇന്ന് അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയും കാഷ്മീരും എന്നതിനേക്കാൾ രണ്ടു വലിയ സംസ്കാരങ്ങളുടെ തന്നെ പരസ്പര വിശ്വാസത്തിന്‍റെയും വാഗ്ദാനത്തിന്‍റെയും ആധാരമായ ഭരണഘടനാ വകുപ്പുകൾ തന്നെ നിർലജ്ജം അട്ടിമറിക്കപ്പെടുമ്പോൾ നിസഹായതയോടെ നോക്കിനിൽക്കാനേ കോൺഗ്രസിനു കഴിയുന്നുള്ളു.

ഇവിടെ ദുർബലമാക്കപ്പെടുന്നത് കോൺഗ്രസ് എന്ന പാർട്ടിയല്ല, അതു പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രവും സംസ്കാരവുമാണ്. കോൺഗ്രസ് ഒരു പാർട്ടി എന്നതിനേക്കാൾ ഒരു സംസ്കാരം എന്ന് പറയുന്നതാവും ഉചിതം. അതുകൊണ്ടാണ് പലപ്പോഴും പ്രവചനങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് തിരിച്ചടികളിൽനിന്നു പാർട്ടി തിരിച്ചുവന്നിട്ടുള്ളത്. ആ സംസ്കാരം പൂർണമായും തുടച്ചുനീക്കുന്നതിനുള്ള ആസൂത്രിതമായ ശ്രമങ്ങളിൽ ബിജെപി കുറച്ചൊക്കെത്തന്നെ വിജയിക്കുന്നുണ്ട്. കോൺഗ്രസ് പ്രതിനിധീകരിക്കുന്ന സംസ്കാരത്തെയാണു ബിജെപി ഭയപ്പെടുന്നത്. കോൺഗ്രസ് മുക്ത ഭാരതം എന്ന അമിത് ഷായുടെ മുദ്രാവാക്യത്തിന്‍റെ അർഥം ആ സംസ്കാരത്തെ ഇല്ലാതാക്കുക എന്നതാണ്.

കാരണം ആ സംസ്കാരത്തെ ഇന്ത്യക്കാരുടെ ബോധമണ്ഡലങ്ങളിൽനിന്നു വിസ്മൃതിയിലേക്കു തള്ളിവിട്ടെങ്കിലേ ബിജെപി ആഗ്രഹിക്കുന്ന സമഗ്രാധിപത്യത്തിലേക്ക് ഇന്ത്യയെ കൊണ്ടുചെന്നെത്തിക്കാൻ കഴിയുകയുള്ളു എന്ന് സംഘപരിവാരത്തിനു നന്നായി അറിയാം. കാഷ്മീരിന്‍റെ പേരിൽ നെഹ്റുവിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതും നെഹ്റുകുടുംബത്തെ നിരന്തരം വ്യക്തിഹത്യ ചെയ്യുന്നതും ഗാന്ധിയുടെ മുകളിൽ ഗോഡ്സയെയും സ്വാധി പ്രജ്ഞാ സിംഗ് താക്കൂറിനെയും പ്രതിഷ്ഠിക്കുന്നതിന്‍റെയും എല്ലാം രാഷ്‌ട്രീയം ഈ ബോധപൂർവമായ തമസ്കരണമാണ്.

ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്‍റെ ഇടക്കാല പ്രസിഡന്‍റ് ആയിട്ടാണെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിലേക്കുള്ള സോണിയ ഗാന്ധിയുടെ രണ്ടാമത്തെ വരവിന് പ്രസക്തി വര്‍ധിക്കുന്നത്. പ്രധാനമന്ത്രിപദം നിരസിച്ചത് ഉള്‍പ്പെടെയുള്ള ധീരമായ തീരുമാനങ്ങളുടെ പേരില്‍ ഏറെ പ്രശംസ ഏറ്റുവാങ്ങിയ സോണിയ ഗാന്ധിയുടെ മറ്റൊരു വ്യക്തവും സുചിന്തിതവുമായ തീരുമാനം എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. കാരണം കോണ്‍ഗ്രസ് രാഷ്‌ട്രീയത്തില്‍ നെഹ്റു- ഗാന്ധി കുടുംബത്തിന്‍റെ അനിവാര്യത കൊണ്ട് മാത്രം സോണിയ ഗാന്ധി ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തി എന്നു കരുതാന്‍ വയ്യ. മറിച്ച് ദേശീയ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസ് ശക്തിപ്പെടാനും ഇതര പ്രതിപക്ഷ പാര്‍ട്ടികളെ കൂടെനിര്‍ത്താനും തന്‍റെ സാന്നിധ്യം അനിവാര്യമാണെന്നു സോണിയ ഗാന്ധി തിരിച്ചറിയുന്നു.


ഇത്തരമൊരു സാഹചര്യത്തിലായിരുന്നു1998 ൽ സോണിയ ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നതും. 1991 ല്‍ രാജീവ് ഗാന്ധിയുടെ മരണത്തിനുശേഷം സോണിയ ഗാന്ധി പാര്‍ട്ടിയുടെ പ്രസിഡന്‍റ് പദത്തിലേക്കു വരണം എന്ന സമ്മര്‍ദം ശക്തമായിരുന്നു എങ്കിലും രാഷ്‌ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കാനായിരുന്നു സോണിയയുടെ തീരുമാനം. പക്ഷേ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആണ് സീതാറാം കേസരിക്ക് പകരമായി സോണിയ ഗാന്ധി പ്രസിഡന്‍റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്ന്‍ 1999 ലെ തെരഞ്ഞെടുപ്പിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പതിമൂന്നാം ലോക്സഭയിലെ പ്രതിപക്ഷ നേതാവായി അതിശക്തമായ നേതൃത്വം നല്കുകയും ചെയ്തു.

2004 ലെ പൊതു തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2004 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ "ഇന്ത്യ തിളങ്ങുന്നു' എന്ന പ്രചാരണ വാക്യത്തിനെതിരേ, "സാധാരണ ജനങ്ങൾക്കു വേണ്ടി' എന്ന പ്രചാരണ വാക്യവുമായി നേരിട്ട സോണിയ രാജ്യവ്യാപകമായി പ്രചാരണത്തിനു ചുക്കാൻ പിടിച്ചു. ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരുന്ന ബിജെപിക്കെതിരേ കോണ്‍ഗ്രസ് നേതൃത്വം നല്കിയ 15 പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഐക്യ പുരോഗമന സഖ്യം ഭൂരിപക്ഷം നേടുകയും സഖ്യത്തിന്‍റെ നേതാവായി സോണിയ ഗാന്ധിയെ തെരഞ്ഞെടുക്കുകയും ചെയ്തു. പക്ഷേ തീര്‍ത്തും അപ്രതീക്ഷിതമായ ഒരു തീരുമാനത്തോടെ പ്രധാനമന്ത്രി പദം നിരസിക്കുകയാണ് സോണിയ ചെയ്തത്. തുടര്‍ന്നുള്ള പത്ത് വര്‍ഷങ്ങളില്‍ ഡോ. മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് വ്യക്തമായ ദിശാബോധം നല്‍കുന്നതില്‍ സോണിയ ഗാന്ധിയുടെ സംഭാവനകള്‍ നിസ്തുലമായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ഭഷ്യസുരക്ഷാ നിയമം തുടങ്ങി ചരിത്രപരമായ നിരവധി നിയമനിര്‍മാണങ്ങളില്‍ സോണിയ ഗാന്ധിയുടെ പങ്ക് എടുത്തുപറയേണ്ടതാണ്.

തുടര്‍ച്ചയായ പത്തു വര്‍ഷത്തെ ഭരണത്തിനുശേഷം ശക്തമായ ഭരണവിരുദ്ധ തരംഗത്തില്‍ 2014 ല്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടതിനു ശേഷം 2017 വരെ പ്രസിഡന്‍റ് സ്ഥാനത്ത് തുടർന്നു. തുടർച്ചയായ 19 വർഷം കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് തുടർന്ന വ്യക്തി എന്ന ബഹുമതിയുമായി ആണ് സോണിയ ഗാന്ധി മകൻ രാഹുൽ ഗാന്ധിക്കു പദവി കൈമാറിയത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മനുഷ്യസാധ്യമായ എല്ലാ ശ്രമങ്ങളും കോൺഗ്രസ് നടത്തിയെങ്കിലും ദേശീയ രാഷ്‌ട്രീയത്തിൽ ഉരുത്തിരിഞ്ഞ പ്രത്യേക സാഹചര്യങ്ങൾ 2019 ലെ പൊതുതെരഞ്ഞെടുപ്പ് കോൺഗ്രസിനു തിരിച്ചടി ആയി മാറുകയാണ് ഉണ്ടായത്. രാഹുൽ ഗാന്ധി ഉയർത്തിയ കാലികപ്രസക്തമായ വിഷയങ്ങൾ ദേശീയതയുടെയും മതാധിഷ്ഠിത രാഷ്‌ട്രീയത്തിന്‍റെയും ശബ്ദകോലാഹലങ്ങളിൽ മുങ്ങിപ്പോയി. കഴിഞ്ഞ പത്തുവർഷത്തിലേറെയായി ഇന്ത്യയുടെ രാഷ്‌ട്രീയഭൂമികയിലും കോൺഗ്രസിന്‍റെ ആഭ്യന്തര രാഷ്‌ട്രീയത്തിലും താൻ കൊണ്ടുവന്ന പരീക്ഷണങ്ങൾ ഫലം കാണുന്നില്ല എന്ന വേദനയുമായി രാഹുൽ ഗാന്ധി പടിയിറങ്ങുന്നിടത്താണ് വീണ്ടും ഒരു ചരിത്ര നിയോഗം പോലെ സോണിയ ഗാന്ധി കടന്നുവരുന്നത്.

സോണിയയെ വീണ്ടും നേതൃത്വം ഏല്പിച്ചതു കോൺഗ്രസ് പ്രവർത്തക സമിതിയുടെ ഏറ്റവും പ്രായോഗികമായ തീരുമാനം എന്നുതന്നെ പറയേണ്ടിവരും. കാരണം ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടിയെ ഒരുമിപ്പിച്ചുനിർത്താനും രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് പ്രവർത്തകരുടെ ആത്മവിശ്വാസം ചോരാതിരിക്കാനും കോൺഗ്രസിന് ഒപ്പമുള്ള സഖ്യകക്ഷികളുടെ വിശ്വാസം നഷ്ടപ്പെടാതെയിരിക്കാനും ഏറ്റവും ഉചിതമായ തീരുമാനം സോണിയ ഗാന്ധിയെ ബാറ്റൺ തിരികെ ഏൽപ്പിക്കുക എന്നതാണ് .

പ്രഫ. റോണി കെ. ബേബി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.