ഭൂരിപക്ഷത്തിന്‍റെ സമഗ്രാധിപത്യം
Monday, July 29, 2019 12:30 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ

അധികാരത്തിലിരിക്കുന്ന ചിലർ ജനാധിപത്യത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെയും വ്യവസ്ഥാപിത കീഴ്‌വഴക്കങ്ങളെയുമെല്ലാം മറികടന്നുകൊണ്ട് സമഗ്രാധിപത്യത്തിനായി ശ്രമിക്കുന്ന കാഴ്ച അടുത്തകാലത്തായി നാം കാണുന്നു. അധികാരത്തിനുവേണ്ടി എല്ലാ മര്യാദകളെയും കാറ്റിൽപറത്തിക്കൊണ്ടുള്ള പോര് കഴിഞ്ഞ രണ്ടാഴ്ച കർണാടകത്തിൽ കണ്ടു. കാലുമാറ്റ നിരോധന നിയമത്തിൽനിന്നു രക്ഷപ്പെടാൻവേണ്ടി കുതിരക്കച്ചവടത്തിന്‍റെ പുതിയൊരു രീതിയാണ് അവിടെ നടന്നത്. തുറന്ന കാലുമാറ്റം നടന്നാൽ കൂറുമാറ്റ നിരോധന നിയമത്തിന്‍റെ പിടിയിലകപ്പെടും എന്നതിനാൽ കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാരെ രാജിവയ്പിച്ചാണ് ബിജെപി ഭൂരിപക്ഷം സംഘടിപ്പിച്ചത്. അങ്ങനെ നിയമസഭയിലെ അംഗബലം ബിജെപി മുന്നണിക്ക് അനുകൂലമായ രീതിയിൽ കൊണ്ടെത്തിച്ചു.

പതിനാലു മാസം മുന്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായതു ബിജെപിയായിരുന്നു. പക്ഷേ കോൺഗ്രസും ജെഡിഎസും ചേർന്നു സർക്കാരുണ്ടാക്കി. അധികാരത്തിനുവേണ്ടിയുള്ള പോര് അന്നു തുടങ്ങിയതാണ്. ഇതിനുവേണ്ടി യാതൊരു മറയുമില്ലാതെ പണശക്തി ഉപയോഗിക്കുന്നതും അധികാര ദുർവിനിയോഗം നടത്തുന്നതും രാജ്യം കണ്ടു.

ഗോവയിൽ കോൺഗ്രസിന്‍റെ പത്ത് എംഎൽഎമാരെ ബിജെപി പിടിച്ചെടുക്കുന്നതിനും നാം സാക്ഷിയായി. നിയമസഭയിലെ അംഗബലം അഞ്ചായി കുറഞ്ഞ കോൺഗ്രസ് ഇതോടെ ഗോവയിൽ ഏറെക്കുറെ ഇല്ലാതായ സ്ഥിതിയിലാണ്. മറ്റു പല നിയമസഭകളിലും ഇതുപോലുള്ള കാലുമാറ്റമുണ്ടായി. ഇതിൽ മിക്കതിലും നേട്ടമുണ്ടായതു ബിജെപിക്കായിരുന്നു. പല കേസുകളിലും പണത്തിന്‍റെ കളിയും അധികാര ദുർവിനിയോഗവും വേണ്ടുവോളമുണ്ടായി.

പശ്ചിമബംഗാൾ, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെല്ലാം വലിയ കാലുമാറ്റം നടന്നു. ഇതിൽ ചിലതിൽ പ്രാദേശിക പാർട്ടികളാണു നേട്ടമുണ്ടാക്കിയത്. പക്ഷേ, എല്ലായിടത്തും കാലുമാറ്റം സംഘടിപ്പിച്ച രീതി ഏറെക്കുറെ സമാനമായിരുന്നു. പ്രതിപക്ഷ പാർട്ടികളെ ദുർബലപ്പെടുത്തുകയോ തീർത്തും ഇല്ലാതാക്കുകയോ ചെയ്യുകയും എതിരാളിക്കുമേൽ സമഗ്രാധിപത്യം നേടുകയുമായിരുന്നു അവയുടെ ലക്ഷ്യം. ലളിതമായി പറഞ്ഞാൽ അധികാരത്തിലിരിക്കുന്നവർ എന്തു ഹീനമാർഗം ഉപയോഗിച്ചും എതിരാളികളെ ദുർബലപ്പെടുത്തി തങ്ങളുടെ അധികാരം വിപുലപ്പെടുത്തുന്നു.

ദുർബലമായ പ്രതിപക്ഷം

കഴിഞ്ഞ കുറേവർഷങ്ങളായി ബിജെപിയും ചില പ്രാദേശിക പാർട്ടികളും ഈ കളിയിലേർപ്പെട്ടുവരികയാണ്. പ്രതിപക്ഷം ദുർബലപ്പെടുന്നു എന്നതാണ് അതിന്‍റെ ഫലം. ബിജെപിക്കതുകൊണ്ട് വലിയ നേട്ടങ്ങളുണ്ടായി. പ്രതിപക്ഷ മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് അവർ മുന്നേറുകയാണ്. അവരുടെ പ്രധാന പ്രതിയോഗി ഇന്ത്യൻ നാഷണൽ കോൺഗ്രസിനു കനത്ത പ്രഹരമേറ്റു.

‌ഇത്തരം ഏകാധിപത്യ പ്രവണതകൾ രാഷ്‌ട്രീയ പാർട്ടികൾ അവലംബിക്കുന്നതു രാഷ്‌ട്രീയ എതിരാളിയെ ഇല്ലാതാക്കുന്ന സമഗ്രാധിപത്യ സ്വഭാവമുളള രാജ്യങ്ങളിലാണ്. ഇന്ത്യയിൽ ബംഗാളിലും കേരളത്തിലും അടുത്തയിടെ ഇത്തരം ചില നീക്കങ്ങൾക്കു സാക്ഷ്യംവഹിച്ചു. ഭരണത്തിലിരിക്കുന്നവർ അധികാര ദുർവിനിയോഗം നടത്തി. ആന്ധ്രയിൽ അടുത്തിടെ അധികാരത്തിലേറിയ രാഷ്‌ട്രീയ പാർട്ടി സംസ്ഥാനത്തെ ജോലികളുടെ 75 ശതമാനം പ്രദേശവാസികൾക്കായി സംവരണം ചെയ്തു. പ്രാദേശിക ന്യൂനപക്ഷങ്ങൾക്ക് തൊഴിലവസരങ്ങളും ജീവിക്കാനുള്ള അവകാശവും ഇല്ലാതാക്കുന്ന സാഹചര്യമാണ് ഇതുമൂലമുണ്ടാകുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലും പുതിയ സർക്കാർ സമാനമായൊരു നിയമമുണ്ടാക്കി.

ഏറ്റവും നടുക്കിയതു ബിജെപി കഴിഞ്ഞയാഴ്ച പാർലമെന്‍റിൽ സ്വീകരിച്ച ചില പുതിയ രീതികളാണ്. വ്യവസ്ഥാപിത കീഴ്‌വഴക്കങ്ങൾ ലംഘിച്ചുകൊണ്ടും ശരിയായ പരിശോധനകൾ കൂടാതെയുമാണു പല നിയമങ്ങളും പാസാക്കിയത്. വിവരാവകാശ നിയമത്തിൽ വെള്ളം ചേർത്തതു പലരെയും ഞെട്ടിച്ചു. സാധാരണക്കാർക്ക് അധികൃത സ്ഥാനങ്ങളിൽനിന്നു പല നിർണായക വിഷയങ്ങളിലും വിവരങ്ങൾ കിട്ടാൻ സഹായിച്ചിരുന്ന നിയമമാണിത്. പരാതികളിൽ നിയമപരമായി നീതി തേടുന്നതിനും മറ്റു പരിഹാര മാർഗങ്ങൾ അവലംബിക്കുന്നതിനും ഇതു വളരെ സഹായിച്ചിരുന്നു.


വിവരാവകാശ നിയമത്തിൽ ഭേദഗതി വരുത്തിയതോടെ ഇൻഫർമേഷൻ കമ്മീഷണർമാരുടെ സേവനകാലാവധിയും വേതനവുമെല്ലാം ഇനി സർക്കാർ തീരുമാനിക്കുന്നതുപോലിരിക്കും. അത് ഈ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തെ വളരെയേറെ ബാധിക്കുമെന്നു തീർച്ചയാണ്.

ബിജെപി കേന്ദ്രത്തിൽ അധികാരത്തിലേറി 50 ദിവസത്തിനുള്ളിലാണ് ഇതെല്ലാമുണ്ടായത്. പൗരന്‍റെ സ്വാതന്ത്ര്യവും അവകാശങ്ങളും അപകടത്തിലാണെന്നു പലരും ഭയപ്പെടുന്നു. ഇത്ര തിടുക്കത്തിൽ ഇതെല്ലാം ചെയ്തതു സർക്കാരിന്‍റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാൻ പല മുതിർന്ന നേതാക്കളെപ്പോലും പ്രേരിപ്പിക്കുന്നുണ്ട്.

ദേശീയതലത്തിൽ പ്രതിപക്ഷം തീർത്തും ദുർബലമാണ് എന്നതാണു ആശങ്കാജനകം. ബിജെപിക്കു ലോക്സഭയിൽ വലിയ ഭൂരിപക്ഷമുണ്ട്. രാജ്യസഭയിലും അവർക്കു മൂന്നിൽ രണ്ടു ഭൂരിപക്ഷം സംഘടിപ്പിക്കാൻ കഴിയും. സ്വാതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും സ്നേഹിക്കുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണു സ്ഥിതിവിശേഷം.

മുന്നറിയിപ്പ് അവഗണിക്കരുത്

ആക്ടൺ പ്രഭുവിന്‍റെ മുന്നറിയിപ്പ് ഓർക്കുന്നത് നല്ലതാണ്. അദ്ദേഹം പറഞ്ഞു: ജനാധിപത്യത്തിൽ ഇപ്പോൾ പടർന്നുകൊണ്ടിരിക്കുന്ന ഒരു തിന്മ ഭൂരിപക്ഷത്തിന്‍റെ അല്ലെങ്കിൽ ആ പാർട്ടിയുടെ സമഗ്രാധിപത്യമാണ്. തെരഞ്ഞെടുപ്പുകൾ നടത്തുന്പോൾ കൃത്രിമങ്ങളും ബലപ്രയോഗവുമൊക്കെയുണ്ടാകുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി പ്രയോഗിക്കാത്ത അധികാരം, അധികാരമല്ല ബലപ്രയോഗമാണ്.

നിക്ഷിപ്ത താത്പര്യങ്ങളുടെ സ്വാധീനത്താൽ തന്‍റെ നടപടികൾ തീരുമാനിക്കുന്നതിനു പൊതുപ്രവർത്തകർക്ക് ഒരധികാരവുമില്ല. അങ്ങനെ ചെയ്യുന്നത് ഒരു ജഡ്ജി കൈക്കൂലി വാങ്ങുന്നതുപോലെയാണ്. ഒരു ജഡ്ജിയെപ്പോലെ പൊതുപ്രവർത്തകനും എന്താണു ശരി എന്നു തീരുമാനിക്കണം. അല്ലാതെ പാർട്ടിക്കോ തന്‍റെ വർഗത്തിനോ എന്താണു ഗുണം എന്നല്ല ചിന്തിക്കേണ്ടത്.

അധികാരം നിയന്ത്രിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. ഫലപ്രദമായി നിയന്ത്രിക്കപ്പെട്ടെങ്കിൽ മാത്രമേ ഒരു സർക്കാർ നിയമപ്രാബല്യത്തോടെ ഉള്ളതാവൂ.

ആക്‌ടൺ പ്രഭുവിന്‍റെ ഈ നിർദേശങ്ങൾ അധികാരത്തിലുള്ളവരും പൊതുപ്രവർത്തകരും ആവർത്തിച്ചുവായിക്കണം. സ്വാതന്ത്ര്യം, പൗരാവകാശങ്ങൾ, തുറന്ന സമൂഹം എന്നിവയെ പരിമിതപ്പെടുത്തുന്ന സർക്കാർ നടപടികളെ നമ്മൾ നിതാന്ത ജാഗ്രതയോടെ വീക്ഷിക്കണം.

വൈവിധ്യം നമ്മുടെ ശക്തി

പൗരന്മാർക്കു മൗലികാവകാശങ്ങൾ നിഷേധിച്ചുകൊണ്ട് ആർക്കും വെറുതേയങ്ങു പോകാൻ കഴിയില്ല എന്നതു നേരാണ്. വളരെ ശക്തയും ജനപിന്തുണയുള്ള നേതാവുമായിരുന്ന ഇന്ദിരാഗാന്ധിക്കുപോലും അതു സാധിച്ചില്ല. സമ്മതിദായകർ അവരെ വേണ്ടവിധം ശിക്ഷിച്ചു. അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ അവർ കളങ്കമില്ലാത്ത സ്ത്രീയായിരുന്നു.

ഇന്ത്യക്കു വലിയൊരു സവിശേഷതയുണ്ട്. വൈവിധ്യം നമ്മുടെ ശക്തിയാണ്. ഓരോ പ്രദേശത്തിനും അതിന്‍റേതായ സാംസ്കാരിക മേന്മകളും പശ്ചാത്തലങ്ങളും ജീവിത ശൈലികളുമുണ്ട്. ആർക്കും അതിൽ തൊട്ടുകളിക്കാനാവില്ല, എത്ര ശക്തമായ കേന്ദ്രസർക്കാരിനുപോലും. അതൊരു വലിയ തടയാണ്.

സ്വതന്ത്ര ജുഡീഷറിയാണു മറ്റൊന്ന്. ശരിതെറ്റുകളെക്കുറിച്ച് അതിനു ബോധ്യമുണ്ട്. പക്ഷേ, പവിത്രമായ നമ്മുടെ സ്ഥാപനങ്ങളെ അതേ രീതിയിൽ സംരക്ഷിക്കാൻ നമ്മുടെ നിതാന്ത ജാഗ്രത ആവശ്യമുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.