Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഭൂരിപക്ഷത്തിന്റെ സമഗ്രാധിപത്യം
Monday, July 29, 2019 12:30 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
അധികാരത്തിലിരിക്കുന്ന ചിലർ ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയും വ്യവസ്ഥാപിത കീഴ്വഴക്കങ്ങളെയുമെല്ലാം മറികടന്നുകൊണ്ട് സമഗ്രാധിപത്യത്തിനായി ശ്രമിക്കുന്ന കാഴ്ച അടുത്തകാലത്തായി നാം കാണുന്നു. അധികാരത്തിനുവേണ്ടി എല്ലാ മര്യാദകളെയും കാറ്റിൽപറത്തിക്കൊണ്ടുള്ള പോര് കഴിഞ്ഞ രണ്ടാഴ്ച കർണാടകത്തിൽ കണ്ടു. കാലുമാറ്റ നിരോധന നിയമത്തിൽനിന്നു രക്ഷപ്പെടാൻവേണ്ടി കുതിരക്കച്ചവടത്തിന്റെ പുതിയൊരു രീതിയാണ് അവിടെ നടന്നത്. തുറന്ന കാലുമാറ്റം നടന്നാൽ കൂറുമാറ്റ നിരോധന നിയമത്തിന്റെ പിടിയിലകപ്പെടും എന്നതിനാൽ കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാരെ രാജിവയ്പിച്ചാണ് ബിജെപി ഭൂരിപക്ഷം സംഘടിപ്പിച്ചത്. അങ്ങനെ നിയമസഭയിലെ അംഗബലം ബിജെപി മുന്നണിക്ക് അനുകൂലമായ രീതിയിൽ കൊണ്ടെത്തിച്ചു.
പതിനാലു മാസം മുന്‍പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായതു ബിജെപിയായിരുന്നു. പക്ഷേ കോൺഗ്രസും ജെഡിഎസും ചേർന്നു സർക്കാരുണ്ടാക്കി. അധികാരത്തിനുവേണ്ടിയുള്ള പോര് അന്നു തുടങ്ങിയതാണ്. ഇതിനുവേണ്ടി യാതൊരു മറയുമില്ലാതെ പണശക്തി ഉപയോഗിക്കുന്നതും അധികാര ദുർവിനിയോഗം നടത്തുന്നതും രാജ്യം കണ്ടു.
ഗോവയിൽ കോൺഗ്രസിന്റെ പത്ത് എംഎൽഎമാരെ ബിജെപി പിടിച്ചെടുക്കുന്നതിനും നാം സാക്ഷിയായി. നിയമസഭയിലെ അംഗബലം അഞ്ചായി കുറഞ്ഞ കോൺഗ്രസ് ഇതോടെ ഗോവയിൽ ഏറെക്കുറെ ഇല്ലാതായ സ്ഥിതിയിലാണ്. മറ്റു പല നിയമസഭകളിലും ഇതുപോലുള്ള കാലുമാറ്റമുണ്ടായി. ഇതിൽ മിക്കതിലും നേട്ടമുണ്ടായതു ബിജെപിക്കായിരുന്നു. പല കേസുകളിലും പണത്തിന്റെ കളിയും അധികാര ദുർവിനിയോഗവും വേണ്ടുവോളമുണ്ടായി.
പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെല്ലാം വലിയ കാലുമാറ്റം നടന്നു. ഇതിൽ ചിലതിൽ പ്രാദേശിക പാർട്ടികളാണു നേട്ടമുണ്ടാക്കിയത്. പക്ഷേ, എല്ലായിടത്തും കാലുമാറ്റം സംഘടിപ്പിച്ച രീതി ഏറെക്കുറെ സമാനമായിരുന്നു. പ്രതിപക്ഷ പാർട്ടികളെ ദുർബലപ്പെടുത്തുകയോ തീർത്തും ഇല്ലാതാക്കുകയോ ചെയ്യുകയും എതിരാളിക്കുമേൽ സമഗ്രാധിപത്യം നേടുകയുമായിരുന്നു അവയുടെ ലക്ഷ്യം. ലളിതമായി പറഞ്ഞാൽ അധികാരത്തിലിരിക്കുന്നവർ എന്തു ഹീനമാർഗം ഉപയോഗിച്ചും എതിരാളികളെ ദുർബലപ്പെടുത്തി തങ്ങളുടെ അധികാരം വിപുലപ്പെടുത്തുന്നു.
ദുർബലമായ പ്രതിപക്ഷം
കഴിഞ്ഞ കുറേവർഷങ്ങളായി ബിജെപിയും ചില പ്രാദേശിക പാർട്ടികളും ഈ കളിയിലേർപ്പെട്ടുവരികയാണ്. പ്രതിപക്ഷം ദുർബലപ്പെടുന്നു എന്നതാണ് അതിന്റെ ഫലം. ബിജെപിക്കതുകൊണ്ട് വലിയ നേട്ടങ്ങളുണ്ടായി. പ്രതിപക്ഷ മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് അവർ മുന്നേറുകയാണ്. അവരുടെ പ്രധാന പ്രതിയോഗി ഇന്ത്യൻ നാഷണൽ കോൺഗ്രസിനു കനത്ത പ്രഹരമേറ്റു.
ഇത്തരം ഏകാധിപത്യ പ്രവണതകൾ രാഷ്ട്രീയ പാർട്ടികൾ അവലംബിക്കുന്നതു രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കുന്ന സമഗ്രാധിപത്യ സ്വഭാവമുളള രാജ്യങ്ങളിലാണ്. ഇന്ത്യയിൽ ബംഗാളിലും കേരളത്തിലും അടുത്തയിടെ ഇത്തരം ചില നീക്കങ്ങൾക്കു സാക്ഷ്യംവഹിച്ചു. ഭരണത്തിലിരിക്കുന്നവർ അധികാര ദുർവിനിയോഗം നടത്തി. ആന്ധ്രയിൽ അടുത്തിടെ അധികാരത്തിലേറിയ രാഷ്ട്രീയ പാർട്ടി സംസ്ഥാനത്തെ ജോലികളുടെ 75 ശതമാനം പ്രദേശവാസികൾക്കായി സംവരണം ചെയ്തു. പ്രാദേശിക ന്യൂനപക്ഷങ്ങൾക്ക് തൊഴിലവസരങ്ങളും ജീവിക്കാനുള്ള അവകാശവും ഇല്ലാതാക്കുന്ന സാഹചര്യമാണ് ഇതുമൂലമുണ്ടാകുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലും പുതിയ സർക്കാർ സമാനമായൊരു നിയമമുണ്ടാക്കി.
ഏറ്റവും നടുക്കിയതു ബിജെപി കഴിഞ്ഞയാഴ്ച പാർലമെന്റിൽ സ്വീകരിച്ച ചില പുതിയ രീതികളാണ്. വ്യവസ്ഥാപിത കീഴ്വഴക്കങ്ങൾ ലംഘിച്ചുകൊണ്ടും ശരിയായ പരിശോധനകൾ കൂടാതെയുമാണു പല നിയമങ്ങളും പാസാക്കിയത്. വിവരാവകാശ നിയമത്തിൽ വെള്ളം ചേർത്തതു പലരെയും ഞെട്ടിച്ചു. സാധാരണക്കാർക്ക് അധികൃത സ്ഥാനങ്ങളിൽനിന്നു പല നിർണായക വിഷയങ്ങളിലും വിവരങ്ങൾ കിട്ടാൻ സഹായിച്ചിരുന്ന നിയമമാണിത്. പരാതികളിൽ നിയമപരമായി നീതി തേടുന്നതിനും മറ്റു പരിഹാര മാർഗങ്ങൾ അവലംബിക്കുന്നതിനും ഇതു വളരെ സഹായിച്ചിരുന്നു.
വിവരാവകാശ നിയമത്തിൽ ഭേദഗതി വരുത്തിയതോടെ ഇൻഫർമേഷൻ കമ്മീഷണർമാരുടെ സേവനകാലാവധിയും വേതനവുമെല്ലാം ഇനി സർക്കാർ തീരുമാനിക്കുന്നതുപോലിരിക്കും. അത് ഈ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തെ വളരെയേറെ ബാധിക്കുമെന്നു തീർച്ചയാണ്.
ബിജെപി കേന്ദ്രത്തിൽ അധികാരത്തിലേറി 50 ദിവസത്തിനുള്ളിലാണ് ഇതെല്ലാമുണ്ടായത്. പൗരന്റെ സ്വാതന്ത്ര്യവും അവകാശങ്ങളും അപകടത്തിലാണെന്നു പലരും ഭയപ്പെടുന്നു. ഇത്ര തിടുക്കത്തിൽ ഇതെല്ലാം ചെയ്തതു സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാൻ പല മുതിർന്ന നേതാക്കളെപ്പോലും പ്രേരിപ്പിക്കുന്നുണ്ട്.
ദേശീയതലത്തിൽ പ്രതിപക്ഷം തീർത്തും ദുർബലമാണ് എന്നതാണു ആശങ്കാജനകം. ബിജെപിക്കു ലോക്സഭയിൽ വലിയ ഭൂരിപക്ഷമുണ്ട്. രാജ്യസഭയിലും അവർക്കു മൂന്നിൽ രണ്ടു ഭൂരിപക്ഷം സംഘടിപ്പിക്കാൻ കഴിയും. സ്വാതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും സ്നേഹിക്കുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണു സ്ഥിതിവിശേഷം.
മുന്നറിയിപ്പ് അവഗണിക്കരുത്
ആക്ടൺ പ്രഭുവിന്റെ മുന്നറിയിപ്പ് ഓർക്കുന്നത് നല്ലതാണ്. അദ്ദേഹം പറഞ്ഞു: ജനാധിപത്യത്തിൽ ഇപ്പോൾ പടർന്നുകൊണ്ടിരിക്കുന്ന ഒരു തിന്മ ഭൂരിപക്ഷത്തിന്റെ അല്ലെങ്കിൽ ആ പാർട്ടിയുടെ സമഗ്രാധിപത്യമാണ്. തെരഞ്ഞെടുപ്പുകൾ നടത്തുന്പോൾ കൃത്രിമങ്ങളും ബലപ്രയോഗവുമൊക്കെയുണ്ടാകുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി പ്രയോഗിക്കാത്ത അധികാരം, അധികാരമല്ല ബലപ്രയോഗമാണ്.
നിക്ഷിപ്ത താത്പര്യങ്ങളുടെ സ്വാധീനത്താൽ തന്റെ നടപടികൾ തീരുമാനിക്കുന്നതിനു പൊതുപ്രവർത്തകർക്ക് ഒരധികാരവുമില്ല. അങ്ങനെ ചെയ്യുന്നത് ഒരു ജഡ്ജി കൈക്കൂലി വാങ്ങുന്നതുപോലെയാണ്. ഒരു ജഡ്ജിയെപ്പോലെ പൊതുപ്രവർത്തകനും എന്താണു ശരി എന്നു തീരുമാനിക്കണം. അല്ലാതെ പാർട്ടിക്കോ തന്റെ വർഗത്തിനോ എന്താണു ഗുണം എന്നല്ല ചിന്തിക്കേണ്ടത്.
അധികാരം നിയന്ത്രിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. ഫലപ്രദമായി നിയന്ത്രിക്കപ്പെട്ടെങ്കിൽ മാത്രമേ ഒരു സർക്കാർ നിയമപ്രാബല്യത്തോടെ ഉള്ളതാവൂ.
ആക്ടൺ പ്രഭുവിന്റെ ഈ നിർദേശങ്ങൾ അധികാരത്തിലുള്ളവരും പൊതുപ്രവർത്തകരും ആവർത്തിച്ചുവായിക്കണം. സ്വാതന്ത്ര്യം, പൗരാവകാശങ്ങൾ, തുറന്ന സമൂഹം എന്നിവയെ പരിമിതപ്പെടുത്തുന്ന സർക്കാർ നടപടികളെ നമ്മൾ നിതാന്ത ജാഗ്രതയോടെ വീക്ഷിക്കണം.
വൈവിധ്യം നമ്മുടെ ശക്തി
പൗരന്മാർക്കു മൗലികാവകാശങ്ങൾ നിഷേധിച്ചുകൊണ്ട് ആർക്കും വെറുതേയങ്ങു പോകാൻ കഴിയില്ല എന്നതു നേരാണ്. വളരെ ശക്തയും ജനപിന്തുണയുള്ള നേതാവുമായിരുന്ന ഇന്ദിരാഗാന്ധിക്കുപോലും അതു സാധിച്ചില്ല. സമ്മതിദായകർ അവരെ വേണ്ടവിധം ശിക്ഷിച്ചു. അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ അവർ കളങ്കമില്ലാത്ത സ്ത്രീയായിരുന്നു.
ഇന്ത്യക്കു വലിയൊരു സവിശേഷതയുണ്ട്. വൈവിധ്യം നമ്മുടെ ശക്തിയാണ്. ഓരോ പ്രദേശത്തിനും അതിന്റേതായ സാംസ്കാരിക മേന്മകളും പശ്ചാത്തലങ്ങളും ജീവിത ശൈലികളുമുണ്ട്. ആർക്കും അതിൽ തൊട്ടുകളിക്കാനാവില്ല, എത്ര ശക്തമായ കേന്ദ്രസർക്കാരിനുപോലും. അതൊരു വലിയ തടയാണ്.
സ്വതന്ത്ര ജുഡീഷറിയാണു മറ്റൊന്ന്. ശരിതെറ്റുകളെക്കുറിച്ച് അതിനു ബോധ്യമുണ്ട്. പക്ഷേ, പവിത്രമായ നമ്മുടെ സ്ഥാപനങ്ങളെ അതേ രീതിയിൽ സംരക്ഷിക്കാൻ നമ്മുടെ നിതാന്ത ജാഗ്രത ആവശ്യമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
Latest News
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top