Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അമ്പിളിമാമന്റെ രഹസ്യം തേടി
Monday, July 15, 2019 12:59 AM IST
ചന്ദ്രയാൻ 2 വിക്ഷേപണത്തിലൂടെ ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തൻ ചരിത്രം കുറിക്കുകയാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ. 3,84,400 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ചാന്ദ്രയാൻ 2 സെപ്റ്റംബർ ആറിന് ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡ് ചെയ്യുക എന്ന ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞാൽ അത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ അപൂർവ വിജയത്തിന്റെ ചരിത്രമായി മാറും.
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ ഭൂപ്രകൃതി, ധാതുഘടന, മൂലക സമൃദ്ധി, ബാഹ്യാന്തരീക്ഷം തുടങ്ങിയവയെക്കുറിച്ചുള്ള ശാസ്ത്രീയ നിരീക്ഷണവും പഠനങ്ങളുമാണ് മറ്റു ദൗത്യങ്ങൾ. ചന്ദ്രനെ വലംവയ്ക്കുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോബട്ടിക് റോവർ, ഇതിനെ സുരക്ഷിതമായി ചന്ദ്രനിലിറക്കാനുള്ള ലാൻഡർ എന്നീ മൂന്നു മൊഡ്യൂളുകളുള്ളതാണ് ചന്ദ്രയാൻ 2 ഉപഗ്രഹ സംവിധാനം.
ചന്ദ്രയാൻ 2 ദൗത്യം വിജയകരമായി പൂർത്തിയാകുമ്പോൾ ബഹിരാകാശ ഗവേഷണ രംഗത്തു മുൻപന്തിയിലായിരുന്ന അമേരിക്കയുടെയും റഷ്യയുടെയും നിരയിലെത്തുകയാണ് ഇന്ത്യ. ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 1 ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങുകയാണു ചെയ്തത്. എന്നാൽ, പത്തുവർഷങ്ങൾക്കുശേഷം ചന്ദ്രയാൻ 2 ലെത്തുന്പോൾ ഇന്ത്യ സാങ്കേതികമായി വളരെയേറെ വളർന്നു. ഇത്തവണ സുരക്ഷിത ലാൻഡിംഗാണ് ഇസ്രോയുടെ പദ്ധതി. മുന്‍പ് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ് ഈ രീതി അവലംബിച്ചു വിജയിച്ചിട്ടുള്ളത്. ധാരാളം ഗർത്തങ്ങളും പർവതങ്ങളും സമതലങ്ങളും നിറഞ്ഞ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 2 ഇറങ്ങുക. ഇതുവരെ ഒരു ബഹിരാകാശ പേടകവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയിട്ടില്ല.
ലാൻഡർ വിക്രം
ചന്ദ്രയാൻ രണ്ടാം ദൗത്യത്തിൽ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ ഉപയോഗിച്ചിരിക്കുന്നത് വളരെ സങ്കീർണമായ സാങ്കേതിക വിദ്യകളാണ്. ഉപഗ്രഹത്തിന് ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുന്നതിനു മുന്‍പായി മൂന്നര ലക്ഷം കിലോമീറ്ററാണ് സഞ്ചരിക്കാനുള്ളത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ മാൻസിനസ്–സി, സെംപിലസ്–എൻ ഗർത്തങ്ങൾക്കിടയിലെ സമതലത്തിലാകും വിക്രം എന്നു പേരിട്ട ലാൻഡർ ഇറങ്ങുക. ചെറുതും വലുതുമായ ഗർത്തങ്ങളാൽ ചുറ്റപ്പെട്ട ഉയർന്ന സമതലത്തിലെ സുരക്ഷിതകേന്ദ്രം ചന്ദ്രയാൻ 2 അന്നേരത്തെ വിവിധ സാഹചര്യങ്ങൾ പഠിച്ച ശേഷം തത്സമയമായിരിക്കും തീരുമാനിക്കുക.
ലാൻഡറിനു സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്യാനുള്ള സ്ഥലം കണ്ടെത്തുന്നത് ഓർബിറ്ററായിരിക്കും. ഇതിനുള്ള ആധുനിക കാമറയും മറ്റ് ഉപകരണങ്ങളും ഓർബിറ്ററിലുണ്ട്. 74 ഡിഗ്രി ലാറ്റിറ്റ്യൂഡിലുള്ള സ്ഥലമായിരിക്കും ഓർബിറ്റർ തീരുമാനിക്കുക. അത് പരമാവധി സുരക്ഷിതമായിരിക്കുകയും വേണം. സൂര്യപ്രകാശത്തിൽ നിന്നുള്ള ഉൗർജമാണ് ലാൻഡറും റോവറും ഉപയോഗിക്കുക. വളരെ തെളിഞ്ഞ സൗരോർജ വെളിച്ചം ലഭിക്കുന്ന സ്ഥലമായതിനാലാണ് ചന്ദ്രന്റെ ദക്ഷിണധ്രുവം ലാൻഡിംഗിനായി തെരഞ്ഞെടുത്തത്. ജലത്തിന്റെയും ധാതുക്കളുടെയും സാന്നിധ്യം കൂടുതലുള്ള സ്ഥലവും ദക്ഷിണധ്രുവമാണ്. ഈ കാരണവും ലാൻഡിംഗിനായി ദക്ഷിണധ്രുവം തെരഞ്ഞെടുക്കാൻ പ്രേരകമായി.
ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നു നൂറു കിലോമീറ്റർ മുകളിൽനിന്നാണ് ലാൻഡർ വേർപെടുക. ചന്ദ്രന്റെ പ്രതലത്തിൽ നാല് കാലുകളിൽ ഇത് ലാൻഡ് ചെയ്യും. 100 കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന ഓർബിറ്ററിൽ നിന്ന് 15 മിനിറ്റു കൊണ്ടാണ് ലാൻഡർ ചന്ദ്രോപരിതലത്തിലേക്കെത്തുക. നാലു കിലോമീറ്റർ ആഴവും എട്ടുമുതൽ 30 വരെ കിലോമീറ്റർ വ്യാസവുമുള്ള ഗർത്തങ്ങളാണ് മൻസിനസ്–സിയും സെംപിലസ്–എൻനും. വിഖ്യാതരായ രണ്ടു ശാസ്ത്രജ്ഞരുടെ പേരിൽ നിന്നാണ് രണ്ടു ഗർത്തങ്ങൾക്കും പേരിട്ടിരിക്കുന്നത്. കാർലോ മൻസിനി (1599–1677) ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനാണെങ്കിൽ സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞനാണ് ഹഗ് സെംപിൾ (1596–1654).
ഈ രണ്ടു ഗർത്തങ്ങൾക്കു പുറമെ ചെറിയ നിരവധി ഗർത്തങ്ങൾ നിറഞ്ഞതാണ ചന്ദ്രന്റെ ദക്ഷിണധ്രുവം. ഗർത്തങ്ങൾ മാത്രമല്ല അഗ്നിപർവത സ്ഫോടനങ്ങളെത്തുടർന്ന് രൂപപ്പെട്ട നിരവധി പാറക്കെട്ടുകളുടെയും (ലാവ ഒഴുകി തണുത്തുറഞ്ഞ്) മേഖലയാണിത്. അതുകൊണ്ടു തന്നെ അപകടരഹിതമായ ലാൻഡിംഗ് കേന്ദ്രം കണ്ടെത്തുക വളരെ ശ്രമകരമാണ്.
റോവർ പ്രഗ്യാൻ
ചന്ദ്രനിൽ എത്തിയശേഷം ലാൻഡറിൽനിന്നു റോവർ ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. പ്രഗ്യാൻ എന്നാണ് റോവറിനു നൽകിയിരിക്കുന്ന പേര്. റോവറിന്റെ ഭാരം ഏകദേശം 27 കിലോഗ്രാമാണ്. സൗരോർജത്തിലാണ് റോവർ പ്രവർത്തിക്കുന്നത് . റോവറിന് ആറ് ചക്രങ്ങൾ ഉണ്ടായിരിക്കും. അത് സൂര്യപ്രകാശത്തിൽനിന്ന് ഉൗർജം സ്വീകരിച്ചാണ് പ്രവർത്തിക്കുക.
ഒരു വർഷം തകരാറുകളില്ലാത്ത വിധം പ്രവർത്തിക്കാൻ കഴിയുന്ന വിധമാണ് റോവർ നിർമിച്ചിരിക്കുന്നത്. റോവർ മണിക്കൂറിൽ പരമാവധി 360 മൈൽ വേഗത്തിൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കും. റോവർ ലാൻഡറിൽനിന്ന് പുറത്തുവരാൻ ലാൻഡ് ചെയ്തതിന് ശേഷം നാലു മണിക്കൂറെങ്കിലും എടുക്കും. ടെറൈൻ മാപ്പിംഗ് കാമറ, സോളാർ എക്സറേ മോണിറ്റർ, ഓർബിറ്റർ ഹൈ റസല്യൂഷൻ കാമറ തുടങ്ങി നിരവധി ഉപകരണങ്ങളും ചാന്ദ്രയാൻ രണ്ടിലുണ്ട്. ഇവയെല്ലാം തദ്ദേശീയമായി വികസിപ്പിച്ചതാണ്.
ചന്ദ്രയാന്‍ 2 മൊഡ്യൂളുകള്‍
ഓര്‍ബിറ്റര്‍
ഓര്‍ബിറ്ററാണ് ചന്ദ്രയാന്‍ 2ന്റെ ഒന്നാമത്തെ മൊഡ്യൂള്‍. ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹമാണിത്. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന ദൗത്യം. ഒരു വര്‍ഷക്കാലം പ്രവര്‍ത്തിക്കാന്‍ ഓര്ബിറ്ററിനാവും. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലാവും ഓർബിറ്റര്‍ ഭ്രമണം ചെയ്യുക. 2379 കിലോയാണ് ഓര്‍ബിറ്ററിന്റെ ഭാരം. സൂര്യപ്രകാശത്തില്‍നിന്ന് ഊര്‍ജം ശേരിച്ചാണ് ഓര്‍ബിറ്റര്‍ പ്രവര്‍ത്തിക്കുന്നത്. 1000 വാട്ട് കറന്റ് ഉത്പാദിപ്പിക്കാന്‍ ഓര്‍ബിറ്ററിനു സാധിക്കും.
രണ്ടാമത്തെ മോഡ്യൂളായ ലാന്‍ഡര്‍ ഇറങ്ങേണ്ട സ്ഥലത്തിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ ഉപയോഗിക്കുന്ന ഹൈ റെസലൂഷന്‍ കാമറയാണ് ഓര്‍ബിറ്ററിന്റെ പ്രധാന ഉപകരണങ്ങളിലൊന്ന്.
ലാന്‍ഡര്‍
ചന്ദ്രയാന്‍ 2 ലെ രണ്ടാമത്തെ മൊഡ്യൂളാണ് ലാന്‍ഡര്‍. വിക്രം എന്നാണ് ലാന്‍ഡറിന് നല്‍കിയിരിക്കുന്ന പേര്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായ വിക്രം സാരാഭായുടെ ബഹുമാനാര്‍ഥമാണ് ഈ പേര് നല്‍കിയിരിക്കുന്നത്. അദ്ദേഹം ജനിച്ചിട്ട് 100 വര്‍ഷം തികയുന്നതും 2019 ലാണ്. മൂന്നാമത്തെ മോഡ്യൂളായ റോവറിനെ സുരക്ഷിതമായി ചന്ദ്രോപരിതലത്തിലെത്തിക്കുകയെന്നതാണ് ലാന്‍ഡറിന്റെ ദൗത്യം. 1471 കിലോയാണ് ഭാരം.
സൂര്യപ്രകാശം തന്നെയാണ് ലാന്‍ഡറിന്റെയും ഊര്‍ജസ്രോതസ്. 650 വാട്ട്(watt) കറന്റാണ് ലാന്‍ഡര്‍ ഉത്പാദിപ്പിക്കുക. 15 ദിവസമാണ് ലാന്‍ഡറിന്റെ ആയുസ്.
റോവര്‍
മൂന്നാമത്തെ മൊഡ്യൂളാണ് റോവര്‍. റോബട്ടിക്ക് സാങ്കേതിക വിദ്യയാണ് റോവറില്‍ ഉപയോഗിച്ചിരിക്കുന്നത്. ആറു ചക്രത്തില്‍ ഓടുന്ന റോവറും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡറില്‍ നിന്നാണ് റോവര്‍ പുറത്തിറങ്ങുന്നത്. 27 കിലോയാണ് റോവറിന്റെ ഭാരം. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങി നാലു മണിക്കൂറുകള്‍ക്കു ശേഷമേ റോവര്‍ പുറത്തുവരികയുള്ളൂ.
ചന്ദ്രനിലെ പാറകളുടെയും മണ്ണിന്റെയും ഘടന പഠിക്കുന്ന റോവര്‍ ആ വിവരം ലാന്‍ഡറില്‍ എത്തിക്കും. ലാന്‍ഡറില്‍ നിന്ന് തത്സമയം വിവരങ്ങള്‍ ഭൂമിയിലെത്തും. ഒരു ചാന്ദ്രദിവസമാണ് (ഭൂമിയിലെ 14 ദിവസം) റോവറിന്റെ ആയുസ്.
ജിഎസ്എല്‍വി മാര്‍ക്ക് ത്രീ
ചന്ദ്രയാന്‍ 2 പേടകത്തെ ബഹിരാകാശത്ത് എത്തിക്കുന്ന വിക്ഷേപണറോക്കറ്റാണ് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ. ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ വിഭാഗത്തില്‍പ്പെടുന്ന റോക്കറ്റിന്റെ പരിഷ്കരിച്ച രൂപമാണ് മാര്‍ക്ക് ത്രീ. 43.4 മീറ്റര്‍ ഉയരവും നാലുമീറ്റര്‍ വ്യാസവും 640000കിലോ ഭാരവും ജിഎസ്എല്‍വി മാര്‍ക്ക് ത്രീക്കുണ്ട്. ഭൂസ്ഥിര ഭ്രമണപഥത്തിലേക്കും ഭൂസ്ഥിരസ്ഥാനാന്തരണ ഭ്രമണപഥത്തിലേക്കും 8000 കിലോഗ്രാമും 4000 കിലോഗ്രാമും വീതമുള്ള ഉപഗ്രഹങ്ങളെ കൊണ്ടുപോകാന്‍ ഈ റോക്കറ്റിന് കഴിയും.
സ്പുട്നിക്കിൽ തുടങ്ങി
ബഹിരാകാശ ഗവേഷണത്തിന്റെ ചരിത്രം തെരഞ്ഞുപോയാൽ എത്തിച്ചേരുക സോവിയറ്റ് യൂണിയന്റെ സ്പുട്നിക്കിലാവും. 62 വർഷം മുന്‍പ് ലോകംഅദ്ഭുതപ്പെട്ട സംഭവമായിരുന്നു സ്പുട്നിക്കിന്റെ വിക്ഷേപണം. അതു ബഹിരാകാശ ശാസ്ത്രജ്ഞരെയെല്ലാം പ്രചോദിപ്പിക്കുകയും ചെയ്തു. അക്കൂട്ടത്തിൽ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനുമുണ്ടായിരുന്നു - വിക്രം സാരാഭായ്. സ്വാതന്ത്ര്യം കിട്ടിയിട്ട് ഒരു ദശാബ്ദം മാത്രം പ്രായമായ ഒരു രാജ്യത്തെ ശാസ്ത്രജ്ഞന്റെ സ്വപ്നം ബഹിരാകാശത്തോളം ഉയരത്തിലായിരുന്നു.
ആ സ്വപ്നം സാക്ഷാത്കരിക്കാൻ വിക്രം സാരാഭായ് ഇറങ്ങിത്തിരിച്ചതിന്റെ ഫലമായാണ് 1962ൽ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഓണ്‍ സ്പേസ് റിസർച്ച് എന്ന സംഘടന അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ സ്ഥാപിക്കപ്പെട്ടത്. ഒരു വർഷത്തിനുള്ളിൽ കേരളത്തിലെ തുന്പയിൽനിന്ന് ഇന്ത്യയുടെ ആദ്യ റോക്കറ്റ് രോഹിണി വിക്ഷേപിക്കപ്പെട്ടു. പിന്നീട്, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ വളർച്ച അതിവേഗത്തിലായിരുന്നു. ഇസ്രോയുടെ കീഴിൽ തിരുവനന്തപുരത്തു കൂടാതെ ശ്രീഹരിക്കോട്ട, ചെന്നൈ, ബംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രധാന സ്ഥാപനങ്ങൾ നിലവിൽവന്നു.
ഇന്ത്യൻ ബഹിരാകാശ വാഹനങ്ങൾ രോഹിണിയിൽനിന്ന് എസ്എൽവി, എഎസ്എൽവി, പിഎസ്എൽവി എന്നിവയും കടന്ന് ജിഎസ്എൽവി ശ്രേണിയിലെ ഏറ്റവും കരുത്തേറിയ റോക്കറ്റായ മാർക് ത്രീ വരെ എത്തിനിൽക്കുന്നു. ഇൻസാറ്റ്, ജി സാറ്റ്, ഐആർഎസ് എന്നിങ്ങനെ വിവിധ ഉപഗ്രഹങ്ങളുടെ വിവിധ ശ്രേണികൾ തന്നെ ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിച്ചു കഴിഞ്ഞു. ഒറ്റ റോക്കറ്റിൽ നൂറിലേറെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ലോകത്തെ മുൻനിര ബഹിരാകാശ ഏജൻസികൾക്കു പോലും ഇതുവരെ സാധിക്കാത്ത വലിയൊരു ദൗത്യം പൂർത്തിയാക്കി രണ്ടുവർഷങ്ങൾക്കിപ്പുറമാണ് ചന്ദ്രയാൻ 2 ദൗത്യം
സന്ദീപ് സലിം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top