Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അടിയന്തരാവസ്ഥയിലെ ലോക്കപ്പ് മർദനവും സമകാലീന ലോക്കപ്പ് പീഡനവും
Tuesday, July 2, 2019 10:31 PM IST
നെടുങ്കണ്ടം ലോക്കപ്പ് മരണം സർക്കാരിനെതിരായ ആയുധമായി പ്രതിപക്ഷം നിരന്തരമായി ഉപയോഗിക്കുമ്പോൾ അടിയന്തരാവസ്ഥയുടെ കാലത്തേക്കു ശ്രദ്ധക്ഷണിക്കുകയായിരുന്നു മാത്യു ടി. തോമസ്. രാജൻ കേസ് ആയിരുന്നു പ്രതിപക്ഷത്തിനെതിരായ ആയുധമായി മാത്യു ടി. തോമസ് പ്രയോഗിച്ചത്. ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കിടെ ആയിരുന്നു സർക്കാരിന്റെ രക്ഷയ്ക്കായി മാത്യു ടി. തോമസ് ഇടപെട്ടത്.
രാജൻ കേസിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ രാജിവച്ചില്ലേ എന്നായി പി.ടി. തോമസ്. ഇവിടെ പിണറായി വിജയൻ രാജി വച്ചിട്ടില്ല. കരുണാകരൻ രാജിവച്ചത് ഹൈക്കോടതിയിൽ കള്ളസത്യവാംഗ്മൂലം സമർപ്പിച്ചതിന്റെ പേരിലായിരുന്നു എന്നു മാത്യു ടി. തോമസ് തിരുത്തി. അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തരമന്ത്രി ആയിരുന്ന കെ. കരുണാകരൻ രാജനെ കസ്റ്റഡിയിലെടുത്തെന്നുപോലും അറിയില്ലെന്നാണു പറഞ്ഞതെന്നും മാത്യു ടി. തോമസ് ചൂണ്ടിക്കാട്ടി.
പി.ടി. തോമസ് വിടാൻ ഒരുക്കമല്ലായിരുന്നു. ജൂണ്‍ 12ന് രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു എന്നു വ്യക്തമായിട്ടും15 നു കസ്റ്റഡിയിലെടുത്തു എന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചു സഭയിൽ പറഞ്ഞതെന്നു പി.ടി. തോമസ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സഭയിൽ നുണ പറഞ്ഞിരിക്കുകയാണ്. സർക്കാരിന്റെ രക്ഷയ്ക്ക് എ. പ്രദീപ്കുമാർ എത്തി. ഉദ്യോഗസ്ഥർ എഴുതി നൽകുന്ന കാര്യമാണ് മുഖ്യമന്ത്രി പറയുന്നതെന്നായിരുന്നു പ്രദീപ്കുമാറിന്റെ ജാമ്യം. അതു തന്നെയാണ് കെ. കരുണാകരനും ചെയ്തതെന്നായി അപ്പോൾ പ്രതിപക്ഷം.
ആർജവത്തോടെ നടപടിയെടുക്കുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണു കേരളത്തിലുള്ളതെന്നു പറഞ്ഞ് മാത്യു ടി. തോമസ് ആ വിഷയം അവസാനിപ്പിച്ചു. ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നു കാണാതെ വിശ്വസിക്കില്ലെന്നു പറഞ്ഞ തോമാശ്ലീഹായുടെ കാര്യം പറഞ്ഞാണു മാത്യു ടി. തോമസ് പ്രസംഗം തുടങ്ങിയത്. നേരിട്ടു കണ്ട് ആണിപ്പഴുതിൽ തൊട്ടപ്പോൾ തോമാശ്ലീഹാ വിശ്വസിച്ചു. കേരളത്തിലെ പ്രതിപക്ഷം സർക്കാരിന്റെ വികസന പരിപാടികൾ നേരിൽ കണ്ടിട്ടും വിശ്വസിക്കില്ലാത്തവരാണെന്നാണ് മാത്യു ടി. തോമസിന്റെ വിമർശനം.
ധനവിനിയോഗ ബില്ലിന്റെ ചർച്ചയിൽ വിഷയത്തിൽ ഒതുങ്ങി നിന്നുകൊണ്ടു മികച്ച പ്രകടനമായിരുന്നു എ.പി. അനിൽകുമാർ നടത്തിയത്. ഇടതുസർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പുറത്തിറക്കിയ ധവളപത്രത്തിൽ പറയുന്ന ഏതെങ്കിലും കാര്യത്തോടു നീതി പുലർത്താൻ സാധിച്ചോ എന്ന് അനിൽകുമാർ ചോദിച്ചു. നികുതി പിരിവിലും വരുമാന വർധനയിലുമെല്ലാം സംസ്ഥാനം വീണ്ടും പിന്നിലേക്കു പോകുകയാണ്. ജിഎസ്ടി വന്നപ്പോൾ ബിജെപിക്ക് ഏറ്റവുമധികം പിന്തുണ നൽകിയ ധനമന്ത്രിയാണ് തോമസ് ഐസക്. എന്നാൽ രണ്ടു വർഷമാകുമ്പോൾ വരുമാനം വർധിച്ചില്ലെന്നു തുറന്നു സമ്മതിക്കുന്നു. വൻ തോതിൽ കടമെടുത്തു കിഫ്ബി പദ്ധതികൾ നടപ്പിലാക്കുന്ന ധനമന്ത്രി കേരളത്തെ കടക്കെണിയിലേക്കാണു നയിക്കുന്നത്. വരാനിരിക്കുന്ന സർക്കാരുകളാണ് ഇതിന്റെ ഭവിഷ്യത്ത് അനുഭവിക്കാൻ പോകുന്നതെന്നും അനിൽകുമാർ ചൂണ്ടിക്കാട്ടി.
പോലീസിനെ വിമർശിച്ചുകൊണ്ടായിരുന്നു വി.എസ്. അച്യുതാനന്ദന്റെ പ്രസംഗം. പോലീസിനു ജുഡീഷൽ അധികാരംകൂടി ലഭിച്ചാൽ എന്തു ദുരന്തമാകും ഉണ്ടാകുക എന്നുള്ളതു തിരിച്ചറിയാൻ ഇപ്പോഴത്തെ സംഭവങ്ങൾ വഴിതെളിച്ചു എന്നുകൂടി വി.എസ്. പറഞ്ഞു വച്ചു.
വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകിയും പ്രതിപക്ഷത്തുനിന്നുൾപ്പെടെയുള്ള സംശയങ്ങൾക്കു മറുപടി നൽകിയും പ്രസംഗിക്കുന്ന ശൈലിയാണ് ഡോ. തോമസ് ഐസക്കിന്റേത്. എന്നാൽ പ്രസംഗത്തിനിടെ പലർക്കും വഴങ്ങിയതോടെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എതിർപ്പു പ്രകടിപ്പിച്ചു. മൂന്നു മണിക്കൂർ ചർച്ചയ്ക്കുള്ള മറുപടിയാണിത്. മറുപടി പറഞ്ഞതിനുശേഷം അംഗങ്ങൾക്കു വഴങ്ങുന്നതാണു നല്ലതെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. വി.ഡി. സതീശന്റെ ചോദ്യത്തിനു വഴങ്ങിയപ്പോഴായിരുന്നു സ്പീക്കറുടെ അഭിപ്രായ പ്രകടനം വന്നത്. ഇതു തന്റെ അവകാശത്തിേന്മേലുള്ള കടന്നുകയറ്റമാണെന്ന് സതീശൻ പറഞ്ഞു. അങ്ങനെയൊന്നും ഉദ്ദേശിച്ചില്ലെന്നു സ്പീക്കറും നിലപാടു വ്യക്തമാക്കി. എന്നാൽ സ്പീക്കറുടെ അഭിപ്രായത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ യോജിച്ചു. ഫലപ്രദമായ ഒരു ചർച്ച നടക്കുമ്പോൾ എന്തിന് ഇടപെടുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറോടു ചോദിച്ചു.
ഏതായാലും ധനമന്ത്രി പിന്നീട് ആർക്കും വഴങ്ങിയില്ല. അധികം നീട്ടാതെ കാര്യങ്ങൾ പറഞ്ഞുവച്ച് മറുപടി പ്രസംഗം അവസാനിപ്പിച്ചു. പ്രതിപക്ഷത്തുനിന്നു പലരും ഉന്നയിച്ച പല കാര്യങ്ങൾക്കും മറുപടി കിട്ടിയതുമില്ല.
കാരുണ്യ ലോട്ടറി നിർത്താനുള്ള തീരുമാനത്തിൽനിന്നു പിന്മാറണമെന്ന് അവസാനമായി റോഷി അഗസ്റ്റിൻ ധനമന്ത്രിയോട് ഒരു അഭ്യർഥനകൂടി നടത്തി. കെ.എം. മാണിയുടെ നിയമസഭയിലെ അവസാനത്തെ പ്രസംഗം ഇതേക്കുറിച്ചായിരുന്നു. സ്വന്തം കുഞ്ഞിനെ കൊന്ന് അമ്മയുടെ മുന്നിലിട്ടാൽ ആ അമ്മയുടെ മാനസികാവസ്ഥയിലാണു താൻ എന്നായിരുന്നു അന്നു കെ.എം. മാണി സഭയിൽ പറഞ്ഞത്. ഏതായാലും റോഷിയുടെ അപേക്ഷയ്ക്കും ധനമന്ത്രിയുടെ മനസിളക്കാനായില്ല. ഇക്കാര്യത്തേക്കുറിച്ച് ധനമന്ത്രി പരാമർശം പോലും നടത്തിയില്ല.
ആർഎസ്എസിനും സംഘപരിവാറിനുമെതിരേ അതിരൂക്ഷ വിമർശനവുമായി കത്തിക്കയറിയ ലീഗ് അംഗം എൻ. ഷംസുദീന്‍ അപ്രതീക്ഷിതമായൊരു തട്ടു കിട്ടി. സഭയിലെ എൻഡിഎ അംഗം പി.സി. ജോർജിന്റെ സമയം കൂടി വാങ്ങിയല്ലേ പ്രസംഗിക്കുന്നതെന്ന് എ. പ്രദീപ്കുമാർ ചോദിച്ചു. ഇരുകൂട്ടരും തമ്മിലുള്ള ധാരണയാണ് പ്രദീപ്കുമാർ കണ്ടത്. എന്നാൽ എൻഡിഎയുടെ സമയം വാങ്ങിയെടുത്ത് അവരെ വിമർശിച്ചതു ലീഗ് അംഗത്തിന്റെ മിടുക്കായി എം. വിൻസന്റ് വ്യാഖ്യാനിച്ചു.
സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനു ഫീസ് നിർണയിക്കാത്തതു മൂലം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടായ ബുദ്ധിമുട്ടിനേക്കുറിച്ച് വി.എസ്. ശിവകുമാർ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി. പ്രവേശനം ഒരു കുഴപ്പവുമില്ലാതെ ഇത്തവണയും നടക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് ഉറപ്പാണ്. എന്നാൽ രണ്ടു വർഷം മുമ്പു കോടതി വിധിയുണ്ടായിട്ടും ഫീസ് നിർണയ സമിതിയും മേൽനോട്ട സമിതിയും രൂപീകരിക്കാതെ അവസാന നിമിഷം വരെ നീട്ടിക്കൊണ്ടു പോയത് സ്വകാര്യ സ്വാശ്രയ കോളജുകളെ സഹായിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇനി നിശ്ചയിക്കാൻ പോകുന്ന ഫീസിനു പഠിച്ചു കൊള്ളാമെന്നു ബോണ്ട് എഴുതി വാങ്ങി പ്രവേശനം നടത്തുന്നതു വഴി വിദ്യാർഥികളെയും രക്ഷിതാക്കളെയും സർക്കാർ ആശങ്കയിൽ നിർത്തുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു. സഭ നിർത്തിവച്ചുള്ള ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
സെന്റ് തോമസ് ദിനം പ്രമാണിച്ച് സഭ ഇന്നു ചേരുന്നതല്ല. വെള്ളിയാഴ്ച സഭ ചേരേണ്ടെന്നു തീരുമാനിച്ച സാഹചര്യത്തിൽ നാളെ ഒരു ദിവസം കൂടിയേ സമ്മേളനം ഉണ്ടാകൂ.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
Latest News
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top