Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
രക്തസാക്ഷിയായ ഡോക്ടർ
Monday, July 1, 2019 12:21 AM IST
മരണം മുന്പിൽ കണ്ടിട്ടും, തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളാണെന്നു വ്യക്തമായിട്ടും, രോഗീശുശ്രൂഷ ചെയ്തശേഷം രക്തസാക്ഷിത്വം കൈനീട്ടി വാങ്ങിയ സ്പെയിനിലെ ഡോ. മരിയാനൊ മുള്ളറാത്ത് എന്ന ഡോക്ടർ, ഭിഷഗ്വരന്മാരെ നന്ദിയോടെ അനുസ്മരിക്കുന്ന ജൂലൈ ഒന്നിന് ഡോക്ടർമാരടക്കമുള്ള സമൂഹത്തിന്റെ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. നിത്യഭിഷഗ്വരനായ യേശുക്രിസ്തുവിന്റെ നിണമണിഞ്ഞ കാൽപ്പാടുകൾ അക്ഷരാർഥത്തിൽ പിന്തുടർന്ന ഡോ. മരിയാനൊ മുള്ളറാത്ത് ഇന്ന് കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ടവനായി വണങ്ങപ്പെടുന്നു. കേവലം 39 വർഷം മാത്രം ദീർഘിച്ച സഫലമായ ജീവിതം ഇന്നു ഡോക്ടർമാർക്കു വലിയ പ്രചോദനമായി നിലകൊള്ളുന്നു.
അർബുദമില്ലാത്ത രോഗിക്ക് അനാവശ്യമായി കീമോ ചികിത്സ നടത്തിയതും അശ്രദ്ധ മൂലം രോഗമില്ലാത്ത ശരീരഭാഗം മുറിച്ചുമാറ്റപ്പെട്ടതും മിന്നൽപണിമുടക്കുമെല്ലാം മെഡിക്കൽ പ്രഫഷന്റെ തിളക്കം കുറയ്ക്കുന്ന പശ്ചാത്തലത്തിൽ സ്നേഹിതനുവേണ്ടി ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന വിശ്വഭിഷഗ്വരന്റെ വാക്കുകൾ അവസാന ശ്വാസം വരെ ജീവിതത്തിൽ പകർത്തിയ ഡോ. മരിയാനൊ മുള്ളറാത്ത് (1897 മാർച്ച് 24 - 1936 ഓഗസ്റ്റ് 13) ഇന്ന് ഒരു വ്യക്തിയേക്കാളുപരി ധ്യാനവിഷയമാണ്.
ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനത്തിനു കാരണക്കാരനായ പശ്ചിമബംഗാൾ സ്വദേശി ഡോ. ബി.സി. റോയിയുടെ ജന്മദിനവും ചരമദിനവും ഒരേ ദിവസമാണ് - ജൂലൈ ഒന്ന്. പ്രഗത്ഭ ഡോക്ടർ ആയിരുന്ന അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലെ തറവാടിത്തമുള്ള രാഷ്ട്രീയ സാന്നിധ്യവുമായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി, ഗവർണർ എന്നീ പദങ്ങൾ അന്തസോടും കാര്യക്ഷമതയോടും കൂടെ കൈകാര്യം ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മഹാരാഷ്ട്ര ഗവർണറായിരുന്ന ഡോ. ചെറിയാനും പ്രശസ്തനായ ഇഎൻടി സർജനായിരുന്നു. ഏതാണ്ടിതുപോലെ സ്പെയിനിലെ അർബേക്ക പട്ടണത്തിന്റെ മേയർസ്ഥാനംകൂടി നിർവഹിച്ച സുസമ്മതനായ ജനകീയ ഡോക്ടറായിരുന്നു മരിയാനൊ മുള്ളറാത്ത്.
റേയുസിലും ബാഴ്സലോണയിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിലുമായിരുന്നു പഠനം. അർബേക്ക നഗരത്തിൽ കത്തോലിക്ക വിശ്വാസവും വൈദ്യശാസ്ത്ര ധാർമികതയും ഉയർത്തിപ്പിടിക്കുന്ന ചികിത്സാരീതിയാണ് അദ്ദേഹം പിന്തുടർന്നിരുന്നത്. പണത്തിനുവേണ്ടിയായിരുന്നില്ല ചികിത്സ. രോഗത്തെയും രോഗിയുടെ പശ്ചാത്തലത്തെയും മനസിലാക്കിയുള്ള ചികിത്സയാണല്ലോ രോഗിക്കു സന്പൂർണ സൗഖ്യം നൽകുക. ബൈബിളിൽ യേശുക്രിസ്തു പലയിടങ്ങളിലും രോഗികൾക്കു സൗഖ്യം നൽകിയിരുന്നു. യേശു അനുവർത്തിച്ച വ്യക്തിപരമായ സൗഖ്യദായക ശൈലി തന്നെയാണ് ഡോ. മുള്ളറാത്തും തന്റെ ചികിത്സാ രീതിയിൽ അവലംബിച്ചത്. അപ്പോൾ ശാരീരികവും മാനസികവും ആത്മീയവുമായ സൗഖ്യവുമായി രോഗി തൃപ്തിയോടെ മടങ്ങിപ്പോകുന്നു.
ഉദാഹരണത്തിന് അന്ധന് യേശു കാഴ്ച നൽകിയപ്പോൾ അവന്റെ ഉൾക്കണ്ണുകൂടി തുറന്നുകൊടുത്തു. അങ്ങനെ ജീവിതം തന്നെ നന്മയുടെ മാർഗത്തിലൂടെയാക്കി മാറ്റാൻ കൃപ ലഭിച്ചു. ഇന്നു പണത്തിനുവേണ്ടി ചികിത്സ നടത്തുന്പോൾ കൈമോശം വരുന്നത് ഈ പ്രധാന ഘടകമാണല്ലോ. ഡോ. മുള്ളറാത്ത് ദരിദ്രരായ രോഗികളെ സൗജന്യമായി ചികിത്സിച്ചിരുന്നുവെന്നു മാത്രമല്ല വീട്ടുചെലവിനുള്ള പണവും ഭക്ഷ്യവസ്തുക്കളും കൂടി നൽകിയിരുന്നു.
റമോൺ മുള്ളറാത്തിന്റെയും ബനവത്തുര കാൽവിസിന്റെയും ഏഴു മക്കളിൽ ആറാമനായാണ് മരിയാനൊ മുള്ളറാത്ത് ജനിച്ചത്. ശൈശവത്തിൽ തന്നെ അമ്മ മരിച്ചതിനാൽ നിസഹായതയുടെ ആഴം ജീവിച്ചറിഞ്ഞ കൗമാരക്കാരൻ വലിയ മനസലിവോടെയാണു മെഡിക്കൽ കോളജിലും പിന്നീട് ചികിത്സാവേളയിലും രോഗികളോട് പെരുമാറിയിരുന്നത്. കണ്ണിന്റെ കൃഷ്ണമണി പോലെയാണല്ലോ നല്ലൊരു ഡോക്ടർക്ക് തന്റെ രോഗികളെ കാണാൻ കഴിയുക.
1921-ൽ വൈദ്യശാസ്ത്രബിരുദമെടുത്ത ഡോ. മരിയാനോ മുള്ളറാത്ത് പഠനവേളയിൽത്തന്നെ ഗ്രാമങ്ങളിൽ സാമൂഹിക സേവനത്തോടൊപ്പം വിശ്വാസത്തിലധിഷ്ഠിതമായ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും ബോധവത്കരണം നടത്തിയിരുന്നു. 1922 ൽ ഡോളറസ് ബോവിനെ വിവാഹം ചെയ്ത അദ്ദേഹത്തിന് അഞ്ച് പെൺമക്കളുണ്ടായി. അർബേക്കയിലെ ദരിദ്രവിഭാഗത്തിനുവേണ്ടി സൗജന്യ ക്ലിനിക് ആരംഭിച്ച അദ്ദേഹം ഇതിനിടയിൽ ഫലപ്രദമായ ആശയവിനിമയത്തിനായി ഒരു പത്രവും തുടങ്ങി. ഈ പ്രവർത്തനങ്ങൾക്കിടയിലാണു രണ്ടു പ്രാവശ്യം അർബേക്കയുടെ മേയറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത് എന്നത് അദ്ദേഹത്തിന്റെ ജനസമ്മിതിയുടെ സാക്ഷ്യമാണ്.
സ്പെയിൻ രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തിൽ ചില കാർമേഘങ്ങൾ 1930കളിൽ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു. രണ്ടാം സ്പാനിഷ് റിപ്പബ്ലിക് എന്ന ആശയവും ഫ്രാൻസിസ്കോ ഫ്രാങ്കോ എന്ന നിരീശ്വര നേതാവിന്റെ ഉദയവും നാടിന്റെ സമാധാനജീവിതത്തെ ഉലയ്ക്കുമെന്ന് ഡോ. മരിയാനോ ഭയപ്പെട്ടത് വൈകാതെ യാഥാർഥ്യമായി. ഈശ്വരവിശ്വാസികളെ ചിതറിച്ച് ഭയപ്പെടുത്തി ഇല്ലായ്മ ചെയ്യാനായിരുന്നു ഫ്രാങ്കോയുടെ പദ്ധതി. രാജ്യത്ത് ആഭ്യന്തരയുദ്ധമായി. താനാണ് വിപ്ലവകാരികളുടെ പ്രഥമലക്ഷ്യമെന്ന് ഡോ. മരിയാനോ മനസിലാക്കി.
1936 ഓഗസ്റ്റ് 13-ന് കാലത്ത് ഡോക്ടറുടെ വസതിക്കു മുന്പിൽ പട്ടാള ട്രക്ക് പ്രത്യക്ഷപ്പെട്ടു. യാതൊരു മുന്നറിയിപ്പുമില്ലാതെ വീട്ടിലേക്ക് ഓടിക്കയറിയ പട്ടാളക്കാർ നിമിഷങ്ങൾക്കുള്ളിൽ ഡോ. മരിയാനോയെ അറസ്റ്റ് ചെയ്ത് ട്രക്കിൽ കയറ്റി പാഞ്ഞുപോയി. വധിക്കാൻ വിധിക്കപ്പെട്ട നാലഞ്ചു പേർ ഈ വാഹനത്തിൽ വിലപിക്കുന്നുണ്ടായിരുന്നു. ഡോക്ടർ അവരെ ആശ്വസിപ്പിക്കുന്നതിനിടയിൽ ഒരു സ്ത്രീ രോഗിയായ മകനെ രക്ഷിക്കണേ എന്ന് കരഞ്ഞപേക്ഷിച്ച് ട്രക്കിന് മുന്പിലേക്കു പാഞ്ഞുവന്നു. ബഹളത്തിനിടയിൽ ട്രക്ക് നിർത്തി.
പെട്ടെന്നു കുട്ടിയെ പരിശോധിച്ച ഡോക്ടർ കൈയിൽ കിട്ടിയ തുണ്ടുകടലാസിൽ മരുന്നുകൾ കുറിച്ച് അമ്മയുടെ കൈയിൽ കൊടുത്തു. പട്ടാളക്കാർ ഡോക്ടറെ ട്രക്കിലേക്കു തള്ളിക്കയറ്റി. എൽ പ്ലാ എന്ന സ്ഥലത്തേക്കു ട്രക്ക് കുതിച്ചു. ദൈവത്തിലാശ്രയിക്കാനും തങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കാനും ട്രക്കിലെ സഹതടവുകാരെ ഉപദേശിക്കുന്നതിനിടയിൽ ഡോക്ടറുടെ നെഞ്ചു തുളച്ച് വെടിയുണ്ട ചീറിപ്പാഞ്ഞു. പിതാവേ, എന്റെ ആത്മാവിനെ അങ്ങേക്കു സമർപ്പിക്കുന്നുവെന്നു മൊഴിഞ്ഞ് ഡോക്ടർ ഡോ. മരിയാനോ മുള്ളറാത്ത് മരിച്ചുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ ഡോക്ടറുടെ ഭാര്യയെ ചെന്നു കണ്ട് അറിയിച്ചു.
2018 നവംബർ ഏഴിന് ഫ്രാൻസിസ് മാർപാപ്പ, മനുഷ്യസ്നേഹിയായ ഈ ഡോക്ടറെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. മനുഷ്യജീവൻ, അമ്മയുടെ ഉദരത്തിൽ ഏകകോശമായിരിക്കുന്ന കാലം മുതൽ ജീവൻ വേർപിരിയുന്നതുവരെ താൻ അതിന്റെ സംരക്ഷകനായിരിക്കുമെന്ന ഡോക്ടർമാരുടെ പ്രതിജ്ഞ തോക്കിൻമുനയിലായിരുന്ന വേളയിലും ഉയർത്തിപ്പിടിച്ച ഡോ. മരിയാനോ മുള്ളറാത്തിന്റെ സ്മരണയ്ക്കു ഡോക്ടർ സമൂഹവും രോഗികളും ഡോക്ടേഴ്സ് ഡേയിൽ പ്രണാമമർപ്പിക്കുന്നു.
റവ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
(കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ബിരുദമെടുത്ത ലേഖകൻ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്ടറാണ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top