കുട്ടികളിലെ തൈറോയിഡും പ്രശ്‌നങ്ങളും
കുട്ടികളിലെ തൈറോയിഡും പ്രശ്‌നങ്ങളും
തൈറോയിഡ് കൂടിയാലും കുറഞ്ഞാലും ആരോഗ്യപ്രശ്‌നമുണ്ടാകും, പ്രത്യേകിച്ച് കുട്ടികളില്‍. കുട്ടികളുടെ വളര്‍ച്ച, മൊത്തത്തിലുള്ള പരിപോഷിക്കല്‍, ഉപാപചയം തുടങ്ങിയവയെല്ലാം നിയന്ത്രിക്കുന്നതില്‍ തൈറോയിഡിന് സുപ്രധാന പങ്കുണ്ട്.

തൈറോയിഡ് ഗ്രന്ഥിയുടെ കൃത്യമായ പ്രവര്‍ത്തനം ഇതിന് അനിവാര്യമാണ്. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിൽ അല്ലെങ്കില്‍ കുട്ടിയുടെ ആരോഗ്യത്തെ ഇത് ഗുരുതരമായി ബാധിക്കും. ഇത് ചില പരിശോധനകളിലൂടെ കണ്ടെത്താവുന്നതും ചികിത്സിച്ച് മാറ്റാവുന്നതുമാണ്.

കുട്ടികളിലെ തൈറോയിഡ് രോഗങ്ങള്‍

ഹൈപ്പോതൈറോഡിസം: തൈറേയിഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാതെ വരുമ്പോഴാണ് ഈ രോഹാവസ്ഥ ഉണ്ടാകുന്നത്. ഇത് ജന്മനാ അല്ലെങ്കില്‍ പിന്നീട് ഉണ്ടാകുന്ന അവസ്ഥയാണ്.

ക്ഷീണം, വളര്‍ച്ചക്കുറവ്, ആര്‍ത്തവത്തിന്‍റെ കാലതാമസം, മലബന്ധം, വരണ്ട ചര്‍മം, ബുദ്ധിമാന്ദ്യം തുടങ്ങിയവയെല്ലാം ഹൈപ്പോതൈറോഡിസത്തിന്‍റെ ലക്ഷണങ്ങളാണ്.

ഹൈപ്പര്‍തൈറോയിഡിസം: തൈറോയിഡ് ഗ്രന്ഥി അമിതമായി തൈറോയിഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പര്‍തൈറോയിഡിസം.

ഈ രോഗാവസ്ഥയുള്ള കുട്ടികളില്‍ ശരീരഭാരം കുറയല്‍, കൂടുതല്‍ വിശപ്പ്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, അരിശം, എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവ കാണുന്നു.


ഗോയിറ്റര്‍/കാന്‍സര്‍: തോണ്ടയ്ക്ക് പുറത്ത് മുഴയായി കാണുന്നതാണ് ഗോയിറ്റര്‍. തൈറോയിഡിന്‍റെ പ്രകടമായ രോഗാവസ്ഥയാണിത്.

ശ്വസനം, ഭക്ഷണം കഴിക്കല്‍ തുടങ്ങിയവയ്‌ക്കൊന്നും ഇതൊരു തടസമല്ലെങ്കിലും ചിലപ്പോള്‍ ഗുരുതര പ്രശ്‌നത്തിലേക്ക് എത്തിച്ചേക്കും. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് സൂക്ഷമനിരീക്ഷണം ആവശ്യമാണ്.

തൈറോയിഡ് കാന്‍സര്‍ കുട്ടികളില്‍ വളരെ അപൂര്‍വമാണ്. തൈറോയിഡ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കമൂലമാണ് ഇതുണ്ടാകുന്നത്.

കഴുത്തിലെ വേദനയില്ലാത്ത മുഴ, വിഴുങ്ങാന്‍ ബുദ്ധിമുട്ട്, മുഴയുടെ അമിത വളര്‍ച്ച ഇതെല്ലാം തൈറോയിഡ് കാന്‍സറിന്‍റെ ലക്ഷണങ്ങളാണ്.

പ്രതിവിധികള്‍

തൈറോയിഡ് ചികിത്സിക്കാതെയും കണ്ടെത്താതെയും ഇരുന്നാല്‍ ഭാവിയില്‍ അത് പ്രത്യുത്പാദന ശേഷിയെ ബാധിക്കാന്‍ ഇടയുണ്ട്.

കുട്ടികളിലെ തൈറോയിഡ് പ്രശ്‌നങ്ങള്‍ കൃത്യമായ പരിശോധനയിലൂടെയും രോഗനിര്‍ണയത്തിലൂടെ ചികിത്സയിലൂടെയും പരിഹരിക്കാന്‍ സാധിക്കും. രക്ത പരിശോധനയിലൂടെ തൈറോയിഡ് പ്രശ്‌നങ്ങള്‍ അറിയാന്‍ കഴിയും.

തൈറോയിഡ് പ്രശ്‌നങ്ങള്‍ കണ്ടെത്തി കഴിഞ്ഞാല്‍ അതിന്‍റെ അവസ്ഥയെയും തീവ്രതയെയും ആശ്രയിച്ച് ചികിത്സകള്‍ വ്യത്യാസപ്പെട്ടിരിക്കും.