‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
Saturday, December 23, 2023 12:58 PM IST
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്‍റെ സിറ്റിംഗ് നടക്കുന്നു. ഹിയറിംഗിനു വിളിച്ച കക്ഷികളില്‍ ഓരോരുത്തരായി തങ്ങളുടെ പരാതികള്‍ പറയുകയാണ്. അപ്പോഴാണ് കരഞ്ഞു കലങ്ങിയ കണ്ണുമായി ഒരു അച്ഛനും അമ്മയും അങ്ങോട്ട് എത്തിയത്.

ഹിയറിംഗിന് വിളിക്കാത്ത കേസായതിനാല്‍ പോലീസുകാര്‍ അവരെ തടഞ്ഞു. പക്ഷേ അവര്‍ അത് വകവയ്ക്കാതെ കമ്മീഷന്‍ അധ്യക്ഷയായിരുന്ന ജസ്റ്റീസ് ഡി. ശ്രീദേവിക്കു മുന്നിലെത്തി കൂപ്പുകൈകളോടെ പറഞ്ഞു- ‘ഞങ്ങളുടെ മകളെ കൊന്നത് ഞങ്ങളാണ്. അവള്‍ പറഞ്ഞത് അന്ന് ഞങ്ങള്‍ കേട്ടിരുന്നുവെങ്കില്‍ ഇന്ന് ഞങ്ങളുടെ മകള്‍ ജീവനോടെയിരിക്കുമായിരുന്നു'.

ആ ഇരുപത്തിനാലുകാരി പെണ്‍കുട്ടിയെ അനിത (യഥാര്‍ഥ പേരല്ല)എന്നു വിളിക്കാം. വയനാട്ടിലെ ഒരു നിര്‍ധന കുടുംബത്തിലെ ഏക മകള്‍. കൃഷിപ്പണിക്കാരായിരുന്നു മാതാപിതാക്കള്‍. പ്രീഡിഗ്രി കഴിഞ്ഞതോടെ അവള്‍ക്കു വിവാഹാലോചനകള്‍ വന്നുതുടങ്ങി.

ആകെയുള്ളത് അഞ്ചു സെന്‍റ് സ്ഥലവും രണ്ടു മുറിയുള്ള ഒരു കൊച്ചുവീടും. ആലോചനയുമായി മുന്നോട്ടു പോകാനൊരുങ്ങിയ അച്ഛനോട് അവള്‍തന്നെയാണ് പറഞ്ഞത് വിവാഹം അല്‍പം കഴിഞ്ഞിട്ടു മതിയെന്ന്. അങ്ങനെ തയ്യല്‍ പഠിക്കാനായി ചേര്‍ന്നു. പലയിടത്തുനിന്നു കടം വാങ്ങി ഒരു തയ്യല്‍മെഷീനും സംഘടിപ്പിച്ചു.

തയ്യലിലൂടെ ചെറിയൊരു വരുമാനം അവളും ഉണ്ടാക്കി. അങ്ങനെയിരിക്കെയാണ് കല്‍പറ്റക്കാരനായ ഒരു ഓട്ടോഡ്രൈവറുടെ വിവാഹാലോചന എത്തുന്നത്. അനിതയെ കാണാന്‍ അയാളെത്തി. ഇരുവര്‍ക്കും ഇഷ്ടമായി.

സ്ത്രീധനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ സ്ത്രീതന്നെയല്ലേ ധനമെന്നായിരുന്നു വരന്‍റെ വീട്ടുകാരുടെ മറുപടി. ആകെയുള്ള അഞ്ചുസെന്‍റ് സ്ഥലം പണയപ്പെടുത്തി ആ മാതാപിതാക്കള്‍ മകളുടെ വിവാഹം നടത്തി. അഞ്ചു പവന്‍ സ്വര്‍ണവും മകള്‍ക്കു നല്‍കി.

മധുവിധു മധുരം തീരും മുമ്പേ പ്രശ്‌നങ്ങള്‍ തുടങ്ങി. അനിതയുടെ ഭര്‍ത്താവും അമ്മയും സ്ത്രീധനം കൂടുതല്‍ ചോദിച്ച് അവളുടെ സ്വൈര്യം കെടുത്തി. മകന് ഇതിലും സ്ത്രീധനം കൂടുതല്‍ ലഭിക്കുന്ന പെണ്ണിനെ കിട്ടുമായിരുന്നെന്ന് അമ്മായിയമ്മ പറയാന്‍ തുടങ്ങി.

വീട്ടിലെ സ്ഥിതി അറിയാവുന്നതുകൊണ്ട് അനിത ആദ്യമാദ്യം ഇതെല്ലാം സഹിച്ചു. സ്ഥലം അവളുടെ പേരില്‍ എഴുതി വാങ്ങിപ്പിക്കണമെന്നു പറഞ്ഞു വഴക്ക് തുടങ്ങിയതോടെ അനിത‍ മാതാപിതാക്കളോടു വിവരം പറഞ്ഞെങ്കിലും അപ്പോഴേക്കും കടംകയറി വീട് ജപ്തിയുടെ വക്കിലായിരുന്നു.

ഭർതൃവീട്ടിലെ ദ്രോഹം സഹിക്കാനാവാതെ വന്നതോടെ ഒരുദിവസം പുലര്‍ച്ചെ അനിത വീട്ടിലെത്തി. കുറച്ചു പൈസയെങ്കിലും തന്നില്ലെങ്കില്‍ അവര്‍ തന്നെ കൊന്നുകളയുമെന്ന് അവൾ മാതാപിതാക്കളോട് പറഞ്ഞു. പക്ഷേ അഞ്ചു പൈസപോലും എടുക്കാന്‍ മാര്‍ഗമില്ലാത്ത ആ മാതാപിതാക്കള്‍ മകളുടെ മുന്നില്‍ നിസഹായരായിരുന്നു.

ഏതുനിമിഷവും ജപ്തി ചെയ്‌തേക്കാവുന്ന വീട്ടിലേക്ക് മകളെ തിരിച്ചുവിളിക്കാന്‍ അവര്‍ക്കായതുമില്ല. അതുകൊണ്ട് അവിടെത്തന്നെ സഹിച്ചു നില്‍ക്കാന്‍ പറഞ്ഞ് മകളെ മടക്കി അയച്ചു. മകള്‍ ഭര്‍തൃവീട്ടിലേക്കു പോയി രണ്ടാം ദിവസം രാവിലെ ആ വാര്‍ത്തയെത്തി. അനിത കിണറ്റില്‍ ചാടി മരിച്ചു!

ഭർതൃവീട്ടിലേക്ക് അന്നു മടക്കി അയയ്ക്കാതിരുന്നെങ്കില്‍ മകളെ നഷ്ടമാകില്ലായിരുന്നു എന്ന ദുഃഖമാണ് ആ മാതാപിതാക്കള്‍ക്ക് ഇന്നുമുള്ളത്. മകള്‍ക്ക് ഒരു നേരത്തെ കഞ്ഞി കൊടുക്കാന്‍, അവളെ ഒന്നുചേര്‍ത്തു നിര്‍ത്താന്‍ കഴിഞ്ഞില്ലല്ലോയെന്ന വേദനയോടെ അവര്‍ ഇന്നും ജീവിക്കുന്നു.


ഭാര്യയുടെ തുച്ഛശന്പളം കണ്ട് ഹാലിളകി

ആറ്റിങ്ങല്‍ സ്വദേശിയായ സാഹിറ (യഥാര്‍ഥ പേരല്ല) കാണാന്‍ സുന്ദരിയായിരുന്നു. സാധാരണകുടുംബത്തിലെ അംഗമായിരുന്ന അവൾ ഒരു കേന്ദ്രസര്‍ക്കാര്‍ ഓഫീസിലെ തൂപ്പുജോലിക്കാരിയായിരുന്നു. 26ാം വയസില്‍ പ്രൈവറ്റ് ബാങ്ക് മാനേജര്‍ തസ്തികയിലുള്ള ആളുമായി വിവാഹം നടന്നു.

പെണ്ണുകാണല്‍ ചടങ്ങില്‍ പെണ്ണിന് ഏതുതരത്തിലുള്ള ജോലിയാണെന്ന് ആരും ചോദിച്ചില്ല. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എന്തു ജോലിയാണെന്നു പറഞ്ഞതുമില്ല. വിവാഹസമയത്ത് സ്ത്രീധനം ഒന്നുംവേണ്ട, ജോലിയുള്ള പെണ്ണല്ലേയെന്നായിരുന്നു വരന്‍റെ വീട്ടുകാര്‍ പറഞ്ഞത്. എന്നിട്ടും 15 പവന്‍ സ്വര്‍ണം വധുവിനു കൊടുത്തു.

ഭർതൃവീട്ടില്‍ താമസം തുടങ്ങി ആദ്യ രണ്ടുമാസം ഭര്‍ത്താവ് ശമ്പളം ചോദിച്ചില്ല. മൂന്നാം മാസം ശമ്പളം കിട്ടിയ ദിവസം അയാള്‍ ഭാര്യയോട് പൈസ ചോദിച്ചു. കിട്ടിയ പണം സാഹിറ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു.

തൂപ്പുകാരിയായി ജോലി ചെയ്തിരുന്ന സാഹിറയുടെ തുച്ഛശമ്പളം കണ്ട് ഭര്‍ത്താവിന് സഹിച്ചില്ല. ‘നിനക്ക് നല്ല ജോലിയായിരിക്കും, നല്ല ശമ്പളമായിരിക്കുമെന്നൊക്കെയാണ് ഞാന്‍ ഊഹിച്ചത്. ഇതാണ് നിന്‍റെ ശമ്പളമെന്നു അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കെട്ടില്ലായിരുന്നു’ അയാൾ സാഹിറയുടെ മുഖത്തുനോക്കി പറഞ്ഞു.

പിന്നീട് പ്രശ്‌നങ്ങളുടെ വേലിയേറ്റമായിരുന്നു. ശമ്പളത്തിന്‍റെ വിടവ് നികത്താനായി സ്വന്തം വീട്ടില്‍നിന്ന് പണം വാങ്ങിവരാന്‍ പറഞ്ഞുവിടും. കൂടെ മര്‍ദനവും. ഒടുവില്‍ അവര്‍ വിവാഹമോചിതരായി.

വിവാഹമെന്നു കേട്ടാല്‍ പേടി

എറണാകുളം സ്വദേശിയായ പത്തൊമ്പതുകാരിക്കു വിവാഹമെന്നു കേട്ടാല്‍ ഇപ്പോൾ നടുക്കമാണ്. മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ ചെറിയമ്മയ്‌ക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. അടുത്ത വീട്ടില്‍ താമസിച്ചിരുന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായ യുവാവിന്‍റെ വീട്ടുകാര്‍ വിവാഹാലോചനയുമായെത്തി.

പെണ്‍കുട്ടിക്ക് പതിനെട്ടു വയസു പൂര്‍ത്തിയായിട്ടില്ലെന്നു വീട്ടുകാര്‍ പറഞ്ഞെങ്കിലും ഞങ്ങള്‍ കാത്തിരിക്കാന്‍ തയാറാണെന്ന് അവര്‍ അറിയിച്ചു. അങ്ങനെ പെണ്‍കുട്ടിക്ക് പതിനെട്ടു വയസും മൂന്നു മാസവും തികഞ്ഞ ദിവസം വിവാഹം നടത്തി.

പ്രവാസികളായതിനാല്‍ സ്ത്രീധനം ധാരാളം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു വരനും കൂട്ടരും. പക്ഷേ പെണ്‍വീട്ടുകാര്‍ കാര്യമായ സ്ത്രീധനമൊന്നും നല്‍കിയില്ല. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോള്‍ മുതല്‍ ഭര്‍ത്താവും അമ്മായിയമ്മയും ഇതു പറഞ്ഞ് ഉപദ്രവിക്കാന്‍ തുടങ്ങി.

സിഗരറ്റ് കൊണ്ട് ദേഹം പൊള്ളിക്കുകവരെ ചെയ്തു ഭര്‍ത്താവ്. സഹിക്കാനാവാതെ വന്നപ്പോള്‍ ഒരുദിവസം രാത്രി പെണ്‍കുട്ടി ഭർതൃവീട് വിട്ട് സ്വന്തം വീട്ടിലെത്തി. ഇനി അങ്ങോട്ടു വിട്ടാല്‍ ആത്മഹത്യചെയ്യുമെന്ന് മാതാപിതാക്കളെ അറിയിച്ചു. താമസിയാതെ കോടതി വഴി ആ ബന്ധം ഉപേക്ഷിച്ചു.

സീമ മോഹന്‍ലാല്‍