പെണ്‍കുട്ടികളും പിന്നിലല്ല
Monday, May 13, 2019 3:15 PM IST
കോളജ് മാത്രമല്ല സ്കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ ഇടയിലും വ്യാപകമായ തോതില്‍ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം ഉണ്ടെന്ന് പോലീസ് മുമ്പ് കണ്ടെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണങ്ങളിലാണ് പെണ്‍കുട്ടികളടക്കം ലഹരിമരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയത്. ഒരു ദിവസം 10 ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പ് ഉപയോഗിക്കുന്നവര്‍ വരെ ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. കടുത്ത മനോരോഗികള്‍ക്ക് പോലും ദിവസം ഒരു ഗുളിക കൊടുക്കാറുള്ളപ്പോഴാണ് കുട്ടികള്‍ ഒരു ദിവസം ഒരു സ്ട്രിപ്പ് മുഴുവനായും അകത്താക്കുന്നത്. ലഹരി ഉപയോഗിക്കാന്‍ പണമില്ലാതെ വരുമ്പോൾ കുട്ടികള്‍ ലഹരിക്കടത്തിലേക്ക് നീങ്ങുന്നതും പതിവാണ്. മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിക്കപ്പെട്ടാല്‍ കുട്ടികള്‍ കുടുങ്ങുകയും കച്ചവടക്കാരും ഇടനിലക്കാരും രക്ഷപ്പെടുകയും ചെയ്യും. കച്ചവടക്കാര്‍ ആരാണെന്നോ അവര്‍ എവിടെയാണെന്നോ കാരിയര്‍മാരായി മാറുന്നവര്‍ക്ക് അറിയുകയുമില്ല.

ചിലയിനം മയക്കുമരുന്നുകള്‍ രണ്ടുമൂന്ന് തവണ ഉപയോഗിച്ചാല്‍ പിന്നെ തിരിച്ചുവരാനാകില്ല. മയക്കുമരുന്ന് കിട്ടേണ്ട സമയത്ത് കിട്ടിയില്ലെങ്കില്‍ ആകെ പരിഭ്രാന്തിയും പ്രശ്നങ്ങളുമായിരിക്കും. ആ സമയത്ത് ഇതെങ്ങനെയെങ്കിലും അവര്‍ സംഘടിപ്പിച്ചിരിക്കും. എന്തുചെയ്തിട്ടായാലും അതിനുള്ള പണം അവര്‍ കണ്ടെത്തും. ഇതിന്‍റെ അവസാന ഘട്ടമായിരിക്കും മസോക്കിസം. സ്വന്തം ശരീരത്തെ പീഡിപ്പിച്ചുകൊണ്ട് ലഹരിയും ആനന്ദവും കണ്ടെത്തുന്ന അവസ്ഥയാണിത്.
കൈകളിലും മറ്റ് ശരീരഭാഗത്തും ബ്ലേഡുകൊണ്ടും മറ്റും മുറിവുകളുണ്ടാക്കുക, സിഗരറ്റുകള്‍ കൊണ്ട് സ്വയം പൊള്ളലേല്‍പ്പിക്കുക തുടങ്ങി സ്വന്തം ശരീരത്തെ പീഡിപ്പിച്ച് താത്കാലികമായി ആശ്വാസം കണ്ടെത്തുന്നവര്‍. ആണ്‍കുട്ടികള്‍ ഇതു വാങ്ങാനും ഉപയോഗിക്കാനുമുള്ള പണത്തിന് ഒട്ടേറെ വഴികള്‍ നോക്കും. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് പണം ലഭിക്കാനുള്ള ഉറവിടം വളരെ കുറവായതിനാല്‍ പിന്നെ ഏകവഴി സ്വന്തം ശരീരത്തിന്‍റെ ദുരുപയോഗമായിരിക്കും. മയക്കുമരുന്ന് വില്‍പനക്കാരുടെ ശൃംഖല ഈ കുട്ടികളെ ദുരുപയോഗം ചെയ്യുമെന്ന് ഉറപ്പാണ്. കണ്ണൂർ നഗരപരിധിയിലെ ഒരു സ്കൂളിലെ പീഡനത്തിനിരയായ ഹയർസെക്കൻഡറി വിദ്യാർഥിനി കഞ്ചാവ് ഉപയോഗിക്കുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികള്‍ ചെയ്യുന്ന അസാധാരണ കാര്യങ്ങളുടെ യഥാര്‍ഥ വസ്തുതയെക്കുറിച്ച് പലപ്പോഴും അറിവുണ്ടായിരിക്കില്ല. പഠനസംബന്ധമായ മാനസിക സമ്മര്‍ദമായാണ് കുട്ടികളുടെ ചെയ്തികളെ ഇവര്‍ തെറ്റിദ്ധരിക്കുന്നത്. ലഹരിമരുന്നുകള്‍ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുന്നവരില്‍ അപകടം ഏറെയാണ്.

പരീക്ഷാപ്പേടി മാറ്റാനും ലഹരി

മദ്യം ഉപയോഗിക്കാനുള്ള വിലക്കുകളും പ്രയാസങ്ങളും മറിക്കടക്കാനും ലഹരിയുടെ അളവ് മദ്യത്തേക്കാള്‍ കൂടുതലായതിനാലുമാണ് പലപ്പോഴും കുട്ടികൾ മയക്കുമരുന്നിലേക്ക് വീണുപോകുന്നത്. വീട്ടുകാരും നാട്ടുകാരും അധ്യാപകരും അറിയാതെ കൊണ്ടുനടക്കാം എന്നതും ഇതിന്‍റെ ആകര്‍ഷണീയതയാണ്. ലഹരിയുടെ ആഴക്കയത്തിൽപെട്ട് തിരിച്ചുകയറാനാകാത്ത അവസ്ഥ വരുമ്പോഴാണ് പലപ്പോഴും വിവരം അടുത്ത ആളുകള്‍ പോലും അറിയുക.

എന്‍ജിനിയറിംഗ് കോളജുകളിലും മെഡിക്കല്‍ കോളജുകളിലും കുട്ടികള്‍ പരീക്ഷാ സഹായി എന്ന നിലയില്‍ പോലും ലഹരി ഗുളികകള്‍ ഉപയോഗിക്കാറുണ്ട്. ഒരുതരം ഗുളിക ഉപയോഗിച്ചാല്‍ അടുത്തകാലത്ത് നടക്കുന്ന കാര്യങ്ങളെല്ലാം നന്നായി ഓര്‍ത്തിരിക്കും. പഴയതെല്ലാം മറക്കുകയും ചെയ്യും. സ്റ്റഡി ലീവ് കാലത്ത് സീനിയേഴ്സിന്‍റെ പ്രലോഭനങ്ങളില്‍പ്പെട്ടാണ് കുട്ടികള്‍ ഇത് ഉപയോഗിച്ചു തുടങ്ങുന്നത്. പഠിക്കുന്ന കാര്യങ്ങള്‍ നന്നായി ഓര്‍മിക്കാമെന്നും പരീക്ഷയില്‍ ജയിക്കാമെന്നും പറഞ്ഞാണ് ഇതിന്‍റെ ഉപയോഗം.

ഉപയോഗം തുടങ്ങിക്കഴിഞ്ഞാല്‍ പരീക്ഷ കഴിഞ്ഞാലും ഇത് നിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാകും. ലഹരി ഗുളികകള്‍ സ്ഥിരം ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ കാലം ചെല്ലുംതോറും ഇതിന്‍റെ ഡോസ് കൂട്ടിക്കൊണ്ടിരിക്കണം. അല്ലെങ്കില്‍ പ്രതീക്ഷിക്കുന്ന ലഹരി ലഭിക്കാത്ത സ്ഥിതിയാകും. ഒരിക്കല്‍ ഇതില്‍ കുടുങ്ങിയാല്‍ അവര്‍ക്ക് സ്വമേധയാ കരകയറാനാകില്ല. അതിന് ഡീ അഡിക്‌ഷന്‍ സംവിധാനം തന്നെ വേണ്ടിവരും. അതിന് മാതാപിതാക്കളുടെയും അധ്യാപകരുടെയും ബന്ധുക്കളുടെയും ആരോഗ്യസുരക്ഷാ വിദഗ്ധരുടെയും സഹായം ആവശ്യവുമാണ്.

കൈവിട്ട കളി

കേരളത്തില്‍ 12 വർഷത്തിനുള്ളിലാണ് കുട്ടികളില്‍ ഇത്രയേറെ ലഹരിയുടെ ഉപയോഗം പടര്‍ന്നു പിടിച്ചത്. അണുകുടുംബ സംവിധാനമാണ് കുട്ടികളെ ഈ സാഹചര്യത്തിലെത്തിച്ചത് എന്ന കാര്യത്തിൽ സംശയമില്ല. മാതാപിതാക്കള്‍ക്ക് എപ്പോഴും ജോലിയും തിരക്കുമായതോടെ കുട്ടികളെ വേണ്ട പോലെ ശ്രദ്ധിക്കാനാളില്ലാതായി. കുട്ടികള്‍ എന്ത് ചെയ്യുന്നുവെന്ന് അവരാരും അറിയുന്നില്ല. ആരുമായൊക്കെയാണ് അവരുടെ കൂട്ടെന്നുപോലും രക്ഷിതാക്കൾ അറിയാതെ പോകുന്നു.


കണ്ണൂർ ജില്ലയിൽ കഴിഞ്ഞമാസം ഉണ്ടായ സംഭവം ഒരു ചെറിയ ഉദാഹരണം മാത്രം. ദേശീയപാതയ്ക്കടുത്തുള്ള ഒരു ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് താരം. തെങ്ങുകയറ്റ തൊഴിലാളിയുടെ മകനാണ്. സാന്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്ന കുടുംബത്തിൽ നിന്നായതിനാൽ പലപ്പോഴും രണ്ടു കിലോമീറ്ററോളം നടന്നാണ് വിദ്യാർഥി സ്കൂളിൽ എത്തുന്നത്.

കുട്ടിയുടെ കാൽനടയാത്ര മയക്കുമരുന്ന് റാക്കറ്റിലെ കഴുകൻ കണ്ണുകൾ മനസിലാക്കിയത് ആരും അറിഞ്ഞില്ല. ഒരു ദിവസം രാവിലെ സ്കൂളിലേക്കു നടന്നു പോകുന്ന വിദ്യാർഥിയുടെ അരികത്ത് ബൈക്കുമായി അപരിചിതനായ ഒരാൾ വന്നു നില്ക്കുന്നു. സൗമ്യമായി സ്നേഹത്തോടെ മകന് എവിടെയാ പോകേണ്ടത് എന്ന് ചോദിച്ചു. അവൻ അല്പം ഭീതിയോടെ പറഞ്ഞു -സ്കൂളിലേക്ക്. പലതും പറഞ്ഞ് കൂട്ടുകൂടിയ അപരിചിതൻ ആ വഴിക്കാണെന്നു പറഞ്ഞ് ബൈക്കിൽ കയറ്റി കുട്ടിയെ സ്കൂളിനു മുന്നിൽ ഇറക്കുന്നു.

മൂന്നു ദിവസം ഇത് പതിവായി. ഇതിനിടയിൽ കുട്ടിയുമായി ഇയാൾ ഏറെ അടുക്കുന്നു. കണ്ണൂരിൽ കൂട്ടിക്കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുക്കുന്നു, സിനിമ കാണിക്കുന്നു. ഒരു മൊബൈൽ ഫോണും സമ്മാനമായി നല്കുന്നു. ഇതിനിടെ നിന്‍റെ കൈയിൽ കാശൊന്നുമില്ലല്ലോ, പണം ഇല്ലാതെ ഒന്നും നടക്കില്ലെന്നും അതിന് വഴിയുണ്ടെന്നും പറയുന്നു. ഞാൻ ഒരു സാധനം കൈയിൽ തരും അത് തലശേരിയിൽ എത്തിക്കണമെന്നും അവർ തിരിച്ചു തരുന്ന സാധനം എന്നെ ഏൽപിക്കണമെന്നുമായിരുന്നു നിർദേശം.

കുട്ടി സ്കൂൾ യൂണിഫോമിൽ രണ്ടു ദിവസം സ്വകാര്യ ബസിൽ ഇയാൾ കൊടുത്ത സാധനം എന്താണെന്നു പോലും അറിയാതെ തലശേരിയിൽ എത്തിച്ചു. കഞ്ചാവ് എന്ന മയക്കുമരുന്നാണെന്നോ, അതുകൊണ്ടുള്ള ഭവിഷ്യത്തോ ആ കുഞ്ഞ് അറിഞ്ഞില്ല. സംഘം തിരിച്ചു നല്കുന്ന പൊതി പണമായിരുന്നുവെന്നും അവൻ അറിഞ്ഞില്ല. രണ്ടു ദിവസം ഈ ജോലി ചെയ്തു. ജോലിക്ക് കൂലിയായി 500 രൂപാവീതം പ്രതിദിനം ലഭിച്ചു.

വിദ്യാർഥി ഒരാഴ്ച ക്ലാസിൽ എത്താത്തതറിഞ്ഞതോടെ അധ്യാപകൻ ചോദ്യം ചെയ്തതാണ് വലിയൊരു അപകടത്തിൽനിന്നും കുട്ടിയെയും ആ കുടുംബത്തെയും ഒരു പക്ഷെ ആ സ്കൂളിനെതന്നെ രക്ഷിച്ചത്. രക്ഷിതാക്കളെ അടക്കം വിളിച്ച് ചോദ്യം ചെയ്തതോടെ മൊബൈൽ ഫോണും ഇടപാടും വ്യക്തമായി. ഇക്കാര്യം കണ്ണൂരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. പോലീസിന്‍റെയും സ്കൂൾ അധികൃതരുടെയും സംയോജിതമായ ഇടപെടലാണ് വലിയ ദുരന്തത്തിൽനിന്ന് ഭാവിതലമുറയെ രക്ഷപ്പെടുത്തിയത്.

പേടിക്കണം

കുട്ടികൾ ആരുടെ കൂടെയെല്ലാം കൂട്ടുകൂടുന്നുണ്ടെന്നും സഹവസിക്കുന്നുണ്ടെന്നുമറിയില്ല. മുമ്പ് കൂട്ടുകുടുംബത്തില്‍ എല്ലാവരും ഒന്നിച്ചുകഴിഞ്ഞപ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ക്കെല്ലാം കൂട്ടുത്തരവാദിത്വമുണ്ടായിരുന്നു. ബന്ധുക്കളും അയല്‍ക്കാരും നാട്ടുകാരും എല്ലാം കുട്ടികളുടെ കാര്യങ്ങളില്‍ ഇടപെടും. സംശയകരമായ എന്തെങ്കിലും കണ്ടാല്‍ അവര്‍ ചോദ്യം ചെയ്യും. വീട്ടിലെ മുതിര്‍ന്ന അംഗങ്ങളുടെ കര്‍ശനമായ നിയന്ത്രണത്തിലായിരിക്കും കുട്ടികളെല്ലാവരും. തെറ്റുകാണിച്ചാല്‍ കടുത്ത ശിക്ഷകളും മുതിര്‍ന്നവര്‍ നല്‍കിയിരുന്നു.
മുമ്പ് സ്കൂളുകളില്‍ കുട്ടികൾ അധ്യാപകരുടെയും സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും. ചെറിയ തെറ്റുകള്‍ പോലും കണ്ടുപിടിക്കപ്പെടുകയും അതിന് ശിക്ഷ നല്കുകയും ചെയ്തിരുന്നു. ഇന്ന് സ്ഥിതി മാറി. മാതാപിതാക്കളെ അനുസരിക്കാത്ത കുട്ടികള്‍ സ്കൂളില്‍ അധ്യാപകരെയും അനുസരിക്കില്ല. കുട്ടികളെ ശിക്ഷിക്കുന്ന അധ്യാപകര്‍ ജയിലുകളില്‍ പോകുന്ന സ്ഥിതിയായി. ആരും നിയന്ത്രിക്കാനോ, പരിഗണിക്കാനോ ഇല്ലാതായതോടെ കുട്ടികള്‍ വഴി തെറ്റിക്കൊണ്ടിരിക്കുകയാണ്. മാതാപിതാക്കള്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അവരുടെ പ്രതീക്ഷകളും പഠനഭാരവും ഇഷ്ടമില്ലാത്തത് പഠിക്കുന്നതിലുള്ള പ്രതിഷേധവും പണത്തിന്‍റെ ലഭ്യതയും എല്ലാം ചേരുമ്പോള്‍ കുട്ടികള്‍ തെറ്റായ കാര്യങ്ങളിലേക്ക് പെട്ടെന്ന് വഴുതിവീഴും. ലഹരി കാന്‍സര്‍ പോലെയാണ്. തുടങ്ങിക്കഴിഞ്ഞാല്‍ വളരെ പെട്ടെന്ന് വ്യാപിക്കും. ഉപയോഗിച്ചുതുടങ്ങുമ്പോള്‍ ഇത് വളരെ ആനന്ദകരമായി തോന്നും. എന്നാല്‍ അത് ശരീരത്തെയും മനസിനെയും ജീവിതത്തെയും തന്നെ അധികം വൈകാതെ നശിപ്പിച്ചില്ലാതാക്കുമെന്ന് കുട്ടികള്‍ മനസിലാക്കുന്നില്ല. (തുടരും)

പി. ജയകൃഷ്ണൻ