ഏത്തപ്പഴവും ഹൃദയാരോഗ്യവും
Tuesday, January 12, 2021 4:49 PM IST
ഹൃദയാരോഗ്യത്തിനു ഗുണകരമാണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനു സഹായകമെന്നു പഠനം. മാത്രമല്ല, സോഡിയം കുറവാണു താനും. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയടങ്ങിയതിനാൽ ഏത്തപ്പഴം ബിപി നിയന്ത്രിതമാക്കുമെന്ന് ഗവേഷകർ. അതു ഹൃദയാഘാതം, സ്ട്രോക്ക്, മറ്റു ഹൃദയരോഗങ്ങൾ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.

പൊട്ടാസ്യം കോശങ്ങളിലൂടെ ശരീരമെന്പാടും സഞ്ചരിക്കുന്നു. ഇത് തലച്ചോറിലേക്ക് ഓക്സിജനെത്തിക്കുന്നതിനു രക്തചംക്രമണ വ്യവസ്ഥയ്ക്കു സഹായകമാകുന്നു. ഹൃദയമിടിപ്പ്
ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും ശരീരത്തിൽ ജലത്തിന്‍റെ സംതുലനം നിലനിർത്തുന്നതിനും പൊട്ടാസ്യത്തിന്‍റെ സാന്നിധ്യം സഹായകം. ഏത്തപ്പഴത്തിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്നതരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്‍റെ തോതു കുറയ്ക്കുന്നതിനു സഹായകം. ഒപ്പം നല്ല കൊളസ്ട്രോളിന്‍റെ തോതു നിലനിർത്തുന്നതിനും സഹായകം.

തിരക്കിനിടയിലും

100 ഗ്രാം ഏത്തപ്പഴത്തിൽ ഏകദേശം 90 കലോറി ഉൗർജമുണ്ട്. ഏത്തപ്പഴത്തിലുളള സ്വാഭാവിക പഞ്ചസാരകളായ സൂക്രോസ്, ഫ്രക്റ്റോസ്, ഗ്ലൂക്കോസ് എന്നിവ കഴിച്ചനിമിഷം തന്നെ ഉൗർജമായി മാറുന്നു. കുട്ടികൾക്കും ജോലിക്കു പോകു ന്നവർക്കും പ്രഭാതത്തിലെ തിരക്കിനിടയിൽ കഴിക്കാവുന്ന വിഭവമായി ഏത്തപ്പഴം ഉപയോഗപ്പെടുത്താം. കൂടാതെ ധാരാളം വിറ്റാമിനുകളും ധാതുക്കളും കാർബോഹൈഡ്രേറ്റുകളും ഏത്തപ്പഴത്തിലുണ്ട്. രണ്ട് ഏത്തപ്പഴം കഴിച്ചാൽ ഒന്നരണിക്കൂർ വ്യായാമത്തിനുളള ഉൗർജം നേടാം. ഇടനേരങ്ങളിലെ ഭക്ഷണമായും ഏത്തപ്പഴം കഴിക്കാം.

വിദ്യാർഥികൾക്ക്...

ഏത്തപ്പഴത്തിൽ ബി വിറ്റാമിനുകൾ ധാരാളം. ഇവ നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. അതിലുളള പൊട്ടാസ്യം ബുദ്ധിപരമായ കഴിവുകൾ ഉൗർജ്വസ്വലമാക്കി നിലനിർത്തുന്നു, പഠനപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നു. വിറ്റാമിനുകളായ ബി6, സി, എ, ഡയറ്ററി നാരുകൾ, ബയോട്ടിൻ, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം, സിങ്ക്, റൈബോഫ്ളാവിൻ, മാംഗനീസ്, ഇരുന്പ് തുടങ്ങി ധാരാളം പോഷകങ്ങളുടെ ഇരിപ്പിടമാണ് ഏത്തപ്പഴം.


ഏത്തപ്പഴത്തിൽ വിറ്റാമിൻ എ ധാരാളം. കൊഴുപ്പിൽ ലയിക്കുന്നതരം വിറ്റാമിനാണിത്. കണ്ണുകളുടെ ആരോഗ്യത്തിനും നിശാന്ധത ഒഴിവാക്കുന്നതിനും വിറ്റാമിൻ എ അത്യന്താപേക്ഷിതം.

വിളർച്ചയും വിഷാദവും അകലും

വിളർച്ചാസാധ്യത ഒഴിവാക്കുന്നതിന് ഇരുന്പ് സഹായകം. ഇരുന്പ് ധാരാളമടങ്ങിയ മറ്റു വിഭവങ്ങൾക്കൊപ്പം വിറ്റാമിൻ സി അടങ്ങിയ ഏത്തപ്പഴവും ശീലമാക്കിയാൽ ക്ഷീണം, തലവേദന, ശ്വാസം കിട്ടാതെ വരിക, ഹൃദയതാളത്തിലെ ക്രമരഹിതമായ അവസ്ഥ തുടങ്ങി വിളർച്ചയുമായി ബന്ധമുള്ള ലക്ഷണങ്ങൾ അകറ്റാം.

ഏത്തപ്പഴം കഴിച്ചാൽ വിഷാദഭാവങ്ങൾ അകന്ന് ആഹ്ളാദകരമായ മൂഡ് സ്വന്തമാക്കാമെന്ന് പഠനങ്ങൾ പറയുന്നു. അതിലുളള ട്രിപ്റ്റോഫാൻ എന്ന പ്രോട്ടീനെ ശരീരം സെറോടോണിനാക്കി മാറ്റുന്നതിലൂടെയാണ് ഡിപ്രഷൻ അകലുന്നതെന്നു ഗവേഷകർ.

പ്രായമായവർക്കും...

പ്രായമാകുന്നതോടെ എല്ലുകളുടെ കട്ടി കുറഞ്ഞു പൊടിയുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗം ചെറുക്കുന്നതിനും ഏത്തപ്പഴം സഹായകം. കാൽസ്യത്തിന്‍റെ ആഗിരണത്തിന് ഏത്തപ്പഴത്തിലെ പ്രോബയോട്ടിക് ബാക്ടീരിയ സഹായകം. കാൽസ്യം എല്ലുകൾക്കു കരുത്തുനല്കുന്നു.

ഏത്തപ്പഴത്തിൽ കൊഴുപ്പു കുറവാണ്. നാരുകളും വിറ്റാമിനുകളും ധാരാളവും. അമിതഭാരം കുറയ്ക്കുന്നതിനു ഫലപ്രദം. അതിലുളള ബി വിറ്റാമിനുകൾ ഭക്ഷണത്തെ ഉൗർജമാക്കി മാറ്റുന്നതിനും സഹായകം. ഗർഭിണികൾ ഏത്തപ്പഴം ശീലമാക്കുന്നതു ഗർഭസ്ഥശിശുവിനും ഗുണപ്രദം. ജൈവരീതിയിൽ വിളയിച്ച ഏത്തപ്പഴമാണ് ആരോഗ്യദായകം.