കുട്ടികളുടെ ചോദ്യങ്ങളെ വിലകുറച്ചു കാണരുത്
Wednesday, July 29, 2020 3:44 PM IST
കുട്ടികളോടു സംസാരിക്കാന്‍ തുടങ്ങുമ്പോള്‍, അവര്‍ക്ക് സ്വതന്ത്രമായി സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും സഹായിക്കുന്ന ഒരു അന്തരീക്ഷമുണ്ടോ എന്ന് പരിശോധിക്കണം.
ഇല്ലെങ്കില്‍ അറിവിന്‍റെ സമ്പാദനത്തെ അതു തടസപ്പെടുത്തും.

ചിത്രം വരയ്ക്കുന്നതും കഥകള്‍ പറയുന്നതും സംഭാഷണത്തെ സഹായിക്കും.
കുട്ടികളുടെ ചോദ്യങ്ങളെയും അവരുടെ അന്വേഷണങ്ങളെയും ഒരിക്കലും വില കുറച്ചു കാണരുത്. അവഗണിക്കരുത്. അവരെ കളിയാക്കരുത്. പരിഹസിക്കരുത്. അവരുടെ ആലോചനകളെയും തോന്നലുകളേയും അംഗീകരിക്കണം. അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് പറയണം.

സംസാരിക്കുമ്പോള്‍ നിങ്ങളുടെ മുഴുവന്‍ ശ്രദ്ധയും കുട്ടികള്‍ക്ക് നല്‍കണം. അക്കാര്യം അവര്‍ക്ക് ബോധ്യപ്പെട്ടെന്ന് ഉറപ്പുവരുത്തണം. അവര്‍ക്ക് വേണ്ടപ്പോഴൊക്കെ നിങ്ങളോട് സംസാരിക്കാന്‍ സഹായിക്കുന്ന തരത്തില്‍ വിശ്വസ്തതയും സ്വാതന്ത്ര്യവും
വളര്‍ത്തിയെടുക്കാന്‍ അങ്ങനെ കഴിയും.

സത്യസന്ധമായി സംസാരിക്കാം

കുട്ടികളോടു സത്യസന്ധമായി സംസാരിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ലോകത്ത് നടക്കുന്ന സംഭവങ്ങളെക്കുറിച്ച് നിങ്ങള്‍ കള്ളം പറയരുത്. യാഥാര്‍ഥ വസ്തുതകള്‍ അവരെ അറിയിക്കണം. ശിശു സൗഹാര്‍ദ്ദപരമായ രീതിയില്‍ കാര്യങ്ങള്‍ പറയാനാണു ശ്രദ്ധിക്കേണ്ടത്.

ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ സത്യസന്ധമായി അറിയുക എന്നത് കുട്ടികളുടെ ഒരവകാശമാണ്. കുട്ടികളെ, ബുദ്ധിമുട്ടുകളുണ്ടാകാതെ സുരക്ഷിതമായി സംരക്ഷിക്കുക എന്നത് മുതിര്‍ന്നവരുടെ കടമയുമാണ്. കുട്ടികളോട് ഇത്തരത്തില്‍ സംസാരിക്കുമ്പോള്‍ അവരുടെ പ്രായത്തിനുമനുസരിച്ച് സംസാരിക്കണം.

മുതിര്‍ന്ന കുട്ടികളോട് സംസാരിക്കുന്ന ഭാഷയിലല്ല ചെറിയ കുട്ടികളോട് സംസാരിക്കേണ്ടത്. മാത്രമല്ല, കുട്ടികളോടു സംസാരിക്കുമ്പോള്‍ നിങ്ങള്‍ അവരുടെ മുഖവും കണ്ണുകളും ശ്രദ്ധിക്കണം. കുട്ടികള്‍ പ്രതികരിക്കുന്നത് മുഖഭാവങ്ങളിലൂടെ ആയിരിക്കും. ഈ പ്രതികരണങ്ങളിലൂടെ അവരുടെ മനസിലൂടെ എന്തൊക്കെ വികാരങ്ങളാണു കടന്നുപോകുന്നതെന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. അവരുടെ ആശങ്കള്‍ അറിയാന്‍ കഴിയും. നിങ്ങള്‍ അതിനെക്കുറിച്ച് അതീവ ബോധവാന്മാരായിരിക്കണം. തീര്‍ച്ചയായും ഈ പ്രതികരണങ്ങള്‍ അനുസരിച്ചുവേണം നിങ്ങള്‍ കുട്ടികളോട് രോഗത്തെക്കുറിച്ചു പറയേണ്ടത്. നിങ്ങളുടെ ഭാഷ അതിനനുസരിച്ച് നിങ്ങള്‍ ഭേദപ്പെടുത്തണം. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഉത്തരമറിയില്ലെങ്കില്‍ അവരോടു പൊളിവചനങ്ങള്‍ പറയരുത്. ഊഹാപോഹങ്ങള്‍ പറയരുത്. ശരിയായ ഉത്തരങ്ങള്‍ കണ്ടെത്താന്‍ ഈ അവസരം നിങ്ങള്‍ ഉപയോഗിക്കുക.

കുട്ടികള്‍ക്കൊപ്പം അന്വേഷിക്കാം

കുട്ടികള്‍ക്കൊപ്പം കൂട്ടായി ഉത്തരങ്ങള്‍ അന്വേഷിക്കുക. ആധികാരികമായ വെബ്സൈറ്റുകളില്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടാവാം. കുട്ടികള്‍ക്കൊപ്പമിരുന്ന് അത് വായിക്കുക. ശരിയായ വിവരങ്ങള്‍ എങ്ങനെയാണു കണ്ടുപിടിക്കേണ്ടതെന്ന് കുട്ടികള്‍ പഠിക്കട്ടെ. കുട്ടികള്‍ക്ക് അതൊരു വലിയ പരിശീലനമായിരിക്കും. ഓണ്‍ലൈനില്‍ കിട്ടുന്ന എല്ലാ വിവരങ്ങളും കൃത്യമായിക്കൊള്ളണമെന്നില്ല എന്നു കുട്ടികളെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണിത്. ശരിയായ വിവരങ്ങള്‍ നല്‍ക്കാന്‍ കഴിയുന്നത് എപ്പോഴും ആ വിഷയത്തില്‍ വൈദഗ്ധ്യം നേടിയ ഒരാള്‍ക്കായിരിക്കും എന്ന് ഈയവസരത്തില്‍ നിങ്ങള്‍ കുട്ടികളെ ധരിപ്പിക്കണം. വൈദഗ്ധ്യമുള്ളവരെ ശ്രദ്ധിക്കുന്ന ശീലം കുട്ടികളില്‍ വളര്‍ന്നു വരാന്‍ ഇത് സഹായിക്കും. അത് അവരുടെ ഭാവി വിദ്യാഭ്യാസ പ്രവര്‍ത്തങ്ങളെ മികവുറ്റതാക്കും.

വിവരങ്ങൾക്കു കടപ്പാട്:
ഡോ. ജി. ആർ. സന്തോഷ് കുമാർ,
ആരോഗ്യകേരളം, വയനാട്