1. ക്ലാസിക് ഡെങ്കി ഫീവർ

ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ രോഗിക്കു വിറയലോടുകൂടിയ പനി അനുഭവപ്പെടുന്നു. അസഹ്യമായ തലവേദന, മാംസപേശികളിലുള്ള കഠിനമായ വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും, ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചൊറിഞ്ഞുതടിക്കൽ എന്നിവ സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. പലപ്പോഴും എല്ലു നുറുങ്ങുന്ന വേദന എന്നു പറഞ്ഞായിരിക്കും രോഗി ഡോക്ടറെ സമീപിക്കുന്നത്. അതുകൊണ്ട് ഈ പനിയെ എല്ലു പൊട്ടിക്കുന്ന പനി (Break Bone Fever) എന്നും വിളിക്കാറുണ്ട്. മൂന്നുനാലു ദിവസത്തെ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ കണ്ടില്ലെന്നിരിക്കും. പിന്നീടു പൂർവാധികം ശക്തിയോടെ രോഗലക്ഷണങ്ങൾ തിരിച്ചുവരുന്നു. അതുകൊണ്ട് ഈ പനിക്ക് Saddle Back Fever എന്നും പേരുണ്ട്.

2. ഡെങ്കി ഹെമറേജിക് ഫീവർ

ഒന്നിലധികം ഇനം ഡെങ്കി വൈറസുകൾ ഒരു വ്യക്തിയെ ഒരുമിച്ചു വീണ്ടും ആക്രമിക്കുന്പോഴാണ് രക്തസ്രാവത്തോടുകൂടിയ ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവർ) അല്ലെങ്കിൽ ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി അഥവാ ഡെങ്കി ഷോക്ക് സിൻഡ്രോം ഉണ്ടാകുന്നത്. ഇവ രണ്ടും ഡെങ്കിപ്പനിയുടെ മാരകമായ അവസ്ഥകളാണ്. സാധാരണ ലക്ഷണങ്ങളോടൊപ്പം മൂക്ക്, വായ, മോണ എന്നിവയിൽനിന്നു രക്തസ്രാവം, കൂടെക്കൂടെ രക്തം കലർന്നോ അല്ലാതെയോ ഉള്ള ഛർദി, അസ്വസ്ഥത, ഉറക്കമില്ലായ്മ, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയൽ, ശ്വാസോച്ഛ്വാസത്തിന് വൈഷമ്യം, ത്വക്കിൽ രക്തപ്പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഈ ഘട്ടത്തിൽ കാണുന്നു. രക്തത്തിലെ പ്ലേറ്റ് കണങ്ങൾ (Platelets) തേഞ്ഞുപോകുന്നതാണു പെട്ടെന്നുള്ള രക്തസ്രാവത്തിനും മരണത്തിനും കാരണം.

3. ഡെങ്കി ഷോക് സിൻഡ്രോം


ഈ ഘട്ടത്തിൽ രോഗിയുടെ രക്തസമ്മർദം വളരെ കുറയുകയും നാഡിമിടിപ്പ് തകരാറിലാവുകയും ചെയ്യുന്നു. ശരീരത്തിൽനിന്ന് പ്ലാസ്മയും രക്തവും നഷ്ടപ്പെടുന്നതുമൂലം മരണം സംഭവിക്കാനും ഇടയുണ്ട്. ഒരിക്കൽ ഡെങ്കിപ്പനി ബാധിച്ച ആൾക്ക് വീണ്ടും ഡെങ്കി വൈറസ് ബാധയുണ്ടാവുകയാണെങ്കിൽ രക്തസ്രാവത്തോടുകൂടിയ ഡെങ്കിപ്പനിയോ (Dengue Haemorragic Fever), ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനിയോ (Dengue Shock Syndrome) ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്.

രോഗവ്യാപനം

ഡെങ്കിപ്പനി ബാധിച്ച രോഗിയിൽ നിന്ന് ഈഡിസ് ഇനത്തിൽപ്പെട്ട പെണ്‍ കൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗകാരികളായ വൈറസുകൾ കൊതുകിനുള്ളിൽ പ്രവേശിക്കുന്നു. ഇവ പകൽ സമയത്താണു കടിക്കാറ്. അതിനാൽ കൃഷിപ്പണി ചെയ്യുന്നവർ പ്രത്യേകം ഇവയുടെ കടിയേൽക്കാതെ നോക്കണം. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്‍റെ ഉമിനീർ ഗ്രന്ഥിക്കുള്ളിൽ പ്രവേശിക്കുന്നു.

ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളുടെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ കൊതുകു കടിച്ച മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുന്നു. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണിക്കുന്നതുവരെയുള്ള സമയദൈർഘ്യത്തിന് ഇൻകുബേഷൻ പീരിയഡ് എന്നു പറയുന്നു. ഡെങ്കിപ്പനിയെ സംബന്ധിച്ചിടത്തോളം ഇൻകുബേഷൻ പീരിയഡ് (Incubation Period) 3-14 ദിവസം വരെയാണ്.
(തുടരും)

വിവരങ്ങൾക്കു കടപ്പാട്:
ഡോ. പോൾ വാഴപ്പിള്ളി
റിട്ട. പ്രഫസർ, കണ്ണൂർ മെഡിക്കൽ കോളജ്.