അതെ ഞങ്ങള്‍ വേര്‍പിരിഞ്ഞു:ആര്‍ജെ അമന്‍
Wednesday, August 17, 2022 4:01 PM IST
ഭാര്യയും നടിയുമായ വീണ നായരുമായി വേര്‍പിരിഞ്ഞുവെന്ന് ആര്‍ജെ അമന്‍. ഇതുവരെ വിവാഹമോചനം നേടിയില്ലെന്നും സമൂഹമാധ്യമത്തിലൂടെ അമന്‍ വ്യക്തമാക്കി. നിരവധി വാര്‍ത്തകളും ഊഹപോഹങ്ങളും വന്നതിനാലാണ് ഇത്തരത്തിലൊരു എഴുത്തിലൂടെ കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആർജെ അമന്‍റെ വാക്കുകൾ

കഴിഞ്ഞ അധ്യായം വായിച്ചുകൊണ്ടിരുന്നാല്‍ പുതിയ അധ്യായം തുടങ്ങുവാന്‍ സാധിക്കില്ല. എന്‍റെ വിവാഹമോചനം സംബന്ധിച്ച് ഒരുപാട് ഊഹപോഹങ്ങള്‍ വന്നിരുന്നു. കെട്ടുകഥകള്‍ ഉണ്ടാക്കുന്നതിലും നല്ലത് ഞാന്‍ തന്നെ അത് പറയുന്നതാകും എന്ന് തോന്നി.

അതെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. എന്നാല്‍ ഞങ്ങളുടെ മകനെ ആലോചിച്ച് വിവാഹമോചനം നേടിയിട്ടില്ല. എന്നാല്‍ ഒരു അച്ഛന്‍ എന്ന ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടില്ല ഞാന്‍. എന്‍റെ മകന് വേണ്ടി എന്നും ഞാന്‍ അവനൊപ്പം ഉണ്ടാകും.

ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുക എന്നത് അത്ര എളുപ്പമല്ല. ജീവിതം ചിലപ്പോള്‍ കഠിനമാകും. നാം അതിനെ നേരിടണം. സാഹചര്യം മനസിലാക്കി മുന്നോട്ട് പോകാനുള്ള പിന്തുണ എനിക്ക് എല്ലാവരുടെയും ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് കരുതുന്നു.- ആര്‍ജെ അമന്‍


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.