ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് കാരുണ്യത്തിന്‍റെയും വിനയത്തിന്‍റെയും പ്രത്യാശയുടെയും ഒരു ദീപസ്തംഭമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

"അദ്ദേഹത്തിന്‍റെ ആത്മാവ് നമ്മളിൽ എല്ലാവരിലും ദയയെ പ്രചോദിപ്പിക്കട്ടെ, അദ്ദേഹത്തിന്‍റെ പാരമ്പര്യം നമ്മെ കൂടുതൽ കരുണാമയവും ഐക്യവുമുള്ള ഒരു ലോകത്തിലേക്കും നയിക്കട്ടെ. എന്‍റെ ചിന്തകളിലും പ്രാർത്ഥനകളിലും അദ്ദേഹം എന്നുമുണ്ടാകും.' മോഹൻലാൽ കുറിച്ചു.

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പ (88) തിങ്കളാഴ്ചയാണ് ദിവംഗതനായത്. ശ്വാസകോശ അണുബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ പൊതുവേദികളിൽ എത്തിയിരുന്നു. യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ മാർപാപ്പ വിശുദ്ധവാര ശുശ്രൂഷകളിലും പങ്കെടുത്തിരുന്നു.