"ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല'
Thursday, August 11, 2022 1:16 PM IST
യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് സാനിയ അയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ തന്‍റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് .

സാനിയ പങ്കുവയ്ക്കുന്ന പല ഫോട്ടോഷൂട്ടുകളും സദാചാരവാദികളുടെ വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. ഇതിനെല്ലാം താരം ചുട്ടമറുപടിയും നല്‍കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത് .

ഇപ്പോഴിതാ തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാനിയ.

"ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോഷൂട്ടുകള്‍ കണ്ട് പലരും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എനിക്ക് 15 വയസുള്ളപ്പോഴാണ് ക്വീന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. ഫാഷന്‍ ഭയങ്കര ഇഷ്ടമുള്ള ആളായത് കൊണ്ടു തന്നെ ഇന്‍സ്റ്റഗ്രാമിലൊക്കെ ഫോട്ടോസ് ഇടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ചിത്രങ്ങള്‍ ഇടുമ്പോള്‍ എന്തുകൊണ്ടാണെന്ന് അറിയില്ല പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. എന്‍റെ കൈ കാണുന്നു കാല് കാണുന്നു എന്നൊക്കെയാണ് പലരുടെയും ബുദ്ധിമുട്ടുകള്‍.

സോഷ്യല്‍ മീഡിയയിലൂടെ പല മേസേജുകളും വരാറുണ്ട്. ഇതിലൂടെ എനിക്ക് മനസിലായത് ഇവയൊന്നും ഒരിക്കലും മാറാന്‍ പോകുന്നില്ല എന്നാണ്. എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരോട് ഞാന്‍ നന്ദി പറയുന്നു. ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല''- സാനിയ പറഞ്ഞു.

തനിക്ക് നേരേ ഉയരുന്ന വിമര്‍ശനങ്ങളില്‍ താരം നേരത്തെയും പ്രതികരിച്ചിരുന്നു. സദാചാര പോലീസിനോട് എന്ന് പറഞ്ഞ് ഒരു വീഡിയോ പങ്കുവച്ച് സാനിയ ചുട്ടമറുപടി നല്‍കിയിരുന്നു. വസത്രധാരണത്തിന്‍റെ പേരില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രണങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് നടി സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലൂടെ വെളളിത്തിരയില്‍ ചുവട് വെച്ച് സാനിയ തുടക്കം മുതല്‍ തന്നെ സദാചാരവാദികളുടെ സ്ഥിരം ഇരയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന താരത്തിന്‍റെ ഭൂരിഭാഗം ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മോശമായ കമന്‍റുമായി എത്താറുണ്ട്. ആദ്യമൊക്കെ താരം മൗനം പാലിച്ചെങ്കിലും പിന്നീട് ഇത്തരക്കാര്‍ക്ക് ചുട്ടമറുപടിയാണ് സാനിയ നല്‍കുന്നത്. സദാചാര വാദിക്ക് സാനിയ കൃത്യമായ മറുപടി നല്‍കിയതോടെ താരത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.