മൂന്നു ദിവസം അഞ്ച് കോടി?
Wednesday, January 19, 2022 3:56 PM IST
ആരാധകരെ ഞെട്ടിച്ചതായിരുന്നു സാമന്ത-നാഗചൈതന്യ വിവാഹ മോചനം. വിവാഹമോചനത്തിന് ശേഷം ഈ അടുത്തയിടെ പുറത്തിറങ്ങിയ പുഷ്പയിലും സമാന്തയുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. തന്‍റെ കരിയറിലെ ആദ്യത്തെ ഡാന്‍സ് നമ്പറിലൂടെയാണ് സമാന്ത പുഷ്പയിലെത്തിയത്.

ഓ അണ്ടാവ എന്ന് തുടങ്ങുന്ന പാട്ട് തെലുങ്കില്‍ മാത്രമല്ല മലയാളത്തിലും ഹിന്ദിയിലും തമിഴിലും കന്നഡയിലും എത്തിയിരുന്നു. പാട്ടും സമാന്തയുടെ ഡാന്‍സുമെല്ലാം സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. താരത്തിന്റെ ഡാന്‍സ് അടിപൊളിയായിട്ടുണ്ടെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ഇപ്പോഴിതാ പുഷ്പയിലെ പാട്ടിന് സമാന്ത വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും സജീവമായി മാറിയിരിക്കുകയാണ്.

ഇന്ത്യ ഡോട്ട് കോമിന്‍റെ റിപ്പോര്‍ട്ട് പ്രകാരം സമാന്ത പുഷ്പയിലെ ഡാന്‍സിന് പ്രതിഫലമായി വാങ്ങിയത് ഒന്നും രണ്ടുമല്ല അഞ്ച് കോടി രൂപയാണ്. തുടക്കത്തില്‍ ഐറ്റം ഡാന്‍സ് നമ്പര്‍ ചെയ്യാനുള്ള ഓഫറിനോട് പോസിറ്റീവായിരുന്നില്ല സമാന്തയുടെ പ്രതികരണം. എന്നാല്‍ ചിത്രത്തിലെ നായകന്‍ അല്ലു അര്‍ജുന്‍റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ഈ ഓഫര്‍ സമാന്ത സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐറ്റം ഡാന്‍സ് ചെയ്യാന്‍ ഒന്നര കോടി പ്രതിഫലം വാങ്ങി എന്നായിരുന്നു ഇതുവരെ കേട്ട വാര്‍ത്തകള്‍. എന്നാല്‍ മൂന്നു ദിവസം മാത്രം നീണ്ടുനിന്ന ഗാനരംഗത്തിന് അഞ്ചു കോടി വാങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രതിഫലം കൂട്ടിയാലും സാമന്തയെ ഐറ്റം ഡാന്‍സ് ചെയ്യിക്കാനുള്ള ആ തീരുമാനം സമാന്തയ്ക്കും സിനിമയ്ക്കുമെല്ലാം ഒരുപോലെ ഗുണം ചെയ്തുവെന്ന് വേണം പറയാന്‍. സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി മാറിയ പാട്ട് ആരാധകര്‍ ഹൃദയത്തിലേക്കാണ് സ്വീകരിച്ചത്. ഇനി കുറച്ചുനാള്‍ നമ്മുടെ നാട്ടിലെ പരിപാടികളിലും മറ്റും മുഖ്യ പാട്ട് ഓ അണ്ടാവ ആയിരിക്കുമെന്നുറപ്പാണ്.

പാട്ടിന് വേണ്ടി താന്‍ നടത്തിയ കഠിനമായ പരിശീലനത്തിന്‍റെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ നേരത്തെ സമാന്ത തന്നെ പുറത്ത് വിട്ടിരുന്നു. തുടക്കത്തില്‍ ഡാന്‍സ് നമ്പര്‍ ചെയ്യാന്‍ കൂട്ടാക്കാതെ നിന്ന സമാന്തയ്ക്ക് ചിത്രത്തിന്‍റെ സംവിധായകന്‍ സുകുമാര്‍ ഉദാഹരണമായി കാണിച്ചു കൊടുത്തത് രംഗസ്ഥലം എന്ന ചിത്രത്തിലെ പൂജ ഹെഗ്ഡെ ചെയ്ത ഡാന്‍സ് നമ്പറായിരുന്നു. ഇതിന് പിന്നാലെ അല്ലു അര്‍ജുന്‍ കൂടെ സമാന്തയോട് സംസാരിച്ചതോടെയാണ് താരം താന്‍ ഡാന്‍സ് നമ്പര്‍ ചെയ്യാമെന്ന് സമ്മതിക്കുന്നത്.

തന്നെ സംബന്ധിച്ച് വളരെ വലിയ വെല്ലുവിളിയായിരുന്നു ഡാന്‍സ് നമ്പര്‍ എന്നാണ് സമാന്ത പറഞ്ഞത്. ഓരോ ബീറ്റും പിടിക്കുക എന്നതും സ്റ്റെപ്പുകള്‍ ശരിയായി ചെയ്യുക എന്നതും അതിലുമുപരിയായി അല്ലു അര്‍ജുനൊപ്പം ഡാന്‍സ് ചെയ്യുക എന്നതുമൊക്കെ വലിയ വെല്ലുവിളി തന്നെയായിരുന്നുവെന്ന് സമാന്തയും പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.