സംഗീതലോകത്തെ തലമുറകൾ ഒന്നിക്കുന്ന ഹെഡ്മാസ്റ്റർ: ചിത്രീകരണം തുടങ്ങി
Friday, January 21, 2022 3:32 PM IST
ചാനല്‍ ഫൈവിന്‍റെ ബാനറില്‍ ശ്രീലാല്‍ ദേവരാജ് നിര്‍മിച്ച്, രാജീവ് നാഥ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹെഡ് മാസ്റ്റര്‍ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന് തുടക്കം കുറിച്ച് ആദ്യതിരി തെളിച്ചതും സ്വിച്ചോണ്‍ നിര്‍വഹിച്ചതും പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ ആയിരുന്നു.

പ്രശസ്ത എഴുത്തുകാരന്‍ കാരൂറിന്‍റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ഹെഡ് മാസ്റ്റര്‍. അധ്യാപകരുടെ പൊള്ളുന്ന ജീവിതത്തിലെ നിമിഷങ്ങള്‍, സ്വന്തം അനുഭവത്തിന്‍റെ ഉപ്പ് കൂടി ചേര്‍ത്ത് കാരൂര്‍ വരച്ചിട്ട കഥയാണ് പൊതിച്ചോറ്.

തമ്പി ആന്‍റണി, ബാബു ആന്‍റണി, ദേവി (നടി ജലജയുടെ മകള്‍), സഞ്ജു ശിവറാം, ജഗദീഷ്, മധുപാല്‍, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്ണന്‍, കഴക്കൂട്ടം പ്രേംകുമാര്‍, ആകാശ് രാജ് (ഗാനരചയിതാവ് രാജീവ് ആലുങ്കലിന്‍റെ മകന്‍), കാലടി ജയന്‍, പുജപ്പുര രാധാകൃഷ്ണന്‍, മഞ്ജു പിള്ള, സേതുലക്ഷ്മി, മിനി, ജയന്തി എന്നിവര്‍ അഭിനയിക്കുന്നു.

രാജീവ് നാഥ്, കെ.ബി. വേണു എന്നിവരാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. പ്രവീണ്‍ പണിക്കര്‍ ഛായാഗ്രഹണവും ബീനാ പോള്‍ ചിത്രസംയോജനവും നിർവഹിക്കുന്നു. പ്രഭാവര്‍മ്മയുടെ വരികൾക്ക് കാവാലം ശ്രീകുമാര്‍ സംഗീതം പകരുന്നു.

മലയാള സിനിമാലോകത്തെ മൂന്നു തലമുറകൾ ഒത്തുചേരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 75 വയസ് പിന്നിട്ടിട്ടും ഇന്നും ശബ്ദത്തിൽ ആർദ്ര പ്രണയത്തിന്‍റെ മധുരം സൂക്ഷിക്കുന്ന മലയാളത്തിന്‍റെ ഭാവഗായകൻ ജയചന്ദ്രൻ. തനതു നാടകങ്ങളുടെയും സംഗീതത്തിന്‍റെയും ആചാര്യൻ കാവാലം നാരായണപ്പണിക്കരുടെ മകൻ കാവാലം ശ്രീകുമാർ. പിന്നെ പുതിയ തലമുറയിലെ പുതുശബ്ദമായ നിത്യാ മാമ്മൻ.

കാവാലം ശ്രീകുമാർ സംഗീതം ഒരുക്കുന്ന ആദ്യ സിനിമകൂടിയാണ് ഹെഡ്മാസ്റ്റർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.