54 വര്‍ഷം പഴക്കമുള്ള സൂര്യഗ്രഹണ പ്രവചനം; പത്രവാര്‍ത്ത ശ്രദ്ധേയം
Thursday, March 21, 2024 11:10 AM IST
വാനശാസ്ത്രം ഏറ്റവും പുരോഗമിച്ച ഒരു കാലത്താണല്ലൊ നമ്മളിപ്പോള്‍. പല ഗ്രഹങ്ങളിലേക്കും വിവിധ രാജ്യങ്ങള്‍ സാറ്റലൈറ്റുകള്‍ അയയ്ക്കുന്നു. നമ്മുടെ "തലയ്ക്ക് മുകളില്‍' സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായി വിവരം നല്‍കാന്‍ ശാസ്ത്രത്തിന് ആകുന്നു.

എന്നാല്‍ അരനൂറ്റാണ്ടിനപ്പുറം ശാസ്ത്രം അത്രയങ്ങ് കൃത്യതയില്‍ ആണെന്ന് പറയാന്‍ കഴിയില്ല. "നിഗമനങ്ങളുടെ കാലം' എന്നതാകും കൂടുതല്‍ ശരി. അത്തരമൊരു കാലത്തെ ഒരു കണക്ക് കൂട്ടലിന്‍റെ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നു.

എക്‌സിലെത്തിയ ഒരു പത്രത്തിന്‍റെ ചിത്രമാണ് ഇതിന്‍റെ ആധാരം. 1970-ലെ ഒഹായോയിലെ ഒരു പത്രം അക്കാലത്തെ സൂര്യഗ്രഹണത്തെക്കുറിച്ച് എഴുതിയതാണ് ചിത്രത്തിലുള്ളത്.

"ദശലക്ഷക്കണക്കിന് ആളുകള്‍ സൂര്യഗ്രഹണം കണ്ടു. അടുത്ത ഗ്രഹണം 2024. അത് വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും ഉടനീളം ദൃശ്യമാകും. സമ്പൂര്‍ണ സൂര്യഗ്രഹണം നാല് മിനിറ്റും 28 സെക്കന്‍ഡും വരെ നീണ്ടുനില്‍ക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു'എന്നാണ് ആ പത്രത്തിലുള്ളത്.

54 വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള കാര്യം കൃത്യമായി അന്ന് കണക്ക് കൂട്ടിയതിന്‍റെ കൗതുകത്തിലാണ് നെറ്റിസണ്‍. നിരവധി അഭിപ്രായങ്ങള്‍ ഈ ചിത്രത്തിന് ലഭിച്ചു. "കൊള്ളാം, ഈ വര്‍ഷത്തെ സൂര്യഗ്രഹണം പ്രവചിക്കുന്ന് 1970-ലെ ഒരു പത്രം കാണുന്നത് കൗതുകകരമാണ്!' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.