നായയ്ക്കും പൂച്ചയ്ക്കുമായി സംഗീതം, സംഗതി ക്ലിക്ക്; ഇപ്പോള്‍ കോടീശ്വരന്‍
Tuesday, January 30, 2024 2:23 PM IST
യൂട്യൂബ് എന്നത് പലര്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഉള്ള ഒരിടമായി മാറിയിരിക്കുന്നു. ഭക്ഷണ പാകം ചെയ്യല്‍ മുതല്‍ ട്രോള്‍ വീഡിയോകള്‍വരെ ചിലര്‍ ഇതില്‍ ഒരുക്കുന്നു. ഇവരില്‍ ചിലര്‍ ഹിറ്റാവുകയും നിരവധി സബ്‌സ്‌ക്രൈബേഴ്‌സിനെ നേടുകയും ചെയ്യുന്നു.

ഇത്തരത്തില്‍ കൂടുതല്‍ കാഴ്ചക്കാര്‍ ഉള്ളവര്‍ക്ക് യൂട്യൂബില്‍ നിന്നും വരുമാനവും ലഭിക്കുന്നു.
അത്തരത്തില്‍ വേറിട്ട ആശയം വഴി കോടീശ്വരനായ ഒരു അമേരിക്കകാരന്‍ യുവാവാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍.

അമ്മാന്‍ അഹമ്മദ് എന്ന യുവാവാണ് ഈ വ്യക്തി. ഇദ്ദേഹം വളര്‍ത്തുമൃഗങ്ങളെ വിശ്രമിക്കാന്‍ സഹായിക്കുന്ന സംഗീതം സൃഷ്ടിക്കുകയും അതിനായി യൂട്യൂബ് ചാനല്‍ നിര്‍മിക്കുകയും ചെയ്തു.

റിലാക്‌സ് മൈ ഡോഗ്, റിലാക്‌സ് മൈ ക്യാറ്റ് എന്നിങ്ങനെ രണ്ട് ചാനലുകളാണ് ഇദ്ദേഹം ആരംഭിച്ചത്.

ആദ്യം ഉറക്കമില്ലായ്മയില്‍ വലയുന്ന ആളുകള്‍ക്കായിട്ടാണ് അഹമ്മദ് സംഗതീം നല്‍കിത്തുടങ്ങിയത്. ഇത് കണ്ട ഇദ്ദേഹത്തിന്‍റെ ഒരു സുഹൃത്താണ് മൃഗങ്ങള്‍ക്കായി സംഗീതം നല്‍കാന്‍ പറഞ്ഞത്. സുഹൃത്ത് തമാശയായി പറഞ്ഞ കാര്യം അഹമ്മദ് കാര്യമായി കണ്ടു.

അങ്ങനെ ഇദ്ദേഹം ഈ ചാനലുകള്‍ ആരംഭിച്ചു. അതില്‍ സംഗീതവും പോസ്റ്റ് ചെയ്തു. സംഭവം അങ്ങ് കൊളുത്തി. നായകള്‍ക്കായുള്ള ചാനലിന് ഏകദേശം 20 ലക്ഷം സബ്സ്ക്രൈബേഴ്‌സ് ഉണ്ടായി. പൂച്ചയ്ക്കായി ഉള്ള ചാനലിന് 870,000 വരിക്കാരും ഉണ്ട്.

വളര്‍ത്തുമൃഗങ്ങളിലെ ഉത്കണ്ഠ കുറയ്ക്കാന്‍ ഈ സംഗീതത്തിന് ആകുന്നത്രെ. സംഗതി ഹിറ്റായതോടെ അമ്മാന്‍ അഹമ്മദിന്‍റെ കീശയില്‍ പണമെത്താന്‍ തുടങ്ങി. മൃഗങ്ങളെ ശാന്തമാക്കാന്‍ സംഗീതത്തെ ആശ്രയിക്കുന്ന "സൂപ്പര്‍ ഫാന്‍സ്' കമ്പനിക്ക് ഇപ്പോഴുണ്ടെന്ന് അഹമ്മദ് പറഞ്ഞു. അവര്‍ സബ്സ്‌ക്രിപ്ഷന് ചാര്‍ജായ പ്രതിമാസം 4.99 ഡോളര്‍ മുടക്കുന്നുണ്ട്.

കാഴ്ചക്കാര്‍ കൂടിയപ്പോള്‍ കാശും കൂടി. അങ്ങനെ അദ്ദേഹം കോടീശ്വരനായി മാറി. വിവരമറിഞ്ഞ് മൂക്കത്ത് വിരല് വച്ചിരിക്കുകയാണd നെറ്റിസണ്‍. ഠഈ നായയും പൂച്ചയുമൊക്കെ ഇത്ര സംഗീതപ്രേമികളാണെന്ന് അറിഞ്ഞിരുന്നില്ല; നല്ല ആശയമായിരുന്നു' എന്നാണൊരാള്‍ കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.