Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
പണ്ട് ഐസ്ക്രീം വിറ്റ് നടന്ന സ്ഥലത്തെ എസ്ഐ; യുവതിയുടെ പോസ്റ്റ് വൈറൽ
Sunday, June 27, 2021 1:42 AM IST
വർക്കല ശിവഗിരി തീർഥാടനത്തിന് ഐസ്ക്രീമും നാരങ്ങവെള്ളവും വിറ്റ് നടന്ന സ്ഥലത്ത് 10 വർഷത്തിനുശേഷം എസ്ഐയായി എത്തിയ യുവതിയുടെ പോസ്റ്റ് വൈറലാകുന്നു. ആനി ശിവ എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. 10 വർഷങ്ങൾക്ക് മുമ്പ് വർക്കല ശിവഗിരി തീർഥാടനത്തിന് ഐസ് ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച... അതേ സ്ഥലത്ത്...ഞാൻ ഇന്ന്....; സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്...!
ഇതിലും വലുതായി എനിക്ക് എങ്ങനെ ആണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാകുക... എന്നായിരുന്നു ആനി ഫേസ്ബുക്കിൽ കുറിച്ചത്. 2016ൽ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ച ആനി കഴിഞ്ഞ ദിവസമാണ് എസ്ഐയായി പ്രമോഷൻ ലഭിച്ച് വർക്കലയിൽ ചുമതലയേറ്റത്.
ആനിയെ അഭിനന്ദിച്ച് കേരളാ പോലീസും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. ആനിയുടെ പഴയ ഒരു പോസ്റ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈലാണ്.
ഫേസ്ബുക്ക് പോസ്റ്റ്
2014 ജൂണിലായിരുന്നു തിരുവനന്തപുരത്തെ പ്രമുഖ പി എസ് സി കോച്ചിങ് കേന്ദ്രമായ ലക്ഷ്യയിൽ എസ് ഐ ക്കു വേണ്ടിയുള്ള ക്രാഷ് കോഴ്സിന് ഞാൻ ജോയിൻ ചെയ്തത്. ആഗസ്റ്റ് 2 ന് നടന്ന SI പരീക്ഷ ആയിരുന്നു ലക്ഷ്യം. ഫീസ് കൊടുക്കുവാനുള്ള പൈസ ഒന്നും ഉണ്ടായിരുന്നില്ല, എന്റെ ചങ്ക് ബ്രോ ആയിരുന്നു ഫീസ് അടക്കാൻ കാശ് തന്നതും ബുക്കും പേനയും മറ്റ് അത്യാവശ്യ സാധനങ്ങൾ മേടിച്ചു തന്നതും പഠിക്കാൻ പ്രോത്സാഹനം തന്നതും.
അവിടെ എനിക്ക് രണ്ടു സുഹൃത്തുക്കളെ കംബൈൻഡ് സ്റ്റഡിക്കു കിട്ടി. അഭിയും (Abhilash A Arul) രാകേഷും (Rakesh Mohan). നമ്മൾ മൂന്നു പേരും ഉച്ച വരെയുള്ള പി എസ് സി ക്ലാസ് കഴിഞ്ഞു പഠിക്കാൻ ഇരിക്കും. ഞാൻ ആഹാരം കൊണ്ട് പോകാത്ത ദിവസങ്ങളിൽ അഭിയും രാകേഷും കൊണ്ട് വന്ന ആഹാരം കഴിച്ചു ഞാനും വിശപ്പടക്കിയിരുന്നു.
വൈകുന്നേരം മൂന്നര മണി ആകുമ്പോൾ അവിടുന്നിറങ്ങി എന്റെ ചങ്ക് ബ്രോയുടെ ഓൾഡ് കാവസാക്കി ബൈക്ക് ഉന്തി തള്ളി സ്റ്റാർട്ട് ചെയ്തു മോന്റെ സ്കൂളിൽ എത്തുമ്പോൾ നാല് മണി ആകും. അവിടെ നിന്നും മോനെ വിളിച്ചു ട്യൂഷൻ ടീച്ചറുടെ വീട്ടിൽ എത്തിച്ചു തിരിച്ചു വീണ്ടും ലക്ഷ്യയിലേക്ക് എന്റെ ലക്ഷ്യം എത്തിപ്പിടിക്കാനായി..
മിക്കവാറും രാകേഷിന്റെ വക ഒരു കട്ടൻ ചായയും കടിയും. പഠിത്തം വീണ്ടും തുടരും രാത്രി ഏഴെട്ടു മണി വരെ. അത് കഴിഞ്ഞു സുഹൃത്തുക്കളോട് ബൈ പറഞ്ഞിറങ്ങി ബൈക്ക് എടുത്തു പോകുമ്പോഴും എന്റെ മനസ് നിറയെ പഠിച്ച കാര്യങ്ങൾ അയവിറക്കുകയായിരിക്കും. പിന്നെന്റെ മകൻ ചൂയി കുട്ടന്റെ ലോകത്തേക്ക്. അവന്റെ വിശേഷങ്ങളും പരിഭവങ്ങളും കേട്ടു ആഹാരം കഴിച്ചു അവനെ അവന്റെ ലോകത്തേക്ക് വിട്ടു ഞാൻ പഠിക്കാൻ ഇരിക്കും. അവൻ ചിത്രം വരക്കൽ, കളർ ചെയ്യൽ, കാർട്ടൂൺ കാണൽ ഇതിന്റെ ഇടയിലൂടെ ബോൾ കളി അങ്ങനെ അവൻ പതിനൊന്നു മണി വരെ സമയം കളയും. അത് കഴിഞ്ഞാണ് ഉറക്കo, അതായിരുന്നു പതിവ്..
ബെഡ്റൂം ആയിരുന്നു എന്റെ പഠന ലോകം. ചെറുപ്പം മുതൽക്കേ ഉറക്കം തീരെ കുറവായിരുന്നതിനാൽ ഉറക്കം കളഞ്ഞുള്ള പഠിത്തം എന്നെ ശാരീരികമായി ബാധിച്ചില്ല. രാവിലെ നാലു മണി വരെയോ അഞ്ച് മണി വരെയോ പഠിത്തം തുടരുമായിരുന്നു. ഞാൻ ഒന്നും കാണാപാഠം പഠിക്കാറില്ലായിരുന്നു. പഠിക്കേണ്ട കാര്യങ്ങൾ പേപ്പറിൽ വിവിധ കളർ പേന കൊണ്ട് എഴുതി ബെഡ്റൂമിൽ ഒട്ടിച്ചു വക്കും എന്നിട്ടു രണ്ടു മൂന്നു വട്ടം അത് വായിക്കും. പിന്നെ ഞാൻ മറക്കില്ല അതായിരുന്നു എന്റെ പഠന രീതി.
എഴുത്തിന്റെ കളർ, അക്ഷരങ്ങൾ, പേപ്പർ ഒട്ടിച്ചിരിക്കുന്ന സ്ഥലം എന്നിവ വച്ച് എനിക്ക് ആ കാര്യം പിന്നെ എപ്പോൾ വേണേലും ഓർമിച്ചെടുക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ ബെഡ്റൂം മുഴുവൻ പേപ്പർ കൊണ്ട് നിറഞ്ഞു. അലമാരയിലെ കണ്ണാടിയിൽ വരെ കേരള നവോത്ഥാന നായകന്മാരുടെ ജീവിതം അങ്ങനെ പ്രതിഫലിച്ചു നിന്നു. ഈ രീതിയിൽ പഠിച്ചത് കൊണ്ടാകാം ഒന്നര മാസം കൊണ്ട് 10 ടോപ്പിക്സുള്ള സിലബസും ലാസ്റ്റ് ഒരു വർഷത്തെ തൊഴിൽ വീഥിയും തൊഴിൽ വാർത്തയും പി എസ് സി ബുള്ളറ്റിനും ഒക്കെ കവർ ചെയ്യാനായത്.
എന്നത്തേയും പോലെ ഞാൻ അന്നും മോനെ അവന്റെ ലോകത്തേക്ക് കളിയ്ക്കാൻ വിട്ടിട്ടു പഠിക്കാൻ ഇരുന്നു. മോൻ ഇടയ്ക്കിടയ്ക്ക് ബാത്റൂമിൽ പോകുന്നത് കണ്ടു ഞാൻ അവനോടു ചോദിച്ചു എന്താന്ന് അവൻ പറഞ്ഞു കളർ ചെയ്യാൻ വേണ്ടി വെള്ളം എടുക്കുന്നതാണെന്നു. ഞാൻ പഠിത്തത്തിൽ മുഴുകി.. ഫ്ലാസ്കിൽ നിന്നും കട്ടൻ പകർന്നു കുടിച്ച് സമയം നോക്കിയപ്പോൾ പതിനൊന്നേകാൽ കഴിഞ്ഞു. മോനോട് പറഞ്ഞു ഇന്നത്തേക്ക് മതി വന്നു കിടക്കെന്ന്.
അപ്പോൾ അവൻ മടിച്ചു മടിച്ചു എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു “എന്റെ തല മുറിഞ്ഞോന്നൊരു തംശയം. ചോര വരുന്നൂന്ന് തോന്നണ്.” ഞാൻ പെട്ടെന്ന് പിടിച്ചു നിർത്തി നോക്കിയപ്പോൾ തല നന്നായി മുറിഞ്ഞിട്ടുണ്ട് ചോരയും ഉണ്ട്. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നു, പക്ഷെ കരയുന്നില്ല.
ഞാൻ പെട്ടെന്ന് അവനെയും എടുത്തു ബൈക്ക് സ്റ്റാർട്ട് ചെയ്യാനായി ഇറങ്ങുമ്പോൾ എന്റെ പ്രാർത്ഥന ബൈക്ക് ഒന്ന് സ്റ്റാർട്ട് ആകണേ എന്നായിരുന്നു. എന്റെ പ്രാർത്ഥന കേട്ടതുപോലെ ആദ്യ കിക്കിൽ തന്നെ ബൈക്ക് സ്റ്റാർട്ട് ആയി.
മോനെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ സ്റ്റിച്ച് ഇടുന്നതിനിടക്ക് എന്നോട് ചോദിച്ചു ഇതെപ്പഴാ മുറിഞ്ഞതെന്നു ഞാൻ പറഞ്ഞു അധിക സമയം ആയില്ലാന്ന്. അപ്പോൾ മോൻ കരഞ്ഞോണ്ട് പറഞ്ഞു ലിറ്റിൽ കൃഷ്ണ നടന്നോണ്ടിരുന്നപ്പോൾ ബാൾ കളിക്കുന്നതിനിടയിൽ അവിടത്തെ പെട്ടിയിൽ തല തട്ടി മുറിഞ്ഞതെന്നു.
ഞാൻ കട്ടിലിലങ്ങ് ഇരുന്നു പോയി യാന്ത്രികമായി തന്നെ. കാരണം ലിറ്റിൽ കൃഷ്ണ കാർട്ടൂൺ ഒമ്പതരക്ക് തീരും അപ്പോൾ ഇത്രയും സമയം അവൻ വേദന സഹിച്ചൂന്നോ. എനിക്കത് താങ്ങാനായില്ല. എനിക്കെന്റെ ശരീരം തളരുന്ന പോലെ തോന്നി.
ഡോക്ടർ ചോദിച്ചു “തല മുറിഞ്ഞപ്പോൾ മോൻ ആരോടെങ്കിലും പറയാത്തത് എന്താ” ന്ന്. അപ്പോൾ മോൻ പറഞ്ഞു “തല മുറിഞ്ഞത് മുതൽ ഞാൻ മുറിവ് വെള്ളം കൊണ്ട് കഴുകി അവിടെ ഇരുന്ന മരുന്നും വച്ച് നോക്കി. പക്ഷെ ചോര വന്നോണ്ടിരുന്നു. എന്റെ അപ്പ (എന്നെ മോൻ അങ്ങനെ ആണ് വിളിക്കുന്നത്) പോലീസാകാൻ വേണ്ടി പഠിച്ചോണ്ടിരിക്കുവായിരുന്നു. അപ്പയെ ശല്യപ്പെടുത്തണ്ടന്നു വിചാരിച്ചാണ് ഞാൻ കരയാതിരുന്നതും പറയാതിരുന്നതും.” ഡോക്ടർ നിസ്സംഗതയോടെ എന്നെ നോക്കി. ഞാൻ മോനെ വാരിയെടുത്ത് കുറെ ഉമ്മ കൊടുത്ത് മടിയിൽ ഇരുത്തി.
അവനെ ഇറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് ഡോക്ടറോട് ഞാൻ പറഞ്ഞു: “വന്നപ്പോൾ എന്നോട് ഡോക്ടർ ചോദിച്ചില്ലേ മുതിർന്നവർ ആരുമില്ലേ കൂടെ വരാൻ എന്ന്. ഞാൻ ഇവന്റെ ചേട്ടൻ അല്ല, ഇവന്റെ അമ്മയാണ്.” അത് കേട്ട് അപ്പൂപ്പനായ ആ ഡോക്ടർ ഞെട്ടിയോ എന്നോരു സംശയം. ഞാൻ തുടർന്നു, “വീട്ടിൽ വേറെ ആരുമില്ല ഞാനും ഇവനും മാത്രമേ ഉള്ളൂ.
ഞാൻ എസ് ഐ പരീക്ഷക്ക് തയ്യാറെടുക്കുകയാണ്. ബെഡ്റൂമിൽ ഇരുന്നു പഠിക്കുവായിരുന്നു. മുറിഞ്ഞ കാര്യം ഞാനറിഞ്ഞില്ല, അറിയിച്ചുമില്ല. ഞാൻ പോലീസ് ആകണമെന്ന് എന്നെക്കാളധികം മോൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ ഇപ്പഴാ അറിഞ്ഞത്.” എന്റെ ശബ്ദം ഇടറി.. കെട്ടിപ്പിടിത്തം ഒന്നു കൂടെ മുറുക്കി ഞാനവന് ഒരു മുത്തം കൂടെ നൽകി..
ഡോക്ടർ മോന്റെ കവിളത്തു പിടിച്ചിട്ടു പറഞ്ഞു “നിന്റെ ഈ നിഷ്കളങ്കത…നീ ചിന്തിയ ചോരക്കു പകരം മോന്റെ അമ്മ ഉറപ്പായും കാക്കി യൂണിഫോം ഇടും. ഉറപ്പായും ദൈവം അതിന് സഹായിക്കും..” വീട്ടിൽ വന്ന് ഞാൻ ഒന്നും മിണ്ടിയില്ല, മോനും. എന്റെ നെഞ്ചത്ത് തല വച്ച് മോൻ കിടന്നു. അവന്റെ ദേഹത്ത് ഞാൻ തഴുകിക്കൊണ്ടേയിരുന്നു.
കുറേ നേരം കഴിഞ്ഞപ്പോൾ മോൻ പറഞ്ഞു, “ഇനി ഇതുപോലുണ്ടായാൽ അപ്പയോട് ഞാൻ പറയാം പ്രോമിസ്. എന്നോട് കട്ടീസ് ഇടല്ലേ..” അത്രയും നേരം നിശബ്ദമായി എന്റെ കവിളിലൂടെ ഒഴുകിയ കണ്ണുനീരിന് പെട്ടെന്ന് ശബ്ദം വച്ചു. കണ്ണുനീരിന്റെ ഒഴുക്ക് കുഞ്ഞു കൈകൾ കൊണ്ട് തടഞ്ഞു മോൻ പറഞ്ഞു “ഐ ലവ് യു അപ്പാ.. ഐ ലവ് യൂ ഹൻഡ്രഡ് മച്ച്..”
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"പോളണ്ടിലെ പ്രണയാകാശം പൂക്കുന്പോൾ'; ഒരു പൈലറ്റിന്റെ വിവാഹാഭ്യര്‍ഥന കാണാം
പ്രണയം, അത് ആര്‍ക്കും ആരോടും എപ്പോഴും തോന്നാവുന്ന ഒരു വികാരമണല്ലൊ. ചിലപ്പോള്‍ അത് കാലങ്ങളെ അതിജീവിക്കും. ചിലത് ജീവിത
തമിഴ്നാട്ടിലെ പരിസ്ഥിതിസൗഹൃദ പോളിംഗ്ബൂത്തുകള്‍; വൈറല്‍
ഇന്ത്യയാകെ തെരഞ്ഞെടുപ്പ് ചൂടിലാണല്ലൊ. അടുത്ത ഭരണകര്‍ത്താക്കള്‍ ആരെന്നത് ജനം നിര്‍ണയിക്കുന്ന വോട്ടെടുപ്പ് വലിയ പ്രാധ
പ്രസവശേഷം വീട്ടിലെത്തിയ മരുമകള്‍ക്കായി ക്രെയിന്‍ ഒരുക്കി അമ്മായി അമ്മ; സ്നേഹമെന്ന് നെറ്റിസണ്
വീട്ടില്‍ പുതിയ ഒരു അതിഥി വരുമ്പോള്‍ എന്തൊരു ആനന്ദമാണ്. മാതാപിതാക്കള്‍ക്കുള്ളതുപോലെ സന്തോഷം മുത്തചച്ഛനും മുത്തശിക്ക
ഒരു സോപ്പ് കുമിളയില്‍ ഗിന്നസ് റിക്കാർഡ് തീര്‍ത്ത സൈബര്‍സുരക്ഷാ വിദഗ്ധന്‍
സോപ്പ് ബബിളുകളുടെ കാര്യം അറിയാമല്ലൊ. നേര്‍ത്ത ഇവ ചെറുകാറ്റില്തന്നെ ചാഞ്ചാടി പൊട്ടിത്തകരുകയാണല്ലൊ പതിവ്. എന്നിരുന്ന
ഭാഗ്യം ഇങ്ങനെയും! തോമസിനു രണ്ടാംവട്ടവും ഒന്നാംസമ്മാനം
രണ്ടുവർഷത്തിനിടെ രണ്ടാമതും കേരള ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി ഇരട്ടഭാഗ്യശാലിയായി വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ ത
"തോല്പിച്ച സ്ഥിതിക്ക് പൈസ തിരിച്ചു കൊടുത്ത് സാറ് മാന്യത കാട്ടണം'; ഒരു പരാജയപ്പെട്ട കൈക്കൂലി കഥ
സ്കൂള്‍ കാലം, അതിമനോഹരമാണ്. എന്നാല്‍ പരീക്ഷ; അതത്ര നന്നല്ല. അവിടെയാണ് ആദ്യത്തെ വേര്‍തിരിവ് സംഭവിക്കുന്നത് എന്ന് പല
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടു
വിമാനത്തിൽ ചോക്ലേറ്റ് കൊടുത്തില്ല! ആറുവയസുകാരിയുടെ പരിഭവം വൈറൽ
ഇത്തിഹാദ് എയർവേസിൽ യാത്രചെയ്ത ആറുവയസുകാരിയുടെ പരാതി ലോകമെങ്ങും പാട്ടായി. ബിസിനസ് ക്ലാസിൽ സഞ്ചരിച്ച ബാലിക, പ്രത
സമാന്തര പ്രപഞ്ചത്തിലെ വേനല്‍ക്കാല കാഴ്ചകള്‍
ലോകം ചൂടിന്റെ ആധിക്യത്താല്‍ വെന്തുരുകുകയാണല്ലൊ. പ്രത്യേകിച്ച് നമ്മുടെ നാട്. 40 ഡിഗ്രിക്ക് മുകളില്‍ ആണ് ഇവിടെ നിലവില്‍ ത
യുവാവ് ട്രെഡ്മില്ലില് ഓടിയത് അരദിവസം; ഗിന്നസ് റിക്കാര്‍ഡില്‍ എത്തിനിന്നു
ആളുകള്‍ പലതരം പ്രവര്‍ത്തികളിലൂടെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ബുക്കില്‍ തങ്ങളുടെ പേരുകള്‍ ചേര്‍ക്കുന്നു. അവയില്‍ പല
"കൈമാറ്റിത്തരണം'; ഫോട്ടോ എഡിറ്റ് ചെയ്യുമൊ എന്നാവശ്യപ്പെട്ടപ്പോള്‍ ആ പെണ്‍കുട്ടി ഇത്ര പ്രതീക്ഷിച്ചിരിക്കില്ല
ഫോട്ടോയില്‍ സ്വന്തം മുഖം മനോഹരമായിരിക്കണം എന്നാണ് മിക്കവരുടെയും ആഗ്രഹം. മിക്കപ്പോഴും ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്
എൻഡിഎ സ്ഥാനാര്‍ഥി വിജയിക്കുമെന്ന് തത്ത, കൈനോട്ടക്കാരനെ പോലീസ് "കൂട്ടിലടച്ചു'
മുകേഷ് നായകനായ പ്രവാചകന് എന്ന സിനിമ ഓര്‍മയില്ലേ.. തെരഞ്ഞെടുപ്പ് പ്രവചനവും, അട്ടിമറിയും, ഫലമറിയാന്‍ ജോല്സ്യന്റ
തെരഞ്ഞെടുപ്പ്; കടലിനടിയിൽ കാന്പയിൻ
രാജ്യമാകെ തെരഞ്ഞെടുപ്പ് ചൂടിലാണല്ലൊ. രാജ്യത്തെ അടുത്തഘട്ടത്തില്‍ നയിക്കാന്‍ പോകുന്നത് ആരെന്ന ആകാംക്ഷ നിലനില്ക്കുന്നു
"വിദേശസഞ്ചാരിക്ക് ആശംസ'; അക്കാലത്തെ പത്ര പരസ്യം കൗതുകംതന്നെ
"അമ്മച്ചീ ഞാന്‍ അപ്പുറത്തെ വീടുവരെ പോയേച്ചു വരാം' എന്നു പറയുമ്പോലെയാണ് ആധുനിക കാലത്ത് ആളുകള്‍ വിദേശത്തേക്ക് പോകുന്നത
ഇരട്ടി സന്തോഷം; അറിഞ്ഞും അറിയാതെയും ലോട്ടറിയടിച്ചപ്പോള്‍
ഭാഗ്യക്കുറി പരീക്ഷിക്കാത്തവര്‍ കുറവായിരിക്കും. ഒറ്റനിമിഷം കൊണ്ട് സ്വന്തം തലവര മാറുമ്പോള്‍ ആരും ഒന്ന് പകയ്ക്കും. ചിലര്‍
ചേച്ചി അലക്സായെ "പട്ടിയാക്കി'; കുട്ടി രക്ഷപ്പെട്ടു
ടൂ ഹരിഹര്‍ നഗര്‍ ചിത്രത്തില്‍ മുകേഷിന്റെ കഥാപാത്രം മറ്റുള്ള സുഹൃത്തുക്കളോട് ഒരു ആന കുത്താന്‍ വരമ്പോള്‍ എന്തുചെയ്യുമെ
ടൈറ്റാനിക്കിലെ 112 വര്‍ഷം പഴക്കമുള്ള മെനു;ചിത്രം വൈറല്‍
ആഡംബരത്തിന്റെ കാര്യം പറയുമ്പോള്‍ ആരുടേയും മനസില്‍ ആദ്യമെത്തുന്നവയില് ഒന്നാണല്ലൊ ടൈറ്റാനിക്. പ്രഥമ യാത്രയില്തന്ന
പുതിയ ഐറ്റം ഇറങ്ങിയിട്ടുണ്ട്..! "പാൻ മസാലദോശ'
മസാലദോശയിൽ ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയവ ഉൾപ്പെടുന്ന കൂട്ടിനു പകരം മറ്റെന്തെങ്കിലും സങ്കൽപ്പിക്കാൻ കഴിയുമോ..? എന
"വിലയേറിയ അക്കങ്ങള്‍'; ഈ മൊബൈല്‍ നമ്പറിന് ലേലത്തില്‍ ലഭിച്ചത് കോടികള്‍
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ ആരുംതന്നെയില്ലെന്ന് പറയാം. അത്രമാത്രം അവ നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടുകഴിഞ്ഞു. ആശയവിനിമയങ്ങള്‍ക്ക് മാത്രമല്ല സ
നള; ലോകത്തിലെ ഏറ്റവും ധനികയായ പൂച്ച
പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് എന്ന പഴഞ്ചൊല്ല് പ്രസിദ്ധമാണല്ലൊ. എന്നാല്‍ തങ്ങള്‍ക്ക് പലതും അപ്രാപ്യമല്ലെന്ന് തെ
"പോളണ്ടിലെ പ്രണയാകാശം പൂക്കുന്പോൾ'; ഒരു പൈലറ്റിന്റെ വിവാഹാഭ്യര്‍ഥന കാണാം
പ്രണയം, അത് ആര്‍ക്കും ആരോടും എപ്പോഴും തോന്നാവുന്ന ഒരു വികാരമണല്ലൊ. ചിലപ്പോള്‍ അത് കാലങ്ങളെ അതിജീവിക്കും. ചിലത് ജീവിത
തമിഴ്നാട്ടിലെ പരിസ്ഥിതിസൗഹൃദ പോളിംഗ്ബൂത്തുകള്‍; വൈറല്‍
ഇന്ത്യയാകെ തെരഞ്ഞെടുപ്പ് ചൂടിലാണല്ലൊ. അടുത്ത ഭരണകര്‍ത്താക്കള്‍ ആരെന്നത് ജനം നിര്‍ണയിക്കുന്ന വോട്ടെടുപ്പ് വലിയ പ്രാധ
പ്രസവശേഷം വീട്ടിലെത്തിയ മരുമകള്‍ക്കായി ക്രെയിന്‍ ഒരുക്കി അമ്മായി അമ്മ; സ്നേഹമെന്ന് നെറ്റിസണ്
വീട്ടില്‍ പുതിയ ഒരു അതിഥി വരുമ്പോള്‍ എന്തൊരു ആനന്ദമാണ്. മാതാപിതാക്കള്‍ക്കുള്ളതുപോലെ സന്തോഷം മുത്തചച്ഛനും മുത്തശിക്ക
ഒരു സോപ്പ് കുമിളയില്‍ ഗിന്നസ് റിക്കാർഡ് തീര്‍ത്ത സൈബര്‍സുരക്ഷാ വിദഗ്ധന്‍
സോപ്പ് ബബിളുകളുടെ കാര്യം അറിയാമല്ലൊ. നേര്‍ത്ത ഇവ ചെറുകാറ്റില്തന്നെ ചാഞ്ചാടി പൊട്ടിത്തകരുകയാണല്ലൊ പതിവ്. എന്നിരുന്ന
ഭാഗ്യം ഇങ്ങനെയും! തോമസിനു രണ്ടാംവട്ടവും ഒന്നാംസമ്മാനം
രണ്ടുവർഷത്തിനിടെ രണ്ടാമതും കേരള ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി ഇരട്ടഭാഗ്യശാലിയായി വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ ത
"തോല്പിച്ച സ്ഥിതിക്ക് പൈസ തിരിച്ചു കൊടുത്ത് സാറ് മാന്യത കാട്ടണം'; ഒരു പരാജയപ്പെട്ട കൈക്കൂലി കഥ
സ്കൂള്‍ കാലം, അതിമനോഹരമാണ്. എന്നാല്‍ പരീക്ഷ; അതത്ര നന്നല്ല. അവിടെയാണ് ആദ്യത്തെ വേര്‍തിരിവ് സംഭവിക്കുന്നത് എന്ന് പല
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടു
വിമാനത്തിൽ ചോക്ലേറ്റ് കൊടുത്തില്ല! ആറുവയസുകാരിയുടെ പരിഭവം വൈറൽ
ഇത്തിഹാദ് എയർവേസിൽ യാത്രചെയ്ത ആറുവയസുകാരിയുടെ പരാതി ലോകമെങ്ങും പാട്ടായി. ബിസിനസ് ക്ലാസിൽ സഞ്ചരിച്ച ബാലിക, പ്രത
സമാന്തര പ്രപഞ്ചത്തിലെ വേനല്‍ക്കാല കാഴ്ചകള്‍
ലോകം ചൂടിന്റെ ആധിക്യത്താല്‍ വെന്തുരുകുകയാണല്ലൊ. പ്രത്യേകിച്ച് നമ്മുടെ നാട്. 40 ഡിഗ്രിക്ക് മുകളില്‍ ആണ് ഇവിടെ നിലവില്‍ ത
യുവാവ് ട്രെഡ്മില്ലില് ഓടിയത് അരദിവസം; ഗിന്നസ് റിക്കാര്‍ഡില്‍ എത്തിനിന്നു
ആളുകള്‍ പലതരം പ്രവര്‍ത്തികളിലൂടെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ബുക്കില്‍ തങ്ങളുടെ പേരുകള്‍ ചേര്‍ക്കുന്നു. അവയില്‍ പല
"കൈമാറ്റിത്തരണം'; ഫോട്ടോ എഡിറ്റ് ചെയ്യുമൊ എന്നാവശ്യപ്പെട്ടപ്പോള്‍ ആ പെണ്‍കുട്ടി ഇത്ര പ്രതീക്ഷിച്ചിരിക്കില്ല
ഫോട്ടോയില്‍ സ്വന്തം മുഖം മനോഹരമായിരിക്കണം എന്നാണ് മിക്കവരുടെയും ആഗ്രഹം. മിക്കപ്പോഴും ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്
എൻഡിഎ സ്ഥാനാര്‍ഥി വിജയിക്കുമെന്ന് തത്ത, കൈനോട്ടക്കാരനെ പോലീസ് "കൂട്ടിലടച്ചു'
മുകേഷ് നായകനായ പ്രവാചകന് എന്ന സിനിമ ഓര്‍മയില്ലേ.. തെരഞ്ഞെടുപ്പ് പ്രവചനവും, അട്ടിമറിയും, ഫലമറിയാന്‍ ജോല്സ്യന്റ
തെരഞ്ഞെടുപ്പ്; കടലിനടിയിൽ കാന്പയിൻ
രാജ്യമാകെ തെരഞ്ഞെടുപ്പ് ചൂടിലാണല്ലൊ. രാജ്യത്തെ അടുത്തഘട്ടത്തില്‍ നയിക്കാന്‍ പോകുന്നത് ആരെന്ന ആകാംക്ഷ നിലനില്ക്കുന്നു
"വിദേശസഞ്ചാരിക്ക് ആശംസ'; അക്കാലത്തെ പത്ര പരസ്യം കൗതുകംതന്നെ
"അമ്മച്ചീ ഞാന്‍ അപ്പുറത്തെ വീടുവരെ പോയേച്ചു വരാം' എന്നു പറയുമ്പോലെയാണ് ആധുനിക കാലത്ത് ആളുകള്‍ വിദേശത്തേക്ക് പോകുന്നത
ഇരട്ടി സന്തോഷം; അറിഞ്ഞും അറിയാതെയും ലോട്ടറിയടിച്ചപ്പോള്‍
ഭാഗ്യക്കുറി പരീക്ഷിക്കാത്തവര്‍ കുറവായിരിക്കും. ഒറ്റനിമിഷം കൊണ്ട് സ്വന്തം തലവര മാറുമ്പോള്‍ ആരും ഒന്ന് പകയ്ക്കും. ചിലര്‍
ചേച്ചി അലക്സായെ "പട്ടിയാക്കി'; കുട്ടി രക്ഷപ്പെട്ടു
ടൂ ഹരിഹര്‍ നഗര്‍ ചിത്രത്തില്‍ മുകേഷിന്റെ കഥാപാത്രം മറ്റുള്ള സുഹൃത്തുക്കളോട് ഒരു ആന കുത്താന്‍ വരമ്പോള്‍ എന്തുചെയ്യുമെ
ടൈറ്റാനിക്കിലെ 112 വര്‍ഷം പഴക്കമുള്ള മെനു;ചിത്രം വൈറല്‍
ആഡംബരത്തിന്റെ കാര്യം പറയുമ്പോള്‍ ആരുടേയും മനസില്‍ ആദ്യമെത്തുന്നവയില് ഒന്നാണല്ലൊ ടൈറ്റാനിക്. പ്രഥമ യാത്രയില്തന്ന
പുതിയ ഐറ്റം ഇറങ്ങിയിട്ടുണ്ട്..! "പാൻ മസാലദോശ'
മസാലദോശയിൽ ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയവ ഉൾപ്പെടുന്ന കൂട്ടിനു പകരം മറ്റെന്തെങ്കിലും സങ്കൽപ്പിക്കാൻ കഴിയുമോ..? എന
"വിലയേറിയ അക്കങ്ങള്‍'; ഈ മൊബൈല്‍ നമ്പറിന് ലേലത്തില്‍ ലഭിച്ചത് കോടികള്‍
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ ആരുംതന്നെയില്ലെന്ന് പറയാം. അത്രമാത്രം അവ നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടുകഴിഞ്ഞു. ആശയവിനിമയങ്ങള്‍ക്ക് മാത്രമല്ല സ
നള; ലോകത്തിലെ ഏറ്റവും ധനികയായ പൂച്ച
പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് എന്ന പഴഞ്ചൊല്ല് പ്രസിദ്ധമാണല്ലൊ. എന്നാല്‍ തങ്ങള്‍ക്ക് പലതും അപ്രാപ്യമല്ലെന്ന് തെ
പണക്കൂമ്പാരത്തിൽ കിടന്ന് രാഷ്ടീയ നേതാവ്! ചിത്രം വൈറൽ
ആസാമിലെ രാഷ്ട്രീയക്കാരനായ ബെഞ്ചമിൻ ബസുമാതിരി നോട്ട് കൂമ്പാരത്തിൽ ഉറങ്ങുന്ന ഫോട്ടോ വൈറലായി. ആസാമിലെ ബിജെപിയുടെ സഖ്
"അതിപ്പോള്‍ നീ അറിയേണ്ട'; മകനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ചൈനാക്കാരന്
പലരുടെയും ഒരാഗ്രഹമാണ് കുറേ സമ്പാദിച്ച് ഒരു കോടീശ്വരനായി മാറണമെന്നത്. വലിയ കാര്‍, ബംഗ്ലാവ്, പരിചാരകര്‍, വ്യവസായങ്
"ഗ്രീന്‍ ബെഞ്ച്മാര്‍ക്ക്'; ചാണക്യപുരിയിലെ മതിപ്പുളവാക്കുന്ന പൂന്തോട്ടം
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണല്ലൊ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. അദ്ദേഹം നെറ്റിസന്റെ ശ്രദ്ധയി
"കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ';19,000 രൂപയ്ക്ക് യുഎസില്‍ നിന്നും മുംബൈ വിമാനം
അമേരിക്ക, വിമാനം ഇതു രണ്ട് അപ്രാപ്യമെന്നാണ് സാധാരണക്കാര്‍ കരുതുക. പലരും തലയ്ക്ക് മുകളിലൂടെ പറന്നകലുന്ന വിമാനങ്ങളെ
എയറില്‍ നിന്നൊരു തഗ്ഗ് ചിത്രം; ചര്‍ച്ചയായി ഇന്‍ഡിഗോ വിമാനത്തിലെ മുഖംമൂടി
തങ്ങളുടെ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്കുന്നതില് വിമാനക്കമ്പനികള്‍ ശ്രദ്ധിക്കാറുണ്ടല്ലൊ. മിക്കപ്പോഴും ആഹാ
ബെല്‍ജിയന്‍ ഫ്ളെമിഷ്; ലോകത്തിലെ ഏറ്റവും വലിയ മുയലുകള്‍
മുയലുകള്‍ എന്നാല്‍ എന്താണ് നമ്മുടെ മനസിലേക്ക് ഓടിയെത്തുക. പുല്ലൊക്കെ അകത്താക്കി ചാടിയോടി നടക്കുന്ന ഒരു സാധു ജീവി. നമ്
"എനിക്കൊപ്പമുള്ള ഈ യാത്രക്കാരി...'; പൈലറ്റിന്റെ അനൗണ്‍സ്മെന്റ് വൈറല്‍
വിമാനയാത്ര ഒട്ടുമിക്കവര്‍ക്കും പ്രത്യേകതയുള്ള ഒന്നാണല്ലൊ. മേഘങ്ങള്‍ കാല്ക്കീഴിലാക്കി പറന്നുപോകുന്ന അസുലഭ നിമിഷം.
തായ്ലൻഡിൽ അദ്ഭുതജീവി എട്ടു കണ്ണ് എട്ടു കാല്..!
എട്ടു കണ്ണുകളുള്ള ജീവിയെപ്പറ്റി ഇതുവരെ ആരും കേട്ടിട്ടുണ്ടാവില്ല? എന്നാൽ അങ്ങനെയുള്ള ജീവികളെയും ഭൂമുഖത്തു കണ്ടെത്തി. എ
"ഒരു വിട്ടുവീഴ്ചയും ഇല്ല, യുദ്ധം മാത്രം'; വാഹനത്തിലെ വേറിട്ട വാചകം
ഓട്ടോറിക്ഷകളുടെ പിന്നിലും മഡ് ഗാര്ഡിലുമൊക്കെ രസകരമായ വാചകങ്ങള്‍ നമുക്ക് കാണാന്‍ കഴിയും, "ഈ പാവം പൊയ്ക്കോട്ടെ', "മു
ആ ഇന്ത്യക്കാരന് മലയാളിയാണ്...
ദുബായി ഇൻഫ്ലുവൻസര്‍ അല്‍ റഫേലോ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോ സൈബര്‍ലോകത്ത് ഇപ്പോള്‍ വൈറലാണ്. ഈജിപ്ഷ്യന്‍ താളവാദ
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top