"പോളണ്ടിലെ പ്രണയാകാശം പൂക്കുന്പോൾ'; ഒരു പൈലറ്റിന്‍റെ വിവാഹാഭ്യര്‍ഥന കാണാം
Thursday, April 25, 2024 1:24 PM IST
പ്രണയം, അത് ആര്‍ക്കും ആരോടും എപ്പോഴും തോന്നാവുന്ന ഒരു വികാരമണല്ലൊ. ചിലപ്പോള്‍ അത് കാലങ്ങളെ അതിജീവിക്കും. ചിലത് ജീവിതവഴിയില്‍ എവിടെയെങ്കിലും തകരും. അതിന്‍റെ വിധി എന്തുതന്നെയായാലും ലോകത്ത് പ്രണയപുഷ്പങ്ങള്‍ പിന്നെയും വിരിഞ്ഞുകൊണ്ടേയിരിക്കുന്നു.

സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം നിരവധി പ്രണയകഥകള്‍ നമുക്ക് മുന്നില്‍ എത്താറുണ്ട്. അവയില്‍ ചിലതെങ്കിലും ഹൃദയഹാരിയാണ്. അത്തരത്തിലൊന്ന് കഴിഞ്ഞയിടെ പോളണ്ടില്‍ സംഭിവിക്കുകയുണ്ടായി. അത് ഒരു വിമാനത്തിനുള്ളിലാണ് സംഭവിച്ചത്. ഈ കഥയില്‍ നായകന്‍ ആ വിമാത്തിന്‍റെ പൈലറ്റും നായിക അതേ വിമാനത്തിലെ ഫ്ലൈറ്റ് അറ്റന്‍ഡന്‍റുമാണ്.

പോളണ്ടിലെ വാര്‍സോയില്‍ നിന്ന് ക്രാക്കോവിലേക്കുള്ള വിമാനമാണ് സംഭവസ്ഥലം. ഫേസ്ബുക്കിലെത്തിയ ദൃശ്യങ്ങളില്‍ ഈ വിമാനത്തിന്‍റെ പൈലറ്റായ ക്യാപ്റ്റന്‍ കോണ്‍റാഡ് ഹാങ്ക് കോക്ക്പിറ്റില്‍ നിന്ന് ഇറങ്ങി ആളുകള്‍ ഉള്ളിടത്ത് എത്തുന്നു. അദ്ദേഹം മെക്കിലൂടെ ആളുകളോട് തന്‍റെ പ്രണയത്തെ സംബന്ധിച്ച് പറയുന്നു.

താന്‍ ഒന്നരവര്‍ഷമായി ഈ വിമാനത്തില്‍ എത്തിയെന്നും ഇവടെ വച്ച് തനിക്കേറ്റം പ്രിയപ്പെട്ട ആളെ കണ്ടെത്തിയെന്നും പറയുന്നു. സംസാരിക്കുമ്പോള്‍ തന്നെ അദ്ദേഹം ഏറെ വികാരാധീനനാകുന്നുണ്ട്. ശേഷം അദ്ദേഹത്തിന്‍റെ കെെകളില്‍ ചിലര്‍ ബൊക്കെ കൊടുക്കുന്നു. അതുമായി അദ്ദേഹം തന്‍റെ കാമുകിയായ പോളയോട് തന്നെ വിവാഹം ചെയ്യുമോ എന്ന് തിരക്കുന്നു.

ഈ നിമിഷം പോള ഇടനാഴിയിലൂടെ ഓടിവന്ന് പൈലറ്റിനെ കെട്ടിപ്പിടിക്കുന്നു. അവള്‍ സമ്മതം മൂളുകയും അവര്‍ ചുംബിക്കുകയും ചെയ്യുന്നു. ഈ നല്ല നിമിഷങ്ങള്‍ക്ക് സാക്ഷിയായവര്‍ കെെയടിക്കുകയാണ്. സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നെറ്റിസണും അവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.