"ഗ്രീന്‍ ബെഞ്ച്മാര്‍ക്ക്'; ചാണക്യപുരിയിലെ മതിപ്പുളവാക്കുന്ന പൂന്തോട്ടം
Thursday, March 21, 2024 3:37 PM IST
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണല്ലൊ മഹീന്ദ്ര ഗ്രൂപ്പിന്‍റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. അദ്ദേഹം നെറ്റിസന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്ന പലകാര്യങ്ങളും വലിയ ചര്‍ച്ചയായി മാറാറുണ്ട്. ചര്‍ച്ചകളില്‍ അദ്ദേഹവും പ്രതികരിക്കാറുണ്ട്.

ഇപ്പോഴിതാ അദ്ദേഹം പങ്കുവച്ച ഒരു പൂന്തോട്ടത്തിന്‍റെ ചിത്രവും വൈറലാവുന്നു. ഡല്‍ഹി എയര്‍പോര്‍ട്ടിന് സമീപം ചാണക്യപുരിയിലാണ് ഈ പൂന്തോട്ടമുള്ളത്. അടുത്തിടെ ന്യൂ ഡല്‍ഹി സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഈ പച്ചപ്പ് നിറഞ്ഞ പൂന്തോട്ടം കണ്ടത്.

പച്ചപ്പ് നിറഞ്ഞ ലാന്‍ഡ്സ്‌കേപ്പിംഗും വര്‍ണാഭമായ പൂക്കളും മാനിക്യൂര്‍ ചെയ്ത നടപ്പാതകളും അദ്ദേഹത്തെ ഹഠാദാകര്‍ഷിച്ചു. തങ്ങള്‍ മറ്റെവിടെയോ എത്തിയപോലെ തോന്നും ഒരു യാത്രികന്. ഈ പൂന്തോട്ടത്തിന്‍റെ മൂന്ന് ചിത്രങ്ങളും അദ്ദേഹം എക്‌സില്‍ പങ്കുവച്ചു.

ചിത്രങ്ങള്‍ക്ക് നിരവധി അഭിപ്രായം ലഭിച്ചു "പലരും ഇത് വിശ്വസിക്കില്ല, പക്ഷേ ഡല്‍ഹി ഏറ്റവും ഹരിത നഗരങ്ങളിലൊന്നാണ്. മലിനീകരണത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ അത് ഒരു അന്താരാഷ്ട്ര നഗരമായി മാറും' എന്നാണൊരു ഉപയോക്താവ് കുറിച്ചത്.

"തുലിപ് പൂക്കളുടെ വിളനിലമായ ചാണക്യപുരി ഈ ലോകത്ത് ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ ഇടം' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.