എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ "സെപ്പറേറ്റ്' ആയ ഒരു ആരാധകൻ; ധോണിക്കുണ്ട്...
Monday, April 29, 2024 1:54 PM IST
നിരവധിയാളുകള്‍ കടുത്ത ആരാധകരായുള്ള ഒരു താരമാണല്ലൊ എം.എസ്. ധോണി. ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ലോകകപ്പുകള്‍ നേടിത്തന്നിട്ടുള്ള അദ്ദേഹം നിലവില്‍ അന്താരാഷ്ട്ര മത്‌സരങ്ങളില്‍ പങ്കെടുക്കുന്നില്ല.

അന്താരാഷ്ട്ര മത്‌സരങ്ങളില്‍ നിന്നും വിരമിച്ചെങ്കിലും ധോണി ഇപ്പോഴും ഐപിഎല്‍ ക്രിക്കറ്റില്‍ തുടരുന്നുണ്ട്. ചെന്നൈ സൂപ്പള്‍ കിംഗ്‌സിന്‍റെ ഭാഗമാണ് അദ്ദേഹം. ഇത്തവണയും മികച്ച പ്രകടനമാണ് അദ്ദേഹം ഐപിഎല്ലില്‍ കാഴ്ചവയ്ക്കുന്നത്.

എന്നാല്‍ കഴിഞ്ഞദിവസത്തെ ഐപിഎല്ലില്‍ ധോണിയേക്കാള്‍ ശ്രദ്ധനേടിയത് അദ്ദേഹത്തിന്‍റെ ഒരു ആരാധകന്‍ ആയിരുന്നു. അതിനുകാരണം അദ്ദേഹത്തിന്‍റെ കെെയിലെ ഒരു പ്ലക്കാര്‍ഡും. ഞായറാഴ്ച എംഎ ചിദംബരം സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഐപിഎല്‍ മത്സരത്തിനിടയിലായിരുന്നു സംഭവം.

മൈതാനത്തുണ്ടായിരുന്ന ഈ ആരാധകന്‍ ധോണി ബാറ്റിംഗിനായി എത്തിയപ്പോള്‍ കൈയിലെ പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടി. അതില്‍ "തന്‍റെ കാമുകയുമായുള്ള ബന്ധം താന്‍ വേര്‍പ്പെടുത്തി. അതിനുകാരണം അവളുടെ പേരില്‍ ഏഴ് അക്ഷരങ്ങള്‍ ഇല്ലാത്തതാണ്' എന്നെഴുതിയിരിക്കുന്നു. എം.എസ്. ധോണിയുടെ ജെഴ്സി നമ്പറാണ് ഈ ഏഴ്.

പ്ലക്കാര്‍ഡ് ഓണ്‍ലൈൻ ഉപയോക്താക്കളുടെ ശ്രദ്ധനേടി. നിരവധി അഭിപ്രായങ്ങള്‍ ആ ചിത്രത്തിന് ലഭിച്ചു. "ധോണിയും അദ്ദേഹത്തിന്‍റെ ആരാധകരും മികച്ചവരാണ്' എന്നാണൊരാള്‍ കുറിച്ചത്. "തലയുടെ ആരാധകന്‍ തലച്ചോറില്ലാത്ത കാമുകന്‍' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.