"കനലൊരു തരിമതി'; മുതലാളിയുടെ വീട് മൊത്തം കത്തിച്ച പൂച്ച സെര്‍
Tuesday, April 30, 2024 11:50 AM IST
മിക്കയാളുകള്‍ക്കും നായ, പൂച്ച, ലവ് ബേര്‍ഡ്‌സ് തുടങ്ങിയവയില്‍ ഏതിനെയെങ്കിലുമൊക്കെ വളര്‍ത്താന്‍ ഇഷ്ടമായിരിക്കും. പ്രത്യേകിച്ച് പൂച്ചയും നായയും ആളുകളുടെ ഇഷ്ടപാത്രങ്ങളാണ്. "വേര്‍ എവര്‍ യൂ ഗോ ആം ദെയര്‍' എന്ന വാചകം പോലെ ഈ ജീവികള്‍ ഉടമയെ അങ്ങ് പിന്തുടരും.

പൂച്ചയാണെങ്കില്‍ ആളിനെ തൊട്ടുരുമ്മി അങ്ങിരിക്കും. "എത്ര ഓമനത്തം' എന്നങ്ങ് പറയാന്‍ വരട്ടെ. കാരണം ചൈനയിലെ ഒരു യുവതിക്ക് സംഭവിച്ച കാര്യം സ്വല്‍പം ഞെട്ടിക്കുന്നതാണ്. ആ ഞെട്ടലിന്‍റെ കാരണക്കാരനൊ അവളുടെ വളര്‍ത്തുപൂച്ചയും.

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുള്ള ദണ്ഡന്‍ എന്ന യുവതിയുടെ വളര്‍ത്തുപൂച്ചയായിരുന്നു ജിന്‍ഗൗഡിയാവോ. ഒരുദിവസം ദണ്ഡന്‍ മഹ്ജോംഗ് കളിക്കാനായി പുറത്തുപോയി. ആ സമയം അവള്‍ക്കൊരു കോള്‍ ലഭിച്ചു. അത് അവളുടെ ഫ്ലാറ്റിലെ പ്രോപ്പര്‍ട്ടി മാനേജ്മെന്‍റ് സ്റ്റാഫില്‍ നിന്നുമായിരുന്നു.

"ദണ്ഡന്‍റെ വീടിന് തീപിടിച്ചു' എന്നായിരുന്നു അവര്‍ പറഞ്ഞത്. കേട്ടപാതി കേള്‍ക്കാത്തപാതി അവര്‍ വീട്ടിലേക്കോടി. അവിടെ എത്തിയപ്പോള്‍ വീടിന്‍റെ ഒന്നാംനില മൊത്തം നിന്നുകത്തുന്നതാണ് കണ്ടത്. ഒടുവില്‍ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ തീയണച്ചു.

പിന്നീട് പരിശോധിച്ചപ്പോള്‍ തീപിടിത്തത്തിന്‍റെ കാര്യം പിടികിട്ടി. നമ്മുടെ ജിന്‍ഗൗഡിയാവോ പൂച്ച പറ്റിച്ച പണിയായിരുന്നത്. മുതലാളി പുറത്ത് കളിക്കാന്‍ പോയപ്പോള്‍ ബോറടിച്ച ജിന്‍ഗൗഡിയാവോ വീടിനുള്ളില്‍ ഓടിക്കളിച്ചു.

കളി അടുക്കളയില്‍ എത്തിയപ്പോള്‍ അതാ ഇരിക്കുന്നു ഇന്‍ഡക്ഷന്‍ കുക്കര്‍. പൂച്ച ഇന്‍ഡക്ഷന്‍ കുക്കറിന്‍റെ ടച്ച് പാനലില്‍ അബദ്ധത്തില്‍ ചവിട്ടി അത് ഓണാക്കി. പിന്നെ പറയേണ്ട കാര്യമില്ലല്ലൊ. വീട് "മിന്നാരം സിനിമയിലെ പോലീസ് സ്‌റ്റേഷന്‍' പോലെയായി.

അപ്പോഴാണ് ദണ്ഡന്‍ പൂച്ചയെ കുറിച്ച് ഓര്‍ത്തത്. അവളും അഗ്‌നിശമന സേനാംഗങ്ങളും അവനെ തപ്പി. കത്തിച്ചാരമായെന്നാണ് അവരാദ്യം ഓര്‍ത്തത്. എന്നാല്‍ അഗ്‌നിശമന സേനാംഗങ്ങള്‍ നോക്കുമ്പോള്‍ ചാരത്തിനുള്ളില്‍ പൊതിഞ്ഞിരിക്കുകയാണ് ജിന്‍ഗൗഡിയാവോ. അവനൊരു പോറലും ഏറ്റിരുന്നില്ല.

പിന്നീട് അല്‍പം രസകരമായ സംഗതികളാണുണ്ടായത്. സംഭവത്തിന് ശേഷം, പൂച്ചയുടെ ഉടമ സമൂഹ മാധ്യമമായ ഡൗയിനിലെ തന്‍റെ അക്കൗണ്ടിന്‍റെ പേര് "സിച്ചുവാന്‍റെ ഏറ്റവും മോശം പൂച്ച' എന്നാക്കി മാറ്റി. മാത്രമല്ല പൂച്ചയില്‍ നിന്നും "നഷ്ടപരിഹാരം' ഈടാക്കാനായി ദണ്ഡന്‍ ജിന്‍ഗൗഡിയാവോവിനെ ലൈവ് സ്ട്രീമിംഗ് സെഷനുകളില്‍ കൊണ്ടുവന്നു.

എന്നാല്‍ നെറ്റിസണ്‍സ് കൂടുതലും പൂച്ചയ്‌ക്കൊപ്പം നിന്നു. വൈകാതെ ദണ്ഡന്‍ ഓണ്‍ലൈനില്‍ ക്ഷമാപണക്കുറിപ്പ് പോസ്റ്റ് ചെയ്തു. അതില്‍ അവളുടെ വിരലടയാളവും ജിന്‍ഗൗഡിയാവോയുടെ വിരല്‍ പ്രിന്‍റും ഉണ്ടായിരുന്നു. ഇന്‍ഡക്ഷന്‍ കുക്കറിലെ പവര്‍ ഓഫ് ചെയ്യാന്‍ മറന്നത് തന്‍റെ തെറ്റാണെന്ന് ദണ്ഡന്‍ സമ്മതിച്ചു.

മാത്രമല്ല ഒരു അഗ്‌നിശമന സേനാംഗവുമായി ദണ്ഡന്‍ വീഡിയോ ചാറ്റ് ചെയ്യുകയും ജിന്‍ഗൗഡിയോയെ അഗ്‌നി സുരക്ഷാ നുറുങ്ങുകള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ സംഗതികളെല്ലാം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറി.

ഒരുവീട് കത്തിച്ചാല്‍ എന്താ നമ്മുടെ ജിന്‍ഗൗഡിയാവോ മുതലാളിക്ക് പണവും പ്രശസ്തിയും വാരിക്കോരി നല്‍കുകയാണിപ്പോള്‍...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.