അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെതിരെ കേരളം പൊരുതുന്നു. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ 206 റൺസെന്ന നിലയിലാണ്. 69 റണ്‍സോടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും 30 റണ്‍സുമായി മുഹമ്മദ് അസറുദ്ദീനുമാണ് ക്രീസില്‍.

ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രൻ (30), രോഹന്‍ കുന്നുമ്മൽ (30), അരങ്ങേറ്റ താരം വരുണ്‍ നായർ (10), ജലജ് സക്സേന (30) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനം കേരളത്തിനു നഷ്ടമായത്. ഗുജറാത്തിനു വേണ്ടി ആർ‌.എം. ബിഷ്ണോയി, പി.എൻ. ജഡേജ, എ. നാഗ്വാസ്‌വല്ല, എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അഹമ്മദാബാദ് മൊട്ടേറ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിന്‍ ബേബി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളോടെയാണ് കേരളം ഇന്നിറങ്ങിയത്. യുവതാരം ഷോണ്‍ റോജര്‍ക്കു പകരം വരുണ്‍ നായനാര്‍ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാൻ എത്തി.