ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ജാമ്യം ലഭിച്ചെങ്കിലും ഉടന്‍ പുറത്തിറങ്ങാനാവില്ല. കേജരിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി തത്ക്കാലത്തേക്ക് സ്‌റ്റേ ചെയ്തു. ജാമ്യ ഉത്തരവിനെതിരായ ഇഡിയുടെ അപ്പീല്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി.

വ്യാഴാഴ്ചയാണ് മദ്യനയക്കേസില്‍ ഡല്‍ഹിയിലെ റോസ് അവന്യു കോടതി കേജരിവാളിന് ജാമ്യം അനുവദിച്ചത്. ഇന്ന് കേജരിവാള്‍ പുറത്താറാങ്ങാനിരിക്കെ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരേ ഇഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വിചാരണക്കോടതിയില്‍ തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ട് ജാമ്യ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.