ആലപ്പുഴയിൽ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി ദന്പതികൾ ജീവനൊടുക്കി
ആലപ്പുഴയിൽ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി ദന്പതികൾ ജീവനൊടുക്കി
Friday, December 1, 2023 8:47 AM IST
എടത്വ (ആലപ്പുഴ): ഇരട്ടക്കുട്ടികളായ പിഞ്ചുമക്കളെ കൊലപ്പെടുത്തിയശേഷം അച്ഛനും അമ്മയും ജീവനൊടുക്കി. തലവടി പഞ്ചായത്ത് ഒമ്പതാം വാർഡിൽ ചക്കുളം മൂലേപ്പറമ്പിൽ സുനു (36), സൗമ്യ (31) ദമ്പതികളാണ് തൂങ്ങിമരിച്ചത്. മക്കൾ മൂന്നു വയസുള്ള ഇരട്ടക്കുട്ടികളായ ആദി, ആതിൽ എന്നിവരെ മരിച്ച നിലയിൽ വീടിനുള്ളിൽ കാണപ്പെട്ടു.

ഭാര്യയുടെ കാൻസർ രോഗവും സാമ്പത്തിക ബാധ്യതകളുമാണ് കൂട്ടമരണത്തിലേക്കു നയിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഗൾഫിൽ ജോലിയുണ്ടായിരുന്ന സൗമ്യ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. വീണ്ടും ഗൾഫിലേക്ക് പോകാനായി മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോഴാണ് കാൻസർ സ്ഥിരീകരിക്കുന്നത്.

ഗൾഫിൽ ജോലിയുണ്ടായിരുന്ന സുനു നാട്ടിലെത്തി വെൽഡിംഗ് ജോലികൾ ചെയ്തുവരികയായിരുന്നു. രാവിലെ വീട് തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ അയൽക്കാർ വീടിനുള്ളിൽ മരിച്ച നിലയിൽ നാലുപേരെയും കണ്ടെത്തുകയായിരുന്നു. പോലീസ് സംഭവത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<