രാജസ്ഥാനില്‍ കോണ്‍ഗ്രസ് തമ്മിലടിച്ചു; ജനം "കൈ'വിട്ടു
രാജസ്ഥാനില്‍ കോണ്‍ഗ്രസ് തമ്മിലടിച്ചു; ജനം "കൈ'വിട്ടു
Sunday, December 3, 2023 1:59 PM IST
ജയ്പുര്‍: രാജസ്ഥാനിലെ 199 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. 107 മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 75 ഇടങ്ങളിലേക്ക് ചുരുങ്ങി. മറ്റുളളവര്‍ 17 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു.

ഭരണത്തുടര്‍ച്ച ലക്ഷ്യംവെച്ചിറങ്ങിയ ഗെഹ്‌ലോട്ട് സംഖ്യത്തിന് ഉള്‍പ്പാര്‍ട്ടി പോര് തിരിച്ചടിയായി. തെരഞ്ഞെടുപ്പ് അടുത്തതോടുകൂടി പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവ് ശക്തമായിരുന്നു.

നേതൃനിരയില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലടിച്ചത് പാര്‍ട്ടിക്ക് തലവേദനയായി. ഇരുവരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയെങ്കിലും ജനങ്ങള്‍ കോണ്‍ഗ്രസിനെ കൈവിടുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

പ്രമുഖരെ അണിനിരത്തിയ കോണ്‍ഗ്രസിന് നേതൃനിരയിലെ ആശയക്കുഴപ്പം വിലങ്ങുതടിയായി. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ രമ്യതപ്പെടുത്താന്‍ കഴിയാഞ്ഞതും നേതാക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.

സച്ചിന്‍ പൈലറ്റ് ഉൾപ്പെടുന്ന ഗുജ്ജര്‍ വിഭാഗം കൂടി പാര്‍ട്ടിയെ കൈവിട്ടതും രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി.

കോണ്‍ഗ്രസിലെ ഭിന്നതയും ഭരണവിരുദ്ധ വികാരവും മുതലെടുത്ത ബിജെപി അധികാരം തിരിച്ചുപിടിച്ചു. സ്ത്രീ സുരക്ഷയും സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും തുറുപ്പു ചീട്ടാക്കിയാണ് ബിജെപി കോണ്‍ഗ്രസിനെ നേരിട്ടത്.

തെരഞ്ഞെടുപ്പിനു മുന്നോടിയായി വന്ന മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളിലും ബിജെപിക്കായിരുന്നു മുന്‍തൂക്കം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ച പോലെ തന്നെ ഏകപക്ഷീയമായ മുന്നേറ്റമായിരുന്നു രാജസ്ഥാനില്‍ ബിജെപിയുടേത്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രിമാരുടെയും സാന്നിധ്യവും ബിജെപിക്ക് തുണയായി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<