കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കേസ്: പ്രതികള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കേസ്: പ്രതികള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
Thursday, December 7, 2023 4:21 PM IST
കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ഏഴുദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്‍റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

പ്രൊഡക്ഷന്‍ വാറണ്ട് അനുസരിച്ച് മൂന്നു പ്രതികളെയും ഇന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

കസ്റ്റഡിയില്‍ ലഭിച്ചാല്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള പരമാവധി തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചുകഴിഞ്ഞു. ഒന്നാം പ്രതി പദ്മകുമാറിന് അഞ്ചു കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍, ഇയാള്‍ക്ക് ഇടപാടുകളുള്ള ബാങ്കുകളില്‍നിന്നും മറ്റ് സ്ഥാപനങ്ങളില്‍നിന്നും കഴിഞ്ഞദിവസം അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു.

പരവൂര്‍, ചാത്തന്നൂര്‍ മേഖലകളിലായിരുന്നു പരിശോധനയും വിവര ശേഖരണവും നടന്നത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും ശേഖരിച്ചു കഴിഞ്ഞു. പ്രതികള്‍ക്ക് ഓരോരുത്തര്‍ക്കും എത്ര ഫോണുകള്‍ ഉണ്ട്, വേറേ സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യങ്ങളും പരിശോധിച്ചു വരികയാണ്.

തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തിട്ട് ഒരു വര്‍ഷമായി എന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇക്കാലയളവിലെ പ്രതികളുടെ വാട്സ് ആപ്പ് ചാറ്റുകളും പരിശോധിക്കും.

കുട്ടിയെ തട്ടിക്കൊണ്ടുപോയതിനുശേഷവും പിന്നീട് ആശ്രാമം മൈതാനിയില്‍ ഉപേക്ഷിച്ചതിനും മധ്യേ പ്രതികള്‍ വാഹനങ്ങള്‍ മാറി മാറി ഉപയോഗിച്ചുണ്ട്. ഇതിന് ആരെങ്കിലും സഹായം നല്‍കിയോ എന്നതാണ് മറ്റൊരു അന്വേഷണവിഷയം.

പദ്മകുമാറും കുടുബവും താമസിക്കുന്ന ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്തെ വീട്ടില്‍ എത്തിയുള്ള തെളിവെടുപ്പ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

തട്ടിക്കൊണ്ടുപോയ കാറില്‍ മൂന്നുപേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വീട്ടില്‍ ഇവരെ കൂടാതെ വേറെയും ചിലര്‍ ഉണ്ടായിരുന്നതായും അവരെ കൃത്യമായി ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നും കുട്ടിയുടെ മൊഴിയുണ്ട്. ഇക്കാര്യത്തിലും അന്വേഷണ സംഘത്തിന് വ്യക്തത വരുത്തേണ്ടതുണ്ട്.

ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിനെതിരേ വ്യാപക ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജാഗ്രതയോടെയാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<