മധ്യപ്രദേശിൽ ബിജെപിക്ക് പുതിയ മുഖ്യമന്ത്രിയോ ?
മധ്യപ്രദേശിൽ ബിജെപിക്ക് പുതിയ മുഖ്യമന്ത്രിയോ ?
Sunday, December 3, 2023 11:11 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നേറുന്ന ബിജെപി പുതു മുഖത്തിന് മുഖ്യമന്ത്രി സ്ഥാനം നൽകിയേക്കുമെന്ന് സൂചന. നാലു തവണ മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാനെ മാറ്റണമെന്ന് പാർട്ടി സംസ്ഥാന ഘടകത്തിൽ തന്നെ ആവശ്യം ഉയർന്നിരുന്നു.‌‌

ഇതിന് കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയുണ്ടെന്നും അതിന്‍റെ സൂചനയായിട്ടാണ് കേന്ദ്രമന്ത്രിമാർ ഉൾപ്പടെയുള്ളവർ മത്സരരംഗത്ത് എത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. 2005ൽ ബാബുലാൽ ഗൗറിന് പകരക്കാരനായാണ് ആർഎസ്എസിന്‍റെ പിന്തുണയോടെ ചൗഹാൻ ആദ്യമായി മുഖ്യമന്ത്രിയാവുന്നത്.

തുടർന്ന് തുടർച്ചയായി മൂന്നുതവണ പാർട്ടിയെ അധികാരത്തിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 2018 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരം പിടിച്ചതോടെയാണ് ചൗഹാന്‍റെ വിജയ കുതിപ്പിന് അവസാനമായത്.

2020ൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള 22 കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടിയതോടെ ചൗഹാനെതേടി വീണ്ടും മുഖ്യമന്ത്രി കസേരയെത്തി. എന്നാൽ 2023 ആയപ്പോഴേക്കും സാഹചര്യങ്ങൾ മാറിമറിഞ്ഞു.

നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും പിന്തുണയോടെ കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ളവർ മത്സരരംഗത്ത് എത്തിയതോടെ ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടതെയാണ് ബിജെപി തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങിയത്.

പാർട്ടി വൻ വിജയത്തിലേക്ക് നീങ്ങുന്നതോടെ മുതിർന്ന നേതാവും ഇൻഡോറിലെ സ്ഥാനാർഥിയുമായ കൈലാഷ് വിജയ്‍വർഗീയക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി.

ജനങ്ങളുടെ ആശീര്‍വാദവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും കാരണം വന്‍ ഭൂരിപക്ഷത്തോടെ ഭാരതീയ ജനതാ പാർട്ടി വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും ബിജെപിയുടെ എല്ലാ സ്ഥാനാർഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.

157 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്പോൾ 71 സീറ്റീൽ മാത്രമാണ് കോൺഗ്രസ് ലീഡുള്ളത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<