തിരുവനന്തപുരം: മാലിന്യ പ്രശ്നത്തിൽ അന്ധമായ രാഷ്ട്രീയം കാണരുതെന്ന് മന്ത്രി എം.ബി. രാജേഷ്. റെയിൽവേയുടെ ഭാഗത്ത് നിന്നും ഇനിയും അനാസ്ഥ തുടർന്നാൽ കർശന നടപടിയിലേക്ക് കടക്കുമെന്നും എം.ബി. രാജേഷ് അറിയിച്ചു.

സർക്കാരിന് ഇതൊരു കക്ഷിരാഷ്ട്രീയ പ്രശ്നമല്ല. റെയിൽവേയുടെ ഭൂമിയിൽ സർക്കാരിനോ നഗരസഭയ്ക്കോ നേരിട്ട് ഒന്നും ചെയ്യാൻ സാധിക്കില്ല. റെയിൽവേയുടെ അധീനതയിൽ വരുന്ന സ്ഥലത്തെ മാലിന്യ സംസ്കരണം റെയിൽവേയുടെ ഉത്തരവാദിത്വമാണെന്ന് അവർ തന്നെ സമ്മതിക്കുന്നുണ്ട്.

ജോയിയുടെ മരണത്തിൽ സർക്കാരിനെയും തിരുവനന്തപുരം നഗരസഭയെയും പ്രതിക്കൂട്ടിലാക്കാനാണ് ചിലർക്ക് വ്യഗ്രത. മാലിന്യ സംസ്കരണം ഒരു പ്രത്യേക വ്യക്തിയുടെ ഉത്തരവാദിത്വമല്ല. എല്ലാവരുടെയുമാണെന്ന് അദ്ദേഹം പറഞ്ഞു.