തെലുങ്കാന കോൺഗ്രസിന്‍റെ വിജയത്തുരുത്ത്; വിജയശിൽപിയായി രേവന്ത് റെഡ്ഡി
തെലുങ്കാന കോൺഗ്രസിന്‍റെ വിജയത്തുരുത്ത്; വിജയശിൽപിയായി രേവന്ത് റെഡ്ഡി
Sunday, December 3, 2023 12:28 PM IST
ഹൈദരാബാദ്: രേവന്ത് റെഡ്ഡി എന്ന നേതാവാണ് തകർന്നടിഞ്ഞ കോൺഗ്രസിനെ തെലുങ്കാന എന്ന തുരുത്തിൽ കയറ്റി രക്ഷപ്പെടുത്തിയത്. നാലു സംസ്ഥാനങ്ങളിൽ മൂന്നിലും കനത്ത പരാജയം കോൺഗ്രസ് നേരിട്ടപ്പോൾ പിടിച്ചു നിൽക്കാൻ ആകെ ലഭിച്ചത് തെലുങ്കാന മാത്രമാണ്.

എന്തായിരുന്നു തെലുങ്കാനയിലെ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രം? എങ്ങനെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ കൃത്യമായി നടത്തിയത്‍?. ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഒറ്റ ഉത്തരം തെലുങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി എന്ന പേരാണ്.

ആദ്യഘട്ടത്തിൽ രേവന്തിന്‍റെ പ്രവർത്തനങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ അതിനെയെല്ലാം പിഴുതെറിഞ്ഞ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആശ്വസിക്കാനുള്ള ഒരിടമായി തെലുങ്കാന മാറിയത് രേവന്തിന്‍റെ പിഴയ്ക്കാത്ത പ്രചരണ തന്ത്രങ്ങളാണ്.

ബിആർഎസ് കോട്ടയായ കാമറെഡ്ഡിയിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ വ്യക്തമായ ലീഡോടെയാണ് രേവന്ത് മുന്നേറുന്നത്. കെസിആർ എന്ന രാഷ്‌ട്രീയ അതികായനെതിരേ സമ്മർദ്ദമൊന്നുമില്ലാതെയാണ് രേവന്ത് കളത്തിലിറങ്ങിയത്.

എൻ. ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടിയിൽ നിന്നാണ് രേവന്ത് രാഷ്ട്രീയത്തിലേക്കെത്തുന്നത്. 2017-ലാണ് കോൺഗ്രസിൽ ചേർന്നത്. രണ്ടു തവണ എംഎൽഎയായ രേവന്ത് നിലവിൽ മൽകജ്ഗിരിയെ പ്രതിനിധീകരിക്കുന്ന ലോക്സഭാംഗമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലുങ്കാനയിൽ കൈ അടയാളത്തിൽ ജയിച്ച ഏക സ്ഥാനാർഥിയും രേവന്താണ്.

2021 ജൂലൈയിൽ തെലുങ്കാന പിസിസി അധ്യക്ഷനായി നിയമിതനായതിന് ശേഷം ഭരണകക്ഷിയായ ബിആർഎസിനെതിരേ രേവന്ത് നടത്തിയ പ്രതിഷേധങ്ങൾ ശ്രദ്ധേയമായിരുന്നു. പാർട്ടിക്കുള്ളിലെ എതിരാളികളുടെ പ്രതിഷേധം വകവയ്ക്കാതെ ദേശീയ നേതൃത്വം രേവന്തിനെ പൂർണമായി വിശ്വസിച്ചു.

കെസിആറിനെതിരായ മത്സരാർഥിയായി രേവന്തിനെ ഹൈക്കമാൻഡ് തെരഞ്ഞെടുത്തത് സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തിന്‍റെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള വ്യക്തമായ നീക്കമായിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<