തൃശൂര്‍: കെപിസിസിയുടെ വിശ്വാസ സംരക്ഷണ യാത്രയുടെ സമാപനചടങ്ങില്‍ കെ. മുരളീധരന്‍ പങ്കെടുക്കും. പരിപാടിയില്‍ പങ്കെടുക്കാനായി കെ. മുരളീധരന്‍ ഗുരുവായൂരില്‍ നിന്നും ചെങ്ങന്നൂരിലേക്ക് തിരിച്ചു. റോഡ് മാർഗമാണ് മുരളീധരൻ എത്തുക.

വ്യക്തിപരമായ കാരണത്താല്‍ വിശ്വാസ സംരക്ഷണ യാത്ര സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് മുരളീധരന്‍ നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ജാഥ ക്യാപ്റ്റന്മാരില്‍ ഒരാള്‍ തന്നെ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.

ഇതോടെ നേതൃത്വം ഇടപെട്ട് ഇടഞ്ഞുനിന്ന മുരളീധരനെ അനുനയിപ്പിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും നേരിട്ട് മുരളീധരനെ വിളിച്ച് സംസാരിക്കുകയായിരുന്നു.

വെള്ളിയാഴ്ചയാണ് നാല് ക്യാപ്റ്റന്മാര്‍ നയിച്ച വിശ്വാസ സംഗമയാത്ര ചെങ്ങന്നൂരില്‍ സംഗമിച്ചത്. കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബെഹ്‌നാന്‍ എന്നിവരാണ് ജാഥ ക്യാപ്റ്റന്മാര്‍. യാത്രയ്ക്ക് ശേഷം മുരളീധരന്‍ ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്നു.

പുനഃസംഘടനയിലെ അതൃപ്തി കാരണമാണ് മുരളീധരന്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നായിരുന്നു വിവരം.