കൊച്ചിയിൽ തീരശോഷണം; 25 ശതമാനം തീരഭൂമി നഷ്ടപ്പെട്ടതായി പഠനം
Friday, October 17, 2025 6:28 AM IST
ഫോർട്ടുകൊച്ചി: കടൽകയറ്റവും മണ്ണൊലിപ്പും കൊച്ചിയിലെ തീരദേശമേഖലയ്ക്ക് 25 ശതമാനം തീരഭൂമി നഷ്ടപ്പെട്ടതായി പഠന റിപ്പോർട്ട്. 1988 മുതൽ 2023 വരെയാണ് തീരശോഷണമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നത്.
മുനമ്പത്തും ഫോർട്ടുകൊച്ചിയിലുമാണ് ഏറെ തീരനഷ്ടമുണ്ടായത്. അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്ന മേഖലയായി പുതുവൈപ്പ് മാറിയതായും പഠനങ്ങൾ ചൂണ്ടിക്കാട്ടി. മുനമ്പം, ഫോർട്ടുകൊച്ചി തീരത്ത് 134.99 മീറ്റർ തീരം കടലെടുത്തപ്പോൾ ചെറായി, നായരമ്പലം, എളങ്കുന്നപ്പുഴ, മാലിപ്പുറം, മാനാശേരി ഭാഗത്ത് 17.49 മീറ്റർ തീരം കടലെടുത്തു.
പുലിമുട്ടുള്ള ചെല്ലാനം മണ്ണൊലിപ്പ് കുറവാണ്. എന്നാൽ ഇവയുടെ പരിപാലനവും മറ്റും യഥാസമയങ്ങളിൽ നടക്കാത്തതിനാൽ പുലിമൂട്ട് തകരാനും ഇവിടങ്ങളിൽ മണ്ണൊലിപ്പിനും ഇടയാക്കുന്നു.
സ്പ്രിംഗ് ജേണലിസം വിഭാഗമായ കോസ്റ്റൽ എൻവയോൻമെന്റ്സ് ഒഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് കൊച്ചിയുടെ തീരശോഷണതോത് വ്യക്തമാക്കിയത്. തീരദേശശോഷണം ടൂറി സം മേഖലയ്ക്കും വൻതിരിച്ചടിയായി മാറുമെന്നാണ് വിലയിരുത്തൽ.